77 കോടി രൂപ വായ്പാകുടിശ്ശികയുടെ പേരിൽ എം.കെ.രാഘവൻ എംപിയുടെ പേരിൽ കേസെടുത്ത സർക്കാരിന് 500 കോടി വായ്പാകുടിശ്ശികയുള്ള റബ്കോയ്ക്കെതിരെ കേസെടുക്കാൻ മുട്ടിടിക്കുന്നു; സിപിഎം ഭരണസമിതിക്കു കീഴിലുള്ള റബ്കോയുടെ ബാധ്യത പൂർണമായി ഏറ്റെടുത്ത സർക്കാർ കുടിശ്ശിക അടയ്ക്കാൻ 238.35 കോടി രൂപ ഒറ്റത്തവണയായി അനുവദിച്ചു; പുറുത്തുവരുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ്
മറുനാടൻ ഡെസ്ക്
കണ്ണൂർ; 77 കോടി രൂപ വായ്പാകുടിശ്ശികയുടെ പേരിൽ എം.കെ.രാഘവൻ എംപിയുടെ പേരിൽ കേസെടുത്ത സർക്കാരിന് 500 കോടിയിലേറെ രൂപ കുടിശ്ശിക വരുത്തിയ റബ്കോയുടെ കാര്യത്തിൽ മിണ്ടാട്ടമില്ല. സിപിഎം ഭരണസമിതിക്കു കീഴിലുള്ള റബ്കോയുടെ 408.97 കോടി രൂപയുടെ ബാധ്യത പൂർണമായി ഏറ്റെടുത്ത സർക്കാർ കുടിശ്ശിക അടയ്ക്കാൻ 238.35 കോടി രൂപ ഒറ്റത്തവണയായി അനുവദിക്കുകയും ചെയ്തു.
അതേസമയം അഗ്രീൻകോ അഴിമതി കേസിൽ കോഴിക്കോട് എംപി എം കെ രാഘവനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കണ്ണൂർ അഗ്രീൻകോ സൊസൈറ്റിയുടെ പേരിൽ എംകെ രാഘവൻ എംപിയും സംഘവും 77 കോടി രൂപ തട്ടിയെടുവെന്നതാണ് കേസ്. കേസിൽ എം കെ രാഘവൻ ഒന്നാം പ്രതിയായാണ്. കൂടാതെ ഗ്രീൻകോയിൽ നടന്ന കോടികളുടെ സാമ്പത്തിക വെട്ടിപ്പിൽ പ്രതിയായ എം കെ രാഘവൻ എംപി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.
യുഡിഎഫ് ഭരണ കാലത്ത് നടന്ന അഴിമതി സഹകരണ വിജിലൻസ് അന്വേഷണത്തിലാണ് തെളിഞ്ഞത്. രാഘവനടക്കമുള്ള കമ്പനി ഡയറക്ടർമാരുടെ പേരിലാണ് കേസെടുത്തത്.അഗ്രീൻകോയുടെ മറവിൽ പൊതുസ്ഥാപനങ്ങളിൽനിന്ന് 77 കോടി രൂപയാണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന സംഘം തട്ടിയെടുത്തതെന്നാണ് സഹകരണ വിജിലൻസ് കണ്ടെത്തിയത്. കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ കണ്ണൂർ ആസ്ഥാനമായി ആരംഭിച്ച അഗ്രീൻകോ എന്ന സ്ഥാപനത്തിന് കീഴിൽ 2004 ഡിസംബറിൽ അഗ്രീൻകോ റബ്ബർ ടെക്നോളജീസ് ലിമിറ്റഡ് ആരംഭിക്കുകയും ഈ കമ്പനിയുടെ മറവിൽ അഴിമതി നടത്തുകയുമായിരുന്നു. മലേഷ്യൻ കമ്പനിയുമായി സഹകരിച്ച് അഗ്രീൻ കേർ ലാറ്റക്സ് എന്ന മറ്റൊരു സ്വകാര്യ കമ്പനിക്കും രൂപം നൽകി.
എല്ലാം സഹകരണസ്ഥാപനങ്ങളാണെന്ന് വരുത്തി, ഭരണത്തണലിൽ സഹകരണ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കാനറാ ബാങ്കിന്റെ ആലുവ ബ്രാഞ്ചിൽനിന്ന് എട്ട് കോടി രൂപ വായ്പയെടുത്തായിരുന്നു തുടക്കം. തുടർന്ന് മറ്റു ബാങ്കുകളിൽനിന്നും കോടികൾ സമാഹരിച്ചു. പണം തട്ടിയെടുക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയശേഷം കണ്ണൂർ നഗരത്തിന് സമീപം പള്ളിക്കുന്നിലുണ്ടായിരുന്ന അഗ്രീൻകോ ഹെഡ് ഓഫീസടക്കം ഒഴിവാക്കി. വായ്പയെടുത്ത തുക ബാങ്കുകൾക്ക് തിരിച്ചു നൽകിയില്ല. ഓഹരിയായും മറ്റും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ച തുക സംബന്ധിച്ച് കണക്കുപോലുമില്ല.
