സ്വയം പ്രഖ്യാപിത മെത്രോപൊലീത്തയുടെ സ്തുതി പാടാൻ ഇനി തലസ്ഥാനത്തെ പത്രക്കാർ മത്സരിക്കും; തിരുവനന്തപുരം പ്രസ് ക്ലബ്ബിന് കെപി യോഹന്നാൻ സംഭാവന നൽകിയത് 15 ലക്ഷം; സുവർണ്ണ ജൂബിലെ ആഘോഷങ്ങളുടെ ഉദ്ഘാടകനും യോഹന്നാൻ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനത്തെ മാദ്ധ്യമ ലോകത്തേയും ബിലീവേഴ്സ് ചർച്ച് അധിപൻ കെ.പി. യോഹന്നാൻ എന്ന സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്ത കൈയിലെടുത്തു. ഫണ്ട് തട്ടിപ്പിന്റെ പേരിൽ അമേരിക്കയിൽ കേസ് രജിസ്റ്റർ ചെയതതിന്റെ ക്ഷീണത്തിലാണ് മെത്രോപൊലീത്ത. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മറുനാടൻ അടക്കമുള്ള ചില മാദ്ധ്യമങ്ങളിൽ എത്തി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനാകാനും നീക്കം നടത്തി. എന്നാൽ ആർഎസ്എസ് ഈ നീക്കത്തെ എതിർത്തു. മോദി കൂടിക്കാഴ്ചയ്ക്ക് തൊട്ട് പിന്നാലെ യോഹന്നാന്റെ കള്ളകളികൾ വിശദീകരിച്ച് ആർഎസ്എസ് മുഖ പത്രമായ ജന്മഭുമി തന്നെ രംഗത്ത് വന്നു. ഈ തിരിച്ചടി മറികടക്കാനാണ് പുതിയ നീക്കം.
തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ കൈയിലെടുക്കാനാണ് നീക്കം. ക്ലബ്ബിന് സംഭാവനയായി മെത്രോപൊലീത്ത 15 ലക്ഷം രൂപ നൽകിയെന്നാണ് സൂചന. ഇത്തരമൊരു നീക്കത്തിലൂടെ മാധ്മ സമൂഹത്തിന്റെ മനസ്സ് തനിക്ക് അനുകൂലമാക്കാനാണ് നീക്കം. തിരുവനന്തപുരം പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷങ്ങളുടെ നിക്ഷേപ സമാഹരണ യജ്ഞത്തിനു തുടക്കം കുറിക്കാൻ മെത്രോപൊലീത്ത തന്നെ എത്തി. മാദ്ധ്യമപ്രവർത്തകർ സമൂഹത്തിന്റെ കാവൽക്കാരാണെന്ന് ബിലീവേഴ്സ് ചർച്ച് അധിപൻ കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്ത പറയുക കൂടി ചെയ്തു. ദോഷകരമായി ബാധിക്കുന്നതിനെ വെളിച്ചത്തു കൊണ്ടുവരുന്നതിനൊപ്പം സമൂഹ മനസാക്ഷി നഷ്ടപ്പെടുത്താതെ നിലനിർത്തുന്നതും മാദ്ധ്യമപ്രവർത്തകരാണ്. സാധുക്കളോടുള്ള കരുണയാണ് ഈശ്വരനോടുള്ള കടമയെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സമൂഹത്തെ പ്രാപ്തരാക്കുന്നത്
മാദ്ധ്യമങ്ങളാണെന്നും തന്റെ ജീവിതത്തിന് ലക്ഷ്യമുണ്ടാക്കിയത് പേരറിയാത്ത ഒരു മാദ്ധ്യമപ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ തെരുവുകളിലൂടെ നടക്കവേ ശ്രദ്ധയിൽപ്പെട്ടൊരു വാർത്തയാണ് ബിലീവേഴ്സ് ചർച്ചിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നിമിത്തമായത്. തെരുവിൽ നായുടെ പാലു കുടിച്ചു കഴിയുന്ന ഒരു കുട്ടിയുടെ ചിത്രവും വാർത്തയുമായിരുന്നു അത്. ഇന്നു വിവിധ ഭാഗങ്ങളായി സാധുക്കളായ 75,000ത്തിൽപരം കുട്ടികളെ സഭ സംരക്ഷിക്കാൻ നിമിത്തമായതും ഇതാണ്. ചികിത്സ കിട്ടാതെ വലയുന്ന അനേകർക്കു വേണ്ടിയാണ് സഭ മെഡിക്കൽ കോളജ് തുടങ്ങിയത്. ഈ ആശുപത്രിയിലൂടെ ഇന്ത്യ ഒട്ടാകെ ചികിത്സാ ശൃംഖല സൃഷ്ടിക്കാനാണു സഭയുടെ ശ്രമം. ചികിത്സ കിട്ടാതെ ഇനി ആരും വിഷമിക്കരുതെന്നും പണമില്ലാത്തതുകൊണ്ട് ആതുരശുശ്രൂഷാരംഗത്തേക്കു കടന്നു വരാൻ വിദ്യാർത്ഥികൾ മടിക്കരുതെന്നും ആശുപത്രി സ്ഥാപനത്തിലൂടെ ലക്ഷ്യമിട്ടിരുന്നുവെന്നും മേത്രാപ്പൊലീത്ത പറഞ്ഞു.
