ദൈവങ്ങളുടെ ചിത്രങ്ങൾ സമ്മാനിച്ച് അനുഗ്രഹിച്ച് വോട്ടർമാർ; ഗണേശിന്റെ പ്രചരണം സ്വന്തം പയ്യനായി; കുട്ടികളെ കളിപ്പിച്ചും തമാശ പറഞ്ഞു വോട്ടുതേടി ജഗദീഷ്; നല്ലകുഞ്ഞാടായി അരമന കേറി ഭീമൻ രഘു: പത്തനാപുരത്ത് മറുനാടൻ പ്രതിനിധി കണ്ട തെരഞ്ഞെടുപ്പ് കാഴ്ച്ചകൾ
അരുൺ ജയകുമാർ
കൊല്ലം: കൊല്ലം ജില്ലയിലെ പത്തനാപുരം മണ്ഡലത്തെ സംസ്ഥാനത്തെ തന്നെ ഗ്ലാമർ മണ്ഡലമാക്കി മാറ്റുന്നത് മൂന്നു മുന്നണികൾക്കായും മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം തന്നെ ചലച്ചിത്രതാരങ്ങളാണ് എന്നതാണ് 2001 മുതൽ കെ.ബി ഗണേശ്കുമാറാണ് പത്തനാപുരത്തെ പ്രതിനിധീകരിക്കുന്നത്. എന്നാൽ കഴിഞ്ഞ 3 തവണയും യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഗണേശ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. മുന്നണി മാറി എൽഡിഎഫ് പാളയത്തിലേക്ക് പോയ ഗണേശിന്റെ തേരോട്ടത്തിനു തടയിടുകയെന്ന ലക്ഷ്യവുമായി യുഡിഎഫ് സിനിമാ രംഗത്തുനിന്നു തന്നെയുള്ള ജഗദീഷിനെയാണ് മണ്ഡലത്തിലിറക്കിയിരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ഭീമൻ രഘു കൂടി എത്തിയതോടെയാണ് താരപ്പോരിനു മണ്ഡലത്തിൽ കളമൊരുങ്ങിയത്.
വോട്ടുപിടുത്തം തകൃതിയായാണ് മണ്ഡലത്തിൽ നടക്കുന്നത്. ശരിക്കും പറഞ്ഞാൽ, സിനിമാ സ്റ്റൈൽ വോട്ടുപിടുത്തം തന്നെ. താരങ്ങൾ തമ്മിൽ മാറ്റുരയ്ക്കുന്നതിനാൽ മറ്റ് സിനിമാക്കാർ പ്രചരണത്തിനായി എത്തിയിട്ടില്ല. അതുകൊണ്ട് സ്വന്തം സ്റ്റാർവാല്യു തന്നെ മുതലാക്കിയാണ് താരങ്ങളുടെ വോട്ടുപിടുത്തം. തുടർച്ചയായി വിജയിച്ചു കയറിയ മണ്ഡലത്തിൽ ഇത്തവണ വീണ്ടും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ഗണേശ് കുമാർ.
2011ൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയായിരുന്ന കെ രാജഗോപാലിനെ 20402 വോട്ടുകൾക്കാണ് ഗണേശ്കുമാർ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 2800 വോട്ട് മാത്രം. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു മണ്ഡലം 14919 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ചു. ബിജെപിക്ക് 9218 വോട്ടുകളും ലഭിച്ചു.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 7 പഞ്ചായത്തിൽ ആറും എൽ.ഡി.എഫ് നേടി. നറുക്കെടുപ്പിലൂടെ ഒരു പഞ്ചായത്തിലെ ഭരണം യുഡിഎഫ് നേടി. ഇടത് അനുകൂല സാഹചര്യവും ഒപ്പം വികസന നായകന്റെ പരിവേഷവുമായി എത്തുന്ന ഗണേശ്കുമാറും എത്തുമ്പോൾ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ഗണേശിനു ലഭിക്കുമെന്നാണ് ഇടതു ക്യാമ്പിന്റെ കണക്കുകൂട്ടൽ. അവസാന ഘട്ട പ്രചരണത്തിന്റെ തിരക്കുകൾക്കിടയിലും സ്ഥാനാർത്ഥികൾ തങ്ങളുടെ വിശേഷങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവച്ചു.
