ഡോ. വി പി ഗംഗാധരൻ ഹൃദയാഘാതത്തിൽനിന്ന് സുഖം പ്രാപിക്കുന്നു; പ്രാർത്ഥനകളുമായി സുഹൃത്തുക്കളും രോഗികളും; ആശുപത്രിയിൽനിന്നു വീട്ടിലെത്തിയെങ്കിലും സന്ദർശകർക്ക് അനുമതിയും ഫോൺകോളുകളുമില്ല; ഒരു രോഗിക്കാവശ്യം ചിരി സമ്മാനിക്കുന്നതുപോലുള്ള വാക്കുകളാണെന്ന് കരുണയുടെ അവതാരമായ ഡോക്ടർ
തിരുവനന്തപുരം: കരുണയുടെ അവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്ത കാൻസർ ചികിത്സകൻ ഡോ. വി പി ഗംഗാധരൻ സുഖം പ്രാപിക്കുന്നു. ഹൃദയാഘാതത്തത്തെുടർന്നു എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞദിവസം വീട്ടിലേക്കു മാറി. രണ്ടാഴ്ചത്തേക്ക് പരിപൂർണ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കുറച്ചുകാലത്തേക്ക് വിവിധ ആശുപത്രികളിലെ സന്ദർശനം ഡോ. ഗംഗാധരൻ ഒഴിവാക്കുകയും ചെയ്തേക്കും.
മൊബൈൽഫോണോ സന്ദർശകരോ ഇല്ലാതെ സമ്പൂർണ വിശ്രമത്തിലാണ് താൻ കഴിയുന്നതെന്ന് ഇന്നു മാതൃഭൂമി നഗരത്തിലെ പതിവ് പംക്തിയിൽ ഡോ. ഗംഗാധരൻ പറയുന്നു. രാജ്യത്താകമാനം വിവിധയിടങ്ങളിലായി ആയിരക്കണക്കിനുപേരാണ് ഡോ. ഗംഗാധരന്റെ ചികിത്സയിലൂടെ അർബുദമെന്ന മഹാമാരിയിൽനിന്നു രക്ഷനേടിയത്. അതുകൊണ്ടുതന്നെ കരുണയുടെ അവതാരമെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഡോ. ഗംഗാധരന് ഹൃദയാഘാതമുണ്ടായെന്ന് അറിഞ്ഞതുമുതൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ആളുകൾ അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥനകളും സജീവം.
നിരവധി സന്ദേശങ്ങളാണ് ഡോ. ഗംഗാധരന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും നിരവധി സന്ദേശങ്ങളാണു പ്രവഹിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച അപ്ഡേറ്റുകളും വാട്സ്ആപ്പിലും മറ്റു സോഷ്യൽമീഡിയകളിലും പ്രചരിക്കുന്നുണ്ട്. നേരിട്ടും പലരും ആശ്വാസം പകർന്ന് ഇ മെയിലുകൾ അയക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. ഡോ. ഗംഗാധരൻ ഇങ്ങനെ എഴുതുന്നു; ഡിസ്ചാർജ് ചെയ്ത സമയത്ത് എന്റെ ഡോക്ടർമാർ തന്ന ഉപദേശം: 'രണ്ടാഴ്ച ഒട്ടും ആയാസപ്പെടരുത്. ഹൃദയത്തിലെ മസിലുകൾക്ക് വിശ്രമം ആവശ്യമുണ്ട്. അത് അവയ്ക്കു നൽകുക. പിന്നെ പതുക്കെ പതുക്കെ തിരികെ പഴയ ജീവിതത്തിലേക്കുവരാം. അത് ഞാൻ, രോഗിയായ ഗംഗാധരൻ, നേരത്തെ അംഗീകരിച്ച സത്യം. അതുകൊണ്ട് അതുൾക്കൊള്ളാൻ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല'.
