മലവെള്ളം കുത്തിയൊഴുകി വന്നപ്പോൾ ഉറക്കത്തിൽ ജീവൻ നഷ്ടമായത് 17 പേർക്ക്; അഞ്ച് പേർ ഇപ്പോഴും കാണാമറയത്ത്; പൂർണമായി ഇല്ലാതായത് 55 വീടുകൾ; വയനാട് പുത്തുമല ദുരന്തം ഓർമകളിൽ നിന്ന് മായും മുമ്പേ സമീപത്ത് ചെമ്പോത്തറയിൽ കുന്നിടിക്കലും മണ്ണ് കടത്തലും തകൃതി; മണ്ണ് കൊണ്ടുപോകുന്നത് വീട് നഷ്ടപ്പെട്ടവർക്കെന്ന് മേപ്പാടി പഞ്ചായത്ത്; ലോറികൾ യഥാർഥത്തിൽ പായുന്നത് സ്വകാര്യ ഇഷ്ടികക്കളത്തിലേക്ക്; ടിപ്പറും ജെസിബിയും പൊക്കി വയനാട് എസ്പി ഹീറോ ആയെങ്കിലും വീണ്ടുമൊരു ദുരന്തഭീതിയിൽ പുത്തുമലക്കാർ
എം മനോജ് കുമാർ
കൽപ്പറ്റ: പുത്തുമലയും കവളപ്പാറയും കേരളം മറക്കുമോ? കഴിഞ്ഞ ഓഗസ്റ്റിൽ ഒരേ സമയം നടന്ന ഉരുൾപൊട്ടലിൽ താഴ്വാരത്തിലെ ജീവിതങ്ങളെ ഒന്നാകെ തന്നെയാണ് ഈ ദുരന്തങ്ങൾ അപഹരിച്ചത്. മൂന്ന് കിലോമീറ്റർ ദൂരത്തിൽ 50 മീറ്ററോളം വീതിയിൽ കുതിച്ചെത്തിയ പ്രളയജലത്തിന്റെ സംഹാരതാണ്ഡവമാണ് പുത്തുമലയിൽ നടന്നത്. 17 പേരാണ് പ്രളയത്തിൽ മുങ്ങിയത്. 85 വീടുകളിൽ 55 വീട് പൂർണമായും തകരുകയും ചെയ്തു. മലപ്പുറം കവളപ്പാറയിലെ ദുരന്തത്തിൽ 59 പേർക്ക് ജീവൻ നഷ്ടമാവുകയും 44 ഓളം വീടുകൾ ഒലിച്ചു പോവുകയും ചെയ്തു. ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർട്ടിലെ കൈ ചൂണ്ടലുകളെ കേരളത്തെ വീണ്ടും ഓർമ്മിപ്പിച്ച ദുരന്തമായിരുന്നു ഇത്. മലയും കുന്നുമൊക്കെ നാമാവശേഷമാക്കിയാൽ മലയിറങ്ങുന്ന ദുരന്തം ജനതയെ മണ്ണിന്നടിയിലാക്കുമെന്ന് ഈ ദുരന്തങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചു. തത്ക്കാലത്തേക്കെങ്കിലും കരിങ്കൽ ക്വാറികൾക്ക് വിലക്ക് വീണു. മലയും കുന്നുമിടിക്കുന്ന ജെസിബികൾക്കും നിരോധനം വന്നു. അതൊക്കെ ആഴ്ചകളോ, മാസങ്ങളോ മാത്രം. വയനാടിലെ മണ്ണ്-ക്വാറി മാഫിയകൾ ഇടക്കാലത്തിനു ശേഷം വീണ്ടും ഇപ്പോൾ സജീവമായിരിക്കുന്നു.
