കഴുത്തിൽ വെടിയുണ്ടയുമായി ജീവിക്കുന്ന സിപിഎം നേതാവ്; പിണറായിയെ ലക്ഷ്യമാക്കി വച്ച വെടിയുണ്ട നീക്കം ചെയ്താൽ ജീവൻ അപകടത്തിൽ എന്നു ഡോക്ടർമാർ വിലയിരുത്തിയപ്പോൾ കഴുത്തിൽ തന്നെ വെടിയുണ്ട സൂക്ഷിച്ചു ജീവിതം; കണ്ണൂർ രാഷ്ട്രീയത്തിൽ പിണറായിയേക്കാൾ കരുത്തൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയിൽ രണ്ടു ദശാബ്ദം മുമ്പു ജീവൻ പൊലിയേണ്ട വ്യക്തിയായിരുന്നു ഇ പി ജയരാജൻ. വെടിയുണ്ടകളെയും തോൽപ്പിച്ചു ജീവിതത്തിലേക്കു മടങ്ങിവന്ന വിപ്ലവവീര്യമാണ് ഇപ്പോൾ ബന്ധുനിയമന വിവാദത്തിനു മുന്നിൽ തോറ്റു പിന്മാറിയത്.
പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ ലക്ഷ്യമിട്ട് എതിരാളികൾ തൊടുത്ത വെടിയുണ്ടകളിലൊന്ന് ഇ പി ജയരാജന്റെ ശരീരത്തിൽ ഇപ്പോഴുമുണ്ട്. ഈ വെടിയുണ്ട നീക്കം ചെയ്താൽ ജീവൻ അപകടത്തിലാകുമെന്നു ഡോക്ടർമാർ വിധിയെഴുതിയപ്പോൾ കഴുത്തിൽ തന്നെ ആ വെടിയുണ്ട സൂക്ഷിച്ചാണ് കണ്ണൂരിൽ നിന്നുള്ള ഈ നേതാവു ജീവിക്കുന്നത്.
1995 ഏപ്രിൽ 12നു ന്യൂഡൽഹി-ചെന്നൈ രാജധാനി എക്സ്പ്രസിൽ മുഴങ്ങിയ വെടിയൊച്ച ഇന്നും കേരളത്തിന്റെ മനസ്സിൽ പ്രതിധ്വനിക്കുന്നുണ്ട്. ചണ്ഡീഗഢിൽ സിപിഐ(എം) പതിനഞ്ചാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഇ പി ജയരാജനെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായത്. നിഷ്ഠൂരമായ ഈ ആക്രമണം സമ്മാനിച്ച വേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളും പേറിയാണ് ഇന്നും ഇ പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇ.പി ജയരാജന്റെ ജീവിതം. അഴീക്കോട് മണ്ഡലം എം എൽ എ കൂടിയായിരുന്നു ഇ പി അന്ന്. ട്രെയിനിൽ വച്ച് കൊന്ന് പുറത്തേക്ക് തള്ളാനായിരുന്നു പദ്ധതി. സഹയാത്രക്കാരുടെ സമയോചിതമായ ഇടപെടലും ദീർഘനാൾ മദ്രാസിലും പിന്നീട് ലണ്ടനിലുമുള്ള ചികിത്സയ്ക്കും സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കും ശേഷമാണ് ജയരാജൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. എം വി രാഘവനും കെ സുധാകരനും ആർ എസ് എസും ചേർന്ന് നടത്തിയ അവിശുദ്ധ കൂട്ടുകെട്ടായിരുന്നു കൊലപാതക ശ്രമത്തിനു പിന്നിലെന്നാണ് അന്നു പാർട്ടി പ്രവർത്തകർ ആരോപിച്ചിരുന്നത്. കണ്ണൂരിൽ നൂറുക്കണക്കിന് സഖാക്കളെ കൊന്നു തള്ളിയിട്ടും തളരാത്ത ഒരു പ്രസ്ഥാനത്തിന്റെ നേതാക്കളെ ഉത്മൂലനം ചെയ്ത് തകർക്കാമെന്ന മോഹമായിരുന്നു എതിരാളികൾക്കെന്നും പാർട്ടി പ്രവർത്തകർ പറയുന്നു.
ശക്തരായ മറ്റു രണ്ടു നേതാക്കളായ പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും ഇ പിയേയും ഒരുമിച്ചായിരുന്നു ഉന്നം വച്ചെതെങ്കിലും ഒത്തുകിട്ടിയത് ഇ പിയെ മാത്രമായിരുന്നു. ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആർഎസ്എസ് ബോംബാക്രമണത്തിൽ നിന്ന് ഇ.പി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ട്. പാനൂരിലെ ആക്രമണത്തിൽ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് കാര്യമായ തകരാർ സംഭവിച്ചിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ കാറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബുകൾ തൊട്ടുമുന്നിൽ പാർട്ടി പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിലാണ് പതിച്ചത്. അനേകം തീക്ഷ്ണാനുഭവങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ ജീവിതമാണ് ഇ.പിയെന്ന പോരാളിയെ സൃഷ്ടിച്ചത്. മട്ടന്നൂരിൽനിന്ന് രണ്ടാംവട്ടവും റെക്കോർഡ് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇ.പി ജയരാജന് മന്ത്രിസഭയിൽ ഇടം ലഭിച്ചപ്പോൾ നാലര പതിറ്റാണ്ടിലേറെ നീണ്ട സമർപ്പിത രാഷ്ട്രീയപ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയായാണ് പാർട്ടി പ്രവർത്തകർ വിലയിരുത്തിയത്.
