തനിയെ ഓടും കാറിന്റെ ബലത്തിൽ ലോകത്തിന്റെ പിടി മുറുക്കാൻ തയ്യാറെടുത്തു ബ്രിട്ടൻ; വിട്ടു കൊടുക്കാൻ ഇല്ലെന്ന വാശിയോടെ അമേരിക്കയും ചൈനയും; സാങ്കേതിക വിദ്യയുടെ കരുത്തിൽ ലോക ചലനം നിയന്ത്രിക്കാൻ വൻശക്തികൾ: തകരുന്നത് ഗൾഫിന്റെ സ്വപ്നങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: അഞ്ചു ദിവസം മുൻപ് ബ്രിട്ടീഷ് പാർലിമെന്റിൽ ശരത് കാല ബജറ്റിൽ ചാൻസലർ ഫിലിപ് ഹാമണ്ട് വെറും നാല് വർഷത്തിനുള്ളിൽ ബ്രിട്ടൻ ഡ്രൈവർ ഇല്ല കാറുകൾ ഓടിച്ചു വന്മാറ്റത്തിന് തയ്യാറെടുക്കും എന്ന് പ്രഖ്യാപിച്ചപ്പോൾ നെറ്റി ചുളിച്ചതു പ്രതിപക്ഷം മാത്രമല്ല മാധ്യമ ലോകം കൂടിയാണ്. ഏറെ ഗൗരവമുള്ള ബജറ്റ് പ്രഖ്യാപനത്തിൽ ബ്രിട്ടീഷ് ചാൻസലർ തമാശയായി ഒരു കാര്യം പറയില്ലെന്ന് ഏവർക്കും അറിയാം. മാത്രമല്ല, ഈ പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായി ബജറ്റിന് രണ്ടു നാൾ മുന്നേ ഡ്രൈവറെ ആവശ്യം ഇല്ലാത്ത കാറിൽ അദ്ദേഹം സഞ്ചരിക്കുകയും ചെയ്തു. ചാൻസലറുടെ പ്രഖ്യാപന ശേഷം മാധ്യമ ലോകം ഡ്രൈവർ ഇല്ല കാറുകളെ കുറിച്ച് അടിക്കടി വാർത്തകളുമായി രംഗത്ത് വരുകയാണ്. ഇതോടെ പ്രഖ്യാപനം പുളുവടിയല്ല, ലോകം സാങ്കേതിക വിദ്യയുടെ മറ്റൊരു നേട്ടത്തിലേക്ക് കുതിക്കുകയാണ് എന്ന വിവരമാണ് വെളിപ്പെടുന്നത്. എന്നാൽ ഈ നേട്ടം ആരാദ്യം സ്വന്തമാക്കും എന്ന കാര്യത്തിലും മത്സരമാണ്. ബ്രിട്ടനെ കൂടാതെ അമേരിക്കയും ചൈനയുമാണ് ഈ മത്സരത്തിൽ ഏറെ മുന്നിലുള്ളത് .എന്നും സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ ലോകം നിയന്ത്രിച്ചിരുന്ന വൻശക്തികൾക്കൊപ്പം ഇക്കുറി ചൈന കൂടി കടന്നു വരുന്നതിനാൽ മത്സരം തീപാറും എന്നുറപ്പ്.
ലോകം അവിശ്വസനീയതയോടെ കേട്ട കാര്യം യാഥാർഥ്യം ആകുമ്പോൾ ലോക രാഷ്ട്രീയ സാമ്പത്തിക ഭൂപടം കൂടി മാറ്റിവരയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ആഗോള തീവ്രവാദത്തിനു ഗൾഫ് എണ്ണപ്പണം നൽകുന്ന പിന്തുണ ചെറുതല്ലെന്നു മനസ്സിലാക്കി അമേരിക്കയും സഖ്യ ശക്തികളും എണ്ണ വിപണിയുടെ സ്വാധീനം ഇല്ലാതാക്കാൻ ഉള്ള ശ്രമം കഴിഞ്ഞ ഏതാനും വർഷമായി കൊണ്ട് പിടിച്ചു നടത്തുകയാണ്. നേർക്ക് നേർ ഉള്ള പോരാട്ടത്തിൽ വർധിത വീര്യം കണ്ടെത്തുന്ന തീവ്രവാദത്തെ തച്ചു തകർക്കാൻ ഏറെ വിയർപ്പു ഒഴുക്കേണ്ടി വരും എന്നതും ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് അതിവേഗം തീവ്രവാദം വേര് പിടിപ്പിക്കുന്നതിനാലും അല്പം വളഞ്ഞ വഴി തന്നെയാണ് വൻശക്തികൾ പ്ലാൻ ചെയ്യുന്നതും. ഇതിന്റെ ഫലമായി കൂടിയാണ് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ ഇറങ്ങുകയും ചെയ്തത്. കഴിഞ്ഞ ദിവസം അമേരിക്കയിൽ ഇലക്ട്രിക് ട്രക്ക് കൂടി പരീക്ഷണ ഓട്ടം വിജയിപ്പിച്ചതോടെ ഗൾഫ് എണ്ണവിപണിയുടെ സ്വാധീനം അസ്തമിക്കാൻ അധികം കാത്തിരിക്കേണ്ട എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. ഡ്രൈവർ ഇല്ലാ കാറുകൾ നിരത്തിൽ എത്തുമ്പോൾ അവ പൂർണമായും ഇലക്ട്രിക് ആയിരിക്കണം എന്നത് രാഷ്ട്രീയ കാരണങ്ങളാൽ കൂടി പ്രസക്തം ആയി മാറുകയാണ്. ഒരു പക്ഷെ ലോക തീവ്രവാദത്തിന്റെ വേരറുക്കാൻ ഉള്ള ഉപാധി കൂടിയായിട്ടായിരിക്കാം ഡ്രൈവർ ഇല്ലാത്ത കാറുകളുടെ ജനനം.
