കമ്പുകൾ നാട്ടി ടാർപോളിൻ വിരിച്ച ഒരു കൊച്ചു ഷെഡിൽ രക്തസമ്മർദ്ദം താഴ്ന്ന്, പാതി ബോധത്തിൽ വിളറി വെളുത്ത് കിടക്കുന്ന അമ്മ; അടുത്ത് അന്ധാളിച്ച് നിൽക്കുന്ന ഭർത്താവും; മഞ്ഞും മഴയും ഗൗനിക്കാതെ ഗതികെട്ട റോഡിലൂടെ അതിവേഗയാത്ര; രക്തസമർദ്ദം ഡ്രിപ്പിട്ട് നിലനിർത്തിയ കരുതലും; പ്ലാപ്പള്ളിക്കാട്ടിൽ ആദിവാസി യുവതിക്ക് തുണയായി സർക്കാർ ഡോക്ടർ; ഡോ അരുൺ പ്രസന്നന് നമുക്കും കൈയടിക്കാം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പ്രസവത്തെ തുടർന്ന് മറുപിള്ള വേർപെടാതെ വന്ന് മരണത്തെ മുഖാമുഖം കണ്ട ആദിവാസി യുവതിക്ക് രക്ഷകനായി സർക്കാർ ഡോക്ടർ. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. അരുൺ പ്രസന്നനാണ് കോരിച്ചൊരിയുന്ന മഴ വക വയ്ക്കാതെ യുവതി രക്ഷകനായത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് നടന്ന ഈ സംഭവം പുറത്തറിഞ്ഞത് ഡോ. ഷിംന അസീസിന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ്.
ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ ..
തുള്ളി മുറിയാതെ ഇന്നലെ പത്തനംതിട്ട ജില്ലയിലെ പ്ലാപ്പള്ളി വനമേഖലയിൽ മഴ പെയ്യുമ്പോൾ 23 വയസ്സുകാരിയായ ആ ആദിവാസി യുവതി പേറ്റുനോവിൽ പിടയുകയായിരുന്നു. നാടോടികളായ അവരുടെ ഇടയിൽ ആശുപത്രി കാണാത്ത പ്രസവങ്ങൾ അപൂർവ്വത അല്ലെന്നിരിക്കേ, ഒരാൺകുഞ്ഞിന് ജന്മം നൽകിയ ശേഷം അവൾ ആശ്വാസം കൊള്ളാൻ ശ്രമിച്ചു. പക്ഷേ, അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഭാഗികമായി മാത്രം പുറത്ത് വന്ന മറുപിള്ള അവൾക്ക് കടുത്ത രക്തസ്രാവമുണ്ടാക്കി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ആംബുലൻസും സൗകര്യങ്ങളുമില്ലാതെ ആ അമ്മ അവിടെ കിടന്ന് മരിച്ചേക്കാവുന്ന അത്രയും വഷളായി സ്ഥിതികൾ. ആ ഭാഗത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അടുത്തുള്ള പെരുനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ. അരുൺ പ്രസന്നനെനെ വിളിച്ചു. അദ്ദേഹം ഞൊടിയിടയിൽ ആംബുലൻസ് ഡ്രൈവറെക്കൂട്ടി കാടോരം ചെന്നു. അവിടെ എത്തിയപ്പോൾ കമ്പുകൾ നാട്ടി ടാർപോളിൻ വിരിച്ച ഒരു കൊച്ചു ഷെഡിൽ രക്തസമ്മർദ്ദം താഴ്ന്ന്, പാതി ബോധത്തിൽ വിളറി വെളുത്ത് കിടക്കുന്ന അമ്മ. അടുത്ത് അന്ധാളിച്ച് നിൽക്കുന്ന ഭർത്താവും, ഒരു പ്രായമായ സ്ത്രീയും, ഒരു പന്ത്രണ്ട് വയസ്സുകാരിയും.
ഉടനെ തന്നെ അവളെ ആംബുലൻസിൽ എത്തിച്ചു. ആ കാടിനകത്ത് നിന്നെന്ത് ചെയ്യാനാണ് ! ട്രൈബൽ പ്രമോട്ടറേയും കൂട്ടി മഞ്ഞും മഴയും കാടും ഗൗനിക്കാതെ അത്യന്തം ഗുരുതരാവസ്ഥയിലുള്ള ആ അമ്മയും കുഞ്ഞുമായി അവർ 40 കിലോമീറ്റർ അപ്പുറമുള്ള പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു. ആംബുലൻസിന് പോലും വേഗത്തിൽ പോകാനാകാത്ത ഗതികെട്ട അവസ്ഥ.
