അടുത്ത വീട്ടിൽ ടിവി കണ്ട് തിരികെ വന്ന് പഠനം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ; രാത്രിയിൽ തോട്ടിൻ കരയിലെ വീട്ടിലേക്ക് ഇഴജന്തുക്കൾ കയറുന്നതിനാൽ വെളിച്ചമില്ലാത്തതിനാൽ പുറത്തിറങ്ങാനും ഭയം; മറുനാടൻ വാർത്തയെ തുടർന്ന് മൂന്നാം ക്ലാസ്സുകാരിക്കും ഏഴാം ക്ലാസ്സുകാരിക്കും വൈദ്യുതി അനുവദിച്ച് കെ.എസ്.ഇ.ബി; അദ്ധ്യാപിക ശ്യാമ ടീച്ചർ ടിവി വാഗ്ദാനം ചെയ്തപ്പോൾ സൗജന്യ കേബിൾ കണക്ഷനുമായി റോയി ദൃശ്യയും; കരുനാഗപ്പള്ളിയിലെ സഹോദരിമാർക്ക് ഇനി വീട്ടിലിരുന്ന് പഠിക്കാം
ആർ പീയൂഷ്
കൊല്ലം: വൈദ്യുതിയില്ലാത്തതിനാൽ ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ അടുത്ത വീട്ടിൽ പോയി ടി.വി കണ്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠനം നടത്തുന്ന സഹോദരിമാർക്ക് വൈദ്യുതി കണക്ഷൻ അനുവദിച്ച് കെ.എസ്.ഇ.ബി. കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ എസ്പി ഭവനത്തിൽ സനില(എ.വി.ജി.എൽ.പി.എസ് തഴവ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി), സനിത(എസ്പി.എസ്.എസ്.യു.പി.എസ് തൊടിയൂർ ഏഴാംക്ലാസ്സ് വിദ്യാർത്ഥി) എന്നിവർക്കാണ് മണപ്പള്ളി സെക്ഷനിൽ നിന്നും വൈദ്യുതി അനുവദിച്ചത്. സലിതയുടെ സ്ക്കൂൾ അദ്ധ്യാപികയുടെ ഇടപെടലും മറുനാടൻ മലയാളിയുടെ വാർത്തയും ശ്രദ്ധയിൽപെട്ടതോടെ സെക്ഷൻ അസി. എഞ്ചിനീയറുടെ ചാർജ്ജുള്ള സബ് എഞ്ചിനീയർ എസ്. സന്തോഷ് കുമാർ വൈദ്യുതി അനുവദിക്കുകയായിരുന്നു.
2018 ൽ പഞ്ചായത്ത് അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയായ ശേഷം പുതിയകാവ് കെ.എസ്.ഇ.ബിയിൽ വൈദ്യുതിക്കായി അപേക്ഷ നൽകിയെങ്കിലും വീടിന് സമീപത്തു കൂടി 11 കെ.വി ലൈൻ പോകുന്നതിനാൽ ഒരു പ്ലാൻ വരച്ചു കൊണ്ടു വരണമെന്ന് നിർദ്ദേശിച്ചു. ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് വീട്ടു വേല ചെയ്ത് കുടുംബം പുലർത്തുന്ന അനിലയ്ക്ക് വീടു പണി പൂർത്തിയായതിന് ശേഷം 70,000 രൂപയോളം കടമായിരുന്നു. ഈ കടം നില നിൽക്കുമ്പോൾ അടുത്ത ഒരു പ്ലാൻ വരച്ച് നൽകാൻ പണമില്ലാത്തതിനാൽ പിന്നീട് കെ.എസ്.ഇ.ബിയിലേക്ക് പോയില്ല. മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടെയും വെട്ടത്തിലാണ് പിന്നീട് കുട്ടികൾ രാത്രിയിൽ പഠനം തുടർന്നത്.
രണ്ടു മാസം കഴിഞ്ഞ് വീണ്ടും പുതിയകാവ് കെ.എസ്.ഇ.ബിയിലെത്തിയപ്പോൾ അവിടെ നിന്നും അപേക്ഷകൾ മണപ്പള്ളി സെക്ഷനിലേക്ക് കൈമാറി എന്ന് വിവരം ലഭിച്ചു. മണപ്പള്ളിയിൽ അന്വേഷിച്ചെത്തിയപ്പോൾ അപേക്ഷയുടെ സമയം കഴിഞ്ഞതിനാൽ പുതിയ അപേക്ഷ നൽകണമെന്നായി അധികൃതർ. പുതിയ അപേക്ഷ നൽകണമെങ്കിൽ വയറിങ് പൂർത്തീകിച്ചതായുള്ള ഇലക്ട്രീഷ്യന്റെ സർട്ടിഫിക്കറ്റ് ആവിശ്യമാണ്. അതിനായി വീട് വച്ചു കൊടുത്ത എഞ്ചിനീയറെ സമീപിച്ചപ്പോൾ വീട് നിർമ്മിച്ചു നൽകിയ വകയിലെ 70,000 രൂപ തിരികെ നൽകാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മറ്റൊരു ഇലക്ട്രീഷ്യനെ സമീപിച്ചെങ്കിലും രണ്ടായിരം മുതൽ മൂവായിരം രൂപ വരെയാണ് ചോദിച്ചത്. വീട്ടു ജോലിക്ക് പോയി കിട്ടുന്ന 3000 രൂപ തുച്ഛവരുമാനമുള്ള വീട്ടമ്മയ്ക്ക് ഇത് താങ്ങാൻ കഴിയുന്ന തുകയല്ലായിരുന്നു.
