മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ പ്രസവിച്ച യുവതിയെ നഗ്നയാക്കി ഫോട്ടോ എടുത്തുവെന്ന പരാതി കെട്ടിച്ചമച്ചത്; സംഭവം നിഷേധിച്ച് ആരോപണ വിധേയനായ ഡോക്ടറും ആശുപത്രി ഉടമയും; ജീവൻ പോകുമെന്ന ഘട്ടത്തിലിരുന്ന യുവതിയെ രക്ഷിച്ചിട്ടും കേൾക്കേണ്ടി വന്നത് പഴിമാത്രം; ദുരിതം മറുനാടനോട് വിവരിച്ച് ജനപ്രിയ ഡോക്ടർ
എം പി റാഫി
മലപ്പുറം: മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ പ്രസവിച്ച യുവതിയെ ആൺ ഡോക്ടർ നഗ്നയാക്കി ഫോട്ടോയെടുത്തെന്ന പരാതി കെട്ടിച്ചമച്ചതോ? സംഭവം നിഷേധിച്ച് ആരോപണ വിധേയനായ ഡോക്ടറും പ്രശാന്തി ഡോക്ടർ ഉടമയുമായ ഡോ. എം.സി ജോയ് രംഗത്തെത്തിയതോടെയാണ് പരാതിയുടെ വിശ്വാസ്യതയിൽ സംശയം ജനിക്കുന്നത്.
പ്രസവ ശേഷം അപൂർവം സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭപാത്രം ചുരുങ്ങാതെ അതിതീവ്രമായ രക്തസ്രാവം ഉണ്ടായ യുവതിയെ അപകടനിലയിൽ നിന്നും രക്ഷപ്പെടുത്തുകയും ശസ്ത്രക്രിയക്കു വിധേയമാക്കുകയുമാണ് ചെയ്തതെന്ന് ഡോക്ടർ മറുനാടൻ മലയാളിയോടു പറഞ്ഞു. ശരീരത്തിന്റെ വിവിധ അവയവങ്ങൾക്കു തകരാറ് സംഭവിക്കുന്നതും ജീവൻ വരെ നഷ്ടമാകുന്നതുമായ രക്തം വാർന്നൊഴുകുന്ന അവസ്ഥയിൽ ഒരു ഡോക്ടർക്ക് രോഗിയുടെ നഗ്നത കാണുകയെന്നതും ഫോട്ടോ പകർത്തുകയെന്നതും ഊഹിക്കാൻ പറ്റാത്ത കാര്യമാണ്.
രോഗിയുടെ ജീവൻ രക്ഷിച്ചതിനു പകരം ആശുപത്രിയുടെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ഡോ. എം.സി ജോയ് പറഞ്ഞു. ഡോക്ടർക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയും ഭർത്താവും മഞ്ചേരി പൊലീസ്, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു.
അതേസമയം, ഡോക്ടർക്ക് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. പ്രശാന്തി ആശുപത്രിയിൽ നാലുമാസം മുമ്പ് നടന്ന ഒരു അത്യാഹിത ചികിത്സയെ സംബന്ധിച്ച് വളരെ മോശമായ രീതിയിൽ വ്യാജപ്രചാരണം ഉയർത്തികൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യലക്ഷ്യം ആശുപത്രിയെ താറടിച്ചു കാണിക്കലാണെന്നും ഇത്തരം സംഭവം ഡോക്ടർമാരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു. ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസ് അടക്കമുള്ള നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായും എം.എം.എ ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ നാൽപത് വർഷത്തോളമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് 64കാരനായ ഡോക്ടർ ജോയ്. ഭാര്യ ഡോക്ടർ ജെസ്സി ജോയ് ഇതേ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് . തനക്കെതിരെ ഉയർന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രശാന്തി ആശുപത്രി ഉടമകൂടിയായ ഡോക്ടർ എം.സി ജോയ് ആശുപത്രിയിൽ നടന്ന സംഭവങ്ങൾ ആദ്യാവസാനം വരെ മറുനാടൻ മലയാളിയോട് വിവരിച്ചു.
24കാരിയായ യുവതി തന്റെ രണ്ടാമത്തെ പ്രസവത്തിനായി കഴിഞ്ഞ നവംബർ എട്ടാം തിയ്യതിയാണ് ആശുപത്രിയിൽ എത്തിയത്. ഇവരുടെ ആദ്യ പ്രസവവും ഇവിടെ തന്നെയായിരുന്നു. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.ജെസ്സി ജോയ് രോഗിയെ പരിശോധിക്കുകയും തുടർന്ന് പ്രസവത്തിനായി അഡ്മിറ്റാക്കുകയും ചെയ്തു. ഈ ദിവസം രാവിലെ 10.40ന് യുവതി 3 കിലോഗ്രാം തൂക്കമുള്ള ഒരു പെൺകുട്ടിയെ പ്രസവിച്ചു. സുഖപ്രസവമായിരുന്നു. ഇതിനു ശേഷം പ്രസവമുറിയിൽ നിന്ന് പ്രസവാനന്തര നിരീക്ഷണ മുറിയിലേക്ക് മാറ്റുകയും ചെയ്തു. സാധാരണ എല്ലാവർക്കും പ്രസവശേഷം ഗർഭപാത്രം തനിയെ ചുരുങ്ങുകയും രക്തസ്രാവം വളരെ വളരെ കുറഞ്ഞ രീതിയിലേക്ക് മാറുകയും ചെയ്യും.
