സിനിമാ സ്റ്റൈലിൽ അതിവേഗം സ്പീഡ് ബോട്ടിൽ മരണവെപ്രാളപ്പെടുന്ന രോഗിയുമായി യാത്ര; ബോട്ട് കേടായതും ബ്ലെഡ് ബാഗ് തീർന്നതും ആശങ്ക ഇരട്ടിയാക്കി; എന്നിട്ടും ഡോക്ടറുടെ നിശ്ചയദാർഢ്യം യുവതിക്ക് ജീവൻ നൽകി; ലക്ഷദ്വീപിലെ പരിമിതമായ അവസ്ഥയിൽ ഡോ: മുഹമ്മദ് വാഖിദ് കാട്ടിയ ചങ്കൂറ്റം രക്ഷപ്പെടുത്തിയത് അമ്മയേയും കുഞ്ഞിനേയും; സോഷ്യൽ മീഡിയ കൈയടിക്കുന്ന ആശുപത്രിക്കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ലക്ഷദ്വീപിലെ പല ദ്വീപിലും പരിമിതമായ ആരോഗ്യ സംവിധാനങ്ങളേ ഉള്ളൂ. കൊച്ചിയിൽ എത്തിയാൽ മാത്രമേ വിദഗ്ധ ചികിൽസ കിട്ടൂ. അതിന് ഹെലികോപ്ടറാണ് ഏക ആശ്രയം. പക്ഷേ കാലാവസ്ഥാ പ്രശ്നങ്ങളുണ്ടെങ്കിൽ ഇത് നടക്കില്ല. ഇവിടെയാണ് ഡോക്ടർമാരുടെ ഇടപെടൽ നിർണ്ണായകമാകുന്നത്. പരിമിതമായ അവസ്ഥയിൽ പോലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുക. അതാണ് ഡോക്ടർ മുഹമ്മദ് വാഖിദ് ചെയ്തത്. അത് അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിക്കുകയും ചെയ്തു. ഒറ്റപ്പെട്ട ആ തുരുത്തിൽ മരണവെപ്രാളത്താൽ പിടഞ്ഞ ഒരമ്മയ്ക്ക് മുന്നിൽ രക്ഷകനായി എത്തുകയായിരുന്നു ഡോക്ടർ മുഹമ്മദ് വാഖിദ്.
ഡോക്ടർമാർക്ക് വേണ്ടത് മനുഷ്യത്വമാണ്. അതുണ്ടെങ്കിൽ ആരുടെ ജീവിതവും രക്ഷിക്കാം. ഇതിന് തെളിവാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയ പറയുന്നു. ഫെബ്രുവരി 19-ാനായിരുന്നു ആ സംഭവം. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ ഒരു ഗർഭിണി പ്രസവിച്ചു പക്ഷെ മറുപിള്ള പുറത്തു വരുന്നില്ല. രക്തം വാർന്നു പോയ്കൊണ്ടിരിക്കുന്നു. ഹീമോ ഗ്ലോബിൻ ചുരുങ്ങി കൊണ്ടിരിക്കുന്നു. കൂടുതൽ സൗകര്യങ്ങളുള്ള ഒരിടത്തേക്ക് എത്തിക്കുകയല്ലാതെ ഒരു വഴിയുമില്ല. സമയം രാത്രിയോടടുത്തതിനാൽ ദ്വീപിൽ ഹെലികോപ്ടർ ഇറങ്ങില്ല.
സാധാരണ ഡോക്ടർമാർ കൈകഴുകും. എന്നാൽ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വാഖിദ് ഏവരേയും ഞെട്ടിച്ചു. അവിടെയുണ്ടായിരുന്നു മെഡിക്കൽ സംഘത്തിലെ എല്ലാവരും കിണഞ്ഞു ശ്രമിച്ചു. അവസാനം ഡോക്ടർ വാഖിദ് ഒരു തീരുമാനമെടുത്തു. പ്രതിസന്ധികളെ അതിജീവിച്ച് കൂടുതൽ സൗകര്യങ്ങളുള്ള അഗത്തി ദ്വീപിൽ എത്തിക്കുക. സാഹസികമായി അത് ചെയ്യുകയും ചെയ്തു. സിനിമാക്കഥ പോലെ അമ്മയുടേയും മകളുടേയും ജീവൻ വീണ്ടെടുത്തു.
