ലൈറ്റ് മെട്രോയിൽ എല്ലാം ശ്രീധരൻ തുറന്നു പറയുന്നു; പദ്ധതി നടപ്പാക്കാൻ സർക്കാരിന് ശേഷിയില്ല; ഡിഎംആർസിക്ക് പ്രതിദിന നഷ്ടം പത്ത് ലക്ഷം രൂപ; എല്ലാം സഹിച്ച് കാത്തിരിക്കാനാവില്ല; എല്ലാത്തിനും കാരണം ചില ഉദ്യോഗസ്ഥർ; സ്വപ്ന പദ്ധതിയിൽ നിന്ന് പിന്മാറുന്ന സൂചന നൽകി മെട്രോമാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിദേശ യാത്രകഴിഞ്ഞ് തിരിച്ചെത്തിയാലുടൻ ലൈറ്റ് മെട്രോയിൽ മെട്രോ മാൻ ഇ ശ്രീധരൻ നിലപാട് വ്യക്തമാക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയിൽ നിന്ന് ശ്രീധരനെ ഒഴിവാക്കാനുള്ള കള്ളക്കളികൾ അതിരുവിട്ടതാണ് ശ്രീധരനെ ചൊടിപ്പിക്കുന്നതെന്നും വ്യക്തമാക്കിയുരുന്നു. മറുനാടൻ റിപ്പോർട്ട് ശരിവച്ച് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇ ശ്രീധരൻ രംഗത്ത് വന്നു. ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള ശേഷി സർക്കാരിനില്ലെന്ന് ശ്രീധരൻ തുറന്നടിച്ചു. ഇനിയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ കാത്തിരിക്കില്ലെന്നും ശ്രീധരൻ വ്യക്തമാക്കി. ഇതോടെ ലൈറ്റ് മെട്രോ പദ്ധതയിൽ നിന്ന് ശ്രീധരൻ പിന്മാറുമെന്ന് വ്യക്തമായി. കൊച്ചി മെട്രോ നിർമ്മാണം പൂർത്തിയാകുന്നതോടെ കേരള സർക്കാരുമായുള്ള സഹകരണവും മെട്രോ മാൻ അവസാനിപ്പിക്കും.
കോഴിക്കോട് ലൈറ്റ് മെട്രോയുടെ കൺസൾട്ടൻസി കരാറിൽ സംസ്ഥാന സർക്കാരിൽ നിന്ന് ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇ ശ്രീധരനും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും പദ്ധതിയിൽ നിന്ന് പിന്മാറുമെന്നതിന്റെ സൂചനയാണ് ശ്രീധരൻ നൽകുന്നത്. ലൈറ്റ് മെട്രോയ്ക്കായി ഡിഎംആർസി കേരളത്തിൽ പ്രത്യേക ഓഫീസുകൾ തുറന്നിരുന്നു. എന്നാൽ ലൈറ്റ് മെട്രോ ശ്രീധരന് നൽകുമെന്ന് മുഖ്യമന്ത്രി പറയുന്നതല്ലാതെ ഒന്നും നടന്നില്ല. അതിനിടെ കേരളത്തിലെ കമ്മീഷൻ മോഹികളായ ഉദ്യോഗസ്ഥർ ശ്രീധരനെ ഒഴിവാക്കാൻ കള്ളക്കളിയും നടത്തി. ഇതിൽ മനസ്സ് മടുത്താണ് മെട്രോ മാന്റെ പ്രതികരണം ഇപ്പോൾ പുറത്തുവരുന്നത്. ലൈറ്റ് മെട്രോകൾ നടപ്പിലാക്കാൻ കേരള സർക്കാരിന് ശേഷിയില്ലെന്ന് ശ്രീധരൻ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിപറഞ്ഞ് ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇ ശ്രീധരൻ പറഞ്ഞു.
