ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഡിവൈഎഫ്ഐ ഭാരവാഹികളെ തൽസ്ഥാനത്തു നിന്നു നീക്കാൻ സംസ്ഥാന കമ്മിറ്റി നിർദ്ദേശം; പ്രായപരിധി കഴിഞ്ഞിട്ടും നിലവിലുള്ള ഭാരവാഹികളെ തുടരാൻ അനുവദിച്ചത് പി.കെ.ശശിക്കെതിരെ പരാതി നൽകിയ യുവതിയെ പിന്തുണയ്ക്കുന്നവർ നേതൃത്വത്തിൽ വരുന്നത് തടയാനെന്നും ആരോപണം; വിവാദങ്ങൾ വിട്ടൊഴിയാതെ പാലക്കാട്ടെ പാർട്ടിയിലെ മൂപ്പിളമ തർക്കം രൂക്ഷമാവുന്നു
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ഒരാഴ്ച മുൻപു നടന്ന ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ടി.എം.ശശിയെയും സെക്രട്ടറി കെ.പ്രേംകുമാറിനെയും തൽസ്ഥാനത്തു നിന്നു നീക്കാൻ സംസ്ഥാന കമ്മിറ്റി നിർദ്ദേശം. ഇരുവർക്കും സംഘടനാ നിയമമനുസരിച്ചുള്ള പ്രായപരിധി കഴിഞ്ഞതാണു കാരണം. പാലക്കാടിന്റെ 'പ്രത്യേക സാഹചര്യം' പരിഗണിച്ചാണ് ഇരുവരെയും തുടരാൻ അനുവദിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് അറിയിച്ചെങ്കിലും എന്താണു പാലക്കാട്ടെ പ്രത്യേക സാഹചര്യമെന്നു വ്യക്തമാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സെക്രട്ടേറിയറ്റിലും തുടർന്നു സംസ്ഥാന കമ്മിറ്റിയിലും ഒരു വിഭാഗം രംഗത്തെത്തി. എം.സ്വരാജ് കൂടി പങ്കെടുത്ത ജില്ലാ സമ്മേളനത്തിലാണു നിലവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുവരെ 38 വയസ്സ് എന്നതു കൃത്യമായി പാലിക്കുന്ന സംഘടനയിൽ ആ പരിധിയും കടന്നവർ ഭാരവാഹികളായിരിക്കുന്നതു സംഘടനാ നയങ്ങൾക്കു വിരുദ്ധമാണെന്നും ചിലർ ചില നേതാക്കളുടെ ആളുകളായി മാറി സ്ഥാനമാനങ്ങൾ നേടിയെടുക്കുകയാണെന്നും ആരോപണമുയർന്നു.കമ്മിറ്റിയുടെ പൊതുവികാരം ഇവരെ മാറ്റണമെന്നായതുകൊണ്ടു തീരുമാനം ഇന്നു നടക്കുന്ന സംസ്ഥാന കമ്മിറ്റി ഫ്രാക്ഷനിൽ ഉണ്ടായേക്കും എന്നാണറിയുന്നത്. തുടർന്നു റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നൽകും. സംസ്ഥാന സെക്രട്ടറി റിപ്പോർട്ട് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിക്കു കൈമാറിയ ശേഷം ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നായിരിക്കും നടപടി പൂർത്തിയാക്കുക.
അതെ സമയം പ്രായപരിധി കഴിഞ്ഞിട്ടും നിലവിലുള്ള ജില്ലാ ഭാരവാഹികളെ തുടരാൻ അനുവദിച്ചത് പി.കെ.ശശി എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ പിന്തുണയ്ക്കുന്നവർ നേതൃത്വത്തിൽ വരുന്നത് തടയാനെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പി കെ ശശിക്കെതിരായ പാർട്ടിയിലെ പടയൊരുക്കത്തിന് പിന്നിൽ ജില്ലയിലെ തന്നെ ഒരു പ്രമുഖ നേതാവിന് പങ്കുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഡി വൈ എഫ് ഐ വനിതാ നേതാവ് തന്റെ പരാതി പാർട്ടി നേതൃത്വത്തിന് അയക്കുന്നതിന് മുൻപ് പുതുശ്ശേരി ഏരിയ കമ്മറ്റി ഓഫീസിൽ വെച്ച് തനിക്കെതിരെ ഗൂഢാലോചന നടന്നു എന്നായിരുന്നു ശശി പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ പ്രധാനമായും വാദിച്ചത്. ഈ വാദം തെറ്റാണെന്ന് പുതുശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെ സി സി ടി വി കാമറകൾ തെളിയിച്ചതോടെ പാർട്ടിയിലെയും ഡി വൈ എഫ് ഐ യിലെയും തന്റെ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കാനായിയുന്നു ശശി ശ്രമിച്ചത്.
