72 ലക്ഷം രൂപയുടെ വൈദ്യുതി മോഷ്ടിച്ച മലബാർ മെഡിക്കൽ കോളേജിന് നോട്ടീസ്; എത്രയും വേഗം പകുതി തുകയെങ്കിലും അടച്ചില്ലെങ്കിൽ നിയമ നടപടിയെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ; ഗർഭിണിയായ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് വിവാദത്തിലായ മാനേജ്മെന്റിന്റേത് വമ്പൻ വെട്ടിപ്പ്
എം പി റാഫി
കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജിൽ 72 ലക്ഷം രൂപയുടെ വൈദ്യുതി ദുരുപയോഗം കണ്ടെത്തിയ സംഭവത്തിൽ തുക തിരിച്ചടക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകി. പ്രൊവിഷണൽ ബില്ല് കൈപറ്റിയ ശേഷം 72 ലക്ഷം രൂപ അടക്കുകയോ പകുതി തുക അടച്ച് അപ്പീൽ സമർപ്പിക്കുകയോ ചെയ്തില്ലെങ്കിൽ മാനേജ്മെന്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ചീഫ് വിജിലൻസ് ഓഫീസർ കെ പത്മകുമാറിന്റെ നിർദേശപ്രകാരം ആന്റി പവർ ത്രെഫ്റ്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സിക്യീട്ടീവ് എഞ്ചിനീയർ പിവി രഘുനാഥന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ജൂൺ 29ന് വൻ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയത്. ആന്റി പവർ ത്രെഫ്റ്റ് സ്ക്വാഡ് നടത്തിയ പത്തു മണിക്കൂർ നീണ്ട പരിശോധനക്കൊടുവിലായിരുന്നു വലിയ രീതിയിലുള്ള വൈദ്യുതി ദുരുപയോഗം കണ്ടെത്തിയത്. 29ന് രാവിലെ 10 മുതൽ 7.45 വരെയായിരുന്നു പരിശോധന.
ഗർഭിണിയായ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട സംഭവത്തിലൂടെ വിവാദത്തിലായ കോളേജ് കൂടിയാണ് കോഴിക്കോട് മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജ്. ഭൂഗർഭകേബിൾ വഴി അനധികൃതമായിട്ടായിരുന്നു ഇവിടെ വലിയ രീതിയിൽ വൈദ്യുതി ദുരുപയോഗം നടന്നിട്ടുള്ളത്. ചുരുങ്ങിയത് ഒരു വർഷത്തിലേറെയായി ഇത്തരത്തിൽ ദുരുപയോഗം നടന്നിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ എഡിജിപി കെ പത്മകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയത്. പത്തു മണിക്കൂർ നീണ്ട പരിശോധനയിൽ ഏഴ് കെട്ടിടങ്ങളിലെ അനധികൃത ഭൂഗർഭ വൈദ്യുതി ലൈൻ കണ്ടെത്തുകയായിരുന്നു. ഒരു കെട്ടിടത്തിലേക്ക് മാത്രമാണ് നിയമാനുസൃതം വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നത്. ഇതിനു പുറമെ മെഡിക്കൽ കോളേജിന്റെ ഏഴ് കെട്ടിടങ്ങളിലേക്കും ഭൂഗർഭ കേബിൽ വഴി വൈദ്യുതി വലിക്കുകയായിരുന്നു. 234 കിലോവാട്ട് വൈദ്യുതിയായിരുന്നു മെഡിക്കൽ കോളേജ് മാനാജ്മെന്റ് അനധികൃതമായി ഉപയോഗിച്ചു വന്നത്.
മലബാർ മെഡിക്കൽ കോളേജിന്റെ വൈദ്യുതി മോഷണം വലിയ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയിട്ടുള്ളത്. നിലവിൽ കെ.എസ്.ഇ.ബിക്ക് ആവശ്യമായ വൈദ്യുതിയുടെ 60 ശതമാനം വൈദ്യുതിയും പുറത്ത് നിന്നുമാണ് വാങ്ങുന്നത്. കൺസ്യൂമർക്ക് നൽകുന്നതിനേക്കൾ വലിയ വില നൽകിയാണ് ഈ വൈദ്യുതിയെല്ലാം വാങ്ങിക്കുന്നത്. ഫിക്സഡ്, കറന്റ് ചാർജ് നൽകി പർച്ചേസ് ചെയ്യുന്ന വൈദ്യുതിയേക്കാളും ഉപയോഗം നടക്കുന്നതു മൂലം വലിയ ബാധ്യതയാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്നത്. അത്തോളി ഇലക്ട്രിക്കൽ സെക്ഷൻ പിരിതിയിൽ വരുന്ന മലബാർ മെഡിക്കൽ കോളേജിലെ ഒരു കെട്ടിടത്തിലേക്ക് ഹൈടെൻഷൻ കൺസ്യൂമർ കണക്ഷൻ എടുത്തായിരുന്നു മറ്റു ഏഴു കെട്ടിടങ്ങളിലേക്കും ഭൂമിക്കടിയിലൂടെ വൈദ്യുതി വലിച്ചത്.