ഇ മെയിലുകളിലൂടെ ഡോ. ഗംഗാധരന് നിരവധിപേരാണ് സാന്ത്വനം പകരുന്നത്. ഒരു സഹപാഠി ഡോക്ടർ ഇങ്ങനെ പറയുന്നു, ' നീ റെസ്റ്റ് എടുക്കണം. ഒരു മൂന്നു മാസമെങ്കിലും കഴിഞ്ഞു ജോലിക്കു പോകുന്നതിനെക്കുറിച്ചു ചിന്തിച്ചാൽ മതി. ആറു മാസം വരെ ഒട്ടും ആയാസപ്പെടരുത്. ഒരു വർഷം കഴിഞ്ഞു മാത്രം യാത്രകളെക്കുറിച്ചും ഡോക്ടർ പ്രൊഫഷനെക്കുറിച്ചും ആലോചിച്ചാൽ മതി. Wish you a speedy recovery' ഈ സന്ദേശം വായിച്ചിട്ടു ചിരിയാണു വന്നതെന്നു ഗംഗാധരൻ പറയുന്നു. അദ്ദേഹം ഇങ്ങനെ തുടരുന്നു: ഒരു വർഷം വരെ എന്ന പോറ്റാൻ, ജോലിയുള്ള എന്റെ ഭാര്യക്കും മക്കൾക്കും വലിയ പ്രയാസമുണ്ടാകില്ല... മനസുമുണ്ടാകും. ജീവിതമെന്ന കൊച്ചു തോണി കരയ്ക്കടുപ്പിക്കാൻ ആയാസപ്പെടുന്ന കുറേ മനുഷ്യരുണ്ട് ഈ ലോകത്തിൽ. അവരിലേക്കാണ് ഈ സന്ദേശം... ഈ വാക്കുകൾ... ഇറങ്ങിച്ചെല്ലുന്നതെങ്കിലോ കുറേ ഹൃദയങ്ങൾക്ക് ആഘാതമുണ്ടാകും. ഹൃദയാഘാതത്തിന്റെ വക്കിലെത്തി നിൽക്കുന്ന രോഗിക്കു ഹൃദയാഘാതം തീർച്ച. ഇന്നല്ലെങ്കിൽ നാളെ...
സഹപാഠിയുടെ സന്ദേശത്തെ ഡോ. ഗംഗാധരൻ ഇങ്ങനെ മാറ്റിയെഴുതുന്നു: 'ഒരു മൂന്നു മാസം കുറച്ചു റെസ്റ്റ് എടുക്കടേയ്, അഞ്ചാറുമാസം കൊണ്ട് നീ കുട്ടപ്പനാകില്ലേ... 10-12 മാസം കൊണ്ട് പഴയതിനേക്കാൾ ആക്ടീവ് ആയിട്ടുള്ള ഡോ. ഗംഗാധരൻ' അതിന്റെ തുടർച്ചയായി Wish you a speedy recovery എന്ന് എഴുതേണ്ട ആവശ്യമേയില്ല.- ഈ വാക്കുകൾ മതി അതിവേഗം തിരികെ ജീവിതത്തിൽ എത്താൻ.
മറ്റൊരു സുഹൃത്തിന്റെ വാക്കുകൾ ഇങ്ങനെ: 'ഒരു മാസത്തേക്ക് ഒരു ഫോൺകോളും എടുക്കേണ്ട. ഒരാളെയും കാണാനും സംസാരിക്കാനും വേണ്ടി എഴുനേൽക്കരുത്. ഞങ്ങൾ കുഞ്ഞുകുട്ടികൾ അടക്കം മുട്ടേൽനിന്നു പ്രാർത്ഥിക്കുകയയാണ്. സാറിനെ ഞങ്ങൾ ആ വിശുദ്ധ കൈകളിൽ ഏൽപിക്കുകയാണ്...' ഇവിടെയും രോഗിക്കാവശ്യം ഈ രൂപത്തിലോ ഭാഷയിലോ അല്ലെന്നു പറയുന്ന ഗംഗാധരൻ സന്ദേശം ഇങ്ങനെ മാറ്റുന്നു: 'സാർ കുറച്ചു ഫോൺ കട്ട് ചെയ്യ് എന്റേതടക്കം... കത്തിവയ്ക്കാൻ ആരെയും കൂട്ടേണ്ട. ഞങ്ങളെല്ലാവരും സാറിന്റെ കൂടെയുണ്ട് സാറേ...' ഒരു രോഗിക്ക് ഇതുമതിയെന്നാണ് ഡോ. ഗംഗാധരൻ എഴുതുന്നത്.
ലഭിച്ച മറ്റു ചില സന്ദേശങ്ങളെക്കുറിച്ചും ഡോ. ഗംഗാധരൻ പറയുന്നുണ്ട്. മനസിനു കുളിർമയും ആത്മവിശ്വാസവും പകരുന്ന ധാരാളം വാക്കുകളുണ്ടായിരുന്നു. എല്ലാം രോഗിക്ക് ആശ്വാസമേകുന്ന വാക്കുകൾ... സന്ദേശങ്ങൾ. മകൾ ഉമയുടെ ചോദ്യത്തെക്കുറിച്ചു പറഞ്ഞാണ് ഗംഗാധരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. അതിങ്ങനെയാണ്:
'ഞാനൊരു കുസൃതിച്ചോദ്യം ചോദിക്കട്ടേ...?' ഉമയുടെ ഈ ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്. 'ഐസിയുവിൽ കിടക്കുമ്പോൾ മരിക്കേണ്ടാ, എനിക്ക് തിരികെയെത്തണം എന്ന് ഏറ്റഴും ശക്തിയോടെ അച്ഛന്റെ മനസിനെ പിടിച്ചുവലിച്ചിരുന്നത്, സ്വാധീനിച്ചിരുന്നത് ആരായിരുന്നു.... എന്തായിരുന്നു?