മേപ്പാടിയിൽ രാത്രികാലങ്ങളിലെ കുന്നും മലയും ഇടിച്ച് നിരത്തുന്നത് ഇപ്പോൾ സ്ഥിരം കാഴ്ച്ചയാവുകയാണ്. മരങ്ങൾ മുറിച്ച് മാറ്റിയതിനെ തുടർന്ന് മണ്ണിനടിയിൽ നടന്ന പൈപ്പിങ് പ്രതിഭാസമാണ് പുത്തുമല ദുരന്തം എന്നാണ് ജിയോളജി വകുപ്പിന്റെ പിന്നീടുള്ള പഠനം പറഞ്ഞത്. ഒൻപത് ഇടങ്ങളിൽ നിന്നായി ഒന്നര മീറ്ററോളം ആഴത്തിലുള്ള മണ്ണ് താഴേക്ക് ഒലിച്ചെത്തി. അഞ്ചു ലക്ഷം ടൺ മണ്ണും അഞ്ചു ലക്ഷം ഘന മീറ്റർ വെള്ളവുമാണ് ഒഴുകിയെത്തിയത്. ഇതാണ് നിരവധി ജീവനുകളെടുത്ത പുത്തുമല ദുരന്തത്തിനു കാരണമായത്. ഒരു ജനതയെ മൊത്തത്തിൽ ഇല്ലാതാക്കിയ ഈ പുത്തുമലയ്ക്ക് സമീപമുള്ള സ്ഥലങ്ങളിൽ മണ്ണ് മാഫിയയുടെ തേർവാഴ്ചയാണ് നടക്കുന്നത് എന്നത് വിരോധാഭാസവുമാകുന്നു. പുത്തുമലയിലെ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെയാണ് മറുവശത്ത് നിർബാധം മണ്ണിടിക്കലും തുടരുന്നത്.
ദുരന്തത്തിൽ മേപ്പാടി പുത്തുമലയിൽ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയത്. ഇതേ പുത്തുമലയോട് ചേർന്ന ചെമ്പോത്തറയാണ് കുന്നിടിക്കലും മണ്ണ് കടത്തലും തുടരുന്നത്. കുന്നിടിക്കൽ പതിവായപ്പോൾ പൊറുതിമുട്ടി നാട്ടുകാർ രാത്രി വയനാട് എസ്പിയെ വിളിച്ചു പറഞ്ഞപ്പോൾ എസ്പിയുടെ നിർദ്ദേശ പ്രകാരം പൊലീസ് രാത്രിക്ക് രാത്രി തന്നെ കുന്നിടിക്കൽ സ്ഥലത്ത് നിന്നും മൂന്നു ടിപ്പറും ഒരു ജെസിബിയും പിടിച്ചെടുത്തു. എസ്പിയുടെ ഇടപെടൽ ഉള്ളതിനാൽ തത്ക്കാലം ഒന്നും ചെയ്യാനില്ലാത്തതിനാൽ ഈ ടിപ്പറുകളും ജെസിബിയുമെല്ലാം മേപ്പാടി സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ഈ ലോറികളും ജെസിബിയും ഇതുവരെ വിട്ടു നൽകിയിട്ടില്ലെന്ന് മേപ്പാടി പൊലീസ് മറുനാടനോട് വ്യക്തമാക്കി. മൂന്നാല് ദിവസം മുൻപാണ് നാട്ടുകാരുടെ പരാതി വന്നപ്പോൾ അർദ്ധരാത്രി എസ്പിയുടെ ഇടപെടൽ വന്നത്. രാത്രി കാലത്ത് മണ്ണ് കൊണ്ടുപോകാൻ വയനാട്ടിൽ ജിയോളജി വകുപ്പ് അനുമതി നൽകുന്നില്ല. പകൽ മണ്ണ് കൊണ്ടുപോകാനാണ് പാസ് നൽകുന്നത്. അതുകൊണ്ട് തന്നെ രാത്രികാല മണ്ണ് കടത്ത് അനധികൃതമാണ്. ടൺ കണക്കിന് മണ്ണാണ് മേപ്പാടിയിൽ നിന്നും രാത്രികാലങ്ങളിൽ കടത്തുന്നത്.
