'കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എഴുപത്താറു വയസ്സുള്ള എന്നെക്കൊണ്ട് മാപ്പിളമാർ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു; മുഹമ്മദൻ ആചാര പ്രകാരമാണ് വിവാഹം നടത്തിയത്; ഞങ്ങളാരെങ്കിലും ഹിന്ദു മതത്തിലേക്ക് തിരിച്ചു പോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി'; മലബാർ കലാപത്തിലെ ഇരകളുടെ മൊഴികളുമായി ഡോ. മനോജ് ബ്രൈറ്റിന്റെ 'മാപ്പിള കലാപം സീരീസ് 20ാം ഭാഗം'
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: തങ്ങൾക്ക് നേരിട്ട് അതിക്രൂരമായ പീഡനങ്ങളുടെ നേർ സാക്ഷ്യമായി മലബാർ കലാപത്തിലെ ഇരകളുടെ വെളിപ്പെടുത്തലുകൾ. എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്ര ചിന്തകനുമായ ഡോ മനോജ് ബ്രൈറ്റ് ഫേസ്ബുക്കിൽ എഴുതുന്ന മാപ്പിള കലാപം സീരീസ് എന്ന ലേഖന പരമ്പരയിലെ പുതിയ ലക്കത്തിലാണ് ഇരകളുടെ മൊഴികൾ അവതരിപ്പിച്ചിരിക്കുന്നത്. കൊള്ളയും കൊലയും അമ്പലം തകർക്കലും മതം മാറ്റവും വ്യാപകമായി നടന്നുവെന്നും, തീയ്യരും, ദലിതരും പോലും ആക്രമിക്കപ്പെട്ടുവെന്നും, ദ മാപ്പിള റെബല്ല്യൻ,1921എന്ന പുസ്തകത്തിലെ അതിക്രമങ്ങൾ എന്ന അദ്ധ്യായത്തിന്റെ വിവർത്തനത്തിൽ ഡോ ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.
1921ൽ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു നടന്ന മാപ്പിള ലഹള, മലബാർകലാപം, ഖിലാഫത്ത് ലഹള എന്നൊക്കെ പേരിട്ട കലാപത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്, അക്കാലത്തെ രേഖകളും പുസ്തങ്ങളും തർജ്ജമചെയ്യുമ്പോൾ കിട്ടുന്നത്. കേരളത്തിൽ ഇഎംഎസ് അടക്കമുള്ള ഇടത് എഴുത്തുകാർ തൊട്ട് ലിബറൽ ബുദ്ധിജീവികൾ വരെ മലബാർ കലാപത്തെ വിലയിരുത്തിയത്, ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ കലാപമായും സ്വാതന്ത്ര്യ സമരമായിട്ടുമായിരുന്നു.
അതിനിടിയിൽ കുറെ അക്രമപ്രവർത്തനങ്ങൾ ഉണ്ടായെന്നുമാണ് അവർ വിലയിരുത്തിയത്. എന്നാൽ ഡോ മനോജ് ബ്രൈറ്റ്. 'മലബാർ കലാപം സീരീസ്' വായിച്ചാൽ ഇതിന് ഘടകവിരുദ്ധമായ അഭിപ്രായമാണ് ഉണ്ടാവുക.മലബാർ കലാപം അടിമുടി വർഗീയമായിരുന്നെന്നും ഹിന്ദു വംശഹത്യതന്നെയായിരുന്നു അതിൽ ലക്ഷ്യമിട്ടിരുന്നതെന്നും ഈ തർജ്ജമ വായിച്ചാൽ വ്യക്താമാവും. ഡോ മനോജ് ബ്രൈറ്റ് ചരിത്ര രേഖകൾ ഉദ്ധരിച്ച് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെക്കുന്നത്. രേഖകളുടെ തർജ്ജമ നടത്തുന്നു എന്നല്ലാതെ ഒരു കമന്റും അദ്ദേഹം പങ്കുവെക്കുന്നില്ല.
