മരിച്ചിട്ടും 'സുഹൃത്തുക്കളാൽ' വേട്ടയാടപ്പെട്ട് ഡോക്ടർ ഷാനവാസ്; ചോലനായ്ക്കരുടെ രക്തം വിറ്റ് കാശാക്കിയ ലോബിയുടെ ഭാഗമെന്ന സൂചനയോടെ പത്രവാർത്ത; പാവങ്ങളെ സഹായിക്കാൻ പ്രവാസി സുഹൃത്തുക്കൾ അയച്ചു കൊടുത്ത പണത്തിന്റെ കണക്ക് പറഞ്ഞ് ആക്ഷേപം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ആദിവാസികളുടെ ഉന്നമനത്തിലാണ് ഡോക്ടർ ഷാനവാസ് ശ്രദ്ധിച്ചത്. അതിൽ മാത്രമായിരുന്നു ഡോക്ടർ ഇടപെടൽ നടത്തിയതും. ഇതിന്റെ പേരിൽ സർക്കാരുകളുടെ പീഡനമെത്തി. അനീതി തുറന്ന് കാട്ടിയതിന് സ്ഥലം മാറ്റത്തോടെ സ്ഥലം മാറ്റൽ. ഡോക്ടറുടെ മരണത്തിലെ ദുരൂഹത ഇനിയും തീർന്നില്ല. ഇതോടെ ഇതും വിവാദത്തിലായി. ഇതിനിടെ പുതിയ വാർത്തയെത്തുന്നു. പ്ാക്തന ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ രക്ത സാമ്പിൾ വിദേശത്തേക്കു കടത്തിയ സംഭവത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഡോക്ടറെ അപകീർത്തിപ്പെടുത്തുകയാണ് മംഗളത്തിലെ വാർത്ത. ഇതുവരെ നടന്നോ എന്ന് പോലും ഉറപ്പില്ലാതെ ഡോക്ടർ ഷാനവാസിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് മംഗളം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആദിവാസി മേഖലയിൽ സ്തുത്യർഹമായ പ്രവർത്തിച്ചിരുന്ന ഡോക്ടറെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വിധത്തിലാണ് വാർത്ത. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്ന് ഓരോ മാസവും ലക്ഷങ്ങളാണ് എത്തിയിരുന്നതെന്ന് പറഞ്ഞ് ഷാനവാസിനെ സംശയത്തിൽ നിർത്തുന്ന വിധത്തിലാണ് വാർത്ത. രണ്ടു ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചോലനായ്ക്കരുടെ രക്തം ശേഖരിച്ചതെന്നാണു വിവരം എന്നു പരഞ്ഞുകൊണ്ടും അതിലെ പ്രധാനിയെന്നു സംശയിക്കപ്പെടുന്ന ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജിൽ ഉപരിപഠനത്തിലാണെന്നും മറ്റൊരാൾ ദൂരൂഹ സാഹചര്യത്തിൽ മരിച്ചുവെന്നുമാണ് റിപ്പോർട്ട്.
ഈ ഡോക്ടറുടെ മരണം നേരത്തേ സാമൂഹിക മാദ്ധ്യമങ്ങളിൽ വൻചർച്ചയായിരുന്നു. ആദിവാസികൾക്കിടയിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഇവർക്കു കൈമാറുന്ന സഹായങ്ങൾ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഡോക്ടർ ശ്രദ്ധനേടിയിരുന്നു. ഇതെല്ലാം തട്ടിപ്പിന് വേണ്ടിയാണെന്നാണ് മംഗളത്തിലെ വാർത്ത. സർക്കാരിന്റെ നിർദ്ദേശമില്ലാതെയും സ്വന്തം തൊഴിലിൽ ശ്രദ്ധചെലുത്താതെയും ഈ ഡോക്ടർ ചോലനായ്ക്ക കോളനിയിൽ ആതുരസേവനം നടത്തുകയും അവരെ പരിശോധിക്കുകയും ചെയ്യുന്നതായി വകുപ്പുതലത്തിൽ പരാതിയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പ്രവൃത്തികൾക്കെതിരേ ഡി.എം.ഒ. അടക്കമുള്ളവർ നേരത്തേ രംഗത്തുവന്നിരുന്നു. സാധാരണ കുടുംബത്തിൽ അംഗമായ ഈ ഡോക്ടർക്ക് മരണത്തോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ താരപരിവേഷമാണു കിട്ടിയത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചായിരുന്നു ആദിവാസി മേഖലയിലെ ജീവകാരുണ്യപ്രവർത്തനം. വിവിധ മേഖലകളിൽ നിന്നായി മാസം തോറും ലക്ഷങ്ങളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ എത്തിക്കൊണ്ടിരുന്നത്. യു.എ.ഇയിൽ നിന്നു മാത്രം ഒരു മാസം ഏഴു ലക്ഷത്തോളം രൂപ ഡോക്ടറുടെ അക്കൗണ്ടിലെത്തിയിരുന്നതായി പ്രവാസി സുഹൃത്തുകൾ കണക്കു നിരത്തുന്നു.
സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയ്ക്കിടെയുണ്ടായ മരണത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. 2015 ഫെബ്രുവരി 13നു കോഴിക്കോട്ടുനിന്നു നിലമ്പൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു മരണം. ഡോക്ടർ ഇടപാടുകൾ നടത്തിയിരുന്ന മൂന്നു ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചിട്ടില്ല. ഡോക്ടറുടെ സുഹൃത്തും അന്നത്തെ നിലമ്പൂർ എസ്.ഐയും വിവിധ തവണകളിലായി ചോലനായ്ക്ക കോളനികൾ സന്ദർശിച്ചിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഈ എസ്.ഐ. ആദിവാസിക്കോളനികളിൽ പോയി മദ്യപിച്ചതായും അവിടുത്ത കാട്ടരുവികളിൽ നിന്നും മീൻ പിടിച്ചിരുന്നതായും നേരത്തേ ഇന്റേണൽ സെക്യൂരിറ്റി വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഈ എസ്.ഐ. മണിമൂളിയിൽ മണിമാളിക പണിതതും വിവിധ സംശയങ്ങൾക്കു വഴിവയ്ക്കുന്നുണ്ടെന്ന് മംഗളം പറയുന്നു.
രക്തം കടത്തിയ കേസിൽ അന്വേഷണം തുടങ്ങിയ പൊലീസ് സംഭവസമയത്തെ പൂക്കോട്ടുംപാടം എസ്.ഐയുടെയും ഒരു പൊലീസുകാരന്റെയും മൊഴിയെടുത്തു. ചോലനായ്ക്കരുടെ രക്തം എടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണു പൊലീസുകാർ മൊഴി നൽകിയത്. അതു വിദേശത്തേക്ക് കടത്തിയതായി അറിയില്ലെന്നും അവർ മൊഴി നൽകി. ചോലനായ്ക്കരുടെ രക്തം വിദേശത്തേക്കു കടത്തിയതായ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടും വിവരങ്ങളും മംഗളം പുറത്തുകൊണ്ടുവന്നതോടെ ആരോഗ്യമന്ത്രിയും ഡി.ജി.പിയും വകുപ്പുതല പ്രാഥികാന്വേഅണങ്ങൾക്ക് ഉത്തരവിട്ടിരുന്നുവെന്നും വാർത്ത പറയുന്നു. ഇത് എങ്ങനെ ഷാനവാസിന് പുറത്തേക്ക് ആരോപണമായെത്തിയെന്നാതാണ് ദുരൂഹം.
ആദിവാസികളെ സഹായിക്കാനായി ഷാനവാസിന് നിരവധി സഹായങ്ങൾ കിട്ടുമായിരുന്നു. അത് അദ്ദേഹം തന്നെ സുതാര്യമായി ചെലവഴിക്കുകയും ചെയ്തു. അക്കൗണ്ടിലെത്തിയ ഈ തുകയെയാണ് രക്തം വിറ്റ സംഭവവുമായി കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഷാനവാസിന്റെ പേരിൽ ചാരിറ്റിയെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരക്കാരിൽ ചിലരാണ് ആദിവാസി സ്നേഹിയായ ഡോക്ടറെ അപകീർത്തിപ്പെടുത്തിയുള്ള വാർത്തയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്.
Stories you may Like
- ഭൂരഹിത ആദിവാസി പദ്ധതിയുടെ പേരിൽ വൻ അഴിമതി
- ആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു
- മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തി റാന്നി പഞ്ചായത്ത് പ്രസിഡന്റ്
- ഹൈക്കോടതി വിധിയുടെ ലംഘനം: ദേവസ്വം ബോർഡിന് നോട്ടീസ്
- ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്ക്കാരം ഷാജൻ സ്കറിയക്ക്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