മുന്നറിയിപ്പുകൾ അവഗണിച്ചാൽ കാത്തിരിക്കുന്നതു വലിയ ദുരന്തം; കോൺക്രീറ്റ് കാടുകളായി മാറുന്ന കൊച്ചിയും തിരുവനന്തപുരവും ഭൂകമ്പങ്ങളെ ഭീതിയോടെ തന്നെ കാണണം; അശാസ്ത്രീയ നിർമ്മാണങ്ങളിൽ നിന്ന് മാറിയില്ലെങ്കിൽ നാശനഷ്ടം പ്രവചനാതീതമാകും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളവും ഭൂകമ്പ ഭീതിയിൽ തന്നെയാണെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. നേപ്പാളിലും അഫ്ഗാനിലും ഉണ്ടായ ഭൂചലനത്തിന്റെ ആഘാതം നേരിയ തോതിൽ കൊച്ചിയേയും കുലുക്കി. ഭൂകമ്പ സാധ്യതാ മേഖലകളായി കൊച്ചിയെ പരിഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങളിലും മറ്റും മിതത്വം പുലർത്തേണ്ടതിന്റെ വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇപ്പോഴുണ്ട്ാകുന്നതിലും വലിയ ചലനത്തിന് ഇന്ത്യൻ ഉപഭൂഖണ്ഡം സാക്ഷിയാകുമെന്നാണ് പ്രവചനങ്ങൾ. പക്ഷേ ഇതൊന്നും മനസ്സിലാക്കാതെ കെട്ടിട സമുച്ഛയങ്ങൾ കെട്ടി ഉയർത്തുകയാണ് മലയാളികൾ.
കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ രാജ്യത്തെ 38 നഗരങ്ങളുണ്ട് രാജ്യത്ത് ഭൂകമ്പ സാധ്യതാ മേഖലകളായി. ഇതിനുപുറമെ, 60 ശതമാനം പ്രദേശങ്ങളും ഭൂചലനത്തെ ചെറുക്കാനാവാത്തവിധം അതി ദുർബലമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. മുന്നറിയിപ്പ് കേന്ദ്ര സർക്കാർ നൽകാൻ കാരണവും പ്രതിരോധം തീർക്കാനാണ്. പക്ഷേ ആരു അത് മനസ്സിലാക്കാതെ നീങ്ങിയാൽ കാത്തിരിക്കുന്നത് വലിയ ദുരന്തമാകും. കാൺക്രീറ്റ് കാടുകളാണ് ഭൂകമ്പത്തിന് കാരണമാകുന്ന പ്രധാന ഘടകമെന്നാണ് വിലയിരുത്തൽ. വലിയ തോതിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ അസസ്ഥതയാണ് ഭൂചലനമായി മാറുന്നത്.
അതുകൊണ്ട് തന്നെ കോൺക്രീറ്റ് പോലെ ഭൂകമ്പതരംഗങ്ങൾക്ക് മുന്നിൽ പൊട്ടിപോകുന്ന വസ്തുക്കളൊഴിവാക്കി സ്റ്റീൽ പോലെ ഇലാസ്തികത കൂടുതലുള്ളതും ഊർജ്ജത്തിനെ ആഗിരണം ചെയ്യാൻ കഴിവുള്ളതുമായ വസ്തുക്കളെ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യകൾ നിലവിലുണ്ട്. ബെൽ ബിൽഡിങ് മുതലായ രീതികളിൽ ഭൂകമ്പ ഊർജ്ജത്തെ കെട്ടിടം ആടുന്നതിനായി ഉപയോഗിക്കാനും അങ്ങനെ കെട്ടിടം തകരാതെ കാത്തു സൂക്ഷിക്കാനും കഴിയുന്നു. ഇതൊന്നും ആരും ഉൾക്കൊള്ളുന്നില്ല. നേപ്പാളിൽ കഴിഞ്ഞ തവണയുണ്ടായ ഭൂകമ്പത്തിൽ ഏഴായിരത്തോളം പേരുടെ മരണ കാരണമായതും തകർന്ന് വീണ കെട്ടിടങ്ങളാണ്. അശാസ്ത്രീയ നിർമ്മാണത്തിലൂടെ കെട്ടി ഉയർത്തുന്ന സൗദങ്ങൾ തന്നെയാണ് ഭൂചലനത്തിലെ ജീവൻ നഷ്ടം കൂട്ടുന്നതും.
