സർക്കാർ വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ കാലം കഴിഞ്ഞു; രവീന്ദ്രനാഥിന്റെ നിശബ്ദ വിപ്ലവത്തിൽ സർക്കാർ സ്കൂളിലേക്ക് ഇടിയോടിടി; എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം കൂടിയായപ്പോൾ മിക്കയിടങ്ങളിലും ഹൗസ് ഫുൾ; അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ചു പൊതു വിദ്യാഭ്യാസത്തിന്റെ അന്തസ്സുയർത്താൻ മെനക്കെട്ടിറങ്ങി സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിറം കെടുത്തിയെന്ന് ആരോപിക്കപ്പെട്ട തുടക്കം. ചോദ്യ പേപ്പർ ചോർച്ചയുൾപ്പെടെയുള്ള വെല്ലുവിളികൾ. ഇതോടെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ ആരോപണങ്ങൾ സജീവമായി. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്ന ചർച്ച പോലും ഉയർന്നു. അപ്പോഴും വിവാദങ്ങൾക്ക് വെടിമരുന്നിട്ടുകൊടുക്കാതെ കരുതലോടെ രവീന്ദ്രനാഥ് നീങ്ങി. അദ്ധ്യാപകന്റെ മെയ് വഴക്കത്തോടെ മുന്നോട്ട് പോവുകയും ചെയ്തു. നിശബ്ദവിപ്ലവത്തിനാണ് പിണറായി സർക്കാർ അധികാരത്തിലെത്തി രണ്ട് കൊല്ലം കഴിയുമ്പോൾ സംസ്ഥാനം സാക്ഷിയാകുന്നത്. ആരോടും ബഹളം വയ്ക്കാതെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമർത്ഥമായ ഇടപെടലിന്റെ ഫലം.
പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് അഞ്ചുവർഷത്തിനിടെ പകുതിയായി കുറഞ്ഞെന്നു കണക്കുകൾ ഇതാണ് സൂചിപ്പിക്കുന്നത്. പിണറായി അധികാരത്തിലെത്തിയ ശേഷം ശതമാന കണക്കിൽ വലിയ മാറ്റവും ഉ്ണ്ട്. 2012ൽ 0.48 ശതമാനമായിരുന്നു കൊഴിഞ്ഞുപോക്കെങ്കിൽ, 2016-17ൽ അത് 0.20 ശതമാനമായി കുറഞ്ഞു. 2016നെ അപേക്ഷിച്ച് 2017ൽ പൊതുവിദ്യാലയങ്ങളിലെത്തിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നാലു ശതമാനത്തിന്റെ വർധനയുണ്ടായി. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കാനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നീക്കങ്ങളാണ് ഇതിനെല്ലാം അടിസ്ഥാനമാകുന്നത്. സൗകര്യങ്ങൾ ഒരുക്കി മെച്ചപ്പെട്ട അധ്യായനം സ്കൂളുകളിൽ രവീന്ദ്രനാഥ് എത്തിച്ചു. ഇതോടെ വീണ്ടും പൊതുവിദ്യാഭ്യാസം കരുത്തുള്ളതായി.
സ്കൂൾ പ്രവേശന തോത്, കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയൽ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകൽ എന്നിവയിലെല്ലാം കേരളം മുന്നേറിയിട്ടുണ്ട്. മാറുന്ന വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി പൊതുസ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നത് തന്നെയാണ് പിണറായി സർക്കാരിന്റെ പൊതു അജണ്ട. ക്ലാസ് മുറികളുടെ നിലവാരം ഉയർത്തിയും സ്മാർട്ട് ക്ലാസുകൾ ആരംഭിച്ചുമെല്ലാം സർക്കാർ സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുയാണ് സർക്കാർ. ഈ സാഹചര്യമാണ് പൊതുവിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് മുൻവർഷത്തേക്കാൾ വളരെയധികം കുറഞ്ഞതായി കണക്കുകൾ പുറത്തുവരാനും കാരണം. സർക്കാർ സ്കൂളുകളിൽ പത്താംക്ലാസിൽ വിജയ ശതമാനവും ഉയർന്നു. ഇതും പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തായി.
2015-16 അധ്യയന വർഷത്തെ അപേക്ഷിച്ച് ജില്ലയിലെ സർക്കാർ സ്കൂളുകളിൽനിന്നുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കഴിഞ്ഞ വർഷം പകുതിയിലേറെ കുറഞ്ഞു. എയ്ഡഡ് സ്കൂളിലേയും കണക്കുകൾ ശുഭ സൂചനയാണ്. സർക്കാർ സ്കൂളുകളിൽ മക്കളെ ചേർക്കുന്ന പ്രവണതയും രക്ഷിതാക്കളിൽ കൂടിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും മികച്ച പഠനസൗകര്യങ്ങളൊരുക്കിയും ക്ലാസ്മുറികൾ വിദ്യാർത്ഥി സൗഹൃദമാക്കിയും ജൈവപൂന്തോട്ടമൊരുക്കിയും പച്ചക്കറി കൃഷി ആരംഭിച്ചുമൊക്കെ വിദ്യാലയങ്ങൾ ആകർഷകമാക്കിയതാണ് സർക്കാർ സ്കൂളുകളോട് താൽപ്പര്യം കൂടാൻ കാരണം. സർക്കാറിന്റെ പൊതു വിദ്യാലയ സംരക്ഷണ യജ്ഞം വിജയകരമാകുന്നതിന്റെ സൂചന.
സ്കൂൾ ഡാറ്റബാങ്കിനായി നടത്തിയ കണക്കെടുപ്പിൽ വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയായ തൃശൂരിന് ഏറെ സന്തോഷിക്കാവുന്ന കണക്കുകളാണ് പുറത്തു വന്നത്. 2015-16 അധ്യയന വർഷം 635 വിദ്യാർത്ഥികൾ ഇടക്കുവെച്ച് പഠനം നിർത്തിയപ്പോൾ 2016-17 വർഷം 350 കുട്ടികൾ മാത്രമാണ് കൊഴിഞ്ഞുപോയത്- 285 കുട്ടികളുടെ വ്യത്യാസം. കൊഴിഞ്ഞുപോയവരിൽതന്നെ അഞ്ചു ശതമാനത്തിൽ അധികം ഭിന്നശേഷി കുട്ടികളാണ്. സാധാരണകുട്ടികൾക്ക് ഒപ്പം പഠനം നടത്തിയ ഇക്കൂട്ടരുടെ ശരീരിക, മാനസിക പ്രശ്നങ്ങളാണ് പഠനം നിർത്താൻ കാരണം. നാട്ടിലേക്ക് തിരിച്ചുപോയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ദമ്പതികളുടെ മക്കളും ഇതിൽ ഉൾപ്പെടും. സാമ്പത്തിക പ്രശ്നങ്ങളാൽ സ്കൂളിൽ എത്താത്തവർ മൂന്ന് ശതമാനമുണ്ട്. 2015 - 16 അധ്യയന വർഷം പട്ടികജാതിയിൽ പെട്ട 50 കുട്ടികളാണ് കൊഴിഞ്ഞുപോയത്. 2016-17ൽ ഇത് 15 ആയി കുറഞ്ഞു.
28 മുസ്ലിം കുട്ടികൾ സർക്കാർ സ്കൂളിൽനിന്ന് 2015-16ൽ പഠനം നിർത്തിയെങ്കിൽ 2016-17ൽ ഇത് 21 ആയി കുറഞ്ഞു. എയ്ഡഡിൽ 109തിൽനിന്ന് 58 ആയികുറഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തിലെ 101 കുട്ടികളാണ് 2015-16ൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോയത്. ഇത് കഴിഞ്ഞ വർഷം 47 പേരായി കുറഞ്ഞു. എയ്ഡഡ് സ്കൂളുകളിൽ 132 കുട്ടികൾ കൊഴിഞ്ഞുപോയിടത്ത് 55 കുട്ടികൾ മാത്രമാണ് 2016 - 17 ൽ ഇടക്കുവെച്ച് പഠനം നിർത്തിയത്. പട്ടിക വർഗത്തിൽ പെട്ട ആറു കുട്ടികൾ സർക്കാർ സ്കൂളിൽ നിന്നും എയ്ഡഡ് സ്കൂളുകളിൽ നിന്നും 15 കുട്ടികളും അടക്കം 21 കുട്ടികളാണ് ഇടക്കുവെച്ച് പഠനം മുടക്കിയത്. തൃശൂരിൽ സ്കൂളുകളിൽ മന്ത്രി നേരിട്ട് നടത്തിയ ഇടപെടലായിരുന്നു ഇതിന് കാരണം. ഈ മാതൃകയിലാണ് സംസ്ഥാനത്തുടനീളം സ്കൂളുകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെത്തിയത്.