ഇടതുപക്ഷ ചരിത്രകാരന്മാരുടെ വീക്ഷണത്തിന് നേർ വിപരീതമാണ് ഡോ ബ്രൈറ്റിന്റെ ലേഖന പരമ്പരയുടെ ഉള്ളടക്കം. ജന്മിത്വത്തിനെതിരായ പ്രതിഷേധവും ബ്രിട്ടീഷ് ഭരണത്തിനെതിരായ വികാരവുമാണ് ഖിലാഫത്ത് സമരത്തിന്റെ അടിസ്ഥാന ഘടകമെന്ന ഇവരുടെ വിലയിരുത്തലല്ല, ഡോ ബ്രൈറ്റിന്റെ തർജജമ വായിക്കുമ്പോൾ കിട്ടുക. കൃത്യമായ വർഗീയ അജണ്ടയും, ഇസ്ലാമിലേക്കുള്ള മത പരിവർത്തനവും തന്നെയാണ് മലബാർ കലാബത്തിന്റെ അന്തർധാരയായി പ്രവർത്തിച്ചത് എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.ഇസ്ലാമിലേക്കുള്ള മതം മാറ്റം കലാപകാരികളുടെ പ്രധാന അജണ്ടയായത് എങ്ങനെയെന്ന കോടതിയുടെ നിരീക്ഷണവും ഉദ്ധരിക്കുന്നണ്ട്. സമാനതകളില്ലാത്ത ക്രൂരതയെ മറച്ചുവെച്ചുകൊണ്ട് ഉള്ളവനും ഇല്ലാത്താവനും തമ്മിലുള്ള കലാപമാക്കി ഇതിനെ മാറ്റിയത് ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണെന്ന് സീരീസ് വായിക്കുമ്പോൾ വ്യക്തമാവും.
ഡോ മനോജ് ബ്രൈറ്റിന്റെ പുതിയ പോസ്റ്റ് ഇങ്ങനെയാണ്:-
മാപ്പിള കലാപം സീരീസ് (ഭാഗം 20)
The Moplah Rebellion,1921എന്ന പുസ്തകത്തിലെ അതിക്രമങ്ങൾ എന്ന അദ്ധ്യായത്തിന്റെ -വിവർത്തനം തുടരുന്നു.
അഭയാർഥികളുടെ മൊഴികൾ:-
14. വെള്ളക്കരി കുറ്റിപ്പുറത്ത് ഗോപാലൻ നായർ, പുത്തൂർ, ഏറനാട്:- കന്നിമാസം പതിനാലാം തീയ്യതി (1921 സെപ്റ്റംബർ 21) രാത്രി ഏകദേശം എട്ടുമണിക്ക് മുന്നൂറോളം മാപ്പിളമാർ വീട്ടിലേക്ക് അതിക്രമിച്ചു കയറി. ഇതിനിടക്ക് കരുണാകരൻ നായർക്ക് ഒരു വെട്ടുകത്തിയും, വടിവാളുമായി പുറത്തെത്താൻ കഴിഞ്ഞു. അദ്ദേഹം മാപ്പിളമാരുമായി ഏറ്റുമുട്ടി നാലു പേരെ വധിക്കുകയും, ഏതാനും പേരെ മുറിവേൽപ്പിക്കുകയും ചെയ്തു. ഉടനെ അദ്ദേഹം പടിക്കലേക്കു ഓടിപ്പോയി. ആ സമയം ഒരു മാപ്പിള ഒരു കുന്തം അദ്ദേഹത്തിന്റെ തലക്കെറിയുകയും, അത് കഴുത്തു തുളച്ച് കയറി അദ്ദേഹം മരിച്ചു വീഴുകയും ചെയ്തു. മാപ്പിളമാർ എല്ലാം കൊള്ളയടിച്ചു. എന്റെ മൂന്നു വീടുകൾ കൊള്ളയടിക്കുകയും, ഒരു വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. ഞങ്ങളുടെ വക ഒരു അമ്പലമുണ്ട്. ഈ അമ്പലവും നശിപ്പിക്കപ്പെട്ടു. വേങ്ങര അംശത്തിലെ ഏതാണ്ട് ഇരുപതു പേർ കൊല്ലപ്പെട്ടു. ഏതാണ്ട് അറുപതു ഹിന്ദുക്കളെ മതം മാറ്റി. എന്റെതു കൂടാതെ വേങ്ങരയിൽ വേറെ രണ്ട് അമ്പലങ്ങളുണ്ട്. എല്ലാം നശിപ്പിക്കുകയും, വിഗ്രഹങ്ങൾ തകർക്കുകയും,പശുക്കളെ കൊല്ലുകയും ചെയ്തു.