'മരണത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു... ആ ഒരു വിചാരം എന്റെ മനസിലില്ലായിരുന്നു എന്നാണ് ഗംഗാധരന്റെ പെട്ടെന്നുള്ള മറുപടി.
'പക്ഷേ, അച്ഛാ... ഐസിയുവിന്റെ പുറത്ത് ഞങ്ങളനുഭവിച്ചവേദന' - ഉമയുടെ ശബ്ദം പതറുന്നുണ്ടായിരുന്നു. ഇതൊന്നുമറിയാതെ അടുത്തു കളിച്ചുകൊണ്ടിരുന്ന കൊച്ചുമകൾ എന്നെ നോക്കി പല്ലില്ലാത്ത മോണി കാട്ടി ചിരിച്ചു. ഈ ഒരു ചിരി മതി ഹൃദയത്തിലെ ഒരായിരം കോശങ്ങൾ ഉണരാൻ... വീണ്ടും സജീവമാകാൻ.'
ഒരു രോഗിക്കാവശ്യം ഈ ചിരി സമ്മാനിക്കുന്നതുപോലെയുള്ള വാക്കുകളാണ്... സന്ദേശങ്ങളാണ്... ഹൃദയങ്ങളാണ്... മനസുകളാണ്... മുഖങ്ങളാണ്. എന്നെ കാണാൻ ആഗ്രഹിച്ചിരിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്ന് എനിക്കറിയാം... ഒരു ചെറിയ ഇടവേള അത്യാവശ്യമാണെന്ന് ഞാൻ മനസിലാക്കുന്നു.... പൂർവാധികം ശക്തിയോടെ മടങ്ങിയെത്താൻ എന്നാണ് ഡോ. ഗംഗാധരൻ പംക്തിയിൽ കുറിക്കുന്നത്.
ഏപ്രിൽ 23നു പുലർച്ചെ ഒന്നരയോടെയാണ് ഗംഗാധരന് ആദ്യമായി നെഞ്ചുവേദനയുണ്ടായത്. പത്തുമിനുട്ടിനകം അതു മാറുകയുംചെയ്തു. ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ വലിയ കുഴപ്പമില്ല. പിറ്റേന്ന് ആലപ്പുഴയിലും തിരുവനന്തപുരത്തും ചില പരിപാടികളുണ്ടായിരുന്നു. വൈകിട്ട് കൊച്ചിയിൽ കൊച്ചുമകളുടെ ഒന്നാം പിറന്നാൾ ആഘോഷമായിരുന്നു. പിറ്റേന്നും ആലപ്പുഴയിൽ ഒരു ക്ലാസും തൃശൂരിൽ ഒരു അവാർഡ് ഏറ്റുവാങ്ങലും. അവിടെവച്ചു പാട്ടു പാടാൻ ആവശ്യപ്പെട്ടെങ്കിലും സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. വൈകിട്ട് ശുപത്രിയിൽ പോയിരുന്നു. മെയ് ഒന്നിനു കൊറോണറി ആൻജിയോഗ്രാം ചെയ്യണമെന്നും തീരുമാനിച്ചു. അന്നു രാത്രി തന്നെ വീണ്ടും നെഞ്ചുവേദനയുണ്ടായി.
അതു കാർഡിയാക് പെയ്ൻ ആണെന്നു വ്യക്തമായതോടെ ആശുപത്രിയിലേക്കു കുതിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവറേക്കാൾ വേഗത്തിലാണ് ചിത്ര തന്നെ ആശുപത്രിയിൽ എത്തിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു. എംബിബിഎസ് മൂന്നാം വർഷത്തിൽ ഡോ. ജോർജ് ജേക്കബ് പഠിപ്പിച്ച പെയിൻ വിത്ത് ഇംപെൻഡിങ് ഡെത്ത് എന്താണെന്ന് അറിയുകയായിരുന്നെന്നാണ് ഈ അനുഭവത്തെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത്. മിനുട്ടുകൾക്കുള്ളിൽതന്നെ സ്റ്റെന്റിട്ടാണ് ഡോ. ഗംഗാധരൻ ജീവിതത്തിലേക്കു തിരികെ വന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