ലൈറ്റ് മെട്രോ വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാവുമെന്നും ഇങ്ങനെപോയാൽ ഡിഎംആർസി ഓഫീസുകൾ പൂട്ടേണ്ടിവരുമെന്നും ശ്രീധരൻ പറഞ്ഞു. സാമ്പത്തിക സഹായത്തിന് ജപ്പാൻ മുന്നോട്ട് വന്നിട്ടുണ്ട്. എന്നിട്ടാണ് ഇതെല്ലാമെന്നാണ് ശ്രീധരന്റെ അഭിപ്രായം. രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ശ്രീധരൻ പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗവും അന്തിമ തീരുമാനം എടുത്തില്ലെങ്കിൽ ലൈറ്റ് മെട്രോയിൽ നിന്ന് ശ്രീധരൻ പിന്മാറും. ലൈറ്റ് മെട്രോ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. അന്തിമ അനുമതിക്കായി കേന്ദ്ര സർക്കാരിന് അയയ്ക്കുകയും ചെയ്തു. എന്നാൽ നിർമ്മാണത്തിനുള്ള കൺസൾട്ടന്റായി ഡിഎംആർസിയെ നിശ്ചയിച്ചതായി അതിൽ പറയുന്നുമില്ല. കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന തലത്തിലേക്ക് കാര്യങ്ങളുടെ പോക്ക്.
സ്വകാര്യ പങ്കാളത്തത്തോടെ നിർമ്മാണമെന്ന നിർദ്ദേശത്തെ ശ്രീധരൻ അംഗീകരിക്കുകയുമില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയ ശേഷം ഇത്തരം പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ കടുംപിടിത്തം നിൽക്കാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലൈറ്റ് മെട്രോയിൽ നിന്ന് പിന്മാറാൻ ശ്രീധരന്റെ തീരുമാനം. മൂന്ന് മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. രണ്ടാഴ്ചയ്ക്കകം അനിശ്ചിതത്വം മാറ്റുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഒരു തീരുമാനവും വന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാകും പിന്മാറ്റം. കൊച്ചി മെട്രോയുടെ നിർമ്മാണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായാണ് ഡിഎംആർസിയുടെ വിലയിരുത്തൽ. എന്നാൽ കൊച്ചി മെട്രോയെ പ്രതീക്ഷയോടെ കാണുന്ന പലർക്കും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളോട് താൽപ്പര്യക്കുറവുണ്ട്. മെട്രോ യാത്രയുടെ സുഖ സൗകര്യങ്ങൾ കൊച്ചിയിൽ മാത്രം മതിയെന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ട് തന്നെ കൊച്ചി കേന്ദ്രീകരിച്ചുള്ള ഈ ലോബി ലൈറ്റ് മെട്രോ പദ്ധതികളെ അട്ടിമറിക്കുമെന്ന നിരീക്ഷണവും ഡിഎംആർസിക്കുണ്ട്. അതുകൊണ്ട് കൂടിയാണ് കടുത്ത നിലപാടിൽ ശ്രീധരൻ എത്തുന്നത്.
ഈ സാഹചര്യത്തിൽ ലൈറ്റ് മെട്രോയുടെ ഉത്തരവദിത്തത്തിനായി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ശ്രീധരന്റെ വിലയിരുത്തൽ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്ര സർക്കാരിനോട് ചേർന്നാണ് ശ്രീധരൻ പ്രവർത്തിക്കുന്നത്. റെയിൽവേയുടെ ആധുനിക വൽക്കരണം ഉൾപ്പെടെ നിരവധി ഉത്തരവാദിത്തവുമുണ്ട്. ഈ സാഹചര്യത്തിൽ ലൈറ്റ് മെട്രോയ്ക്കായി കാത്തിരിക്കേണ്ടെന്നാണ് ഡിഎംആർസിയുടെ നിലപാട്. ലൈറ്റ് മെട്രോയ്ക്കായി ആഗോള ടെൻഡർ വിളിക്കണമെന്നാണ് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. സെൻട്രൽ വിജിലൻസ് കമ്മീഷണറുടെ മാർഗ്ഗ രേഖയാണ് ഇവർ ഉയർത്തിക്കാട്ടുന്നത്. തീർത്തും അടിസ്ഥാന രഹിതമാണ് ഈ വാദങ്ങൾ. 2014 സംസ്ഥാന ധന വകുപ്പ് തന്നെ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കരാറുകൾ നേരിട്ട് നൽകാമെന്നാണ് ഈ ഉത്തരവ് വിശദീകരിക്കുന്നത്.