16. കൈപ്പടത്ത് കുഞ്ഞുണ്ണി നായർ, കൊടുവായൂർ, ഏറനാട്:- ഇവിടെ ഏതാണ്ട് അമ്പതു ഹിന്ദു വീടുകളുണ്ട്. ഇതിൽ മൂന്നെണ്ണത്തിനു തീ വയ്ക്കുകയും, ബാക്കി ഏതാണ്ടെല്ലാ വീടുകളും മിക്കവാറും നശിപ്പിക്കപ്പെടുകയും ചെയ്തു. ഏഴു പേർ കൊല്ലപ്പെടുകയും, അമ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്ക് ബലമായി മതം മാറ്റപ്പെടുകയും ചെയ്തു. ആ അംശത്തിൽ ചെറുതടക്കം അഞ്ച് അമ്പലങ്ങളുണ്ട്. എല്ലാം മലിനമാക്കുകയും, നശിപ്പിക്കുകയും ചെയ്തു. എന്റെ അറിവിൽ അഞ്ചു സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട്.
17. മണിയിൽ പാലോളി കൃഷ്ണൻ നായർ, തൃപ്പനച്ചി,ഏറനാട്:- എനിക്ക് എഴുപത്താറു വയസ്സുണ്ട്. മാപ്പിളമാർ എന്റെ കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എന്നെക്കൊണ്ട് നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു. മുഹമ്മദൻ ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. ഞങ്ങളാരെങ്കിലും ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് മാപ്പിളമാർ ഭീഷണിപ്പെടുത്തി.
18. ചെമ്പാഴി കുട്ടികൃഷ്ണൻ നായർ, അധികാരി, പെരുവല്ലൂർ,ഏറനാട്:- എന്റെ അംശത്തിൽ മൊത്തം ഏതാണ്ട് ഇരുന്നൂറ് ഹിന്ദു വീടുകളുണ്ട്. എല്ലാ വീടുകളും കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളും, കുട്ടികളുമടക്കം അൻപതിലധികം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടു. ഏതാണ്ട് എട്ടു ഹിന്ദുക്കൾ കൊല്ലപ്പെട്ടു. എന്റെ അംശത്തിൽ നാല് അമ്പലങ്ങളുണ്ട്. എല്ലാം തകർക്കുകയും, മലിനപ്പെടുത്തുകയും ചെയ്തു.