കേരളത്തിലെ ഉരുൾപ്പൊട്ടൽ മേഖലയെന്നു വിശേഷിപ്പിക്കപ്പെടുന്ന പുത്തുമല ഉൾപ്പെടുന്ന മേപ്പാടിയിലാണ് മണ്ണിടിക്കൽ നിർബാധം തുടരുന്നത്. മണ്ണുമായി കുതിക്കുന്ന ടിപ്പറുകളുടെയും ജെസിബികളുടെയും തേർവാഴ്ചയാണ് രാത്രിയിൽ നടക്കുന്നത്. പുത്തുമല ദുരന്തം കൺമുന്നിൽ ഉള്ളതിനാൽ കുന്നിടിച്ച് നിർബാധമുള്ള മണ്ണെടുപ്പ് കണ്ട് ആശങ്കയിലാണ് ജനങ്ങൾ. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ട മേപ്പാടി പഞ്ചായത്ത് അനങ്ങാത്തതും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.
നാട്ടുകാർ വിളിച്ച് പറഞ്ഞാണ് കുന്നിടിക്കൽ അറിഞ്ഞു പൊലീസ് എത്തുന്നത്. ജെസിബിയും ടിപ്പറുകളും സ്റ്റേഷനിൽ പിടിച്ചിട്ടാലും നൈസായി ഇവർ ഇറങ്ങിപ്പോകുന്നതും ജനങ്ങളുടെ കൺമുന്നിൽ നിന്നാണ്. എവിടെ നിന്നൊക്കെയുള്ള ശക്തമായ ഇടപെടൽ ഈ കാര്യത്തിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. മണ്ണ് മാഫിയയും അധികാര കേന്ദ്രങ്ങളും കൈകോർക്കുമ്പോൾ എന്ത് രക്ഷ എന്ന അവസ്ഥയിലാണ് നാട്ടുകാർ. പുത്തുമല ദുരന്തത്തിന്റെ ഭീതിത ദൃശ്യങ്ങൾ മറയാതെ നാട്ടുകാരുടെ കൺമുന്നിൽ നിൽക്കുമ്പോൾ ഇനി എന്ത് രക്ഷ എന്ന ആശങ്കയിലാണ് മേപ്പാടിക്കാർ.
ടിപ്പറുകൾ രാത്രികാലങ്ങളിൽ വന്നു മേപ്പാടി ചെമ്പോത്തറയിൽ നിന്ന് കുന്നിടിച്ച് മണ്ണു കൊണ്ടുപോവുകയാണ്. നാട്ടുകാരുടെ പരാതി വന്നപ്പോൾ പൊലീസ് ഇടപെടൽ വന്നപ്പോൾ ടിപ്പറുകൾ സ്റ്റെഷനിലെത്തി. പിന്നാലെ ഉന്നതതല വിളികളുമെത്തി. ടിപ്പറുകൾ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോവുകയും ചെയ്തു. സിപിഎമ്മിന്റെ പാർട്ടി ഗ്രാമമാണ് മേപ്പാടിയിലെ ചെമ്പോത്തറ. പുത്തുമലയിലെ ആളുകൾക്ക് വീട് വെയ്ക്കാൻ എന്ന രീതിയിലാണ് മണ്ണ് കൊണ്ടുപോകുന്നത്. പക്ഷെ ചില ടിപ്പറുകളിലെ മണ്ണ് നീങ്ങുന്നത് ചെമ്പോത്തറയിലെ സ്വകാര്യ ഇഷ്ടികക്കളത്തിലേക്കാണെന്നും അറിയാൻ കഴിഞ്ഞു. പുത്തുമലയുടെ പേര് പറഞ്ഞാണ് ഈ മണ്ണ് കടത്ത്. വയല്‍ കുഴിച്ചിട്ടാണ് ഈ ഇഷ്ടികക്കളമുണ്ടാക്കുന്നത്. ഈ ഇഷ്ടികക്കളത്തിനു ലൈസൻസ് ലഭിച്ചിട്ടില്ലെന്നും സംസാരമുണ്ട്. മണ്ണ് കൊണ്ട് വന്നു ഇഷ്ടികക്കളത്തിൽ നിറച്ചു മണ്ണ് കുഴിക്കുന്ന പ്രക്രിയ തുടരുന്നതിനാൽ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം കലങ്ങുന്നതായും നാട്ടുകാർക്ക് പരാതിയുള്ളതായും അറിയാൻ കഴിഞ്ഞു.