സ്ഥലത്തെ പ്രധാന പയ്യനായി ഗണേശ് കുമാറിന്റെ പ്രചരണം
ചില സ്വകാര്യ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് കെബി ഗണേശ്കുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രചരണ പരിപാടികൾ ആരംഭിച്ചത്. പട്ടാഴി പഞ്ചായത്തിലെ പട്ടാഴി ദേവീക്ഷേത്ര നടയിൽ നിന്നുമാണ് വാഹനപ്രചരണ ജാഥ തുടങ്ങുവാൻ തീരുമാനിച്ചിരുന്നത്. മുൻ നിശ്ചയിച്ച പ്രകാരം രാവിലെ 8 മണിയോടെ തന്നെ പ്രവർത്തകരും നാട്ടുകാരും സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് സഥലത്തെത്തിയ ഗണേശ്കുമാർ പട്ടാഴി ക്ഷേത്രത്തിൽ തൊഴുതശേഷമാണ് ജാഥ ആരംഭിച്ചത്.
ജാഥയ്ക്ക് മുൻപായി പ്രവർത്തകരും നാട്ടുകാരും നൽകിയ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങികൊണ്ടും ഏവരോടും ചിരിച്ചും പരിചയം പുതുക്കിയുമാണ് സ്ഥാനാർത്ഥി സജീവമായത്. തനിക്ക് നൽകിയ സ്വീകരണത്തിനു ഗണേശ് നന്ദി പറയുന്ന സമയത്ത് വലിയ ആവേശമാണ് നാട്ടുകാരിൽ പ്രകടമായത്. ഗണേശിന്റെ വിജയം ഉറപ്പാണെന്ന് ചില നാട്ടുകാരും അഭിപ്രായപ്പെട്ടു. 3 തവണ വിജയിപ്പിച്ചതിനും എന്നും നന്ദിയുണ്ടാകുമെന്ന് പറഞ്ഞ ശേഷം പ്രചരണ വാഹനത്തിലേക്ക് കയറുന്നതിനു മുൻപ് പ്രായമായ ഒരു സ്ത്രീ ഗണേശിനു പരമശിവന്റെ ഒരു ചിത്രം നൽകി മടങ്ങി. അവരെ ചേർത്ത് പിടിച്ചാണ് ഗണേശ്കുമാർ ചിത്രം കൈയിൽ വാങ്ങിയത്.
ഗണേശനേ ഇവിടെ ജയിക്കുള്ളു എന്നും തന്റെ വോട്ട് ഗണേശിനാണെന്നും പറഞ്ഞ് അവർ മടങ്ങി. ഓരോ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും അടുത്ത സ്വീകരണ സ്ഥലത്തേക്കുള്ള യാത്രയിൽ ഗണേശിനെ നേരിൽ കാണുവാനായി റോഡിന്റെ ഇരു ഭാഗങ്ങളിലുമായി അനേകം നാട്ടുകാർ കാത്തുനിന്നിരുന്നു. ഏവരേയും കൈവീശിക്കാണിച്ചും ചിലരെ പേരെടുത്ത് വിളിച്ചുമാണ് ഗണേശിന്റെ വാഹന പ്രചരണ ജാഥ മുന്നോട്ട് പോയത്.
എതിരാളികൾ എന്തൊക്കെ കള്ളക്കഥ പ്രചരിപ്പിച്ചാലും പത്തനാപുരത്തെ വോട്ടർമാരോട് അതൊന്നും വിലപ്പോകില്ലെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. 15 വർഷമായ് മണ്ഡലത്തിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങളും എന്തുകൊണ്ടാണ് താൻ യുഡിഎഫ് വിട്ടതെന്നും ജനങ്ങൾക്കറിയാം. ആരാണ് പാർലമെന്റ് സീറ്റു ചോദിച്ച് പാർട്ടി ഓഫീസുകൾ കയറിയിറങ്ങിയതെന്നും എല്ലാവർക്കും അറിയാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. പുറത്തുള്ള ചിലരൊക്കെ ഇവിടെ വന്നു മത്സരിക്കുന്നുണ്ടെന്നും മെയ് 19 കഴിയുമ്പോൾ അവർ പൊയ്ക്കോളുമെന്നും അദ്ദേഹം പറഞ്ഞു.