19. തിരുത്തിയിൽ നടുവഞ്ചേരി നാരായണൻ മൂസത്, അധികാരി, വള്ളിക്കുന്ന്, ഏറനാട്:- എന്റെ അംശത്തിൽ നൂറിൽ കുറയാത്ത വീടുകൾ കൊള്ളയടിക്കപ്പെടുകയും, അറുപതിൽ കുറയാത്ത വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ആ അംശത്തിൽ എനിക്ക് രണ്ട് അമ്പലങ്ങളുണ്ട്. രണ്ടും നശിപ്പിക്കപ്പെട്ടു. എന്റെ അംശത്തിൽ അനേകം പുരുഷന്മാരും,സ്ത്രീകളും, കുട്ടികളും മാപ്പിളമാരാൽ കൊല്ലപ്പെട്ടിട്ടുണ്ട്. പുരുഷന്മാരുടെയും, സ്ത്രീകളുടെയും, കുട്ടികളുടെയും ശവശരീരങ്ങൾ പുഴയിൽ പൊങ്ങിക്കിടക്കുന്നുണ്ട്. എഴുപതു വയസ്സുള്ള ഒരു ഹിന്ദു സ്ത്രീ അവരുടെ ഓല മേഞ്ഞ വീട് തീ പിടിച്ച് അതിൽ പെട്ടു മരിച്ചു. ആവീട്ടിൽ ഇരുപതിനായിരം തേങ്ങ ഉണ്ടായിരുന്നു. അത് മൊത്തത്തിലാണ് കത്തിച്ചത്. വയസ്സായ സ്ത്രീ ഒഴിച്ച് ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടു. അവർക്ക് ഓടാൻ കഴിഞ്ഞില്ല. അതിനാൽ തീയിൽപ്പെട്ടു മരിച്ചു.
20. പുതുക്കോട്ടെ ചാത്തുണ്ണി നായർ, പുത്തൂർ,കോഴിക്കോട്:- സെപ്റ്റംബർ ഇരുപത്തെട്ടാം തീയ്യതി കലാപകാരികൾ എന്റെ വീട്ടിൽ വന്നു. ഞാനൊഴിച്ച് എന്റെ കുടുംബക്കാരെല്ലാം ഭയന്ന് ഓടി രക്ഷപ്പെട്ടു. അവർ വന്ന ഉടനെ എന്റെ കൈകൾ കൂട്ടിക്കെട്ടി. എന്റെ അയൽക്കാരനായ തീയ്യർതൊടിയിൽ ഗോപാലനെയും ഇപ്രകാരം തന്നെ ചെയ്തു. അടുത്ത ദിവസം ഗോപാലൻ അമ്മയെ കാണാനായി ദയനീയമായി നിലവിളിക്കാൻ തുടങ്ങി. അപ്പോൾ അവർ അദ്ദേഹത്തെ മുതുമന ഇല്ലത്തതിന്റെ പടിഞ്ഞാറു വശത്തുള്ള നാഗലിക്കാവു പറമ്പിലെ ഒരു കിണറിന്റെ അടുത്തു കൊണ്ടുപോയി. കലാപകാരികളിൽ ഒരാൾ ഗോപാലനെ വാളുകൊണ്ട് വെട്ടി, ശരീരം കിണറ്റിലെറിഞ്ഞു. ഇത് ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതാണ്. ഞാൻ ഇസ്ലാമിലേക്കു മാറാൻ സമ്മതിച്ചു. അവർ കൊറാനിലെ ചില വരികൾ എന്നെക്കൊണ്ടു ചൊല്ലിച്ച ശേഷം എനിക്ക് കുറച്ചു ഭക്ഷണം തന്നു.
എന്നെ മതം മാറ്റിയ ദിവസം പെരുവയൽ, ചാത്തമംഗലം അംശങ്ങളിലെ ആറു പേരെയും മതം മാറ്റിയിരുന്നു. നീലേശ്വരത്തു നിന്ന് പിടിച്ച രണ്ടു നായന്മാരെയും, കൊടുവള്ളിയിൽ നിന്നു പിടിച്ച നാലു തീയ്യരെയും വാളുകൊണ്ടു വെട്ടി, നേരത്തെ പറഞ്ഞ കാവിലെ കിണറ്റിലിടുന്നത് ഞാൻ കണ്ടു.