ഈ നീക്കം ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായിട്ടാണ് പാർട്ടി വേദികളിൽ നിന്ന് മാറി നിന്നിരുന്ന ശശി പൊടുന്നനെ പാർട്ടി വേദിയിലും പൊതു വേദിയിലും പ്രത്യക്ഷപ്പെടുന്നത്. അന്വേഷണ കമ്മീഷൻ അംഗം മുതൽ മുഖ്യമന്ത്രി വരെ കുറ്റാരോപിതനുമായി വേദി പങ്കിടുകയും ചെയ്തു. ശശിയുടെ തിരിച്ച് വരവിന് ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ അകമഴിഞ്ഞ സഹകരണം ലഭിച്ചിരുന്നു. പരാതിക്കാരി ഡി വൈ എഫ് ഐ ജില്ലാ നേതാവാണെന്ന കാര്യം പോലും മാറ്റി വച്ചായിരുന്നു ഈ സഹകരണം. ഇതിന്റെ പ്രത്യുപകാരം എന്ന നിലക്കാണ് പ്രായപരിധി കഴിഞ്ഞിട്ടും നിലവിലുള്ള ജില്ലാ ഭാരവാഹികളെ തുടരാൻ അനുവദിച്ചത് എന്നാണ് സൂചനകൾ. ഇതാകട്ടെ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ പിന്തുണയ്ക്കുന്നവർ നേതൃത്വത്തിൽ വരുന്നത് തടയാനും സഹായിച്ചു.
ശശി വീണ്ടും പാർട്ടി വേദികളിൽ സജീവമായതിന് പിന്നാലെ പരാതിക്കാരിയെ പിന്തുണച്ച് രംഗത്ത് വന്ന ഡി വൈ എഫ് ഐ ജില്ലാ നേതാവിനെ പാർട്ടി വേദികളിൽ നിന്ന് മാറ്റി നിർത്തുന്നതായും ആരോപണമുണ്ട്. ഇതെല്ലാം തന്നെ വിരൽ ചൂണ്ടുന്നത് എംഎൽഎക്കെതിരെ പരാതി ഉയർന്നതിന് ശേഷം പാർട്ടിക്കുള്ളിൽ മറ നീക്കി പുറത്ത് വരുന്ന കടുത്ത വിഭാഗീയതയിലേക്കാണ്. വരാൻ പോകുന്ന ലോക് സഭ ഇലക്ഷനിൽ പാലക്കാട് നിന്ന് മൽസരിക്കാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഉയർന്ന് കേട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു ശശിയുടേത്. നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവെച്ചും പാർലിമെന്റിലേക്ക് മൽസരിക്കാൻ തയ്യാറാകും എന്നും സീറ്റ് പിടിക്കാനുള്ള മുന്നൊരുക്കങ്ങൾ ശശി നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടെയാണ് ലൈംഗികാരോപണവുമായി ഡി വൈ എഫ് ഐ യിലെ ജില്ലാ നേതാവ് രംഗത്ത് വന്നത്. എം എൽ എ സ്ഥാനം രാജിവെച്ച് പാർലിമെന്റംഗമാകുന്നത് വഴി കാലങ്ങളായി മണ്ണാർക്കാട് തട്ടകമാക്കി രാഷ്ട്രീയം കളിച്ചിരുന്ന ശശി ജില്ലയിലെ തന്നെ അനിഷേധ്യ നേതാവാകാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇത്തരത്തിൽ ജില്ല പിടിക്കാനുള്ള ശശിയുടെ ശ്രമങ്ങളുടെ കടയ്ക്കലാണ് ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലൂടെ കത്തി വെച്ചത്. ഇതിന്റെ പിന്നിൽ ജില്ലയിലെ തന്നെ മറ്റൊരു പ്രമുഖ നേതാവിന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. പാർട്ടി ജില്ലാ നേതൃത്വത്തിലെ ഇത്തരം മൂപ്പിളമ തർക്കമാണ് ഇപ്പോൾ ഡി വൈ എഫ് ഐ ലേക്കും പടർന്നിരിക്കുന്നത്.
Stories you may Like
- അനിൽ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതം: പി.കെ. ബിജു
- ഹമാസ് വിരുദ്ധ പ്രസ്താവനയുടെ പേരിൽ തരൂരിനെ ലീഗ് കൈവിടില്ല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- ഹമാസിനെ ഭീകരവാദികൾ എന്ന് തരൂർ വിളിച്ചത് തിരിച്ചടിയാകുമോ?
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