ബിലീവേഴ്സ് ചർച്ച് പരമാദ്ധ്യക്ഷൻ ഡോ.കെ.പി. യോഹന്നാൻ മെത്രോപ്പൊലീത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയിൽ സന്ദർശിച്ച് ചർച്ച നടത്തിയത് വലിയ വാർത്തയായിരുന്നു. 25 മിനിറ്റോളം ചർച്ച നീണ്ടുനിന്നു. ഡോ.കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്തയുമായുള്ള കൂടിക്കാഴ്ച വിസ്മയകരമെന്നു പിന്നീട് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രനിർമ്മാണത്തിനു സഭ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നതാണെന്നും യുവാക്കളുടെ ഉന്നമനത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും സഭ ഊന്നൽ നൽകണമെന്നും മെത്രാപ്പൊലീത്തയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞതായി ബിലിവേഴ്സ് ചർച്ചും വിശദീകരിച്ചു. ബിലീവേഴ്സ് ചർച്ച് ഇതിനകം നിർമ്മിച്ച ഇരുപത്തിയെണ്ണായിരത്തിലധികം ശൗചാലയങ്ങൾ പാവങ്ങൾക്ക് സഹായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും അവകാശ വാദം എത്തി. ആരും അറിയാതെയായിരുന്നു ഈ കൂടിക്കാഴ്ച. രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യന്റെ പ്രത്യേക താൽപ്പര്യമായിരുന്നു പ്രധാനമന്ത്രിയുമായി യോഹന്നാന് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്. അങ്ങനെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയാണ് നൽകിയത്.
എന്നാൽ സത്യത്തിൽ ഈ കൂടിക്കാഴ്ച യോഹന്നാന് പുലിവാലായി. പ്രധാനമന്ത്രിയുടെ പ്രശംസ പുറത്തുവന്നതോടെ യോഹന്നാന്റെ യഥാർത്ഥ മുഖം വിശദീകരിച്ച് പ്രമുഖ ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് ലേഖനമെഴുതി. കാനഡയിലേയും അമേരിക്കയിലേയും ജനങ്ങളെ പറ്റിച്ച് കോടിക്കണക്കിന് രൂപ ഇന്ത്യയിലേക്ക് ഒഴുക്കുന്ന തട്ടിപ്പാണ് ഹിന്ദുസ്ഥാൻ ടൈംസ് തുറന്നുകാട്ടിയത്. അമേരിക്കയിലെ കോടതിയിലെ യോഹന്നാനെതിരായ കേസും പരാമർശിച്ചു. മാസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എങ്ങനെയാണ് യോഹന്നാൻ ഫണ്ട് തട്ടിപ്പ് നടത്തുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയിലൂടെ വിശദീകരിച്ചതും. ഇതിന് പിന്നാലെ ആർഎസ് എസ് മുഖപത്രമായ ജന്മഭൂമിയും യോഹന്നാനെതിരെ ലേഖനം എഴുതി.
2004 ലെ ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാൻ. ബിജെപി വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ യോഹന്നാനാണ് ഇപ്പോൾ നരേന്ദ്ര മോദിയുടെ ആരാധകനായി മാറിയിരിക്കുന്നത്! ഒന്നോർക്കുന്നതുകൊള്ളാം, കെ.പി.യോഹന്നാന്റെയും ബിലീവേഴ്സ് ചർച്ചിന്റെയും ഫ്രെയ്മിൽ ഒതുങ്ങുന്നയാളല്ല നരേന്ദ്ര മോദി എന്ന വ്യക്തിയും ഭരണാധികാരിയുമെന്ന് ജന്മഭൂമി പറയുന്നു. ഇത് യോഹന്നാന് വലിയ തിരിച്ചടിയായി. അമേരിക്കൻ കോടതിയിൽ നിയമനടപടി തുടരുകയാണ്. മെത്രോപൊലീത്തയായി സ്വയം പ്രഖ്യാപിച്ച യോഹന്നാനെതിരെ എപ്പോൾ വേണമെങ്കിൽ അറസ്റ്റുണ്ടാകുമെന്ന അവസ്ഥ വന്നു. ഇതോടെയാണ് യോഹന്നാൻ മാദ്ധ്യമങ്ങളെ പിടിക്കാൻ രംഗത്ത് വന്നത്.
കോടതി നടപടികളുണ്ടായാലും ആരും റിപ്പോർട്ട് ചെയ്യരുത്. അതായത് അമേരിക്കയിലെ വാർത്തകൾ കേരളത്തിൽ ചർച്ചയാകുന്നത് തടയുക. ഈ കേസ് തന്നെ ഇല്ലാതാക്കാനാണ് മോദിയെ മെത്രോപൊലീത്ത കണ്ടതെന്നാണ് സൂചന. ഇത് നടക്കാതെ പോയപ്പോഴാണ് മാദ്ധ്യമ ലോകത്തെ കൈയിലെടുത്ത് വാർത്ത മുക്കാനുള്ള നീക്കം. എന്നാൽ പ്രസ് ക്ലബ്ബിന് ഫണ്ടു നൽകിയാലും വാർത്ത മുങ്ങില്ലെന്നാണ് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ മറുനാടനോട് പ്രതികരിച്ചത്. പ്രസ് ക്ലബ്ബിന് നൽകിയ സംഭാവന കൊണ്ട് മാത്രം ഒരു വാർത്തയും ഇല്ലാതാകില്ലെന്നാണ് അഭിപ്രായം. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് മാനേജരും സഭാ പി.ആർ.ഒയുമായ ഫാ. സിജോ പന്തപ്പള്ളിയുടെ ഇടപെടലുകളാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബുമായി മെത്രോപൊലീത്തയെ അടുപ്പിച്ചത്. മറ്റ് ജില്ലകളിലെ മാദ്ധ്യമ പ്രവർത്തക കൂട്ടായ്മകൾക്കും ഇത്തരം സഹായങ്ങൾ മെത്രോപൊലീത്ത ചെയ്യുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