റിയാബിന്റേത് ശുപാർശകൾ മാത്രം നിയമമല്ല; ചുമതലയേൽക്കും മുമ്പ് റദ്ദ് ചെയ്തതിനാൽ അഴിമതിയുമില്ല; ശ്രീമതിയുടെ മകനെ എംഡിയായി നിയമിച്ച വിഷയത്തിൽ ജയരാജനെതിരെ കേസ് നിലനിൽക്കില്ല; മണിയെ മന്ത്രിയാക്കിയത് ജയരാജനെ വിജിലൻസ് കുറ്റവിമുക്തനാക്കുമെന്ന് അറിഞ്ഞു തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അപ്രതീക്ഷിതമായി നീക്കത്തിലൂടെ എംഎം മണിയെ മന്ത്രിയാക്കാൻ സിപിഐ(എം) സംസ്ഥാന സമിതി തീരുമാനിച്ചതിന് പിന്നിൽ കള്ളക്കളിയുണ്ടെന്ന് വ്യക്തം. ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കാതിരിക്കാൻ നടത്തിയ ബോധപൂർവ്വമായി നീക്കമാണ് പുതിയ മന്ത്രിയെ നിയോഗിക്കുന്നതിൽ കാര്യങ്ങളെത്തിച്ചത്. ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോയ ഇ.പി. ജയരാജന് വിജിലൻസ് ക്ലീൻചിറ്റ് നൽകുമെന്ന് വ്യക്തമായതോടെയായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം കരുക്കൾ നീക്കിയത്. കേന്ദ്ര കമ്മറ്റി അംഗമായ ഇപി മന്ത്രിസഭയിൽ തിരിച്ചെത്തുന്നതിൽ എതിർപ്പുള്ള സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെയാണ് വിമർശന മുനകൾ നീളുന്നത്.
സത്യസന്ധനും ആരുടേയും സമ്മർദ്ദത്തിന് വഴങ്ങാത്ത വ്യക്തിയാണ് വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ ജയരാജനെ രക്ഷിക്കാനായി വിജിലൻസ് കളിച്ചുവെന്ന വാദവും നിലനിൽക്കില്ല. ചട്ടങ്ങളും നിയമങ്ങളും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ജയരാജനെ കുറ്റവിമുക്തനാക്കാൻ വിജിലൻസ് തീരുമാനിച്ചത്. ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ മതിയായ കരുതൽ വിജിലൻസ് കേസിൽ എടുത്തിട്ടുമുണ്ട്. നിയമപരമായി ജയരാജനെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ് വിജിലൻസിന്റെ നിഗമനം. അടുത്തയാഴ്ചയോടെ കേസ് ഫയൽ വിജിലൻസ് എഴുതി തള്ളുകയും ചെയ്യും. ഇതോടെ ജയരാജന് വീണ്ടും വേണമെങ്കിൽ മന്ത്രിയാകാമായിരുന്നു. ഇതിനുള്ള അവസരം നിഷേധിക്കാനാണ് മണിയെ മന്ത്രിയാക്കി വ്യവസായം എസി മൊയ്തീനെ ഏൽപ്പിക്കുന്നത്.
ഏതായാലും ജയരാജൻ അഴിമതി നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഗുണകരമാകും. ബന്ധുക്കൾക്ക് നിയമനം നൽകിയ കെ.എസ്.ഐ.ഇ, കണ്ണൂർ ക്ലേയ്സ് ആൻസ് സെറാമിക്സ്, കൊച്ചിയിലെ കിനസ്കോ പവർ ആൻഡ് യൂട്ടിലിറ്റീസ് എന്നിവയുടെ ബൈലായിൽ മാനേജിങ് ഡയറക്ടർ നിയമനത്തിന് പ്രത്യേക യോഗ്യത നിഷ്കർഷിച്ചിട്ടില്ലാത്തതാണ് തുണയായത്. എം.ഡിയെ സർക്കാരിന് നിയമിക്കാം എന്നുമാത്രമാണ് ബൈലായിലുള്ളത്. ജയരാജന്റെ ഭാര്യാ സഹോദരി പി.കെ. ശ്രീമതി എംപിയുടെ മകൻ പി.കെ. സുധീർനമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായും സഹോദരൻ ഇ.പി. ഭാർഗവന്റെ മരുമകൾ ദീപ്തി നിഷാദിനെ ക്ലേയ്സ് ആൻസ് സെറാമിക്സ് ജനറൽമാനേജരായും സഹോദരീഭർത്താവിന്റെ അനുജൻ ഉത്തമന്റെ മകൻ എം.കെ. ജിൽസണിനെ കിനസ്കോ എം.ഡിയായുമാണ് നിയമിച്ചത്. ഇതിൽ സുധീറിനൊഴികെ രണ്ടുപേർക്കും യോഗ്യതയുണ്ട്.