ഇന്ത്യൻ ഫലകത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗമെന്നു കരുതപ്പെടുന്ന ഒരു പ്രദേശത്താണ് കേരളമുള്ളത്. ശാസ്ത്രഭാഷ്യത്തിൽ ഈ പ്രദേശത്തെ 'ദക്ഷിണേന്ത്യൻ പരിച' എന്നു വിളിക്കുന്നു. അതുകൊണ്ട് കേരളത്തിൽ വൻ ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ലാത്തൂർ ഭൂകമ്പം ഉണ്ടായത് ഇത്തരമൊരു പ്രദേശത്തായിരുന്നതിനാൽ സാധ്യതകൾ തള്ളിക്കളയാനാവില്ല. കേരളം നവീകരിച്ച മെർക്കാലി മാപിനിയിൽ 7 വരെ രേഖപ്പെടുത്താവുന്ന പ്രദേശമായാണ് ഇന്ത്യൻ നിലവാര കാര്യാലയം കണക്കാക്കുന്നത്. എറണാകുളത്തെ വൈപ്പിൻ ദ്വീപ് വേമ്പനാട്ട് കായലിൽ നിന്ന് ഉയർന്നു വന്നത് 1341ൽ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടർന്നാണ്. അതുകൊണ്ട് തന്നെ കേരളം വലിയ ഭൂകമ്പം ഉണ്ടാകാവുന്ന പ്രദേശം തന്നെയാണ്. കൊച്ചിയിലേയും മറ്റും വലിയ കെട്ടടങ്ങൾ ആറ് തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടാക്കിയാൽ പോലും വലിയ നാശ നഷ്ടമുണ്ടാക്കാൻ പോന്നതാണ്.
ലാത്തൂരിലെ ദുരന്തത്തിന്റെ ഓർമകൾ നിലനിന്നപ്പോൾ ഫ്ളാറ്റ് സംസ്കാരത്തിൽ നിന്ന് മലയാളി പിൻവാങ്ങിയതാണ്. എന്നാൽ ആ ദുരന്തം വിസ്മൃതിയിലാപ്പോൾ വീണ്ടും റിയൽ എസ്റ്റേറ്റ് വ്യവസായം കേരളത്തിൽ സജീവമായി. ആധുനിക ജീവിതത്തിന്റെ അനിവാര്യതയായി ഉയർന്ന നിലയിലെ ജീവതം മാറി. അതിനിയും തുടർന്നാൽ വലിയ വില നൽകേണ്ടി വരുമെന്ന് തന്നെയാണ് ശാസ്ത്ര ഭാഷ്യം. നേപ്പളിലെ ഭൂചനത്തിന്റെ ദുരന്തം ഓർമ്മകളിൽ സൂക്ഷിച്ച് വേണം മുന്നോട്ട് പോകാൻ. ഉത്തരേന്ത്യയിലെ കെട്ടിടങ്ങളെല്ലാം ഭൂകമ്പ സാധ്യതകൾ മനസ്സിലാക്കി നിർമ്മിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് വലിയ ചലനങ്ങളെ ഡൽഹി പോലുള്ള വലിയ നഗരങ്ങൾ പ്രതിരോധിക്കുന്നത്. എന്നാൽ കേരളത്തിൽ അശാസ്ത്രീയമാണ് ഫ്ളാറ്റ് നിർമ്മാണം. അതുകൊണ്ട് തന്നെ ദുരന്തമായി ഇവ ഏത് സമയത്തും മാറും.
ഇന്ത്യയിൽ ജമ്മുകശ്മീരിലെ ശ്രീനഗറും അസമിലെ ഗുവാഹാട്ടിയുമാണ് ഭൂകമ്പസാധ്യതയിൽ മുന്നിൽ നിൽക്കുന്ന മേഖലകൾ. അതിഗുരുതരവിഭാഗത്തിൽപ്പെടുത്താവുന്ന അഞ്ചാംപട്ടികയിലാണ് ഈ നഗരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി നാലാം വിഭാഗത്തിലും മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവ മൂന്നാംവിഭാഗത്തിലും പെടുന്നു. ഉത്തരേന്ത്യയിലും രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലുമാണ് ഭൂചലനസാധ്യതയുള്ള മിക്ക നഗരങ്ങളും. എന്നാൽ ചുരുക്കം മേഖലകളിലൊഴികെ ഭൂചലനം പ്രതിരോധിക്കാനുള്ള സംവിധാനങ്ങളില്ലെന്നത് ആശങ്കയുളവാക്കുന്നു.
ഡൽഹി മെട്രൊപോലെ വിരലിലെണ്ണാവുന്ന വൻകിട സംരംഭങ്ങളിൽമാത്രമേ ഭൂചലനത്തെ ചെറുക്കാനുള്ള സംവിധാനങ്ങളുള്ളൂ. അതുകൊണ്ടുതന്നെ മറ്റ് നഗരങ്ങളിൽ ഭൂചലനമുണ്ടായാൽ അത് വൻദുരന്തത്തിൽ കലാശിക്കുമെന്നാണ് ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അഥോറിറ്റി നൽകുന്ന മുന്നറിയിപ്പ്. കേരളമാകട്ടെ ഇക്കാര്യത്തിൽ ഏറെ പിന്നിലാണ്. ആകാശം മുട്ടെ ഉയരുന്ന ഫ്ളാറ്റുകളുടെ സാന്നിധ്യം കൊച്ചിയിലും തിരുവനന്തപുരത്തും ഭൂകമ്പമുണ്ടായൽ ദുരന്തം ഇരട്ടിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
80 വർഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഏപ്രിൽ 25ന് രാജ്യത്തിനകത്തും പുറത്തും നാശംവിതച്ചത്. എന്നാൽ, നേപ്പാൾ ഉൾപ്പെടുന്ന മധ്യഹിമാലയൻ മേഖലയിൽ വൻ വിനാശകാരിയായ ഭൂകമ്പ സാധ്യത ഇനിയുമുണ്ട്. റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് നേപ്പാളിൽ കഴിഞ്ഞ മാസം ഉണ്ടായത്്. 'പത്തുകോടി ടൺ ടിഎൻടി'ക്ക് തുല്യമായത്ര ഊർജം ഈ ഭൂകമ്പവേളയിൽ മോചിപ്പിക്കപ്പെട്ടു. ഭൗശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല. ഇന്ത്യൻ, യൂറേഷ്യൻ ഭൂഫലകങ്ങൾ സംഗമിക്കുന്നത് അവിടെയാണ്. ഭൂഫലക സംഗമസ്ഥാനമായതിനാലാണ്, ആ മേഖലയിൽ തുടർച്ചയായി ഭൂകമ്പങ്ങളുണ്ടാകുന്നത്.
