ക്രൂരമായ ബാലപീഡനം കണ്ടിട്ടും കാണാതെ നടിക്കാതിരുന്നത് മനസാക്ഷിയെ ഓർത്ത്; ബെൻസിലെത്തിയ മാന്യന്റെ നീച പ്രവർത്തിയുടെ ഗൗരവം മനസിലാക്കി ചൈൽഡ് ലൈൻ പ്രവർത്തകരെയും അറിയിച്ചു; മൊയ്തീൻ കുട്ടിയുടെ തനിനിറം പുറത്തു കൊണ്ടുവന്ന തീയറ്റർ ഉടമക്കും ജീവനക്കാർക്കും അഭിനന്ദനം പ്രവഹിക്കുമ്പോഴും ദൃശ്യങ്ങൾ പുറത്ത് വന്നതിൽ ബിസിനസിനെ ബാധിക്കുമോ എന്ന് ആശങ്ക: എടപ്പാളിലെ ശാരദ തീയേറ്റർ ഉടമ മറുനാടനോട്
ആർ പീയൂഷ്
എടപ്പാൾ: സിനിമാ തീയറ്റിനുള്ളിൽ വെച്ച് പത്തുവയസുകാരിയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം മലയാളികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ബെൻസ് കാറിൽ കറങ്ങുന്ന പ്രവാസി വ്യവസായി മൊയ്തീൻ കുട്ടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് സംഭവത്തിന്റെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ്. ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയ ശാരദാ തീയറ്റർ ഉടമയുടെയും ജീവനക്കാരുടെയും ഇടപെടൽ ഒരു നരാധമനെ തിരിച്ചറിയാനുള്ള അവസരമായി മാറി.
തീയേറ്ററിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച അറുപതുകാരന്റെ ലൈംഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട തീയേറ്റർ ഉടമയ്ക്ക് നാടൊട്ടുക്കു നിന്നും അഭിനന്ദന പ്രവാഹമാണിപ്പോൽ. എടപ്പാൾ ശാരദാ തീയേറ്റർ ഉടമ ഇ.സി സതീഷിനാണ് അഭിനന്ദനമർപ്പിച്ച് നിരവധി പേർ തീയേറ്ററിലെത്തിയത്. തിയറ്ററിൽ രണ്ടര മണിക്കൂർ നടന്നത് ക്രൂരമായ ബാലികാ പീഡനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ വിഷയം നിയമത്തിന് മുന്നിൽ എത്തിക്കാൻ തീയറ്റർ ഉടമകൾ ശ്രമം തുടങ്ങിയിരുന്നു.
ദൃശ്യങ്ങൾ ചൈൽഡ് ലൈനിൽ എത്തിച്ചു കൊടുത്തതും പീഡകനായ മൊയ്തീൻകുട്ടി സഞ്ചരിച്ച ബെൻസ് കാറിന്റെ നമ്പരും മറ്റു ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയതും തീയറ്റർ ഉടമയും ജീവനക്കാരുമായിരുന്നു. ഒരു നരാധമനെ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടിയതിന് സ്പീക്കർ ശ്രീരാമകൃഷ്ണനും വനിതാ കമ്മീഷനും അടക്കമുള്ളവർ ശാരദാ തീയറ്റർ ജീവനക്കാരെ അഭിനന്ദിച്ചു കൊണ്ടു രംഗത്തെത്തി. അതേസമയം അഭിനന്ദനങ്ങൾക്കൊപ്പം ആശങ്കയും തീയറ്റർ ഉടമ സതീഷിനും ജീവനക്കാർക്കുമുണ്ട്. വിവാദങ്ങൾ ബിസിനസിനെ ബാധിക്കുമോ എന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക. ബാലപീഡനം നടന്ന ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് സതീഷ് മറുനാടനോട് മനസു തുറന്നു.
ഏപ്രിൽ പതിനെട്ടിന് നടന്ന സംഭവത്തെ പറ്റി സതീഷ് മറുനാടൻ മലയാളിയോട് സംസാരിച്ചത് ഇങ്ങനെ:
'അന്ന് കമ്മാരസംഭവത്തിന്റെ ചെറിയൊരു ആഘോഷം സഹോദരന്റെ തീയേറ്ററായ ഗോവിന്ദയിൽ നടക്കുകയായിരുന്നു. ഉച്ചയ്ക്ക് മോഹൻലാലിന്റെ പ്രദർശനം ശാരദയിൽ നടക്കുമ്പോഴാണ് നീചകൃത്യം നടന്നത്. പ്രദർശനം നടക്കുമ്പോൾ എല്ലാ സിസിടിവി ദൃശ്യങ്ങളും ജീവനക്കാർ പരിശോധിക്കാറുണ്ട്. കാരണം തീയേറ്ററിനുള്ളിൽ പുകവലിയോ മദ്യപാനമോ സീറ്റിനു മുകളിൽ കാൽ കയറ്റി വയ്ക്കുകയോ മറ്റു കാണികളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ എന്നൊക്കെ നോക്കുവാനായിട്ടാണ്.