ചുരുക്കം ആളുകൾക്കു മാത്രം സംഭവിക്കുന്നതാണ് ഗർഭപാത്രം ചുരുങ്ങാതെ അതിതീവ്രമായ രക്തസ്രാവം. 'Postpartum Hemorrhage' എന്ന അത്യധികം ഗുരുതരമായ അവസ്ഥയാണിത്. മിനുട്ടുകൾ കൊണ്ട് രക്തം വാർന്നു രോഗിയെ നഷ്ടപ്പെടാവുന്ന ഈ അവസ്ഥ ആർക്കും ഉണ്ടാവരുതേ എന്നാണു എല്ലാവരും പ്രാർത്ഥിക്കുന്നത്. അത്തരം ഒരു അവസ്ഥയിൽ ഒരു ഡോക്ടറെ കൊണ്ട് മാത്രം കൈകാര്യം ചെയ്യാൻ സാധിക്കില്ല. രക്തം നഷ്ടപ്പെടുന്ന അളവിൽ തിരിച്ചു രക്തം കയറ്റണം. രക്തത്തിന്റെ ചില ഘടകങ്ങൾ, ഗ്ലൂക്കോസ് പോലുള്ള മറ്റു ദ്രാവകങ്ങൾ എന്നിവ പ്രത്യേകം പ്രത്യേകം അളവിൽ നൽകേണ്ടതിനു മാത്രം ഒരു ഡോക്ടറെ മാത്രം മതിയാവില്ല. ഈ സാഹചര്യത്തിലാണ് അത്യാഹിത വിഭാഗത്തിലെ ഞാനടങ്ങുന്ന ഡോക്ടർമാരും മറ്റു നഴ്സുമാരുമെല്ലാം യുവതിയുടെ ജീവൻ രക്ഷിക്കാനായി പരിശ്രമം തുടങ്ങിയത്.
നൂറിലേറെ യൂണിറ്റുകൾ വരെ രക്തം കയറ്റേണ്ട തീവ്രമായ അവസ്ഥയായിരുന്നു യുവതിക്ക്. വെറും അഞ്ച് ലിറ്റർ രക്തം ആവശ്യമുള്ള ആൾക്ക് ഇത്രയും ലിറ്റർ എന്തിനു കയറ്റുന്നു എന്ന് സംശയം തോന്നുക സ്വാഭാവികം. അതാണ് ഈ അവസ്ഥയുടെ ഭയാനകത. ഓട്ടയുള്ള ബക്കറ്റിൽ വെള്ളം കോരുന്ന പോലെയാണിത്. ഈ അത്യാഹിതം സംഭവിക്കുന്ന അവസ്ഥയിൽ എത്രയും പെട്ടെന്ന് രക്തസ്രാവം തടയുക, രക്തം കുറയുന്നതിനനുസരിച്ച് പകരം നൽകുക, രക്തം കട്ടപിടിക്കാതെ ആന്തരിക അവയവങ്ങളിലും തലച്ചോറിലുമൊക്കെ രക്തസ്രാവം ഉണ്ടാവാകിരിക്കാനുള്ള മരുന്നുകൾ നൽകുക.
ഹൃദയാഘാതം, ശ്വാസകോശത്തിൽ നീരുകെട്ടൽ തുടങ്ങിയ അവസ്ഥകൾ വരുന്നുണ്ടോയെന്ന് പരിശോധിക്കുക, കിഡ്നിയുടെ പ്രവർത്തനം നിലക്കാതെ നിയന്ത്രിക്കാൻ ശ്രമിക്കുക അങ്ങിനെ ഒരുപാട് കാര്യങ്ങൾ ഓരേസമയം കൊണ്ട് തെയ്തുതീർത്താൽ പോലും നമ്മെ പരാജയപ്പെടുത്തുന്ന ഒരു ഭീകരസാഹചര്യമാണ് അത്. ഇത്രയും കാര്യം ചെയ്യാൻ ഗൈനക്കോളജിസ്റ്റും മറ്റു വിഭാഗങ്ങളിലെ ഡോക്ടർമാരും സാധാരണ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും എല്ലാവരും ചേർന്ന ഒരു ടീമിനേ സാധിക്കൂ. എത്ര രക്തം നഷ്ടപ്പെട്ടൂ എന്ന് അതിവേഗം വിലയിരുത്തലാണ് ഇതിന്റെ ചികിത്സയുടെ തരവും വേഗവും എല്ലാം തീരുമാനിക്കുന്നത്.