പോകും വഴി താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ കയറി അവർക്ക് ഡ്രിപ്പിട്ട് രക്തസമ്മർദം നിലനിർത്താനും ആവശ്യമെങ്കിൽ ഉപയോഗിക്കാൻ അധികമായൊരു ഡ്രിപ്പ് കരുതാനും ഡോക്ടർ മറന്നില്ല. മാർഗമദ്ധ്യേ, ജനറൽ ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് വിവരങ്ങളുമറിയിച്ചിരുന്നു. കൈയിലുള്ള ജീവനെ കാക്കാനുള്ള മുൻകരുതലുകൾ കൂടിയാണല്ലോ ഞങ്ങൾക്ക് ചികിത്സ.
പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിലെത്തി, നേരെ അവരെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. അകത്ത് തങ്ങിയ മറുപിള്ളയെ ഗൈനക്കോളജിസ്റ്റ് വേർപെടുത്തി. രക്തത്തിലെ ഹീമോഗ്ലോബിൻ 12.5% വേണ്ടിടത്ത് 6% മാത്രമുണ്ടായിരുന്ന അവർക്ക് രണ്ട് കുപ്പി രക്തം കയറ്റി. അവരിപ്പോൾ അപകടനില തരണം ചെയ്തിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഒരൽപനേരം പിഴച്ചിരുന്നെങ്കിൽ, 'ഡോക്ടറുടെ അനാസ്ഥ കൊണ്ട് പ്രസവശേഷം ആദിവാസി യുവതി മരിച്ചു' എന്ന് വെണ്ടക്ക അക്ഷരത്തിൽ വായിച്ചേനെ. രണ്ട് ജീവനുകളെ കാക്കാൻ കാടു കയറിയ ഡോ. അരുൺ ചെയ്തത് അദ്ദേഹത്തിന്റെ കടമയാണ്. എങ്കിലും ആ മണിക്കൂറുകളിൽ അദ്ദേഹം അനുഭവിച്ച കടുത്ത മാനസികസംഘർഷം ഊഹിക്കാനാവും. ഇത്തരത്തിലുള്ള ഒരുപാട് ഡോക്ടർമാർ ചുറ്റുമുണ്ട്. ആ അർപ്പണബോധം ഞങ്ങളുടെ കൂട്ടത്തിന്റെ ആത്മാവാണ് എന്ന പാഠമാണ് പലരും കണ്ണടച്ച് ഇരുട്ടാക്കി മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത്.
ഞങ്ങൾ ഇതാണ്. നിപ്പ രോഗത്തെ പേടിച്ച് എല്ലാവരും കൂട്ടിലൊളിച്ചപ്പോൾ പൊരുതിയ ഡോക്ടർമാർ ദൈവദൂതന്മാരായിരുന്നു സമൂഹത്തിന്. കഴിഞ്ഞ ദിവസം ഒരു മാതൃമരണത്തെ തോന്നും വിധം വ്യാഖ്യാനിച്ചപ്പോൾ ഞങ്ങൾ മുഴുവൻ മോശക്കാരായി. വേദനയും വിലാപങ്ങളുമകറ്റാൻ വൈദ്യശാസ്ത്രം പഠിച്ച ഞങ്ങൾക്കിത് പുതുമയല്ല. നന്ദികേടിന്റെ മാറ്റൊലികൾക്കിടയിലും ഞങ്ങൾ പിടഞ്ഞു കയറും, കൈയിലെത്തുന്ന ജീവനുകൾ നില നിർത്താൻ പൊരുതും, പ്രാണന് കൂട്ടു നിൽക്കും... നെഞ്ചിൽ കൈ വെച്ചെടുത്ത പ്രതിജ്ഞയാണത് , പ്രാർത്ഥനയാണത്...
Stories you may Like
- ണ്ടാം ഭാര്യയെ കൊലയ്ക്ക് കൊടുത്ത നയാസ് അഴിക്കുള്ളിൽ
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- ഭാര്യയേയും ഗർഭസ്ഥശിശുവിനേയും നയാസ് കൊന്നത് തന്നെ
- എല്ലാ സർക്കാർ ആശുപത്രികളിലും മാതൃയാനം പദ്ധതി യാഥാർത്ഥ്യമാക്കിയെന്ന് മന്ത്രി വീണാ ജോർജ്
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