ഇന്ത്യൻ ഫലകം വടക്ക് ദിശയിലേക്ക് തള്ളിനീങ്ങുകയാണ്. അതിന്റെ ഫലമായി യൂറേഷ്യൻ ഫലകത്തിന് അടിയിലേക്ക് അത് കടന്നുകൊണ്ടിരിക്കുന്നതായി ഭൗമശാസ്ത്രജ്ഞർ പറയുന്നു. മേഖലയിൽ ഭൂകമ്പങ്ങൾ തുടർക്കഥയാകുന്നതിന് കാരണം, ഭൂഫലകങ്ങളുടെ ഈ പരസ്പര ബലപ്രയോഗമാണ്. ഭൂഫലകങ്ങളുടെ ഈ പരസ്പര സമ്മർദ്ദം മൂലം ഭൂമിക്കടിയിൽ വൻതോതിൽ ഊർജം സംഭരിക്കപ്പെടുകയാണ്. ഇതുമൂലം ഭൂകമ്പങ്ങളുടെ ഒരു പരമ്പര തന്നെ, അതും റിക്ടർ സ്കെയിലിൽ തീവ്രത 8 ൽ കൂടുതൽ രേഖപ്പെടുത്താവുന്നവ, ഉണ്ടാകമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടൂന്നു.
ഇപ്പോൾ ഊർജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് നോക്കിയാൽ, ഇപ്പോഴത്തെ ഭൂകമ്പത്തിൽ അവിടെ സംഭരിക്കപ്പെട്ടതിൽ നാലോ അഞ്ചോ ശതമാനം ഊർജം മാത്രമേ സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ. ഏപ്രിലിലെ ഭൂകമ്പത്തിൽ ചെറിയ ആണവസ്ഫോടനങ്ങളിലുണ്ടാകുന്നത്ര ഊർജം (ഏതാണ്ട് 10 കോടി ടൺ ടിഎൻടി) മോചിപ്പിക്കപ്പെട്ടു. ഇടത്തരം തോതിൽ മാത്രമേ ഇപ്പോഴത്തെ ഭൂകമ്പത്തിൽ ഊർജം സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ. ഹിന്ദുക്കൂഷ് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന, 2500 കിലോമീറ്റർ ദൈർഘ്യമുള്ള മേഖലയാണിത്. അതുകൊണ്ട് തന്നെ റിക്ടർ സ്കെയിലിൽ 9 വരെ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഇവിടെ ഉണ്ടാകാം.
ഭൂകമ്പവേളയിൽ സ്വതന്ത്രമാകുന്ന ഊർജത്തിന്റെ തോതനുസരിച്ചാണ് നാശനഷ്ടങ്ങളുണ്ടാകുന്നത്. ഊർജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് വച്ച് നോക്കിയാൽ, ഈ മേഖലയിൽ 9 തീവ്രതയുള്ള ഒരു ഭൂകമ്പം ഉണ്ടാകുന്നത് ഒഴിവാക്കാൻ നാൽപ്പതോ അമ്പതോ 7.9 തീവ്രതയുള്ള നൽപ്പതോ അമ്പതോ ഭൂകമ്പങ്ങളുണ്ടാകണമെന്നാണ് വിലയിരുത്തൽ. റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുന്ന ഭൂകമ്പത്തിന്റെ ഏതാണ്ട് 32 മടങ്ങ് വിനാശകാരിയായിരിക്കും തീവ്രത 9 രേഖപ്പെടുത്തുന്ന ഭൂകമ്പം. ഇത്തരമൊരു ചലനമുണ്ടായാൽ കൊച്ചിയും തിരുവനന്തപുരവുമെല്ലാം നല്ല രീതിയിൽ കുലുങ്ങും. വൻകിട കെട്ടിടങ്ങൾ ഉണ്ടാക്കാൻ പോകുന്ന ദുരന്തവും വലുതാകും. ഇത് തിരിച്ചറിഞ്ഞുള്ള പ്രവർത്തനം ബോധപൂർവ്വം നടത്തിയാൽ മാത്രമേ ഭൂകമ്പ നാശനഷ്ടത്തിന്റെ തോത് കുറയ്ക്കാൻ കഴിയൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്