21. തേലപ്പുറത്ത് രാമ കുറുപ്പ്:- ചിങ്ങം എട്ടാം തീയ്യതി (സെപ്റ്റംബർ 24) മാപ്പിളമാർ എന്റെ വീട്ടിൽ അതിക്രമിച്ചു കയറി. അവർ അറുപതോ, എഴുപതോ മാപ്പിളമാരുണ്ടാകും. മിക്കവരും ആ പ്രദേശത്തുള്ളവരും, കുടിയാന്മാരുമാണ്. അപ്പോൾ ഉച്ചക്ക് പന്ത്രണ്ടു മണിയായിക്കാണണം. അവരെന്നെ പിടികൂടി മലർത്തികിടത്തി എന്റെ ദേഹത്ത് പലഭാഗത്തും വാളുകൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ കരഞ്ഞു കൊണ്ട് പലതവണ മമ്പുറത്തെ തങ്ങളെ വിളിച്ചു. അപ്പോൾ വയസായ ഒരു മാപ്പിള എന്നെ വെറുതെ വിടാൻ പറഞ്ഞു. എന്റെ ജംഗമ വസ്തുക്കളെല്ലാം കൊള്ളയടിക്കപ്പെട്ടു. എനിക്ക് ഏതാണ്ട് പതിനൊന്നായിരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എന്റെ അമ്പലങ്ങളിലൊന്നും തകർക്കപ്പെട്ടു. എന്റെ അംശത്തിലെ അഞ്ച് അമ്പലങ്ങൾ നശിപ്പിക്കപ്പെട്ടു. നാൽപ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്കു മാറ്റപ്പെട്ടു. എന്റെ ഒരു അനന്തിരവളെയും മതം മാറ്റി. മാപ്പിളമാർ എന്റെ അംശത്തിലെ പതിനഞ്ചു പേരെ കൊലപ്പെടുത്തി. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. ഈ മൊഴി നൽകിയ ശേഷം ഈ മനുഷ്യൻ ആത്മഹത്യ ചെയ്തു.
22. കെ. ഗോവിന്ദൻ നായർ, അധികാരി, താഴ്ക്കോട്, മനഃശ്ശേരി, കോഴിക്കോട്. ഈ രണ്ടു അംശങ്ങളിലുമായി മുന്നൂറു ഹിന്ദു വീടുകളും, ചെറുമ കുടിലുകളും ഉണ്ട്. ഒന്നൊഴിയാതെ എല്ലാ വീടുകളും കൊള്ളയടിക്കപ്പെടുകയും, കലാപകാരികൾ എല്ലാ ജംഗമ വസ്തുക്കളും കടത്തിക്കൊണ്ടു പോകുകയും ചെയ്തു. ഏതാണ്ട് നാൽപതോളം വീടുകൾ കത്തിച്ചു ഭസ്മമാക്കി. രണ്ടു അംശങ്ങളിലുമായി ഇരുപത്തഞ്ചോളം അമ്പലങ്ങളുണ്ട്. ഇതിൽ ചിലതെല്ലാം കത്തിക്കുകയും, മറ്റുള്ളവ നശിപ്പിക്കുകയും,വിഗ്രഹങ്ങൾ തകർക്കുകയും, അതിനുള്ളിൽ പശുക്കളെ കശാപ്പു ചെയ്യുകയും ചെയ്തു. നവംബർ മാസത്തിന്റെ അവസാനത്തിൽ ഒരൊറ്റ ദിവസത്തിൽ മാപ്പിളമാർ ഇരുപത്തിരണ്ടു ഹിന്ദുക്കളെ കൊലപ്പെടുത്തി.