യുവതിക്ക് പഴയ രീതിയിൽ രക്തം നേരിട്ട് കൊടുത്തു കൊണ്ട് വാഖിദ്ക്കാന്റെ നേതൃത്വത്തിലുള്ള സംഘം ആ അമ്മയേയം കൊണ്ട് സ്പീഡ് ബോട്ടിൽ കാറ്റിനെയും കടലിനെയും വെല്ലു വിളിച്ചു അഗത്തി ദ്വീപിലേക്ക് തിരിച്ചു. ഡോക്ടർ വാഖിദിന്റെയും സംഘത്തിന്റെയും ഇടപെടലിൽ രണ്ട് ജീവനുകൾ രക്ഷപ്പെട്ടു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സുഹൃത്തും ഡോക്ടറുമായ അനസ് സാലിഹാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഡോക്ടറുടെ സാഹസികത വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാണ്. അഭിനന്ദനങ്ങളുടെ പ്രവാഹമാണ് അതിന് താഴെ.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ
ഇത് ഒരു സിനിമാക്കഥ അല്ല .ഇതൊരു ഹീറോയുടെ മാത്രം കഥ ആണ് . ഇന്നലെ ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ ഒരു ഗർഭിണി പ്രസവിച്ചു പക്ഷെ മറുപിള്ള പുറത്തു വരുന്നില്ല . രക്തം വാർന്നു പോയ്കൊണ്ടിരിക്കുന്നു . ഹീമോഗ്ലോബിൻ 3 (അതായതു ആവശ്യമുള്ള രക്തത്തിന്റെ നാലിൽ ഒന്ന് ) ആയി കൊണ്ടിരിക്കുന്നു . ദ്വീപിൽ നിന്നും രോഗിയെ ഐർലിഫ്ട് ചെയ്യണം . പക്ഷെ സമയം 5 .30 രാത്രി ആയതു കൊണ്ട് ഹെലികോപ്റ്റർ ദ്വീപിൽ ഇറങ്ങില്ല.Dr wakid ആയിരുന്നു ഡ്യൂട്ടിയിൽ . അദ്ദേഹം മറ്റൊന്നും ആലോചിച്ചില്ല . രക്തം നേരിട്ട് കൊടുക്കന്ന പഴയ രീതിയിൽ രക്തം കൊടുക്കാൻ തുടങ്ങി . പിന്നെ അതി സാഹസികമായി രോഗിയെ സ്പീഡ് ബോട്ടിൽ കൂടെ കയറി. കാറ്റിനെയും കടലിനെയും വെല്ലു വിളിച്ചു ആ ബോട്ടിൽ രോഗിയെ കൂടുതൽ സൗകര്യങ്ങൾ ഉള്ള അഗത്തി ദ്വീപിൽ എത്തിച്ചു . അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു . ലെഫ്റ് ഫോർവേഡിൽ നിന്ന് ,കാലിൽ നിന്നും വെടിയുണ്ട പായിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ എന്റെ സീനിയർ wakid നെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു . പക്ഷെ ഇത് കേട്ടപ്പോൾ എനിക്ക് ഒന്നേ പറയുന്നുള്ളു .... ബിഗ് സല്യൂട്ട് wakid ഭായ്. ഒരു ഡോക്ടറുടെ ജീവിതത്തിൽ ഉള്ള അഭിമാന നിമിഷം തന്നെ ആണിത്
28കാരിയായ യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ഫെബ്രുവരി 19ന് വൈകുന്നേരമാണ് സംഭവം. ക്വിൽത്താനിലെ ആ പ്രൈമറി ഹെൽത്ത് സെന്ററിൽ വാഖിദ് ഉൾപ്പെടെ മൂന്നു ഡോക്ടർമാർ. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു പ്രസവം. അരമണിക്കൂറിനു ശേഷം വനിതാ ഗൈനക്കോളജിസ്റ്റാണ് മറുപിള്ള പുറത്തുവരാത്ത വിവരം അറിയിക്കുന്നത്. സാധാരണയായി അരമണിക്കൂറിനകം ഇത് സംഭവിക്കേണ്ടതാണ്. യുവതിയുടെ ബിപി താഴ്ന്നു തുടങ്ങി. പൾസ് നിരക്കും ഉയർന്നു. ഇനി അഗത്തിയിലോ കവരത്തിയിലോ മാത്രമേ വിദഗ്ദ ചികിത്സ ലഭിക്കൂ. ക്വിൽത്താനിലെ ആശുപത്രിയിലാണെങ്കിൽ ബ്ലഡ് ബാങ്ക് പോയിട്ട് ഒരു ബ്ലഡ് ബാഗുപോലുമുണ്ടായിരുന്നില്ല..