ഓരോ കെട്ടിടത്തിലേക്ക് വൈദ്യുതി വലിക്കുന്നതിനും പ്രത്യേകം അപേക്ഷയും അനുമതിയും വേണമെന്നാണ് ചട്ടം. എന്നാൽ മലബാർ മെഡിക്കൽ കോളേജ് കാമ്പസിലെ ഡെന്റൽ കോളേജ് കെട്ടിടം, ഗേൾസ് ഹോസ്റ്റൽ, ബോയ്സ് ഹോസ്റ്റൽ, കാന്റീൻ, ട്യൂട്ടേഴ്സ് ഹോസ്റ്റൽ, മെഡിക്കൽ കോളേജിനോടു ചേർന്ന മറ്റു രണ്ട് കെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം ചട്ടങ്ങൾ മറികടന്ന് വൈദ്യുതി വലിക്കുകയായിരുന്നു. ഓരോ കെട്ടിടത്തിലേക്കും ഭൂഗർഭ വഴി 50 മുതൽ 200 വരെ മീറ്റർ ദൈർഘ്യത്തിലാണ് കേബിൾ വഴി വൈദ്യുതി കടത്തിയതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി നടക്കുന്ന വൈദ്യുതി ദുരുപയോഗം ഇലക്ടിക്കൽ സെക്ഷൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നത് ദുരൂഹത ഉണർത്തുന്നു.
ഇലക്ട്രിസിറ്റി ആക്ട് 2003ലെ സെക്ഷൻ 126 പ്രകാരം ഇത്തരത്തിൽ വൈദ്യുതി ദുരുപയോഗം ചെയ്യുന്നവരിൽ നിന്നും ഉപയോഗത്തിന്റെ ഫിക്സഡ് ചാർജും കറന്റ് ചാർജും ആനുപാതികമായി കണക്കാക്കി ഈടാക്കും. മലബാർ കോളേജിൽ ഏഴു കെട്ടിടങ്ങളിലായി 72 ലക്ഷത്തിൽ അധികം രൂപയുടെ വൈദ്യുതി ക്രമക്കേടാണ് വിജിലൻ സ് കണ്ടെത്തിയിട്ടുള്ളത്. ഈ തുക അടക്കുന്നതിനായി പ്രൊവിഷണൽ അസിസ്മെന്റ് ബിൽ മെഡിക്കൽ കോളേജിന് നൽകിയിട്ടുണ്ട്. ബില്ലിന്മേലുള്ള കോളേജ് അധികൃതരുടെ ആക്ഷേപം ഏഴു ദിവസത്തിനുള്ളിൽ ഇലക്ട്രിക്കൽ വിഭാഗം വിളിച്ചു ചേർക്കുന്ന ഹിയറിംങിൽ പരിശോധിക്കും. ഇതിനു ശേഷമായിരിക്കും അന്തിമ ബിൽ നൽകുക. ഫൈനൽ ബില്ലിൽ ഇപ്പോൾ ഈടാക്കിയ തുകയിൽ നിന്നും വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിജിലൻസ് നിഗമനം.
ഫൈനൽ ബിൽ നൽകിയതുമുതൽ 14 ദിവസത്തിനകം നിർദേശിക്കപ്പെട്ട തുക അടക്കണം അല്ലെങ്കിൽ വൈദ്യുതി വിഛേതിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ഈ തുക അടക്കാൻ തയ്യാറല്ലെങ്കിൽ സെക്ഷൻ 127 പ്രകാരം പിഴ ചുമത്തിയ തുകയുടെ പകുതി ആദ്യം കെട്ടി വച്ച ശേഷം അപ്പീൽ അഥോറിറ്റിയെ സമീപിക്കുവാനും അവസരമുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതായി വിജിലൻസ് പരിസോധനയിൽ വ്യക്തമായ സാഹചര്യത്തിൽ വിജിലൻസിന്റെ വിശദമായ പരിശോധനാ റിപ്പോർട്ട് മെഡിക്കൽ കോളേജ് അധികൃതർക്ക് തിരിച്ചടിയാകും. ഈ മാസം 20 ഓടെ സംഭവത്തിന്മേലുള്ള അന്തിമ നടപടികൾ പൂർത്തീകരിക്കാനാകുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- സ്വകാര്യ ഏജൻസിവഴി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വിളിച്ച ടെൻഡർ റദ്ദാക്കി;
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