2001 വരെയുള്ള പത്തനാപുരവും അതിനു ശേഷമുള്ള പത്തനാപുരത്തിന്റെ വികസനമുന്നേറ്റവും നന്നായി അറിയാവുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം നേടുന്നതിനായുള്ള പ്രവർത്തനമാണ് ഇടതു പ്രവർത്തകർ നടത്തുന്നതെന്നും ഇതു തന്നെയാണ് തന്റെ ആത്മവിശ്വമെന്നുമാണ് ഗണേശ് പറയുന്നത്.
രാഷ്ട്രീയമായ പോരാട്ടത്തിൽ വോട്ടുതേട് ജഗദീഷ്
എതിരാളി സിനിമാക്കാരനാണെങ്കിലും അതിന്റെ കുലക്കമൊന്നുമില്ലാതെയാണ് ഇടതു സ്ഥാനാർത്ഥി ഗണേശ് കുമാറിന്റെ പ്രചരണം മുറുകുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി പി.വി ജഗദീഷ് കുമാറിന്റെ വാഹന പ്രചരണ ജാഥയും കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. വടക്കേക്കര പഞ്ചായത്തിലെ കടുവാത്തോട്, പഴയ ആശുപത്രിമുക്ക് എന്നീ മേഖലകളിലായിരുന്നു പ്രചരണ യാത്ര. രാവിലെ 10 മണിയോടെയാണ് ജാഥ ആരംഭിച്ചത്. തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെയായിരുന്നു ജാഥാ പ്രയാണം. സ്വീകരണ കേന്ദ്രങ്ങളിൽ വളരെ ഊർജ്ജസ്വലനായ ജഗദീഷിനെയാണ് കാണാനായത്.
പ്രവർത്തകരുടെ വീട്ടിൽ നിന്നും വെള്ളം കുടിച്ചും സ്ത്രീകളോട് വിശേഷങ്ങൾ തിരക്കിയും താമാശ പറഞ്ഞും കുട്ടികളെ കളിപ്പിച്ചുമാണ് ജഗദീഷ് സ്വീകരണ പരിപാടികൾക്കിടയിൽ ലഭിച്ച ചെറിയ ഇടവേളകൾ ചിലവഴിച്ചത്. പ്രചരണത്തിൽ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്ക് ചില നിർദ്ദേശങ്ങൾ നൽകിയ ശേഷം സ്വീകരണത്തിനു നന്ദി പറയുകയും ചെയ്തു. അതിനു ശേഷം സ്ഥാനാർത്ഥിയുടെ അടുത്തെത്തിയ ചിലർ തങ്ങളുടെ പ്രദേശത്ത് ബസ് സർവീസുകൾ കൃത്യമായി അല്ല നടക്കുന്നതെന്നും രാത്രികാലങ്ങളിൽ പലപ്പോഴും ഇതുകാരണം ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടെന്നും യാത്രാക്ലേശം രൂക്ഷമാണ് തുടങ്ങിയ പരാതികൾ ഉന്നയിച്ചു. ചില സ്ത്രീകൾ സ്ഥാനാർത്ഥിയുടെ അടുത്തെത്തി കുടിവെള്ള പ്രശ്നം രൂക്ഷമാണെന്ന പരാതിയും ഉന്നയിച്ചു. മെയ് 19ന് താൻ എംഎൽഎ ആയ ശേഷം എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
താനും ഗണേശും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയമായ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്തെ ജനങ്ങൽ മാറ്റം ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മണ്ഡലത്തിൽ വികസനം എത്തിനോക്കിയിട്ടില്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഗണേശിന്റെ അവസരവാദത്തിനും കാലുമാറ്റത്തിനും ധാർമികയില്ലായ്മയ്ക്കെതിരേയും മണ്ഡലത്തിലുടനീളം വ്യാപകമായ പ്രതിഷേധമുണ്ടെന്നാണ് തനിക്ക് വോട്ടർമാരിൽ നി്ന്നും നേരിട്ട് മനസ്സിലാക്കാനായത്.
