പക്ഷപാതം ഇല്ലാതാക്കാൻ കൃത്രിമ ബുദ്ധി; ബ്രിട്ടനിലെ ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റിയിലെ മലയാളി ശാസ്ത്രജ്ഞനും മദ്രാസ് ഐഐടിയും കൈകോർത്തപ്പോൾ പിറന്നത് പുത്തൻ കൃത്രിമ ബുദ്ധി അൽഗോരിതം; ഗവേഷണം പ്രയോഗികമായാൽ രക്ഷപ്പെടുന്നത് മോദിയും പിണറായിയും അടക്കമുള്ളവർ; പി എസ് സി പരീക്ഷകൾ നൊടിയിടയിൽ തീർപ്പാക്കാം; പൊലീസിനും തലവേദന മാറിക്കിട്ടും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളം കണ്ട മഹാദുരന്തമായ 2018ലെ പ്രളയത്തിൽ സർവ്വതും നഷ്ടമായവർക്കു ഇനിയും സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം 10000 രൂപ കിട്ടാനുണ്ടെന്നു ഇടയ്ക്കിടെ വാർത്തകളിൽ എത്തുന്ന തലക്കെട്ടാണ്. സർക്കാരിന്റെ പിടിപ്പു കേടെന്നു പ്രതിപക്ഷവും ജീവനക്കാരുടെ കാര്യക്ഷമത ഇല്ലായ്മയെന്ന് സർക്കാരും ഒക്കെ പരസ്പരം കുറ്റപ്പെടുത്തുമ്പോഴും തങ്ങൾ എങ്ങനെ ഒഴിവാക്കപ്പെടുന്നു എന്നത് മാത്രമാണ് അർഹതയുള്ള സാധാരണക്കാരന്റെ വിഷമം. യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങളിൽ സർക്കാരോ ജീവനക്കാരോ ഒന്നും നേരിട്ട് ഇടപെട്ട് ഒരാളെയും മാറ്റി നിർത്തുന്നതാവില്ല, മറിച്ചു ആയിരക്കണക്കിന് ആളുകളിൽ നിന്നും അർഹതയുള്ളവരെ കടത്താനുള്ള പ്രായോഗിക പ്രയാസം തന്നെയാകും യഥാർത്ഥ വില്ലൻ.
ഇതേപരാതി അടുത്തിടെ കേന്ദ്രസർക്കാരും പ്രധാനമന്ത്രി മോദിയും കുറെ കേട്ടതാണ്. കർഷകർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആറായിരം രൂപ ഇനിയും കിട്ടിയില്ലെന്നു പരാതിപ്പെടുന്നവർ അനേകമാണ്. ലക്ഷക്കണക്കിന് ആളുകൾ സഹായം തേടി എത്തുമ്പോൾ അവരിൽ അർഹത ഉള്ളവരെ കണ്ടെത്താൻ ഏതു സർക്കാരും വിഷമിക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യ ഇടപെടൽ കുറച്ചു കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അർഹരെ കണ്ടെത്താൻ സാധിക്കുമോ എന്ന് അന്വേഷിക്കുകയാണ് ബെൽഫാസ്റ്റ് ക്വീൻ യൂണിവേഴ്സിറ്റിയും മദ്രാസ് ഐഐടിയും ചേർന്ന് നടത്തുന്ന ഗവേഷണം.