മുഴുവൻ പൊതു വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരിൽ ബൃഹത്തായ പദ്ധതി പിണറായി സർക്കാർ നടപ്പാക്കിയത്. പൊതു വിദ്യാലയത്തിന്റെ സുഗമമായ പുരോഗമനത്തിന് പൊതുജനങ്ങളുടെ പൂർണ പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് പദ്ധതി നടപ്പാക്കിയത്. ഇത് ലക്ഷ്യം കാണുന്നുവെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്.
തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളുടെയും വികസനത്തിന് തദ്ദേശ സ്ഥാപനങ്ങൾ കൂട്ടായി യത്നിക്കണം. വിദ്യാലയങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടോ എന്ന് ആവർത്തിച്ചു പരിശോധിച്ചുവേണം മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഉന്നതതല സമിതികൾ വിലയിരുത്തണമെന്നും വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ വേണ്ടതെല്ലാം ചെയ്യണമെന്നതുമാണ് യജ്ഞത്തിലൂടെ ലക്ഷ്യമിട്ടത്. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 220 ഹയർസെക്കൻഡറി സ്കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും രണ്ടു കോടി രൂപ വീതവും 640 എൽ.പി., യു.പി. സ്കൂളുകളിൽ ഒരുകോടി രൂപ വീതവും 140 ഹൈസ്കൂളുകളിൽ അഞ്ചുകോടി രൂപ വീതവും ചെലവഴിക്കാനുള്ള നീക്കവും ഫലം കണ്ടു,
ആയിരം ഹൈസ്കൂൾ ലാബുകൾ നവീകരിക്കാൻ എട്ടു ലക്ഷം രൂപ വീതവും പതിനായിരം ജൈവ വൈവിധ്യ ഉദ്യാനങ്ങൾ, ടാലന്റ് പാർക്കുകൾ എന്നിവ സ്ഥാപിക്കാൻ 1,50,000 രൂപ വീതവും 140 കലാ, കായിക, സാംസ്കാരിക പാർക്കുകൾ സ്ഥാപിക്കാൻ ഒരുകോടി രൂപ വീതവും 140 നീന്തൽ കുളങ്ങൾക്കായി 20 ലക്ഷം രൂപ വീതവും എൽ.പി., യു.പി. സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തുന്നതിന് 2.1 ലക്ഷം രൂപ വീതവും എട്ട് മുതൽ 12 വരെ 45,000 ക്ലാസുകൾ ഹൈടെക് ആക്കാൻ ഒരു ലക്ഷം രൂപ വീതവും ചെലവിടും. ക്ലാസ് മുറിയിലെ ഭൗതിക സൗകര്യങ്ങൾ, പഠന സംവിധാനങ്ങൾ, വിനിമയരീതി, അദ്ധ്യാപക പരിശീലനം, മൂല്യനിർണയം, ഭരണ- മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവയിലെല്ലാം ഹൈടെക് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. കേരളത്തിലെ എല്ലാ സ്കൂളുകളിലും ജനുവരി 27ന് പി.ടി.എ., പൂർവ വിദ്യാർത്ഥികൾ എന്നിവരെ പങ്കെടുപ്പിച്ച് ഗ്രീൻ കാമ്പസ് പ്രോട്ടോക്കോൾ പ്രഖ്യാപനം സംഘടിപ്പിക്കാനും പദ്ധതി തയ്യാറാക്കി. ഒന്നുമുതൽ 12 വരെ എല്ലാ സ്കൂളുകളിലും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി 60 ശതമാനം പൂർത്തിയായതായും അക്കാഡമിക് മോണിറ്ററിങ്ങിന് സമ്പൂർണ സ്കൂൾ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയതും രവീന്ദ്രനാഥിന്റെ മന്ത്രിപദത്തിന് മാറ്റ് കൂട്ടുന്നു.