പുത്തുമല ദുരന്തം വന്നത് മേപ്പാടി പഞ്ചായത്തിൽ തന്നെയാണെങ്കിലും മേപ്പാടിയിലെ ഈ കുന്നിടിക്കലിൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദിനു വലിയ ആശങ്കയുള്ളതായി തോന്നിയില്ല. കുന്നിടിക്കൽ വഴിയുള്ള മണ്ണ് കൊണ്ടുപോകുന്നത് പുത്തുമലയിൽ വീട് നഷ്ടമായവർക്കാണ് എന്നാണ് സഹദ് പറഞ്ഞത്. പക്ഷെ ഈ മണ്ണ് കൊണ്ടുപോകുന്നത് സ്വകാര്യ ഇഷ്ടികക്കളത്തിലേക്ക് ആണെന്ന് പറഞ്ഞപ്പോൾ അതറിയില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ്് മറുനാടനോട് പറഞ്ഞത്. വ്യാപക മണ്ണിടിച്ചിൽ മേപ്പാടിയിൽ നടക്കുന്നില്ല. വീടും സ്ഥലവും നഷ്ടമായ ആൾക്ക് വീട് വെച്ച് കൊടുക്കാൻ മണ്ണ് കൊണ്ടുവന്നപ്പോൾ പൊലീസ് ടിപ്പറുകൾ പൊക്കി. ആ കാര്യത്തിൽ ഞാനിടപെട്ടിട്ടുണ്ട്. ജെസിബിക്കാർ തമ്മിൽ തല്ലാണ് മേപ്പാടി നടക്കുന്നത്. ഈയിടെയും തമ്മിൽ തമ്മിൽ അടിപൊട്ടി. വിവിധ റോഡു പണികൾ നടക്കുന്നുണ്ട്. അവിടങ്ങളിലുള്ള മണ്ണ് മാറ്റുന്നുണ്ട്. അതൊന്നും കുന്നിടിച്ചുള്ള മണ്ണ് കൊണ്ടുപോകലല്ല-സഹദ് പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാദത്തിനു വിരുദ്ധമായ കാര്യങ്ങളാണ് ജിയോളജി വകുപ്പ് അധികൃതർ പറയുന്നത്. രാത്രി കാലങ്ങളിൽ കുന്നിടിക്കൽ നടക്കുന്നുണ്ട്. പൊലീസ് പലപ്പോഴും ഞങ്ങളെ വിളിച്ച് ഇൻഫോം ചെയ്യാറുണ്ട്. ഞങ്ങൾ പാസ് നൽകിയ ആളുകളല്ല മണ്ണ് കടത്തുന്നത്. രാത്രി കാലങ്ങളിൽ മണ്ണ് കടത്താൻ പാസും നൽകുന്നില്ല. മണ്ണ് കടത്ത് മേപ്പാടിയിൽ നടക്കുന്നുണ്ട്. അതിനു പൊലീസിൽ നിന്നുള്ള വിളികൾ തന്നെ തെളിവാണ്-ജിയോളജി വകുപ്പ് അധികൃതർ പറയുന്നു. ദുരന്തം കേരളത്തെ ഒന്നും പഠിപ്പിക്കുന്നില്ല എന്ന് തന്നെയാണ് പുത്തുമല ഉൾപ്പെടുന്ന മേപ്പാടിയിലെ അനധികൃത കുന്നിടിക്കൽ കേരളത്തോടു വിളിച്ചു പറയുന്നത്. ഇനിയുമൊരു പ്രകൃതി ദുരന്തം മേപ്പാടിയ്ക്കോ കേരളത്തിനോ താങ്ങാൻ കഴിയുന്ന അവസ്ഥയിലല്ല. പക്ഷെ ദുരന്തത്തിലേക്ക് തന്നെയാണ് പ്രയാണം എന്നാണ് മേപ്പാടി നൽകുന്ന സൂചനയും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