ഒരു പതിറ്റാണ്ട് മുൻപ്, 2004 ലിൽ അമേരിക്കയാണ് ഈ രംഗത്ത് ആദ്യ ചുവട് വച്ചതെങ്കിലും ഇപ്പോൾ ഒപ്പത്തിനൊപ്പമോ ഒരു പടി മുന്നിലോ ബ്രിട്ടനും ചൈനയും ഉണ്ടെന്നതാണ് സത്യം. ബ്രിട്ടനിൽ ജാഗ്വർ അടക്കം ഇത്തരം കാറുകൾ നിർമ്മിച്ച് പരീക്ഷണ ഓട്ടവും പൂർത്തിയാക്കി. ഇതോടെയാണ് നാലു വർഷം സമയ പരിധി നിശ്ചയിച്ചു ഇവയുടെ വാണിജ്യ വിൽപ്പന 2021 ൽ ആരംഭിക്കും എന്ന് ഫിലിപ് ഹാമ്മൻഡ് പാർലമെന്റിൽ വ്യക്തമാക്കിയതും. മറ്റൊരു രാജ്യവും ഇത്ര ഉറപ്പിച്ചു ഇക്കാര്യത്തിൽ നിലയുറപ്പിക്കാത്തതിനാൽ ഒരു പക്ഷെ ഈ രംഗത്ത് ആധിപത്യം പുലർത്തുക ബ്രിട്ടൻ ആയിരിക്കും എന്ന സൂചനയും പുറത്തു വരുന്നുണ്ട്. ബ്രിക്സിറ്റ് സംഭവിക്കുന്നതോടെ കൂടുതൽ രാഷ്ട്രീയമായും സാമ്പത്തികമായും ദുർബലമാകുന്ന ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ലോകത്തിന്റെ മുന്നിൽ വീണ്ടും നെഞ്ചു നിവർത്താനുള്ള ആയുധമായി മറുവാനും ഡ്രൈവർ ഇല്ലാ കാറുകളുടെ സാങ്കേതിക വിദ്യ വഴിയൊരുക്കും എന്ന പ്രതീക്ഷയും ഇപ്പോൾ സജീവമാകുകയാണ്. ഒരു പക്ഷെ കംപ്യുട്ടർ വിപ്ലവത്തിന് ശേഷം ലോകം കാണുന്ന മഹത്തായ ആശയം ആയിരിക്കും ഡ്രൈവർ ആവശ്യമില്ലാത്ത കാറുകൾ എന്നും വിലയിരുത്തൽ എത്തിത്തുടങ്ങി. സമയ ലാഭം മുതൽ അപകട രഹിത യാത്ര വരെയുള്ള കാര്യങ്ങളിൽ ഈ കാറുകൾ ലോകത്തു പുത്തൻ ചരിത്രം നിർമ്മിക്കും എന്നാണ് വിലയിരുത്തലുകൾ.