23. ശങ്കുണ്ണി ഉണ്ണി നായർ, കണ്ണമംഗലം, ഏറനാട്:- ഈ അംശത്തിലെ എല്ലാ ഹിന്ദു വീടുകളും പൂർണ്ണമായി കൊള്ളയടിക്കപ്പെട്ടു. ഈ പരിസരത്തെ പ്രധാനപ്പെട്ട കുടുംബം എന്റേതായതുകൊണ്ട്, കലാപകാരികൾക്ക് അവരെ മതം മാറ്റണമെന്നുണ്ടായിരുന്നു. അവർ കുപ്പായങ്ങളും, ക്ഷൗരക്കാരും മറ്റുമായി മതം മാറ്റാൻ വന്നു. പക്ഷെ എന്റെ കുടുംബത്തിന് ഒരു നായർ ഭൃത്യനിൽ നിന്ന് സമയത്തിന് മുന്നറിയിപ്പു കിട്ടി. നിരാശരായ മാപ്പിളമാർ എന്റെ വീടിന്റെ ഒരു ഭാഗം തകർക്കുകയും, മുന്നറിയിപ്പു തന്ന ഭൃത്യന്റെ വീടിനു തീയിടുകയും ചെയ്തു. എന്റെ തറവാടിന് മൊത്തം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എന്റെ ഉടമസ്ഥതയിലുള്ള ഇരിങ്ങലത്ത് വിഷ്ണു ക്ഷേത്രം നശിപ്പിക്കുകയും, ഭാഗികമായി അഗ്നിക്കിരയാക്കുകയും ചെയ്തു. വിഗ്രഹം പല കഷ്ണങ്ങളാക്കി.
24. മഠത്തിൽ വിഷ്ണു നമ്പൂതിരി, വിളയിൽ, ഏറനാട്:- ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയ്യതി കാലത്ത് ഒമ്പതുമണിക്ക് പത്തു മാപ്പിളമാർ എന്റെ വീട്ടിൽ വന്നു. മിക്കവരും എന്റെ അയൽക്കാരോ, കുടിയാന്മാരോ ആണ്.പതുക്കെപ്പതുക്കെ കലാപകാരികളുടെ എണ്ണം കൂടാൻ തുടങ്ങി, ഉച്ചയോടെ അഞ്ഞൂറിൽ കുറയാതെ മാപ്പിളമാർ എത്തിച്ചേർന്നു. ഞാൻ സ്ത്രീകളെയും, കുട്ടികളെയും പുറകിലെ വാതിലിലൂടെ പുറത്തേക്കയച്ചിരുന്നു. മാപ്പിളമാർ വീട്ടിനകത്തു കടക്കാൻ തുടങ്ങിയതോടെ ഞാനും ഓടിപോയി. ആദ്യം എനിക്ക് പതിനയ്യായിരം രൂപയുടെ നഷ്ടമുണ്ടായി. പിന്നീട് ഇരുപതിനായിരം രൂപയുടെ മൂല്യമുണ്ടായിരുന്ന വീട് തീയിട്ടു നശിപ്പിച്ചു. എന്റെ മിക്കവാറും രേഖകളും തീയിൽ നശിച്ചു. ഞാൻ ഇതുവരെ വൈക്കത്തായിരുന്നു. നാലു ദിവസം മുൻപാണ് കോഴിക്കോട്ടു വന്നത്. ക്യാമ്പിൽ അരി വാങ്ങാൻ വന്നതാണ്. ഞാൻ ഇപ്പോൾ ചാലപ്പുറത്തെ വട്ടൂർ ഇല്ലത്താണ് താമസിക്കുന്നത്.
25. രാമുണ്ണി നായർ, അധികാരി, ഓലക്കര, ഏറനാട്:- ഒക്ടോബർ പന്ത്രണ്ടാം തീയ്യതി കലാപം വളരെ ഗൗരവകരമായ തരത്തിൽഎന്റെ അംശത്തിലേക്കു പടർന്നു. എല്ലാ ഹിന്ദു ഗൃഹങ്ങളിലെയും വിലപിടിപ്പുള്ളതെല്ലാം കവർച്ച ചെയ്യപ്പെട്ടു. ഓടാൻ കൂട്ടാക്കാതിരുന്ന എന്റെ അംശം കോൽക്കാരനായ (പ്യൂൺ) ചാത്തു നായരുടെ തല വെട്ടി. ഏതാണ്ട് അര ഡസൻ ആളുകൾ കൊല്ലപ്പെടുകയും, മുപ്പതിലധികം ആളുകൾ മതം മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. അംശത്തിലെ എല്ലാ കന്നുകാലികളും കശാപ്പു ചെയ്യപ്പെട്ടു. എനിക്കു തന്നെ കാളകളും, എരുമകളും കൂടാതെ മുപ്പതോളം പശുക്കൾ നഷ്ട്ടപ്പെട്ടിട്ടുണ്ട്.