അങ്ങനെയാണ് സ്പീഡ് ബോട്ടെന്ന ആശയം ഉടലെടുക്കുന്നത്. ആശുപത്രി അധികൃതരും സർക്കാർ പ്രതിനിധികളും താങ്ങായി ഒപ്പം നിന്നു. കഡ്മട്ട് ദ്വീപിൽ നിന്നും പൊലീസിന്റെ സ്പീഡ് ബോട്ട് ക്വിൽത്താനിലേക്കു കുതിച്ചെത്തി. മൂന്നു ബ്ലഡ് ബാഗുകളും കൊണ്ടായിരുന്നു പൊലീസിന്റെ വരവ്. ഇതിനിടെ രക്തദാതാക്കളെയും സംഘടിപ്പിച്ചു. അഗത്തിയിലേക്കുള്ള യാത്രയ്ക്ക് പൊലീസ് സംഘം ബോട്ട് തയ്യാറാക്കുന്ന സമയത്തിനിടയിൽ ആവശ്യമായ രക്തം സ്വീകരിച്ച് യുവതിയുടെ ശരീരത്തിലേക്കു കടത്തിവിട്ടു. ഒപ്പം ഡ്രിപ്പും നൽകി. വനിതാ ഗൈനക്കോളജിസ്റ്റ് ഡോ സുഹ്ര ഉൾപ്പെടെയുള്ള ഡോക്ടർമാർക്കൊപ്പം വാഖിദും സംഘവും കയറിയ ബോട്ട് പുലർച്ചെ 12.45ന് യുവതിയുമായി അഗത്തിയിലേക്കു കുതിച്ചു. ഒരു സംഘം പൊലീസുകാർ മറ്റൊരു ബോട്ടിൽ അനുഗമിച്ചു.
കോട്ടയം മെഡിക്കൽകോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഡോ മുഹമ്മദ് വാഖിദ് മുംബൈയിലെയും തിരുവനന്തപുരത്തെയുമൊക്കെ സേവനങ്ങൾക്കൊടുവിൽ ഒന്നരമാസം മുമ്പാണ് ജന്മനാട്ടിലെ ഈ തുരുത്തിൽ ജോലിക്കെത്തുന്നത്. ഇപ്പോൾ ദ്വീപിലെ താരമാണ് വാഖിദ്. സബ് ഇൻസ്പെക്ടർ ഖലീലിെന്റയും നഴ്സ് സാറോമാതിയുടെയുമെല്ലാം അസാധാരണ സാഹസികതയും കൈയടി നേടുന്നു. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ താമസക്കാരിയായ സറീനയുടെ ജീവനാണ് ഡോക്ടർമാരും പൊലീസുകാരും ചേർന്ന് ഒരു രാത്രി മുഴുവൻ നീണ്ട സാഹസികയാത്രയിലൂടെ രക്ഷിച്ചത്.
19ന് വൈകീട്ട് അഞ്ച് മണിയോടെയാണ് കിൽത്താൻ ദ്വീപിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സറീന പെൺകുഞ്ഞിന് ജന്മം നൽകിയത്. അരമണിക്കൂർ കഴിഞ്ഞിട്ടും മറുപിള്ള പുറത്തുവരാത്തതിനാൽ ഗൈനക്കോളജിസ്റ്റിന്റെ സേവനമുള്ള അഗത്തി ദ്വീപിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാരായ മുഹമ്മദ് വാഖിദും മുഹ്സിനയും തീരുമാനിച്ചത്. ബോട്ടിൽവെച്ച് സറീനക്ക് ഇടക്കിടക്ക് രക്തം നൽകിക്കൊണ്ടിരുന്നു. ഇതിനിടെ, ബോട്ട് കേടായി നാല് മണിക്കൂറോളം യാത്ര തടസ്സപ്പെട്ടു. രക്തബാഗ്കൂടി തീർന്നതോടെ സംഘം അനുഭവിച്ച മാനസിക സമ്മർദം ചെറുതല്ലെന്ന് ഡോ. വാഖിദ് പറയുന്നു. പക്ഷേ, കാലാവസ്ഥയും കടലും കനിവ് കാട്ടി. പുലർച്ച മൂന്നിന് അഗത്തിയിലെത്തേണ്ട ബോട്ട് രാവിലെ ഏഴിനാണ് എത്തിയത്.
ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി യുവതിയുടെ ജീവൻ വീണ്ടെടുത്തു. തൊട്ടുപിന്നാലെ കുഞ്ഞിനെ കിൽത്താനിൽനിന്ന് എയർ ആംബുലൻസിൽ അഗത്തിയിൽ എത്തിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്