ഇന്റർവ്യൂ നടത്തി നടപടിക്രമങ്ങൾ പാലിച്ചാണ് എൻജിനിയറിങ് ബിരുദധാരിയായ ജിൽസണിനെ നിയമിച്ചത്. ബംഗളുരുവിൽ സ്വകാര്യകമ്പനിയിൽ മാനേജരായിരുന്നു എം.കോംകാരിയായ ദീപ്തി. അതുകൊണ്ട് തന്നെ ഇവരുടെ നിയമനത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. മന്ത്രിയുടെ ബന്ധുവായതുകൊണ്ട് ഇവരെ നിയമിക്കാൻ പാടില്ലെന്ന ചട്ടം ഒരിടത്തുമില്ല. എന്നാൽ സുധീർ നമ്പ്യാരുടെ യോഗ്യതകളിൽ സംശയങ്ങളുണ്ട്. സുധീർനമ്പ്യാർ ധരണി ലൈവ്ലിഹുഡ് പ്രോജക്ട്സ്, എസ്സൻസ് കൺസൾട്ടൻസി, ഇഫാമാ നാച്വറൽ ക്ലോത്തിങ് കമ്പനികളുടെ ഉടമകളിലൊരാളായിരുന്നു. അതു മാത്രമാണ് യോഗ്യത. എന്നാൽ സുധീർനമ്പ്യാർ കെ.എസ്.ഐ.ഇയിൽ ചുമതലയേൽക്കും മുൻപ് നിയമന ഉത്തരവ് റദ്ദാക്കിയതിനാൽ സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയില്ല. അതുകൊണ്ട് തന്നെ അഴിമതിയായി കണക്കാക്കാൻ പറ്റില്ല. നിയമനത്തിലൂടെ സാമ്പത്തിക നേട്ടം മന്ത്രിക്കോ മറ്റുള്ളവർക്കോ ഉണ്ടായിട്ടുമില്ല. അതിനാൽ വിജിലൻസ് കേസ് നിലനിൽക്കുകയുമില്ലെന്നാണ് വിലയിരുത്തൽ.
എം.ഡി നിയമനത്തിനായി റിയാബ് തയ്യാറാക്കിയത് മാനദണ്ഡങ്ങൾ മാത്രമാണെന്നും ഇത് നിയമമല്ലെന്നുമാണ് വിജിലൻസ് നിലപാട്. മാനദണ്ഡങ്ങൾക്ക് ശുപാർശയുടെ സ്വഭാവം മാത്രമാണുള്ളത്. നിയമപ്രാബല്യം ലഭിക്കണമെങ്കിൽ സർക്കാർ ഉത്തരവിറക്കുകയോ നിയമസഭയിൽ പാസാക്കുകയോ വേണം. ഇ.പി. ജയരാജൻ നൽകിയത് ശുപാർശ മാത്രമായിരുന്നു. ഇത് അഴിമതിയും അധികാരദുർവിനിയോഗവുമല്ല. നിയമനത്തിന്റെ ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ പക്കലുള്ള ചില ഫയലുകൾ ലഭിച്ചിട്ടില്ലെന്നും അടുത്തആഴ്ചയോടെ അന്വേഷണം പൂർത്തിയാക്കുമെന്നും വിജിലൻസ് വ്യക്തമാക്കി. ബന്ധു നിയമന വിവാദത്തിൽ വിജിലൻസ് ത്വരിതപരിശോധനയ്ക്ക് ഒരുങ്ങിയതോടെയാണ് ജയരാജൻ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചത്. പാർട്ടിക്കും സർക്കാറിനുമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ജയരാജൻ രാജിവെക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. അന്വേഷണം പൂർത്തിയാകുമ്പോൾ മന്ത്രിസ്ഥാനം തിരിച്ചുവരുമെന്നും കരുതി. എന്നാൽ അതിന് വിരുദ്ധമായതാണ് സംഭവിച്ചത്.
ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീർ നമ്പ്യാർക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നൽകിയെന്ന പരാതിയാണ് വിനയായത്.സുധീറിനു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിക്കപ്പെടാൻ മതിയായ യോഗ്യതയുണ്ടോ, നിയമനം ചട്ടപ്രകാരമായിരുന്നോ എന്ന കാര്യങ്ങളാണ് ഇതേ തുടർന്ന് വിജിലൻസ് പരിശോധിച്ചത്. ഇതിൽ ചട്ടങ്ങളുടെ ആനുകൂല്യം ജയരാജന് തുണയാകുന്നുവെന്നതാണ് വസ്തുത. എന്നാൽ ജയരാജനെ കുടുക്കാൻ ബോധപൂർവ്വമായും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ശ്രമിച്ചെന്ന വാദവും സജീവമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ജയരാജൻ കുറ്റസമ്മതം നടത്തിയെന്ന് വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞിരുന്നു. ഈ കേസ് കോടതിയിൽ ആയതിനാൽ ഈ വാദം മറുഭാഗം ഉന്നയിക്കാൻ ഇടയുണ്ട്. ഇത് ജയരാജന് ചെറിയ ക്ഷീണമാകും. വിജിലൻസിന്റെ കണ്ടെത്തലുകൾ കോടതി തള്ളില്ലെന്നാണ് വിലയിരുത്തൽ അതു സംഭവിച്ചാൽ ക്ഷീണം വിജിലൻസ് ഡയറക്ടർക്കുമാകും. യുഡിഎഫ് നേതാക്കളെ കേസിൽ കുടുക്കാൻ ശ്രമിക്കുന്ന ജേക്കബ് തോമസ് സിപിഎമ്മുകാരെ രക്ഷപ്പെടുത്തുന്നവെന്ന ആരോപണവും ശക്തമാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുക.
സുധീർ നമ്പ്യാരെ പോലെ ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് കേരള ക്ലയ്ഡ് ആൻഡ് സെറാമിക് ജനറൽ മാനേജർ സ്ഥാനം രാജിവച്ചിരുന്നു. ബന്ധു നിയമന വിവാദം പിടിമുറുകുമ്പോഴാണ് സുധീർ നമ്പ്യാർക്കു പിന്നാലെയായിരുന്നു ജയരാജന്റെ ബന്ധു ദീപ്തിയുടെ രാജി. പി.കെ. ശ്രീമതി എംപിയുടെ മകനും വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ബന്ധുവുമായ സുധീർ നമ്പ്യാരെ കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടറായി നിയമിച്ചതു വിവാദമായതോടെ നടപടി സർക്കാർ പിൻവലിച്ചിരുന്നു. തുടർന്നാണു മറ്റു പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തു നടത്തിയ ബന്ധുനിയമനങ്ങളും പുനഃപരിശോധിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇ.പി. ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി നിഷാന്തിനു കേരള ക്ലേസ് ആൻഡ് സിറാമിക്സ് ജനറൽ മാനേജർ പദവിയും നൽകിയിരുന്നു. ഈ നിയമനങ്ങളെല്ലാം പുനഃപരിശോധിക്കാനാണു പാർട്ടി തീരുമാനിച്ചത്. ഈ സാഹചര്യത്തിലായിരുന്നു ദീപ്തിയുടെ രാജി. ബന്ധുക്കളെല്ലാം രാജിവയ്ക്കണമെന്ന് ജയരാജനോട് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ നിർദ്ദേശിച്ചിരുന്നു.
പി.കെ.ശ്രീമതി എംപി.യുടെ മകൻ സുധീർ നമ്പ്യാർ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയരക്ടറായി നിയമിച്ചതാണ് രാഷ്ട്രീയ രംഗത്തും പാർട്ടിക്കകത്തും കോളിളക്കമുണ്ടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും അറിയാതെയായിരുന്നു ഈ നീക്കമെന്നായിരുന്നു വെളിപ്പെടുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