അമേരിക്കൻ ആർമിയുടെ ഭാഗമായ ഡിഎആർപിഎ 2004 ലിൽ നടത്തിയ നെവ്ഡേയിലെ മോഹേവ് മരുഭൂമിയിൽ നടത്തിയ 150 മൈൽ പരീക്ഷണ ഓട്ടം പരാജയം ആയിരുന്നെങ്കിലും തുടർന്ന് അമേരിക്കയും ചൈനയും ബ്രിട്ടനും അടക്കം ഉള്ളവർ ഈ രംഗത്ത് ഏറെ മുന്നേറി കഴിഞ്ഞു. പിറ്റസ്ബർഗ് യൂണിവേഴ്സ്റ്റിറ്റിയുടെ നേതൃത്വതിൽ നടന്ന അന്നത്തെ പരീക്ഷണം വെറും ഏഴു കിലോമീറ്ററിൽ കത്തിയമരാൻ ആയിരുന്നു വിധിയുടെ നിശ്ചയം. തുടർന്ന് പത്തു വർഷത്തോളം ഈ രംഗത്ത് പരസ്യമായി കൈവയ്ക്കാൻ ആരും ധൈര്യപ്പെട്ടില്ല എന്നതാണ് വസ്തുത എങ്കിലും രഹസ്യമായി ബില്യൺ കണക്കിന് ഡോളർ പരീക്ഷണത്തിനും ഗവേഷണത്തിനും ആയി ചെലവിട്ടു കൊണ്ടിരുന്നു. ഈ കാലയളവിലാണ് ബ്രിട്ടൻ ഈ രംഗത്ത് കുതിപ്പ് നടത്തുന്നതും ഒടുവിൽ അത്തരം ഒരു സ്വപ്ന യാത്രയ്ക്ക് ഇനി നാല് വർഷം കൂടി ധാരാളം എന്ന് ചാൻസലർക്ക് പാർലമെന്റിൽ പ്രഖ്യാപിക്കാൻ അവസരം ലഭിച്ചതും.
ലോകത്തിനു പരിചയം ഇല്ലാത്ത കാര്യം എന്ന നിലയിൽ ഈ രംഗത്ത് ആര് ആദ്യമെത്തുന്നോ സ്വാഭാവികമായും അവർക്കു മുൻതൂക്കം ലഭിക്കും എന്ന സാധ്യതയിൽ ഡ്രൈവർ ഇല്ലാകാറുകൾ നിർമ്മിച്ച് അമേരിക്കയുടെയും ചൈനയുടെയും മേധാവിത്തം തകർക്കാൻ ബ്രിട്ടന് കഴിഞ്ഞാൽ പതിറ്റാണ്ടുകൾ ലോകം ബ്രിട്ടന്റെ മേൽക്കോയ്മക്കു അടിമപ്പെടും എന്നുറപ്പാണ്. യൂറോപ്പ് ഉപേക്ഷിക്കുന്ന ബ്രിട്ടനെ സംബന്ധിച്ച് ഏറെ നിർണായകം കൂടിയാണ് ഈ നില. ഇതിനായി പ്രത്യേക നിയമ നിർമ്മാണവും ബജറ്റിൽ പ്രഖ്യാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് പോയിന്റ് ചാർജിങ് സെന്ററുകൾ, 5 ജി നെറ്റ്വർക് , എന്നിവയ്ക്കൊക്കെ അധികമായി പണം വകയിരുത്തിയതും ഡ്രൈവർ ഇല്ലാ കാറുകളെ ലക്ഷ്യമിട്ടാണ് എന്ന് വിലയിരുത്തപ്പെടുന്നു.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി അടക്കം ഈ രംഗത്ത് നടത്തുന്ന പരീക്ഷണങ്ങൾ വിജയ ലക്ഷ്യത്തിലേക്കു നീങ്ങുകയാണ്. ഓക്സ്ബോട്ടിക എന്ന് പേരിട്ടിരിക്കുന്ന ഈ സ്വയം നിയന്ത്രിത കാർ അടുത്ത വർഷം ലണ്ടനും ഓക്സ്ഫോർഡിനും ഇടയിൽ മോട്ടോർ വേയിൽ പരീക്ഷണ ഓട്ടം നടത്തും. കേംബ്രിജിൽ നടക്കുന്ന ഗവേഷണ ഫലമായി 2019 ലിൽ തന്നെ പരീക്ഷണ ടാക്സി സൗത്ത് ലണ്ടനിൽ ഓട്ടം നടത്തും. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഗ്രീൻവിച്ചിൽ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത് ജാഗ്വറും ബൊഷും ചേർന്നു വികസിപ്പിച്ചെടുത്ത കാറയിരിക്കും. അതെ സമയം അമേരിക്കയിൽ ഗൂഗിൾ അടക്കം ഈ വർഷം തന്നെ ഡ്രൈവർ ഇല്ലാതെ കാറുകളുടെ പരീക്ഷണ ഓട്ടം നടത്തിയതിനാൽ ബ്രിട്ടന്റെ നാല് വർഷത്തെ കാത്തിരിപ്പിന് മുൻപ് തന്നെ ലോകം കൈപ്പിടിയിലിക്കാൻ അമേരിക്ക രംഗത്ത് വരുമോ എന്ന ചോദ്യത്തിനും പ്രസ്കതി ഏറെയാണ്. 2050 ഓടെ 5.2 ട്രില്യൺ പൗണ്ടിന്റെ അമ്പരപ്പിക്കുന്ന ബിസിനസ് സാമ്രാജ്യത്തിൽ കണ്ണ് നട്ടാണ് ടെസ്ല, ബെൻസ്, ഗൂഗിൾ എന്നിവർ ഈ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നത്. തങ്ങൾ ഇക്കാര്യത്തിലും പിന്നിലാകരുതു എന്ന വാശിയോടെ ഫോർഡിൽ ഏറെ നിക്ഷേപമുള്ള ചൈനീസ് കമ്പനി ബൈദു ഒരു ബില്യൺ പൗണ്ടിലേറെ ഡ്രൈവർ ആവശ്യമില്ലാത്ത കാറുകൾക്കായി മുടക്കി കഴിഞ്ഞു.