വിദ്യാഭ്യാസം ഓൺലൈനാക്കിയപ്പോഴാണ് ഇവർക്ക് വീണ്ടും വൈദ്യുതിയുടെ ആവിശ്യകത മനസ്സിലായത്. ആദ്യ ദിനം കുട്ടികൾക്ക് പഠനം നടത്താൻ കഴിഞ്ഞില്ല. പിന്നീട് ഇവരുടെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ടിവി കണ്ടാണ് പഠനം തുടർന്നത്. എല്ലാ ദിവസവും ഇവിടെ പഠനത്തിന് പോകുന്നതിനും ചില ബുദ്ധിമുട്ടുകളുണ്ട്. മറുനാടൻ മലയാളി വാർത്ത റിപ്പോർട്ട് ചെയ്തതോടെ കുട്ടികളുടെ ദുരിത കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഇന്ന് രാവിലെ കെ.എസ്.ഇ.ബി മണപ്പള്ളി സെക്ഷൻ എ.ഇ കുട്ടികളുടെ വീട്ടിലെത്തുകയും സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് വീടിന്റെ വയറിങ് പൂർത്തിയായ ടെസ്റ്റിങ് ആൻഡ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് സബ് എഞ്ചിനീയറുടെ മേൽ നോട്ടത്തിൽ തന്നെ ഒരു ഇലക്ട്രീഷ്യൻ നൽകി.
വീട്ടിലേക്ക് വൈദ്യുതി എത്താനായി ഒരു പോസ്റ്റ് കൂടി സ്ഥാപിക്കേണ്ടതിനാലാണ് ഇന്ന് വൈദ്യുതി നൽകാൻ കഴിയാതിരുന്നത്. നാളെ രാവിലെ പത്ത് മണിയോടെ പോസ്റ്റ് സ്താപിച്ച് വൈദ്യുതി നൽകും. ബി.പി.എൽ വിഭാഗമായതിനാൽ എല്ലാ ചിലവുകളും സൗജന്യമാണ് എന്നും സബ്.എഞ്ചിനീയർ എസ്. സന്തോഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. വൈദ്യുതി നൽകാൻ ആദ്യം തടസമായത് വീടിന് മുകളിൽ കൂടിയുള്ള 11 കെ.വി. ലൈനായിരുന്നു. ജന സാന്ദ്രത കൂടിയ സ്ഥലത്തുകൂടിയുള്ള ഈ ലൈൻ കഴിഞ്ഞ വർഷം മന്ത്രിയോട് അഭ്യർത്ഥന നടത്തിയ ശേഷം ഓഫ് ചെയ്തിരുന്നു. ഇത് അഴിച്ചു മാറ്റാനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ്. അതിനാൽ മറ്റു തടസങ്ങളും ഇല്ലെന്ന് അദ്ദേഹം അറിയിച്ചു.
കുട്ടികളുടെ പിതാവ് സജീവൻ ആറു വർഷം മുൻപ് തൂങ്ങി മരിച്ചിരുന്നു. ഇതിന് ശേഷം മാതാവ് അനിലയുമൊത്ത് വാടക വീട്ടിൽ കഴിയുകയായിരുന്ന ഇവർക്ക് പഞ്ചായത്തിൽ നിന്നും വീടും സ്ഥലവും അനുവദിച്ചതിനെ തുടർന്നാണ് തൊടിയൂരിൽ താമസമാക്കിയത്. വയലിനും തോടിനുമിടയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇഴ ജന്തുക്കൾ മിക്കപ്പോഴും ഇവിടേക്ക് കയറിവരാറുണ്ട്. അതിനാൽ രാത്രിയിൽ പുറത്തിറങ്ങാൻ കഴിയില്ല.
കുട്ടികളുടെ ദുരിതം അറിഞ്ഞ എ.വി.ജി.എൽ.പി.എസിലെ അദ്ധ്യാപിക ശ്യാമ ശങ്കർ ഇവരുടെ വീട് സന്ദർശ്ശിക്കുകയും വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടികൾക്കായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. കൂടാതെ വൈദ്യുതി ലഭിച്ചാലുടൻ കുട്ടികൾക്ക് ഒരു ടി.വി വാങ്ങി നൽകാമെന്നും ഉറപ്പു നൽകി. മറുനാടൻ മലയാളിയുടെ വാർത്ത ശ്രദ്ധയിൽപെട്ട തഴവയിലെ ജീവകാരുണ്യ പ്രവർത്തകനായ അൻവർഷാ ഇടപെട്ട് റോയി ദൃശ്യയുടെ ഉടമസ്ഥതയിലുള്ള ഹൈടെക് കേബിൾസ് സൗജന്യമായി കേബിൾ ടി.വി കണക്ഷൻ നൽകാമെന്നും അറിയിച്ചു.
വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രതിനിധികളും സിപിഐ പ്രതിനിധികളും വീട്ടിൽ സന്ദർശനം നടത്തി. കുട്ടികൾക്ക് സഹായ വാഗ്ദാനങ്ങളുമായി നാട്ടുകാരും രംഗത്തെത്തി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