കൃത്രിമ ബുദ്ധി ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങളിൽ ലോകം ഡ്രൈവർ ഇല്ലാത്ത കാറുകളും വീട്ടുജോലികൾ ചെയ്യാൻ മനുഷ്യ സാന്നിധ്യം കൂടാതെ ഉപകരണങ്ങളും നിർമ്മിക്കാൻ തയ്യാറെടുക്കുമ്പോൾ സാമൂഹ്യ സേവന രംഗത്ത് ഇതെങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ ഡോ. ദീപക് പത്മനാഭൻ ചിന്തിക്കുന്നത്. തൻ വളർന്നതും ജീവിച്ചതും അത്തരം സാഹചര്യങ്ങളിൽ ആയതിനാലും സാമൂഹ്യ സേവന രംഗത്ത് കേരളം നടത്തിയ മുന്നേറ്റവും ഒക്കെ കണ്ടു വളർന്ന ദീപക് തന്റെ ഗവേഷണം സാധാരണക്കാരിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടണം എന്ന ചിന്തിയിലാണ് ഈ വഴിക്കു തിരിച്ചു വിടുന്നത്, പതിനായിരക്കണക്കിന് കോടി രൂപ സാമൂഹ്യ സേവന രംഗത്ത് ചിലവഴിക്കപ്പെടുന്ന ഇന്ത്യ പോലൊരു രാജ്യത്തു ദീപകും സംഘവും വേർതിരിച്ചെടുക്കുന്ന കൃത്രിമ ബുദ്ധി അൽഗോരിതം പ്രായോഗിക തലത്തിൽ നടപ്പാക്കാനായാൽ വിപ്ലവകരമായ മാറ്റങ്ങളാകും സൃഷ്ടിക്കപ്പെടുക. എന്തിനേറെ പതിനായിരങ്ങൾ അപേക്ഷ നൽകുന്ന പി എസ് സി പരീക്ഷകൾ പോലും നൊടിയിടയിൽ നടത്തിയെടുക്കാൻ സാധിച്ചേക്കും.
എറണാകുളം മോഡൽ എൻജിനിയറിങ് കോളേജിൽ നിന്നും ബിടെക് പൂർത്തിയാക്കി എംടെക്നു വേണ്ടി മദ്രാസ് ഐ ഐ ടിയിലാണ് ദീപക് എത്തിച്ചേർന്നത്. തുടർന്ന് അവിടെ നിന്നും ഗവേഷണ സ്വപ്നങ്ങളുമായി ബെൽഫാസ്റ്റ് ക്വീൻസ് യൂണിവേഴ്സിറ്റിയിലും. ഇതിനിടയിലും മദ്രാസ് ഐ ഐ ടീയിലെ വിസിറ്റിങ് ഫാക്കൽറ്റി മെമ്പർ ആയി തുടർന്ന ദീപക് ഇരു വിദ്യാഭ്യസ സ്ഥാപനങ്ങളും തമ്മിൽ കൈകോർക്കാനുള്ള കണ്ണിയായി പ്രവർത്തിച്ചാണ് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം പ്രബന്ധമായി അവതരിപ്പിച്ചിരിക്കുന്നത്. മദ്രാസ് ഐ ഐ ടിയിലെ ഗവേഷക വിദ്യാർത്ഥികളായ സൗമ്യ സുന്ദരം, സവിത എബ്രഹാം എന്നിവർ ചേർന്ന ടീമാണ് ദീപക്കിനോപ്പം ചേർന്ന് ഗവേഷണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത് പ്രായോഗികമായി നടപ്പിലാക്കാനായാൽ സാമൂഹ്യ സേവന രംഗത്ത് ലക്ഷകണക്കിന് മനുഷ്യരുടെ ജീവിതത്തിൽ ആശ്വാസമായി മാറിയേക്കും എന്നാണ് ദീപക്കിന്റെ പ്രതീക്ഷ.
മനുഷ്യ ഇടപെടൽ പരമാവധി കുറച്ചു കൃത്രിമ ബുദ്ധിയെ ആശ്രയിച്ചു അർഹരായവരെ കണ്ടെത്തുക എന്നതാണ് ഗവേഷണത്തിന്റെ കാതൽ. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതിന്റെ ഉപയോക്താക്കളായി മാറാം എന്നതും പ്രധാനമാണ്. ഉദാഹരണമായി ജോലിക്കും മറ്റും പതിനായിരങ്ങൾ അപേക്ഷകരായി എത്തുമ്പോൾ അവരിൽ യോഗ്യത ഉള്ളവരെ മാത്രം കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇതിനു പരിഹാരമായി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പൊതു മാനദണ്ഡത്തിൽ ഉൾപ്പെടുന്നവരെ ഓരോ ഗ്രൂപ്പായി കണ്ടെത്തി ഏറ്റവും വേഗത്തിൽ അർഹരെയും അനർഹരെയും കണ്ടെത്താൻ ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം വഴി സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ മനുഷ്യ ഇടപെടൽ ഉണ്ടാകാത്തതിനാൽ അതിന്റെതായ പോരായ്മകളും ഉണ്ടാകാനിടയുണ്ട്.
