ഉമ്മൻ ചാണ്ടിയുടെ വാക്ക് വിശ്വസിച്ചെത്തിയ ഇ ശ്രീധരൻ ഒാടുന്നത് ജീവനും കൊണ്ട്; പൊന്നാനി നഗരസഭയെ അടിപൊളിയാക്കാൻ ഏറ്റെടുത്ത പദ്ധതിയും ഉപേക്ഷിച്ചു; ഇനി കേരളത്തിൽ ഒരു പദ്ധതിക്കുമില്ലെന്ന് മെട്രോ മാന്റെ പ്രഖ്യാപനം; കേരളത്തിലേക്ക് താമസം മാറ്റാനുള്ള ആലോചനയും ഉപേക്ഷിച്ചതായി റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
പൊന്നാനി: ഇ ശ്രീധരൻ ജനിച്ചത് പാലക്കാട് ജില്ലയിലെ പട്ടാമ്പി പെരിങ്ങോട് എന്ന ഗ്രാമത്തിലാണ്. ലോക പ്രശസ്ത എഞ്ചിനിയറായി മാറിയപ്പോഴും നാടിനോടുള്ള സ്നേഹം ശ്രീധരന്റെ മനസ്സിൽ തുടർന്നു. അതുകൊണ്ടാണ് തിരിക്കുകൾക്കിടയിലും കൊച്ചി മെട്രോയും ലൈറ്റ് മെട്രോയുമെല്ലാം ശ്രീധരൻ ഏറ്റെടുത്തത്. സ്വന്തം നാട്ടിലും തന്റെ കൈയൊപ്പ് പതിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ കേരളത്തിൽ സജീവമായ മെട്രോമാനെന്ന് അറിയപ്പെടുന്ന ശ്രീധരനെയാണ് സ്വന്തം നാട് പുകച്ച് ഓടിക്കുന്നത്. ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിണറായി സർക്കാർ തന്ത്രപരമായി ഒഴിവാക്കിയ ശ്രീധരൻ ഇനി കേരളത്തിൽ ഒരു പദ്ധതിക്കും മേൽനോട്ടം വഹിക്കില്ല.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കു പിന്നാലെ നിർദിഷ്ട പൊന്നാനി വികസന പദ്ധതിയിൽനിന്നും ഡിഎംആർസി പിന്മാറി. പിന്മാറ്റം പൊന്നാനി നഗരസഭാധ്യക്ഷനെ അറിയിച്ചതായി ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പറഞ്ഞു. തീരദേശനഗരമായ പൊന്നാനിയിലെ അടിസ്ഥാനവികസന പദ്ധതികൾക്കായി വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കി നൽകിയിട്ടും സർക്കാർ പരിഗണിച്ചില്ല. സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കാതെ പൊന്നാനിയിലെ ഒരു പദ്ധതിയും മുന്നോട്ട് കൊണ്ടുപോകാനാകില്ല. കേരളത്തിൽ ഇനി ഒരു പദ്ധതിയും ഡിഎംആർസി ഏറ്റെടുക്കില്ലെന്നും കൊച്ചി മെട്രോയുടെ ശേഷിക്കുന്ന നിർമ്മാണം പൂർത്തീകരിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നും ശ്രീധരൻ വിശദീകരിച്ചു.
പൊന്നാനിയുടെ വികസന പ്രശ്നങ്ങൾക്കു പരിഹാരമായാണ് ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ പദ്ധതികൾ തയാറാക്കിയത്. മാലിന്യ സംസ്കരണ പ്ലാന്റ്, ആധുനിക അറവുശാല, സമഗ്ര അഴുക്കുചാൽ സംവിധാനം, മത്സ്യത്തൊഴിലാളി പുനരധിവാസം, തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തൽ, സമഗ്ര ശുദ്ധജല പദ്ധതി, താലൂക്ക് ആശുപത്രി നവീകരണം, ആധുനിക ശ്മശാനം തുടങ്ങിവ ഉൾപ്പെടുന്ന വികസന പദ്ധതിയാണ് ഡിഎംആർസി തയാറാക്കിയത്. ശ്രീധരൻ ഏറെ ശ്രദ്ധകൊടുത്ത പദ്ധതിയായിരുന്നു ഇത്. കേരളത്തിലേക്ക് താമസം സ്ഥിരമായി മാറ്റുന്നതിന് വേണ്ടികൂടിയായിരുന്നു ഇത്തരം പ്രവർത്തികളിൽ സജീവമായത്. പുതിയ സാഹചര്യത്തിൽ ഈ ആഗ്രഹവും ശ്രീധരൻ ഉപേക്ഷിക്കുന്നതായാണ് സൂചന.
കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതികൾക്കായി ഡിഎംആർസി നിയമിച്ച ഉദ്യോഗസ്ഥരെയല്ലാം പിൻവലിച്ചതായും ഓഫിസ് പൂട്ടുന്നതിനുള്ള നടപടിക്രമങ്ങളിലാണെന്നും ശ്രീധരൻ പറഞ്ഞു. അതിനിടെ ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡി.എം.ആർ.സി.യെയും ഇ.ശ്രീധരനെയും പുറത്താക്കിയത് നിർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കേരളത്തിന്റെ വികസനക്കുതിപ്പിനേറ്റ പ്രഹരമാണ് സർക്കാർ തീരുമാനം. കരാർ പുതുക്കിനൽകണം. ഇ.ശ്രീധരൻ വലിഞ്ഞുകയറിവന്നതല്ലെന്നും നമ്മൾ വിളിച്ചുവരുത്തിയതാണെന്നും ഉമ്മൻ ചാണ്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തനമികവുള്ള ഇ.ശ്രീധരനെ അപമാനിച്ച് അയക്കണോയെന്ന് ചിന്തിക്കണമെന്നും ഉമ്മൻ ചാണ്ടി പറയുന്നു. എന്നാൽ ശ്രീധരൻ പോട്ടെ എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നാണ് സൂചന.
കേന്ദ്രസർക്കാറിന്റെ പുതിയ മെട്രോ നയത്തിന് അനുസൃതമായി പദ്ധതിയിൽ മാറ്റം വരുത്തുമെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. 16 മാസമായി ഫയൽ പോലും നീക്കാൻ കഴിയാത്ത സർക്കാരാണിത്. കൊച്ചി മെട്രോ പൂർണമായും കമ്മിഷൻ ചെയ്യുമ്പോൾ ലാഭകരമാകും. കാക്കനാട് 17 ഏക്കർ സ്ഥലം കഴിഞ്ഞ സർക്കാർ നൽകിയത് ടൗൺഷിപ്പ് വികസിപ്പിച്ച് വരുമാനമുണ്ടാക്കാൻ വേണ്ടിയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറയുന്നു. ശ്രീധരനെ മെട്രോയുടെ ചുമതല ഏൽപ്പിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പും നൽകി. എന്നാൽ പിണറായി സർക്കാർ എത്തിയതോടെ ഇതെല്ലാം തെറ്റി. ഇതിനെ തുടർന്നാണ് ശ്രീധരന്റെ പിന്മാറ്റം. ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഡൽഹിയിൽ ശക്തമായ ഇടപെടലുകൾ നടത്തിയ സിപിഎം. തന്നെ ഒടുവിൽ അദ്ദേഹത്തിനെതിരേ തിരിയുന്നത് ഇടത് വികസന നയത്തിന് തിരിച്ചടിയാവും.
കൊച്ചി മെട്രോ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ഉമ്മൻ ചാണ്ടി സർക്കാരിൽ നിന്ന് ഉണ്ടാവുകയും കമ്പനികളിൽ നിന്ന് അതിനായി താല്പര്യപത്രം ക്ഷണിക്കുകയും ചെയ്തപ്പോൾ, സിപിഎം. പൊതുമേഖലയ്ക്ക് വേണ്ടി വാദിച്ചുകൊണ്ട് രംഗത്തുവരികയായിരുന്നു. ഡി.എം.ആർ.സിക്കും ഇ. ശ്രീധരനും വേണ്ടി അന്ന് എംപിയായിരുന്ന പി. രാജീവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഇടപെടലുകൾ ഉണ്ടായി. കൊച്ചി മെട്രോ ആദ്യഭാഗം സമയക്രമത്തിൽ പൂർത്തിയാക്കാൻ സാധിച്ചത് ഇ. ശ്രീധരന്റെ നേതൃപടവം കൊണ്ടായിരുന്നു. എന്നാൽ, സർക്കാരിൽ നിന്ന് തികഞ്ഞ അവഗണന തുടർന്നതോടെ ഡി.എം.ആർ.സി. വഴിപിരിയാൻ തീരുമാനിക്കുകയായിരുന്നു. ശ്രീധരനോട് കുറച്ചുകാലമായി ഇടത് സർക്കാർ മാനസികമായി അകന്ന് കഴിഞ്ഞിരുന്നു. തലശ്ശേരി-മൈസൂർ റെയിൽപ്പാതയ്ക്ക് പദ്ധതി റിപ്പോർട്ട് തയ്യാറാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. പദ്ധതിക്ക് സാധ്യതയില്ലെന്ന അഭിപ്രായക്കാരനായിരുന്നു ശ്രീധരൻ.
സർക്കാരിൽ നിന്നുള്ള നിർബന്ധത്തിനു വഴങ്ങി, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പദ്ധതിക്കായുള്ള സാധ്യതാപഠനം നടത്തി. എന്നാൽ, റിപ്പോർട്ടിൽ പദ്ധതി അനുയോജ്യമല്ലെന്നാണ് അദ്ദേഹം കണ്ടെത്തിയത്. റിപ്പോർട്ട് പ്രതികൂലമായതിൽ സിപിഎമ്മിലെ കണ്ണൂർ ലോബിക്ക് അദ്ദഹത്തോട് അതൃപ്തിയുണ്ട്. ഇതാണ് ശ്രീധരനെ കേരളത്തിൽ നിന്ന് തന്നെ ഓട്ടിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ വൻ വിജയം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