ഇനി വിഷയത്തിലേക്കു വരാം.., ഏകദേശം ഉച്ചയ്ക്ക് ഒന്നരയോടെ രോഗിയെ ഡോക്ടർ ജെസ്സി ജോയ് പരിശോധിച്ച് വേണ്ട ശുശ്രൂഷകൾ നൽകി. ഭക്ഷണം കഴിക്കാൻ ഡോക്ടർ ജെസ്സി പോയ സമയത്ത് ഗർഭപാത്രം ചുരുങ്ങാത്തതു കൊണ്ട് അഥിക രക്തസ്രാവമുണ്ടാവുകയും, രോഗിയുടെ നില പെട്ടെന്ന് മോശമാവുകയും ചെയ്തതിനാൽ അത്യാഹിത വിഭാഗത്തിൽ നിന്നും എന്നെ വിളിച്ചു വരുത്തി. ഉടൻ രോഗിയുടെ ആരോഗ്യ നില പരിശോധിച്ച് രക്തസ്രാവം നിർത്താനും വളരെയധികം കുറഞ്ഞുപോയ ബ്ലഡ് പ്രഷർ ഉയർത്താനുമുള്ള മരുന്നുകൾ നൽകി. മറ്റു ചികിത്സകൾ തുടങ്ങുന്നതിനായി സ്റ്റാഫുകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. ഈ അവസരത്തിൽ രോഗി ബ്ലഡ് പ്രഷർ കുറഞ്ഞ് രക്തസ്രാവം മൂലം അർദ്ധബോധാവസ്ഥയിലായിരുന്നു.
സാഹചര്യം തിരിച്ചറിഞ്ഞ് ഞങ്ങൾ ഡോക്ടർമാർ തന്നെ സമീപ ആശുപത്രികളിൽ രക്തത്തിനായി ബന്ധപ്പെടുകയായിരുന്നു. പ്രസവമുറിയിൽ മൊബൈൽ ഉപയോഗിച്ചതായി പറയുന്നുണ്ടല്ലോ..?,ഞാൻ മൊബൈൽ ഉപയോഗിച്ചത് ബ്ലഡ് ബാങ്കിലേക്കും അനസ്തേഷ്യ ഡോക്ടറേയും ഡോ.ദെസ്സിയേയും അടിയന്തിരമായി വിളിക്കുന്നതിനു വേണ്ടിയാണ്. മാത്രമല്ല, ഈ സമയത്ത് നേഴ്സിംങ് സ്റ്റാഫുകളും, നേഴ്സിംങ് സൂപ്രണ്ടും, എർജൻസി ടീമും ഓപറേഷൻ തീയേറ്റർ സ്റ്റാഫുകളും രോഗിയുടെ സമീപത്തുണ്ടായിരുന്നു. ഈ സമയം രോഗിയുടെ രക്തസ്രാവം കൊണ്ട്് ഹൃദയസംബന്ധവും ശ്വാസകോശ സംബന്ധവുമായി തത്സമയ വിവരങ്ങൾ അറിയാൻ നിരവധി യന്ത്രങ്ങൾ നെഞ്ചിലേക്ക് ഘടിപ്പിച്ചിട്ടുണ്ട്. ആ അവസരത്തിൽ രോമം പോലും അതിലെ റീഡിംങ് തെറ്റിക്കുന്നത് കാരണം വടിച്ചു കളയാറുണ്ട്. അപ്പോൾ പരിമിതമായ രീതിയിലുള്ള വസ്ത്രം മാത്രമാണ് നൽകാറ്. അത് അത്യാഹിത ചികിത്സയുടെ പ്രാഥമിക കാര്യമാണ്.