അതിനിടയിലാണ് ജീവനക്കാരൻ ഒരു മധ്യവയസ്ക്കൻ പെൺകുഞ്ഞിനെയും അടുത്തിരിക്കുന്ന സ്ത്രീയെയും ശരീര ഭാഗങ്ങളിൽ തലോടി ആസ്വദിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ പുറത്തിറങ്ങിയപ്പോൾ കാറിന്റെ നമ്പർ കുറിച്ചു വെയ്ക്കുകയും വിവരം എന്നെ ഫോണിൽ വിളിച്ചു പറയുകയുമായിരുന്നു. അപ്പോൾ തന്നെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ജീവനക്കാരോട് ഒരു കാരണവശാലും ദൃശ്യങ്ങൾ പുറത്ത് പോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
പത്തൊൻപതിന് രാവിലെ തന്നെ തീയേറ്ററിലെത്തി ഞാൻ ദൃശ്യങ്ങൾ കണ്ടു. ഉടൻ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കാൻ പറഞ്ഞു. അപ്പോൾ തന്നെ അവരെ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചു. അവരുടെ നിർദ്ദേശ പ്രകാരം ദൃശ്യങ്ങൾ പെൻഡ്രൈവിൽ കോപ്പി ചെയ്തു വച്ചു. ഇരുപതാം തീയതി അവർ എത്തുകയും ദൃശ്യങ്ങൾ കൊണ്ടു പോകുകയും ചെയ്തു. എന്നോട് പറഞ്ഞിരുന്നത് പൊലീസിൽ അറിയിച്ച് ഇയാളെ കണ്ടെത്തുമെന്നായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതികരണവുമുണ്ടായില്ല. ഞാൻ കരുതിയത് സംഭവം മുങ്ങിപ്പോയെന്നാണ്. എന്നാൽ കഴിഞ്ഞ ദിവസം വാർത്ത കണ്ടപ്പോഴാണ് സംഭവത്തിൽ കേസെടുത്ത വിവരം അറിഞ്ഞത് ' സതീഷ് പറഞ്ഞു.
കേരളത്തെ മുൾമുനയിൽ നിർത്തിയ സംഭവത്തിൽ സതീഷിന്റെ തീരുമാനം നിർണ്ണായകമായിരുന്നു. ദൃശ്യങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറിയതിനാലാണ് വിവരം പുറത്ത് വന്നത്. അതേ സമയം ഇത്തരത്തിലൊരു സംഭവം മൂലം ബിസിനസ്സിൽ അത് ഏതു തരത്തിൽ ബാധിക്കും എന്നറിയില്ല എന്നും സതീഷിന് ആശങ്കയുണ്ട്. എന്നാൽ നാട്ടുകാർ ഏറെ സന്തോഷത്തോടെയാണ് തന്നോടും ജീവനക്കാരോടും പെരുമാറുന്നതെന്നും സതീഷ് പറഞ്ഞു.
2016 ഡിസംബർ മാസത്തിലാണ് സതീഷ് തീയേറ്റർ ആരംഭിക്കുന്നത്. അന്നു മുതലേ തീയേറ്ററും പരിസര പ്രദേശങ്ങളും ക്യാമറാ നിരീക്ഷണത്തിലാണ്. അതിനാൽ അനാവശ്യ പ്രശ്നങ്ങളൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ ഫാമിലിയായി വരുന്നവരുടെ എണ്ണം കൂടുതലാണ്. നാളെ തീയേറ്റർ ഉടമയേയും ജീവനക്കാരെയും നാട്ടുകാർ പൊന്നാടയണിയിച്ച് ആദരിക്കും. ശാരദ, ഗോവിന്ദ എന്നീ രണ്ടു തിയറ്ററുകളും ഒരേ മാനേജ്മെന്റിനു കീഴിലാണ്. കുറ്റിപ്പുറം റൂട്ടിലാണ് ശാരദ തിയറ്റർ സ്ഥിതി ചെയ്യുന്നത്. റിലീസിങ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയറ്ററാണ്. അടുത്തിടെയാണ് തീയറ്റർ നവീകരിച്ചത്. നാളെ പ്രതികളെ തിയറ്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
Stories you may Like
- നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് മന്ത്രി
- ജാമ്യവ്യവസ്ഥ ലംഘിച്ച അമ്മ അറസ്റ്റിൽ
- സിനിമകൾ കുറവെങ്കിലും മുഖ്യധാരയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ദിലീപ് ശക്തൻ തന്നെ
- 'എടപ്പാൾ ഓട്ടം' പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
- എടപ്പാൾ മേൽപ്പാലത്തിലൂടെ പോത്ത് ഓടിയത് പരിഭ്രാന്തി പരത്തി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