ഉദാഹരണമായി ഇത്തരം വേർതിരിക്കലുകളിൽ പുരുഷനോ സ്ത്രീയോ പൂർണമായോ ഒഴിവാക്കപ്പെടാനോ ഒരേ പ്രായത്തിൽ ഉള്ളവർ മാത്രം തിരഞ്ഞെടുക്കപ്പെടാനോ ഒക്കെ ഉള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യ പോലെയുള്ള രാജ്യത്തു സംവരണം അടക്കമുള്ള കാര്യങ്ങൾ മാനദണ്ഡമാകുമ്പോൾ അത്രത്തിലും പ്രയാസം ഉണ്ടായേക്കാം. അഥവാ നോർത്തേൺ അയർലണ്ടിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന സാഹചര്യവും അമേരിക്കയിൽ വർഗങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കൽ പ്രക്രിയ നടക്കുമ്പോഴും ഒക്കെ ഇതേ പ്രയാസങ്ങൾ കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള മാനദണ്ഡത്തെ മറികടക്കാൻ കാരണമായി എത്താനിടയുണ്ട്. മനുഷ്യർ സ്വാഭാവിക ബുദ്ധിയിൽ കണ്ടെത്തുന്ന ധർമ്മിക ഘടകങ്ങൾ കൃത്രിമ ബുദ്ധിയിൽ നാം പ്രതീക്ഷിക്കരുതെന്നും ഡോ ദീപക് ഓർമ്മിപ്പിക്കുന്നു. എങ്കിലും ഒരു പൊതു മാനദണ്ഡം നിശ്ചയിക്കാൻ കഴിഞ്ഞാൽ അതനുസരിച്ചുള്ള വേർതിരികളും കണ്ടെത്തലും ഈ അൽഗോരിതത്തിൽ നിഷ്പ്രയാസം ചെയ്യാനാകും.
കേരളത്തിൽ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളിൽ പലപ്പോഴും ലക്ഷക്കണക്കിന് ഫോൺ കോളുകൾ പൊലീസിന് പിന്തുടരേണ്ടി വരുമ്പോഴും ദീപകും സംഘവും വേർതിരിച്ചെടുത്ത ഈ കൃത്രിമ ബുദ്ധി അൽഗോരിതം സഹായകമായേക്കും. വേഗതയും കൃത്യതയുമാണ് ഈ ഗവേഷണം വഴി ഉരുത്തിരിഞ്ഞ അൽഗോരിതം ഉറപ്പുനൽകുന്നത്. മാത്രമല്ല മൾട്ടി നാഷണൽ കമ്പനികളും മറ്റും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ വിവാഹിതരായ സ്ത്രീകളെയും മറ്റും ഒഴിവാക്കുന്ന പ്രവണതകൾ അവസാനിപ്പിക്കാനും കൃത്രിമ ബുദ്ധിയെ ആശ്രയിക്കുമ്പോൾ സാധിക്കും. പ്രസവാവധിയും മറ്റും തൊഴിലിനെ ബാധിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരം വിവേചനങ്ങൾ നിലനിൽക്കുന്നതും. ഇതെല്ലം ഒഴിവാക്കിയെടുക്കുകയാണ് ഗവേഷണം വഴി ഉദ്ദേശിച്ചതെന്നും ഡോ. ദീപക് പറയുന്നു.
ബെൽഫാസ്റ്റിൽ ഭാര്യ അമൃതയും രണ്ടു വയസുകാരി മകൾ ദയയ്ക്കും ഒപ്പമാണ് ഡോ. ദീപക് കഴിയുന്നത്. ഈ വർഷം ഏപ്രിലിൽ കോപ്പൻഹേഗനിൽ നടക്കുന്ന ഇന്റർനാഷണൽ എക്സ്റ്റന്റിങ് ഡാറ്റ ബേസ് കോൺഫറൻസിൽ ഗവേഷണ കണ്ടെത്തൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഡോ. ദീപക്. ആധുനിക ലോകത്തിലെ സോഷ്യൽ ക്രമത്തിൽ ഏറ്റവും പ്രയോജനകരം എന്ന് വിശേഷിപ്പിക്കപ്പെടുകയാണ് ഈ കണ്ടെത്തൽ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