അമേരിക്കയിൽ നിന്നും ഈ രംഗത്ത് ടെസ്ലയും വോൾവോയും ഒക്കെ മുതൽ മുടക്കിനു താൽപ്പര്യം ഉള്ളവരാണ്. വോൾവോയിൽ നിന്നും 24000 ഡ്രൈവർ ഇല്ലാത്ത കാറുകൾ വാങ്ങാമെന്നാണ് ഊബറിന്റെ വാഗ്ദാനം. ലോകം ഒന്നാകെ ഇക്കാര്യത്തിൽ ആവേശം കൊള്ളുമ്പോഴും പരസ്യമായി ബ്രിട്ടൻ അല്ലാതെ മറ്റൊരു രാജ്യവും ഈ ആശയത്തിന് പിന്തുണ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. കാരണം നിലവിൽ ഉള്ള വമ്പൻ കാർ നിർമ്മാതാക്കളുടെ അടിത്തറ തകർക്കുന്നതാകും പുതിയ ഡ്രൈവർ ഇല്ല കാറുകളുടെ വരവ്. ഒരു പക്ഷെ ലോകം കീഴ്മേൽ മറിയുന്ന വ്യാവസായിക വിപ്ലവമായി മാറാനും ഈ മാറ്റം കാരണമാകും. അടുത്ത ഒന്നര പതിറ്റാണ്ടിനിടയിൽ ഡ്രൈവറെ വേണ്ടാത്ത കാറുകളുടെ കച്ചവടം ബ്രിട്ടന് 28 ബില്യൺ പൗണ്ടിന്റെ ബിസിനസ് സമ്മാനിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കൃത്രിമ ബുദ്ധിയിൽ ഓടുന്ന കാറുകൾ യഥാർത്ഥ റോഡിൽ എങ്ങനെ പ്രതികരിക്കും എന്നറിയാൻ നഗര പ്രദേശങ്ങളായ ഓക്സ്ഫോർഡും മിൽട്ടൺ കെയ്ൻസും ഗ്രാമീണ റോഡിനായി കവൻട്രിക്കടുത്ത നനീട്ടനും തിരഞ്ഞെടുത്തിരിക്കുകയാണ്. സ്വകാര്യ കമ്പനികളുടെ ഗവേഷണത്തിനൊപ്പം ബ്രിട്ടീഷ് സർക്കാരും പങ്കാളികളായി എത്രയും വേഗത്തിൽ കൃത്രിമ ബുദ്ധി കാറിനെ നിരത്തിലിറക്കാൻ ഉള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
അമേരിക്കയുടെ സാമ്പത്തിക കരുത്തും ബ്രിട്ടന്റെ സാങ്കേതിക രംഗത്തെ മികവും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴി ഒരുക്കുന്ന കാർ വിപ്ലവത്തിൽ ബ്രിട്ടൺ തന്നെ വിജയക്കൊടി പാറിക്കും എന്ന ചിന്തയാണ് പൊതുവെ രൂപപ്പെടുന്നത് . കൃതൃമ കാർ യാഥാർഥ്യമാകുന്നതോടെ 2040 ലിൽ പെട്രോൾ, ഡീസൽ കാറുകൾ ഇല്ലാതാകും എന്നതാണ് ഇപ്പോൾ രൂപപ്പെടുന്ന സാമ്പത്തിക രാഷ്ടീയ ചിത്രം.
Stories you may Like
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- ഋഷിയും കാമറോണും കൂടി ചർച്ചയിൽ ചേരുന്നതോടെ പല നല്ല കാര്യങ്ങളും സംഭവിച്ചേക്കാം
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- ബി ബി സിയെ ആക്ഷേപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്