രോഗിയുടെ രക്തസ്രാവത്തെ ഒരു തരത്തിലും നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യമാണ് ഭൂരിഭാഗം സമയത്തും ഉണ്ടാവാറ്. ഗർഭപാത്രത്തിലെ രക്തക്കുഴലുകൾ ഒരുതരത്തിലും ചുരുങ്ങാതെ വരുമ്പോൾ അവസാനത്തെ അത്താണിയാണ് ഗർഭപാത്രം നീക്കം ചെയ്യൽ. ഡോ.ജെസ്സി എത്തിയ ശേഷം രക്തസ്രാവം നിയന്ത്രിക്കാൻ മരുന്ന് കൊണ്ട് സാധിക്കാത്തത് മൂലം യുവതിയുടെ ഭർത്താവിനെ പ്രസവാനന്തര നിരീക്ഷണ മുറയിലേക്കു വിളിച്ചു വരുത്തി രോഗിയുടെ അവസ്ഥ കാണിച്ചു കൊടുക്കുകയും ഗർഭപാത്രം എടുത്ത് കളയുന്നതിനുള്ള ആവശ്യകത അദ്ദേഹത്തെ പറഞ്ഞു മനസിലാക്കുകയും, സമ്മതപത്രം ഒപ്പിട്ടുവാങ്ങുകയും ചെയ്തു. ശേഷം ഓപ്പറേഷൻ നടത്തുന്നതിനു വേണ്ടി രോഗിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയ നടത്തി രോഗിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. അതിനു ശേഷം രോഗിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഇത്രയും കാര്യങ്ങളാണ് അവിടെ നടന്നത്. ആരോപണം ഉന്നയിച്ച രോഗിയുടെ ഭർത്താവിന് അത്തരം ഒരവസ്ഥയിൽ സ്വന്തം ഭാര്യയെ കാണേണ്ടതിൽ അവർക്കുണ്ടായ വിഷമം മൂലമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ അവർക്കുണ്ടായ രോഗാവസ്ഥ ഈ രീതിയിൽ അല്ലാതെ കൈകാര്യം ചെയ്യാൻ ആധൂനിക വൈദ്യശാസ്ത്രത്തിൽ ഇന്നത്തെ അവസ്ഥയിൽ വേറെ വഴിയില്ലാ എന്നറിയിക്കട്ടെ. രക്തസ്രാവം ഉണ്ടായതിന്റെ അനന്തര ഫലമായി നവംബർ 10ന് രോഗിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതു കൊണ്ട് രോഗിയെ നെഫ്രോളജിസ്റ്റിന്റെ അഭിപ്രായത്തോടെ ഡയാലിസിസ് നടത്താനുള്ള കാര്യങ്ങൾ ചെയ്യുന്നതിന് ഡോ.ജോണിയെ അനുവദിച്ച് കൊണ്ടുള്ള കൺസന്റ് ഫോം രോഗിയുടെ ഭാർത്താവ് ഒപ്പിട്ടു നൽകിയിരുന്നു. ഇതുപ്രകാരം ഒരു പ്രാവശ്യം ഡയാലിസിസിന് വിധേയയാക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ഭർത്താവിന്റെ ആവശ്യപ്രകാരം രോഗിയെ ഡിസ്ചാർജ് ചെയ്തു. ഇതാണ് സത്യത്തിൽ സംഭവിച്ച കാര്യങ്ങൾ. സംഭവം ഇങ്ങനെയാണെന്നിരിക്കെ നാലുമാസത്തിനു ശേഷം യുവതിയുടെ ഭർത്താവ് എന്നെ സമീപിച്ച് ആരോപണം ഉന്നയിച്ചു. ഈ രോഗത്തിന്റെ ഗൗരവവും മറ്റും ഞാൻ പറഞ്ഞു മനസിലാക്കിയെങ്കിലും അവർ അത് ഉൾകൊണ്ടില്ല. ഈ രോഗം അറിയാവുന്നവരേയോ മെഡിക്കൽ ഫീൽഡിലുള്ള ബന്ധുക്കളേയോ കൂട്ടിവരാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് എന്നെ തേജോവധം ചെയ്യും വിധം പൊലീസിൽ പരാതിപ്പെടുകയും നവമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയുമാണ് ചെയ്തത്.
രോഗിയുടെ ജീവൻ രക്ഷിച്ചതിനു പകരം ആശുപത്രിയുടെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും, സമൂഹത്തിൽ അപകീർത്തിപ്പെടുത്തുവാനും, ഡോക്ടർമാരുടെ മനോവീര്യം നഷ്ടപ്പെടുത്തി മറ്റുള്ള രോഗികൾക്ക് നല്ല ചികിത്സ നൽകാൻ സാധിക്കാതെ വരുത്തുകയാണ് പരാതിക്കാരിയുടേയും ഭർത്താവിന്റേയും ലക്ഷ്യമെന്ന് കരുതുന്നു. ഇപ്പോൾ ഈ യുവതി പൂർണ ആരോഗ്യത്തോടെ അദ്ദേഹത്തിന്റെ കൂടെ ഉണ്ട് എന്നറിയുന്നതിൽ എല്ലാ ഡോക്ടർമാരും മാനേജ്മെന്റും അഭിമാനിക്കുന്നു. നാട്ടിലെ എല്ലാ ജനങ്ങളും ഈ ആരോപണത്തിലെ ശരിയും തെറ്റും തിരിച്ചറിയണമെന്നാണ് അപേക്ഷ. - ഡോക്ടർ ജോയ് പറയുന്നു.
Stories you may Like
- നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് മന്ത്രി
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്