തളിപ്പറമ്പിലെ ടാഗോർ വിദ്യാനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രക്ഷിതാക്കളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം സംഘർഷത്തിൽ കലാശിച്ചിരുന്നു. കോടതി ഇഠപെടൽ പോലും ഉണ്ടായി. ഇത്തരം ചർച്ചകളും വാർത്തകളും സർക്കാർ സ്കൂളിലേക്കും പ്രതീക്ഷകളെത്തി. സർക്കാർ വിദ്യാലയത്തിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ തലേദിവസം രാത്രി തന്നെ സ്കൂളിലെത്തി തമ്പടിച്ച വാർത്തയാണ് തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ ഗവ ഹയർ സെക്കൻഡറി സ്കൂളിനു പറയാനുള്ളത്. എസ്എസ്എൽസി പരീക്ഷയിൽ സ്ഥിരമായി നൂറ് ശതമാനം വിജയം നേടുന്ന സ്പെഷൽ സ്കൂളാണിത്. 50 ശതമാനത്തിലേറെ പേർക്കെങ്കിലും ഡിസ്റ്റിങ്ഷനും ലഭിക്കും. അദ്ധ്യാപകർക്കു പ്രത്യേക അലവൻസ് ലഭിക്കുന്ന സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്. കലക്ടർ ചെയർമാനായ സമിതിയാണു സ്കൂൾ പ്രവർത്തനം നിയന്ത്രിക്കുന്നത്. കോഴിക്കോട് എ പ്രദീപ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സർക്കാർ സ്കൂൾ പിരഷ്കരണ മാതൃകകളും സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചു. ഇതും സർക്കാർ സ്കൂളിന് നേട്ടമായി.
വയനാട് പോലുള്ള ജില്ലകളിൽ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കർമ്മസമിതി രൂപീകരിച്ചു. വിവിധ കാരണങ്ങളാൽ ജില്ലയിലെ സ്കൂളിൽ നിന്നും ആദിവാസി വിദ്യാർത്ഥികൾ സ്കൂൾ പഠനം ഉപേക്ഷിച്ച പോകുന്ന അവസ്ഥ ഗൗരവമായി ചർച്ചചെയ്യപ്പെട്ടു. വയനാട്ടിസ് കഴിഞ്ഞ അധ്യയനവർഷം 607 കുട്ടികൾ വിവിധ ക്ലാസ്സുകളിൽ നിന്നും കൊഴിഞ്ഞു പോയതായി കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. ഇടയ്ക്കുള്ള കൊഴിഞ്ഞുപോക്ക്, സ്ഥിരമായുള്ള കൊഴിഞ്ഞു പോക്ക്, പ്രത്യേക അവസരത്തിൽ മാത്രം ക്ലാസ്സിൽ നിന്നും വിട്ടുനിൽക്കുക എന്നതാണ് മിക്ക വിദ്യാലയങ്ങളിലും ഉണ്ടാവുന്നത്. കാപ്പി, അടക്ക തുടങ്ങിയ വിളകളുടെ വിളവെടുപ്പ് കാലം, ഉത്സവ കാലം, മഴക്കാലം തുടങ്ങിയ അവസരങ്ങളിലാണ് സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ കൊഴിഞ്ഞു പോക്കുള്ളത്. ആരോഗ്യം, സാമൂഹികം, സാമ്പത്തിക പ്രശ്നങ്ങളാണ് സ്കൂൾ പഠനത്തിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നത്. ഇത്തര മേഖലകളിൽ സർക്കാർ കൃത്യമായ ഇടെപടൽ നടത്തി.
വയനാട്ടിലെ കോളനിയിൽ സാംക്രമിക രോഗങ്ങൾ പിടിപെടുന്നത്, സ്കൂളിൽ പോകാൻ യൂണിഫോമില്ലാത്ത സാഹചര്യം എന്നീ സന്ദർഭങ്ങളിലും കുട്ടികൾ പഠനം മുടക്കുന്നതായി എസ്എസ്എ നടത്തിയ സർവെയിൽ കണ്ടെത്തിയിരുന്നു. വീട്ടിൽ പാഠപുസ്തകങ്ങളും മറ്റും സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഇവ നഷ്ടപ്പെടുമ്പോൾ സ്കൂളിലേക്ക് പോകാൻ ഇവർ മടികാണിക്കുന്നു. വൈദ്യുതി ഇല്ലാത്തതും യാത്രാ സൗകര്യമില്ലാത്തതുമെല്ലാം കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ടെന്നും കണ്ടെത്തി ബദർ മാർഗ്ഗത്തിന് കർമ്മ സമിതിയുമായി. ഇതോടെ ഇവിടേയും സ്കൂളുകൾ സജീവമായി.
Stories you may Like
- വടകരയിൽ കെ മുരളീധരനെ കൊമ്പു കുത്തിക്കാൻ കെ കെ ശൈലജ
- എല്ലാ വിദ്യാർത്ഥികൾക്കും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാൻ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി
- താലിബാന്റെ അഫ്ഗാനിൽ സ്ത്രീകൾക്ക് അടിമ ജീവിതം
- കേരള പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശനം ചെയ്തു
- തേനി എംപിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി, അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്