26. മംഗലശ്ശേരി വിഷ്ണു നമ്പൂതിരി, പെരുവല്ലൂർ, ഏറനാട്:- എനിക്ക് നാല് ക്ഷേത്രങ്ങളുണ്ട്. കെരവല്ലൂർ ഭഗവതി ക്ഷേത്രം,കരിംകാളി കാവ്,ഏട്ടപ്പറമ്പിൽ വിഷ്ണു ക്ഷേത്രം, അയ്യപ്പൻ കാവ്. ഈ അമ്പലങ്ങളെല്ലാം ഭാഗികമായി നശിപ്പിക്കുകയും, വിഗ്രഹങ്ങൾ എടുത്തുകൊണ്ടു പോകുകയും ചെയ്തു. എന്റെ ആശ്രിതരിൽ അഞ്ചു സ്ത്രീകളേയും, രണ്ടു പുരുഷന്മാരേയും വെട്ടിക്കൊന്നു. രണ്ടു നായന്മാരെയും, മൂന്നു തീയ്യരെയും,മൊത്തം അഞ്ചു പേരെ ബലമായി ഇസ്ലാമിലേക്കു മതംമാറ്റി.
27. വിളയിൽ ചെന്താമര പിഷാരടി, അധികാരി, വിളയിൽ, ഏറനാട്:- ആ അംശത്തിൽ ഒൻപത് നമ്പൂതിരി ഇല്ലങ്ങളുണ്ട്. മാപ്പിളമാർ എല്ലാ വീടുകളിലും അതിക്രമിച്ചു കയറി നമ്പൂതിരി സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചു പറിച്ചു. നായർ സ്ത്രീകളുടെ കാര്യത്തിലും മാപ്പിളമാർ അങ്ങനെതന്നെ ചെയ്തു. എല്ലാ സ്ത്രീകൾക്കും കാട്ടിൽ അഭയം പ്രാപിക്കേണ്ടി വന്നു. മാപ്പിളമാർ അവരെ കാട്ടിൽ നിന്ന് പുറത്തുചാടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
മൂന്നാം ദിവസം ചെറുവായൂർ അംശം അധികാരിയുടെ ആളുകൾ വന്ന് ഈ സ്ത്രീകളെ രക്ഷിച്ചു. അംശത്തിൽ ആറ് അമ്പലങ്ങളുണ്ട്.എല്ലാം തകർക്കുകയും, മലിനപ്പെടുത്തുകയും ചെയ്തു. പശുക്കളെ കശാപ്പു ചെയ്ത് അതെടുത്ത് വിഗ്രഹങ്ങളിൽ ചാർത്തുകയും, തലയോട്ടികൾ അമ്പലത്തിന്റെ പല ഭാഗങ്ങളിലും തൂക്കുകയും ചെയ്തു. അക്രമികൾ ആറു ഹിന്ദുക്കളെ വധിക്കുകയും, പതിനഞ്ചോളം വീടുകൾ തീ വച്ച് നശിപ്പിക്കുകയും ചെയ്തു. ഏതാണ്ട് അറുപതോളം പേരെ ബലമായി മതം മാറ്റി.ഈ മൊഴി നൽകിയ ശേഷം സ്വന്തം അംശത്തിലേക്കു പോയ ഇദ്ദേഹം അവിടെവച്ച് കൊല ചെയ്യപ്പെട്ടു.
