സാധാരണക്കാരന് അധികഭാരം ഏൽപ്പിക്കുന്ന ജെയ്റ്റ്ലിയുടെ നികുതി നിർദ്ദേശത്തിന് കൈയോടെ തടയിട്ടു; ആഡംബര നികുതി കൂട്ടുന്നതിൽ തെറ്റില്ലെന്ന് വാദിച്ചു; തർക്കിച്ച് തോൽപ്പിക്കാൻ ശ്രമിച്ച ധനകാര്യ വിദഗ്ദ്ധർ പോലും ഐസക്കിന് മുന്നിൽ സുല്ലിട്ടു; ജിഎസ്ടി കൗൺസിലിൽ താരമായി ഡോ. തോമസ് ഐസക്ക്; കേരള ധനമന്ത്രിയുടെ മിടുക്കിന് കൈയടിച്ച് ബിജെപി ധനമന്ത്രിമാരും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളത്തിലെ ഗ്രാമീണ മേഖലയുടെ ഉണർവിന് വിത്തുപാകിയ കുടുംബശ്രീ എന്ന വനിതാ കൂട്ടായ്മയുടെ ബുദ്ധികേന്ദ്രമാണ് ഡോ. തോമസ് ഐസക്. ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ കൂടിയാണ് അദ്ദേഹമെന്നത് മുൻകാലങ്ങളിൽ കേന്ദ്രം ഭരിച്ചല പ്രഗത്ഭ ധനമന്ത്രിമാരും അംഗീകരിച്ച വസ്തുതയാണ്. സാമ്പത്തിക ഞെരുക്കത്തിൽ ഉഴറുന്ന കേരളത്തെ കരകയറ്റാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ജിഎസ്ടി എന്ന പുതിയ നികുതി സമ്പ്രദായത്തോട് തുടക്കത്തിലുള്ള രാഷ്ട്രീയമായ എതിർപ്പുകളെ മാറ്റി നിർത്തി കേരള ധനമന്ത്രി ഇതിനെ അനുകൂലിച്ചതും ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് ഗുണം ലഭിക്കും എന്നതു കൊണ്ടാണ്. എന്തായാലും ജിഎസ്ടിയിലെ നേട്ടങ്ങൾ കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ തന്നാൽ ആവുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നുമുണ്ട് അദ്ദേഹം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലും താരമായത് കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആയിരുന്നു.
സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി നഷ്ടപരിഹാരതുക എങ്ങനെ കണ്ടെത്തണം? എന്നത് സംബന്ധിച്ചായിരുന്നു ഇന്നലെ ജിഎസ്ടിയിൽ നടന്ന പ്രധാന ചർച്ചാ വിഷയം. ഈ വിഷയത്തിൽ കേന്ദ്രധനകാര്യമന്ത്രാലയത്തിന് കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയാതെ വന്നത് ഡോ. തോമസ് ഐസക്കിന്റെ ചോദ്യങ്ങൾക്ക് മുമ്പിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാർ യോഗത്തിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും കാതോർത്തതും വിശ്വസിച്ചതും ഐസക്കിന്റെ വാക്കുകൾക്കായിരുന്നു. സാമ്പത്തിക വിദഗ്ദ്ധർ കൂടിയായ കേരള ധനമന്ത്രി ശരിക്കും കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി ജിഎസ്ടിയിൽ ഒളിപ്പിച്ചുവച്ച് ചില കുരുക്കുകൾ പൊളിച്ചടുക്കി. ഇതിൽ പ്രധാനമായിരുന്നത് സംസ്ഥാനങ്ങൾക്കുള്ള നികുതിനഷ്ടം പരിഹരിക്കാൻ വേണ്ടി അധിക സെസ് ഏർപ്പെടുത്താനുള്ള തീരുമാനമായിരുന്നു.
ജി എസ് ടി യുടെ മേൽ ഒരു സെസ് ഏർപ്പെടുത്തി തുക കണ്ടെത്താമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി നിർദ്ദേശിച്ചത്. എന്നാൽ, ഈ വിഷയത്തിൽ കൃത്യമായി തന്നെ ഐസക്ക് ഇടപെട്ടു. മറ്റ് ധനമന്ത്രിമാരൊന്നും ഇതേക്കുറിച്ച് ആശങ്ക ഉന്നയിക്കാതിരുന്നപ്പോൾ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഐസക്കിന് അവിടെയും ചോദ്യങ്ങളുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ ചെലവിൽ നഷ്ടപരിഹാരം കണ്ടെത്താനുള്ള ശ്രമം സ്വീകാര്യമല്ലെന്നും കേന്ദ്രത്തിന്റെ വരുമാനത്തിൽ നിന്ന് ഈ തുക നൽകണം എന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ഇക്കാര്യം കേരള ധനമന്ത്രി കൃത്യമായി വ്യക്തമാക്കിയതോടെ ഐസക്കിന് പിന്നിൽ അണിനിരക്കുകയായിരുന്നു മറ്റു ധനമന്ത്രിമാരും.