തനിക്കു നേരെ ട്രെയിനിലുണ്ടായ ആക്രമണത്തെക്കുറിച്ചു ജയരാജൻ തന്നെ പിന്നീട് ഒരു അഭിമുഖത്തിൽ വിവരിച്ചത് ഇങ്ങനെ: ''പാർട്ടി കോൺഗ്രസ് കഴിഞ്ഞ് നിസാമുദ്ദീനിന്നാണ് ഞങ്ങൾ രാജധാനി എക്പ്രസ്സിൽ കയറുന്നത്. കൂടെ ഭാര്യ ഇന്ദിരയും കുട്ടികളും. മൂത്തമകൻ ജയ്സണിന് അന്ന് പന്ത്രണ്ട് വയസാണ്. ജിജിത്തിന് പത്തും. പി കെ ശ്രീമതിയും അവരുടെ ഭർത്താവും ഞങ്ങളോടൊപ്പതന്നെയുണ്ട്. തൊട്ടടുത്ത മുറിയിൽ എം വിജയകുമാർ പിരപ്പൻകോട് മുരളി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ സഖാക്കളുമുണ്ടായിരുന്നു. രാവിലെ അവരൊക്കെ അടുത്തു വന്ന് കുറേനേരം സംസാരിച്ചിരുന്നാണ് പോയത്. ആന്ധ്രപ്രദേശിലെ ചിരാല പൊലീസ്സ്റ്റേഷൻ അതിർത്തിയിലുള്ള ഓംകോൾ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഡൽഹിയിൽ നിന്ന്തന്നെ സ്പെഷ്യൽ ഗുണ്ടകളായിട്ടുള്ള രണ്ടുപേർ ആയുധങ്ങളുമായിട്ട് വണ്ടിയിൽ കയറിയിരുന്നു. വാഷ് ബേയ്സിനടുത്തുള്ള ചെറിയ സീറ്റിൽ അവർ ഇരിക്കുന്നുണ്ടായിരുന്നു.
ചിരാലയിലെത്തിയപ്പോൾ മുഖം കഴുകുന്നതിനുവേണ്ടി ഞാൻ വാഷ്ബേയിസിന്റെ അടുത്തേക്ക് പോയ തായിരുന്നു. മുഖം കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് വെടിവച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ട്രെയിൻ അട്ടിമറിയുകയാണെന്നാണ് അപ്പോൾ തോന്നിയത്. രണ്ട് തവണവെടിവച്ചു. ചുറ്റും പുകമൂടിയിരുന്ന. ശരീരം കുഴഞ്ഞുപ്പോകുന്നപോലെ. ഞാൻ നിലത്തു വീണു. കൂടെയുള്ളവർ ഓടിയെത്തി. ഭാര്യയും ശ്രീമതിയും ചേർന്ന് എഴുന്നേൽപ്പിച്ച് മടിയിൽ കിടത്തി. എം വിജയകുമാറും പിരിപ്പൻകോട് മുരളിയും കടകംപള്ളി സുരേന്ദ്രനും മറ്റു യാത്രക്കാരും ഓടിയെത്തി. കൂട്ടത്തിൽഅമേരിക്കയിൽ പ്രാക്റ്റീസ് ചെയ്യുന്ന തഞ്ചാവൂർ സ്വദേശിയായ ഒരു ലേഡി ഡോക്ടർ അപ്പോൾതന്നെ പ്രാഥമിക ചികിത്സതന്നു. ഓകോർ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഡോക്ടർമാരുടെ സഹായത്തോടെ മദ്രാസിലെത്തി. ദീർഘകാലം അവിടെ ചികിത്സിച്ചു. പലതരത്തിലുള്ള ശസ്ത്രക്രിയകൾ അവിടെനിന്ന് നടത്തി വെടിയുണ്ട പുറത്തെടുത്തു. അതിന് ശേഷം വിദദ്ധചികിത്സയ്ക്കാണ് ലണ്ടനിൽ പോയത്. വെടിയുണ്ട മദ്രാസ് ഹോസ്പിറ്റലിൽ നിന്ന് നീക്കം ചെയ്തിരുന്നെങ്കിലും അതിന്റെ അവശിഷ്ടങ്ങൽ ബാക്കിയുണ്ടായിരുന്നു. ലണ്ടനിൽ നിന്ന് വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് അത് കണ്ടെത്തിയത്. അത് മജ്ജയിൽ കലർന്ന്പോയിട്ടുണ്ട്. അത് നീക്കം ചെയ്യണമെങ്കിൽ മജ്ജയെടുത്ത് മാറ്റണം. അപ്പോൾ എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് അങ്ങിനെ റിസ്ക്ക് എടുത്ത് ഓപ്പറേഷൻ നടത്തണ്ടായെന്ന് അവിടെത്തെ ഡോക്ടർമാർ പറഞ്ഞു. രക്ഷപ്പെട്ടത് തന്നെ അത്യപൂർവ്വമായ സംഭവമാണ്. ഇനി ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ സഹിക്കുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ല. ബ്ലെഡിൽ ലെഡിന്റെ അംശം കൂടുമ്പോൾ അപ്പോൾ ചികിത്സിക്കണം. അതങ്ങിനെ തുടരുകമാത്രമെ ഇനി നിർവാഹമുള്ളു. ചികിത്സയുടെ ഭാഗമായ മരുന്നുകൾ തുടർച്ചയായി ഇപ്പോഴും കഴിച്ചുക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്തായിട്ടാണ് ഉറങ്ങാൻ കഴിയാത്ത പ്രശനം ഉണ്ടായത്. കിടന്ന് ഉറക്കം തുടങ്ങുമ്പോഴേക്കും ശ്വാസം കിട്ടില്ല. അപ്പോൾ എഴുന്നേറ്റിരിക്കണം. തിരുവനന്തപുരത്തെ കിംസ് ഹോസ്പ്പിറ്റലിലെ ഡോക്ടർമാർ നിദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു എക്യുപ്മെന്റെ് ഉപയോഗിച്ചാണ് ഇപ്പോൾ ഉറങ്ങുന്നത്. ഈ യന്ത്രം ഉപയോഗിച്ച് ഓക്സിജൻ വലിച്ചെടുക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അത് കരണ്ടിൽ ഉപയോഗിക്കുന്നതാണ്. ട്രെയിനിലൊക്കെ യാത്രചെയ്യുമ്പോൾ പ്ലഗ്ഗ് സൗകര്യം ഉള്ളസ്ഥലത്ത് തന്നെ കിടക്കണം. കടുത്ത ആരോഗ്യപ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ തളർച്ച അനുദിനം കൂടിവരുകയാണ്. തുടച്ചയായിയാത്ര ചെയ്യാൻ കഴിയാതെയായിട്ടുണ്ട്. ഇപ്പോൾ പോകുന്നിടത്തെല്ലാം ഈ യന്ത്രവും കൊണ്ടാണ് പോകുന്നത്. കേൾവിക്കുറവും കാഴ്ച്ചക്കുറവും കൂടിക്കൊണ്ടിരിക്കുകയാണ്. അധികകാലം ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയണമെന്നില്ല''.
കോൺഗ്രസും ആർ എസ് എസും പൊലീസും ചേർന്ന് ക്രൂരമായി വേട്ടയാടിയ ഈ രാഷ്ട്രീയ നേതാവിനു കണ്ണൂരിൽ പിണറായിക്കൊപ്പമോ അതിനു മുകളിലോ സ്വാധീനം പ്രവർത്തകരിലുണ്ട്. ശാരീരികമായ അസ്വസ്ഥതകൾ വകവെക്കാതെ അവിശ്രമം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഇ പി പാർട്ടിയുടെ കേന്ദ്രകമ്മറ്റി അംഗം, ദേശാഭിമാനി മാനേജർ, കർഷസംഘം സംസ്ഥാന പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചു.
1950 മെയ് 28ന് കണ്ണൂർ ജില്ലയിലെ ഇരിണാവിൽ ബി.എം കൃഷ്ണൻനായരുടെയും ഇ.പി പാർവതിയമ്മയുടെയും മകനായാണ് ജയരാജൻ ജനിച്ചത്. പ്രീഡിഗ്രിയും ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും നേടി. എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തി. പിന്നീട് കെഎസ്വൈഎഫ് നേതൃനിരയിലെത്തി. 1980-ൽ ഡിവൈഎഫ്ഐ രൂപം കൊണ്ടപ്പോൾ സ്ഥാപക അഖിലേന്ത്യാ പ്രസിഡന്റായി. മികച്ച പാർലമെന്റേറിയനായ ഇ പി 1991ൽ അഴീക്കോടുനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. ദേശാഭിമാനിയെ ആധുനികവത്കരിച്ച് പ്രൊഫഷണൽ മികവിലേക്ക് നയിച്ചതിൽ ഇ.പിയുടെ പങ്ക് വലുതാണ്. പറശ്ശിനിക്കടവിലെ വിസ്മയ അമ്യൂസ്മെന്റ് പാർക്കിന്റെ ആശയം ഇ.പിയുടേതായിരുന്നു. കണ്ണൂർ തെക്കിബസാറിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന മൈത്രി വയോധികസദനത്തിലും ഈ ജനനേതാവിന്റെ സ്നേഹാർദ്രമായ കൈയൊപ്പു കാണാം. പാപ്പിനിശേരി കീച്ചേരിയിലാണ് താമസം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്