28. ഗോപാലൻ എന്ന പാറക്കാട്ട് മൂപ്പിൽ നായർ, ചേറൂർ, ഏറനാട്:- മാപ്പിളമാർ എന്റെ വീട്ടിൽ കടന്ന് എടുക്കാവുന്നതെല്ലാം എടുത്തുകൊണ്ടു പോയി. അവർ എന്റെ ഉടമസ്ഥതയിലുള്ള, അടുത്തുള്ള അമ്പലത്തിൽ കടന്ന്, അവിടെയുണ്ടായിരുന്ന എമ്പ്രാന്തിരിയെ ഇസ്ലാമിൽ ചേർക്കുകയും, അമ്പല പരിസരത്തുണ്ടായിരുന്ന എട്ടു പേരെ, മൂന്നു സ്ത്രീകളെയും, അഞ്ചു പുരുഷന്മാരെയും കൊല്ലുകയും ചെയ്തു. വിഗ്രഹങ്ങളെല്ലാം തകർക്കുകയും, പശുക്കളെ അമ്പലത്തിൽ കശാപ്പു ചെയ്യുകയും ചെയ്തു. എനിക്ക് പശുക്കളും, കിടാക്കളുമടക്കം നാൽപ്പതു കന്നുകാലികളുണ്ട്. ചിലതിനെ കൊല്ലുകയും, ബാക്കിയുള്ളതിനെ കടത്തിക്കൊണ്ടു പോകുകയും ചെയ്തു. മാപ്പിള കലാപത്തിൽ എനിക്ക് മൊത്തം പന്ത്രണ്ടായിരം രൂപയുടെ വസ്തുവകകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ആ അംശത്തിലെ നാൽപ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. എന്റെ അംശത്തിൽ അഞ്ച് അമ്പലങ്ങളുണ്ട്.എല്ലാം നശിപ്പിക്കപ്പെടുകയും, മലിനപ്പെടുത്തുകയും ചെയ്തു.
-----------------------------
(ഈ പോസ്റ്റുകൾ വായിച്ച് അസ്ഥാനത്ത് തേള് കുത്തിയ പോലെ ചാടുന്നവർ ശ്രദ്ധിക്കുക. ഇത് ഞാനെഴുതിയതല്ല. ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ) 1923ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്. ഒരു നൂറ്റാണ്ടാകാറായി. കലാപത്തെക്കുറിച്ചുള്ള എല്ലാ പഠനങ്ങളുടെയും റഫറൻസ് സെക്ഷനിൽ ഈ പുസ്തകത്തിന്റെയും പേര് കാണും. അതായത് ഇത് നിലവാരമില്ലാത്ത ചരിത്രമാണ് എന്ന് അവർക്കൊന്നും അഭിപ്രായമില്ല എന്നർത്ഥം. നിങ്ങൾ എന്തുകൊണ്ട് ഈ പുസ്തകത്തെക്കുറിച്ച് കേട്ടില്ല എന്നത് എന്റെ വിഷയമല്ല. സന്ദർഭം കിട്ടിയാൽ നമ്മുടെ ''ടെക്സ്റ്റ് ബുക്ക് ചരിത്രകാരന്മാരോടു തന്നെ ചോദിക്കുക.- ഡോ. മനോജ് ബ്രൈറ്റ് )
(മാപ്പിള കലാപം സീരീസ്)
Stories you may Like
- പ്രൊഫ ഹമീദ് ചേന്ദമംഗല്ലൂരിന് 75 വയസ്സ്
- മണിപ്പൂർ കലാപം തുടരുന്നതിൽ ആശങ്കയും വേദനയും ഉണ്ടെന്നു മാർത്തോമാ സഭ അധ്യക്ഷൻ
- മണിപ്പുർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച: ഓർത്തഡോക്സ് സഭാധ്യക്ഷൻ
- മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മാർ ക്ലീമിസ് ബാവ
- പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്