നിത്യോപയോഗ സാധനങ്ങളുടെനികുതി അഞ്ച് ശതമാനത്തിൽ നിന്നും കൂട്ടാൻ പറ്റില്ലെന്ന നിലപാടും കേരളത്തിന്റെ താൽപ്പര്യം മുൻനിർത്തി ഐസക്ക് യോഗത്തിൽ വ്യക്തമാക്കി. ഇത് കോടിക്കണക്കിന് വരുന്ന സാധാരണക്കാർക്ക് അധികബാധ്യത വരുത്തുന്ന ഇക്കാര്യത്തോട് അദ്ദേഹം യോജിച്ചില്ല. അവശ്യ സാധനങ്ങളുടെ നികുതി വർദ്ധിപ്പിക്കുന്നത് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ദോഷകരമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ, ആഡംബര ഉത്പന്നങ്ങൾക്ക് ജി എസ് ടി നികുതി കുറച്ചു, അധിക സെസ് പിരിക്കാനുള്ള നീക്കത്തെ അദ്ദേഹം എതിർക്കുകയും ചെയ്തു. ആഡംബര വസ്തുക്കളോട് താൽപ്പര്യമുള്ളവർ എന്തുകൊണ്ടും ഇത്തരം വസ്തുക്കളുടെ പിന്നാലെ പായും. അതുകൊണ്ട് ഇത്തരം വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ഐസക്ക് കൈക്കൊണ്ട നിലപാട്. വസ്തുതകൾ നിരത്ത് അദ്ദേഹം നിലപാട് വിശദീകരിച്ചതോടെ അരുൺ ജെയ്റ്റ്ലിക്കും കൂട്ടർക്കും കടുംപിടുത്തത്തിൽ നിന്നും പിന്നോട്ടു പോകേണ്ടി വന്നു. അവിടെ വിജയച്ചിരിയോടെ ഐസക്കുണ്ടായിരുന്നു.
പുതിയ ജിഎസ്ടി നിയമപ്രകാരം കൗൺസിൽ അംഗീകാരമില്ലാതെ കേന്ദ്രത്തിന് ചരക്കുകളുടെ മേൽ ചുമത്താവുന്ന സെസ്സ് പുകയിലയുടെത് മാത്രമാണ്. ഈ പശ്ചാത്തലത്തിൽ പുതിയ നികുതിയധികാരം കൗൺസിൽ തീരുമാനപ്രകാരം ഏറ്റെടുക്കുന്ന സ്ഥിതി വിശേഷം ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് കേരളം എടുത്തത്. ആഡംബര ഉത്പന്നങ്ങൾക്ക് 35 ശതമാനം വരെ നികുതിയാകാം എന്ന നിലപാടാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ ഇത് 26 ശതമാനമായി കുറച്ചു പകരം കേന്ദ്രം അധിക സെസ് പിരിക്കുന്ന നിലപാടിനെയാണ് ധനമന്ത്രിമാരുടെ യോഗത്തിൽ തോമസ് ഐസക് എതിർത്ത് തോൽപ്പിച്ചത്. നിർദ്ദേശവുമായി മുന്നോട്ടുപോവുകയാണെങ്കിൽ കേരളം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമെന്നും വേണ്ടിവന്നാൽ വോട്ടെടുപ്പിന് തയ്യാറാണെന്നും തോമസ് ഐസക് അറിയിച്ചു. ഇതോടെ ഐസക് പറയുന്നതിൽ കാര്യമുണ്ടെന്ന് മറ്റ് ധനമന്ത്രമാർക്കും ബോധ്യമായി. ഇവർ ഐസക്കിന്റെ വാദങ്ങളെ പിന്തുണക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് ജെയ്റ്റ്ലിയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരും ഐസക്കുമായി തർക്കിച്ചെങ്കിലും വാദങ്ങളൊന്നും വിലപ്പോയില്ല. അവസാനം പുകയിലയുടെ മേലുള്ള സെസ്സിൽ നിന്നും കൽക്കരിയുടെയും മറ്റും ഉപയോഗം നിരുൽസാഹപ്പെടുത്തുന്നതിനാവശ്യമായ കാർബൺ ടാക്സിന്റെയും വരുമാനം നഷ്ടപരിഹാരത്തിനായി നീക്കി വയ്ക്കാൻ തീരുമാനമായി. എന്നാൽ ഇങ്ങനെ കണ്ടെത്തുന്ന തുക അപര്യാപ്തമാകുമെന്ന കാര്യവും ഐസക്ക് ചൂണ്ടിക്കാട്ടി. ഈ രണ്ട് മാർഗ്ഗങ്ങളിലൂടെയും 44000 കോടി രൂപയെ കണ്ടെത്താനാവൂ. ബാക്കി 7000 കോടി രൂപ ചില ആഡംബര വസ്തുക്കളുടെ മേലുള്ള സെസ്സിലൂടെ കണ്ടെത്താമെന്ന് ഏതാണ്ട് എല്ലാവരും യോജിപ്പിലെത്തി. എന്നാൽ, ഇക്കാര്യത്തിലെ അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ കേരളം ഇക്കാര്യത്ിൽ വിയോജിച്ചു.