അതുകൊണ്ട് തന്നെ ലൈറ്റ് മെട്രോയുടെ നിർമ്മാണക്കരാർ ഡൽഹി സർക്കാരിന്റെ ഭാഗമായ ഡിഎംആർസിക്ക് നൽകാം. ഇതു മറച്ചുവച്ചാണ് പൊതു മരാമത്ത് ഉദ്യോഗസ്ഥർ ആഗോള ടെൻഡർ എന്ന വാദമുയർത്തുന്നതെന്നാണ് ഡിഎംആർസിയുടെ നിലപാട്. ഇതൊക്കെ പദ്ധതിയിൽ നിന്ന് തങ്ങളെ ഒഴിവാക്കാനുള്ള ഗൂഡ നീക്കമെന്നാണ് വിലയിരുത്തൽ. 2010 ഒക്ടോബറിലാണ് പദ്ധതി രൂപരേഖയ്ക്ക് മന്ത്രി സഭ അംഗീകാരം നൽകിയത്. പത്ത് മാസമായി ഒരടി പോലും മുന്നോട്ട് പോയിട്ടില്ല. 6728 കോടി രൂപയുടെ പദ്ധതിയിൽ ഇരുപത് ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളും 60 ശതമാനം വായ്പയുമായിരിക്കണമെന്നാണ് ഡിഎംആർസിയുടെ നിലപാട്. ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് സംസ്ഥാന സർക്കാരും വഹിക്കണം. പദ്ധതിയുടെ മുടക്കു മുതൽ തിരിച്ചു പിടിക്കാൻ കാലമേറെയാകുമെന്നതിനാൽ സ്വകാര്യ പങ്കാളിത്തം പദ്ധതിയെ തകർക്കുമെന്നാണ് ശ്രീധരന്റെ പക്ഷം. ഇക്കാര്യം വാക്കുകളിലൂടെ മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ രേഖമൂലം ഉറപ്പൊന്നും നൽകിയിട്ടില്ല.
പത്ത് മാസത്തെ കാലതാമസത്തിലൂടെ 280 കോടി രൂപയുടെ അധിക ചെലവ് പദ്ധതിക്ക് ഇനിയുണ്ടാകും. പണപ്പെരുപ്പവും രൂപയുടെ വിലയിടിവുമെല്ലാം ചെലവു കൂട്ടും. പത്തുകൊല്ലത്തിന് ശേഷമുള്ള തിരിച്ചടവിൽ വായ്പ നൽകാനും വിദേശ സ്ഥാപനങ്ങൾ തയ്യാറാണ്. ഇതെല്ലാം രേഖമൂലം സർക്കാരിനെ ശ്രീധരൻ അറിയിക്കുകയും ചെയ്തു. എന്നിട്ടും പ്രതികരണമില്ല. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതുപോലെ ഡി.എം.ആർ.സി.യുടെ സേവനം പ്രയോജനപ്പെടുത്തിയാണ് രണ്ട് മെട്രോ പദ്ധതികളും നടപ്പാക്കുമെന്ന് തന്നെയാണ് ഈ വാദങ്ങളോട് സർക്കാരിന്റെ പ്രതികരണം. ഡി.എം.ആർ.സി. സമർപ്പിച്ച വിശദമായ പഠനറിപ്പോർട്ടിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസിയുടെ(ജൈയ്ക്ക) വായ്പ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനാകും.
ഡി.എം.ആർ.സി.യുടെ പഠനറിപ്പോർട്ടനുസരിച്ച്, ലൈറ്റ്മെട്രോ പദ്ധതി പൂർത്തീകരിക്കുന്നതിന് തിരുവനന്തപുരത്തിന് 4219 കോടി രൂപയും കോഴിക്കോടിന് 2509 കോടി രൂപയുമാണ് െചലവ് കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കരമന മുതൽ ടെക്നോസിറ്റി വരെ 21.82 കിലോമീറ്ററാണ് ലൈറ്റ്മെട്രോ പദ്ധതി. കോഴിക്കോട്ട് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 13.30 കിലോമീറ്ററാണ് ദൈർഘ്യം.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- പിന്മാറിയപ്പോൾ ഓഫീസും പൂട്ടേണ്ടി വന്നു; എഐ ക്യാമറ തന്നെ
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- ക്യാമറ ടെൻഡറിൽ ഒത്തുകളി
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്