ഒരു എംഎൽഎ എന്നാൽ എപ്പോഴും ജനങ്ങളുടെ ദാസനായിരിക്കണം. താൻ മുന്നണി മാറുന്നതനുസരിച്ച് ജനങ്ങളും മാറണം ഒപ്പം തനിക്ക് വോട്ടു ചെയ്യുകയും വേണം എന്ന ഗേഷിന്റെ മനോഭാവം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.താൻ ജനങ്ങൾക്ക് തെറ്റിധാരണയുണ്ടാക്കുന്ന ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും മന്ത്രിസ്ഥാനം നഷ്ടമായശേഷമാണോ ഗണേശിനു അഴിമതി വിരുദ്ധ നിലപാട് പൊട്ടിമുളച്ചതെന്നും ജഗദീഷ് ചോദിച്ചു. മന്ത്രിസ്ഥാനം നഷ്ടമായ ശേഷം നിയസഭയിലെ ഗണേശിന്റെ ഹാജർ നില പോലും കുറവായിരുന്നുവെന്നാണ് താൻ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വില്ലത്തരം മാറ്റി നല്ല കുഞ്ഞാടായി ഭീമൻ രഘു
മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഭീമൻ രഘു കഴിഞ്ഞ ദിവസത്തെ പ്രചാരണ പരിപാടികളിൽ ചില പ്രധാന വോട്ടർമാരെ നേരിൽ കാണുന്നതിനും ചില ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുമാണ് സമയം ചിലവഴിച്ചത്. തെരഞ്ഞെടുപ്പിൽ തനിക്ക് എല്ലാ പിന്തുണയും നൽകണമെന്നാവിശ്യപ്പെട്ട് ഓർത്തഡോക്സ് സഭാ വികാരി റെവറൻ പിഎം ജോൺ എപിസ്കോപ്പയെ നേരിൽ കണ്ടു.
അരമണിക്കൂറോളം അദ്ദേഹവുമായി ചർച്ച നടത്തിയശേഷമാണ് സ്ഥാനാർത്ഥി അവിടെ നിന്നും മടങ്ങിയത്. മണ്ഡലത്തിലെ പൊതു പ്രശ്നങ്ങളെ കുറിച്ചാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. തുടർന്ന് മാർ ശെവമൂൻ ദെസ്തൂനി ഓർത്തഡോക്സ് പള്ളിയിലേക്ക് പോവുകയും ഇടവക വികാരിറെവരൻ ബേസിൽ ജെ പണിക്കരുമായും തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച ചെയ്യുകയും തുടർന്ന് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. പ്രാർത്ഥനകളിൽ തീർച്ചയായും തന്റെ കാര്യം ഓർക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.
തുടർന്ന് പറങ്കിമാമുകൾ മേഖലയിലെ ചില പ്രധാന വോട്ടർമാരെ നേരിൽ കാണുന്നതിനായി പോവുകയായിരുന്നു.മണ്ഡലത്തിൽ ബിജെപി വോട്ടുകൾ ക്രമേണ വർദ്ധിക്കുകയാണെന്നും തികഞ്ഞ വിജയ പ്രതീക്ഷയിലാണു താനെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.കുടിവെള്ളം, മികച്ച റോഡുകൾ, പത്തനാപുരത്ത് കെഎസ്ആർടിസി ഡിപ്പോ, എല്ലാ പഞ്ചായത്തിലും പൊതു സ്മശാനം, പത്തനാപുരം താലൂക്ക് ആശുപത്രി എന്നീ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനാകും എംഎൽഎ ആയാൽ തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്