ജിഎസിടുയെട ആദ്യ കൗൺസിലിൽ തന്നെ ഭിന്നാഭിപ്രായം രേഖപ്പെടുത്തിന്നിടത്ത് കാര്യങ്ങൾ എത്തിയപ്പോൾ കേന്ദ്രസർക്കാർ നിലപാട് മാറ്റുകയായിരുന്നു. ആഡംബര വസ്തുക്കളുടെ മേലുള്ള നികുതിക്ക് പകരം എങ്ങനെ ആവശ്യമായ അധികതുക കണ്ടെത്താമെന്ന് ഉദ്യോഗസ്ഥരുടെ സമിതി പരിശോധിക്കട്ടെയെന്ന സമവായം സ്വീകരിച്ചു. ആഡംബര വസ്തുക്കളുടെ മേൽ സെസ്സ് ചുമത്തുകയല്ല നികുതി നിരക്ക് ഉയർത്തുകയാണ് വേണ്ടത് എന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ 26 ശതമാനം നികുതിയാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്.
ഈ ഉൽപ്പന്നങ്ങൾക്കെല്ലാം ഇപ്പോൾ വാറ്റ് + എക്സൈസ് നികുതി 30 48 ശതമാനം ആണ് . ഇവയുടെ നിരക്ക് 26 ൽ പരിമിതപ്പെടുത്തുന്നതിന് ഒരു ന്യായീകരണവും ഇല്ല. ഇപ്പോൾ തന്നെ സംസ്ഥാനങ്ങൾ 14.5 ശതമാനം വാറ്റ് നികുതി ചുമത്തുന്ന ഈ ചരക്കുകൾക്ക് ഇനിമേൽ 13 ശതമാനമേ ജി എസ് ടി വിഹിതമായി സംസ്ഥാനങ്ങൾക്ക് ലഭിക്കുകയുള്ളൂ. 26 ശതമാന നിരക്ക് ഉയർത്തുകയോ ഇപ്പോൾ ഉയർന്ന നിരക്കുകളുള്ള ഉൽപ്പന്നങ്ങൾക്കായി പ്രത്യേകം ഉയർന്ന ജി എസ് ടി നിരക്ക് ഏർപ്പെടുത്തുകയൊ വേണം എന്നതാണ് കേരളത്തിന്റെ നിലപാട്. ഈ വിഷയത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ വേണ്ടി അടുത്ത യോഗം ചേരാനിരിക്കയാണ്. അവിടെയും മറ്റ് സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാർ ഉറ്റുനോക്കുക ഡോ. തോമസ് ഐസക്കിന്റെ നിലപാടിനെയാകും എന്ന കാര്യം ഉറപ്പാണ്.
നികുതിനിരക്ക് സംബന്ധിച്ച് ധാരണയിലെത്താൻ നവംബർ മൂന്നിനും നാലിനും ഒമ്പതിനും വീണ്ടും യോഗം ചേരാനാണ് തീരുമാനം. മൂന്നിലെയും നാലിലെയും യോഗത്തിൽ നികുതിനിരക്ക് സംബന്ധിച്ച് തീരുമാനമുണ്ടാക്കിയശേഷം, ഒമ്പതിനും പത്തിനും യോഗംചേർന്ന് നിയമത്തിന്റെ കരട് തയ്യാറാക്കും. നവംബർ 16ന് ചേരുന്ന പാർലമെന്റ് ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കുന്ന ജിഎസ്ടി ബില്ലിൽ നിരക്ക് ഉൾപ്പെടുത്തേണ്ടതിനാൽ അടുത്തയോഗത്തിൽ നിർണായക വിഷയങ്ങളിൽ സമവായമുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
കോർപറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം ആഡംബരനികുതി 26 ശതമാനമാക്കി നിലനിർത്തുന്നതെന്ന് നിലപാടാണ് ധനമന്ത്രി ടി എം തോമസ് ഐസക് കൈക്കൊണ്ടത്. യോഗത്തിനെത്തിയ ധനമന്ത്രിമാരുടെയെല്ലാം പ്രശംസ ഏറ്റുവാങ്ങിയാണ് കേരളത്തിന്റെ ധനമന്ത്രി ഡൽഹിയിൽ നിന്നും മടങ്ങിയത്.
Stories you may Like
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- അരുൺ വിദ്യാധരൻ തമിഴ്നാട്ടിലെ സുരക്ഷിത കേന്ദ്രത്തിൽ ഒളിവിലെന്ന് സൂചന
- റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്