സർക്കാരിൽനിന്ന് ഓഹരിയായി 4.50 കോടി രൂപ തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കിൽനിന്ന് 35.45 കോടി എംപി സ്വാധീനം ഉപയോഗിച്ച് ഈ സ്ഥാപനത്തിലെത്തിച്ചു. പൊതുമേഖലാ സ്ഥാപനമായ എൻസിഡിസിയിൽനിന്ന് 13.13 കോടിയും നേടിയെടുത്തു, കാനറാ ബാങ്കിന്റെ ആലുവ ശാഖയിൽനിന്ന് എടുത്ത എട്ടു കോടിയടക്കം കാനറാ ബാങ്കിനുള്ള 2002 മുതൽ 2013വരെയുള്ള കാലയളവിലെ സാമ്പത്തിക ബാധ്യത 22.11 കോടിയാണ്, ഇതിനുപുറമേ സംഘങ്ങളിൽനിന്ന് ഡെപ്പോസിറ്റായി 1.64 കോടി രൂപ വേറയും സമാഹരിച്ചതായി കണ്ടെത്തിയതായി അറിയുന്നു.
അഗ്രീൻകോയുടെ പേരിൽ കൈതച്ചക്ക സംസ്കരണ ഫാക്ടറി സ്ഥാപിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം പോലും നടക്കും മുമ്പ് പടിയൂർ പഞ്ചായത്തിലെ പെരുമണ്ണിൽ സംഘത്തിന്റെ പേരിലുള്ള അഞ്ചേക്കർ സ്ഥലവും ഫാക്ടറിയും അഗ്രീൻ ഹാഷ്കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പൈനാപ്പിൾ പ്രോസസിങ് ഫാക്ടറി നിർമ്മിക്കുന്നതിനായി 50 വർഷത്തേക്ക് പാട്ടത്തിന് നൽകി. ഈ കമ്പനി പിൻവാങ്ങിയതോടെ ഭൂമി ഇപ്പോൾ സ്വകാര്യവ്യക്തിയുടെ കൈവശമാണ്.
സഹകരണനിയമം പാലിക്കാതെയും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാതെയുമാണ് എം.കെ. രാഘവൻ ചെയർമാനായ സ്ഥാപനം പ്രവർത്തിച്ചതെന്നും കോടികളുടെ തട്ടിപ്പ് നടത്തിയതായുമാണ് സഹകരണ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഘവന്റെയും കോൺഗ്രസ് പ്രവർത്തകരുടേയും പേരിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്
പൈനാപ്പിൾ കൃഷിക്കായി സ്വകാര്യ കമ്പനിയുമായി ചേർന്ന് അഗ്രീൻകോ സഹകരണ സംഘം ആരംഭിച്ച സംരംഭം നഷ്ടത്തിലായതിനെ തുടർന്നു പൂട്ടിപ്പോയിരുന്നു. സർക്കാർ ഷെയറായി 4.50 കോടി രൂപ, സംസ്ഥാന സഹകരണ ബാങ്കിന് 35.45 കോടി രൂപ, നാഷനൽ കോഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപറേഷൻ(എൻസിഡിസി)ക്ക് 13 കോടി രൂപ, കാനറാ ബാങ്കിന് 22 കോടി രൂപ എന്നിങ്ങനെ വൻ ബാധ്യതകളുണ്ടാകുകയും ചെയ്തു. ഈ വായ്പകൾ തിരിച്ചടച്ചില്ലെന്ന പേരിലാണു അഗ്രീൻകോ ചെയർമാനായിരുന്ന കോഴിക്കോട് എംപി എം.കെ. രാഘവനെതിരെയും 13 ഭരണസമിതി അംഗങ്ങൾക്കെതിരെയും കേസെടുത്തത്.
എന്നാൽ, റബ്കോ എടുത്ത വായ്പകൾ ഇതിനേക്കാൾ വർഷങ്ങൾ പഴക്കമുള്ളതും വലുതുമാണ്. സംസ്ഥാന സഹകരണ ബാങ്കിനു മാത്രം 162.87 കോടി രൂപയാണു ബാധ്യതയുണ്ടായിരുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലാ ബാങ്കുകൾക്കായി 246.10 കോടി രൂപയും റബ്കോ തിരിച്ചടയ്ക്കാനുണ്ടായിരുന്നു. കിട്ടാക്കടം പെരുകിയതോടെ സംസ്ഥാന സഹകരണ ബാങ്ക് റബ്കോയുടെ ആസ്ഥാന മന്ദിരം ജപ്തി ചെയ്യാൻ തീരുമാനിച്ചെങ്കിലും 20 കോടി രൂപ പോലും ആസ്തിയില്ലെന്നു കണ്ട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കോടതി ഇടപെട്ട് നാമമാത്രമായ തുക തിരിച്ചടപ്പിച്ചാണു ജപ്തി നടപടികൾ ഒഴിവാക്കിയത്.
ഇതിനു പുറമേ സംസ്ഥാനത്തെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും റബ്കോ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാൽ, ഇവരിൽ ഭൂരിഭാഗത്തിനും പിന്നീടു തുക തിരിച്ചു നൽകിയിട്ടുമില്ല. കേരള ബാങ്ക് രൂപീകരണത്തിന് റബ്കോയുടെ കിട്ടാക്കടം തടസ്സമാകുമെന്നു കണ്ടതോടെ ഒരു മാസം മുൻപ് കടം ഏറ്റെടുത്ത് ഒറ്റത്തവണയായി അടച്ചുതീർക്കാൻ സർക്കാർ തുക അനുവദിക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