രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ; പഴി കേൾക്കുന്നത് യാതൊരു വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന്; ജേർണലിസം പാസായ ഞാൻ മാധ്യമ സുഹൃത്തുക്കളിൽ നിന്ന് വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് കരുതിയില്ല; വിശദീകരണവുമായി കിംസ് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഇഎം നജീബ്; തള്ളിക്കളയുന്നത് ശ്രീറാം വെങ്കിട്ടരാമന് ഡയാലിസിസും ഡ്രിപ്പിടലും നടത്തിയെന്ന ആരോപണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ ചികിൽസയിൽ വിശദീകരണവുമായി കിംസ് ആശുപത്രി മാനേജ്മെന്റ്. വഴിവിട്ട് ശ്രീറാം വെങ്കിട്ടരാമന് ഒരു ആനുകൂല്യവും കിംസിൽ നൽകിയിട്ടില്ല. അപകടത്തിൽ പെട്ട ഒരു രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ. ഗവർൺമെന്റിന്റെ ഏത് അന്വേഷണത്തോടും ഒരു ആശുപത്രി പൂർണ്ണമായും സഹകരിക്കുകയും അതിനെ പിന്താങ്ങുകയും ചെയ്യുന്നതാണ്. ബഹുമാനപ്പെട്ട തിരുവനന്തപുരം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആശുപത്രി സന്ദർശിച്ച് രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരിൽ നിന്നും വസ്തുതകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ശ്രീറാമിനെ റിമാൻഡ് ചെയ്യുകയും അവിടെ ചികിൽസ തുടരാൻ അനുവദിക്കുകയും ചെയ്തതെന്നാണ് കിംസ് ആശുപുത്രി പറയുന്നത്.
കിംസ് ആശുപത്രിക്ക് എതിരേയും അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ എനിക്ക് എതിരേയും ശ്രീറാം വെങ്കിട്ടരാമൻ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടു തിരുവനന്തപുരം പ്രസ് ക്ലബ് കഴിഞ്ഞ മുപ്പത് വർഷത്തോളമുണ്ടായിരുന്ന പ്രസ് ക്ലബ്ബിലെ എന്റെ അംഗത്വം റദ്ദാക്കിയതായി അറിയുന്നുവെന്ന ആമുഖവുമായാണ് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. യാതൊരു വിധമായ വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന് മാധ്യമ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്ന് ഇത്രയേറെ വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ലെന്നും വിശദീകരിക്കുന്നു. 1976ൽ പ്രസ് ക്ലബിൽ നടത്തിയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജേർണലിസം പഠനം പൂർത്തിയാക്കിയ ഞാൻ അതിന് ശേഷം കഴിഞ്ഞ മുപ്പതോളം വർഷം പ്രസ് ക്ലബിന്റെ അംഗമായിരുന്നുവെന്നും പറയുന്നു.
കിംസ് ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമന് ഡയാലിസിസ് നടന്നുവെന്ന് മംഗളം വാർത്ത നൽകിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ ഡ്രിപ്പ് കൊടുത്തുവെന്നും റിപ്പോർട്ട് എത്തി. ഇതെല്ലാം തള്ളിക്കളയുകയാണ് കിംസ് മാനേജ്മെന്റ്.
കിംസ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഎം നജീബിന്റെ വിശദീകരണം ഇങ്ങനെ
കിംസ് ആശുപത്രിക്ക് എതിരേയും അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ എനിക്ക് എതിരേയും ശ്രീറാം വെങ്കിട്ടരാമൻ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടു തിരുവനന്തപുരം പ്രസ് ക്ലബ് കഴിഞ്ഞ മുപ്പത് വർഷത്തോളമുണ്ടായിരുന്ന പ്രസ് ക്ലബ്ബിലെ എന്റെ അംഗത്വം റദ്ദാക്കിയതായി അറിയുന്നു. ശ്രീറാമിന് തെളിവ് നശിപ്പിക്കാൻ കിംസ് ആശുപത്രി സഹായം ചെയ്തുവെന്നും അത് മൂലം എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രസ് ക്ലബ് അംഗത്വം റദ്ദാക്കിയെന്നുമുള്ള വാട്സാപ്പ് സന്ദേശങ്ങൾ എന്റെ ചിത്രം ഉൾപ്പെടെ പ്രചരിപ്പിക്കുകയാണ്. ഇതേ പറ്റിയുള്ള വാസ്തവ സ്ഥിതി എല്ലാവരും അറിയേണ്ടതാണ്.
2019 ഓഗസ്റ്റ് മൂന്നിന് രാവിലെ 3.41നാണ് ഒരു റോഡ് ആക്സിഡന്റിൽ ആശുപത്രിയുടെ ട്രോമാ കെയറിൽ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിൽ അഡ്മിനറ്റ് ചെയ്തത്. ഒട്ടനേകം ഏമർജൻസി പേഷ്യൻസ് വരുന്ന ട്രോമാകെയറിൽ സ്വീകരിക്കുന്ന പതിവ് രീതികൾ മാത്രമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ അവലംബിച്ചത്. ആശുപത്രിയിലെ മെഡിക്കൽ ടീം അദ്ദേഹത്തെ പരിശോധിക്കുകയും സ്റ്റാൻഡേർഡ് ട്രോമാ കെയറിൽ സ്വീകരിച്ചിരിക്കുന്ന പതിവ് രീതികൾ മാത്രമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ അവലംബിച്ചത്. ആശുപത്രിയിലെ മെഡിക്കൽ ടീം അദ്ദേഹത്തെ പരിശോധിക്കുകയും സ്റ്റാൻഡേർഡ് ട്രോമാ പ്രോട്ടോകോളുകൾ അനുസരിച്ചുള്ള ചികിൽസ നൽകുകയുമാണ് ഉണ്ടായത്. മാധ്യമങ്ങളിൽ വരുന്നത് പോലെ കിംസ് ആശുപത്രി മെഡിക്കൽ നിയമങ്ങളേയോ ധാർമികതയോ ലംഘിച്ചിട്ടില്ല. പകരം സാധാരണ നിലയ്ക്കുള്ള മെഡിക്കൽ കെയർ മാത്രമാണ് നൽകിയിട്ടുള്ളത്. കിംസിൽ ദിവസവും നിരവധി ആക്സിഡന്റ് കേസിൽ പെട്ട രോഗികൾ അഡ്മിറ്റ് ചെയ്യാറുണ്ട്.
അങ്ങനെ അദ്ദേഹത്തേയും അഡ്മിറ്റ് ചെയ്തു. അത് ഐസിയുവിൽ ആയിരുന്നില്ല. ലഭ്യമായിരുന്ന ഒരു മുറിയിലാണ്. ട്രീറ്റ്മെന്റിൽ നിയമപരമായ ഒരു കാര്യങ്ങളും ആശുപത്രി ചെയ്തിട്ടില്ല. ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും റിക്കോർഡ് ചെയ്തിട്ടുള്ളതുമാണ്. കിംസിൽ അദ്ദേഹമുണ്ടായിരുന്ന സമയത്ത് പൊലീസും കോടതിയും നിഷ്കർഷിച്ച എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്, ആരോപിക്കപ്പെടുന്നത് പോലെ നിയമപരമല്ലാത്ത ഒരു ചികിൽസയും ആശുപത്രി നൽകിയിട്ടില്ല. അതുമാത്രമല്ല വഴിവിട്ട് ശ്രീറാം വെങ്കിട്ടരാമന് ഒരു ആനുകൂല്യവും കിംസിൽ നൽകിയിട്ടില്ല. അപകടത്തിൽ പെട്ട ഒരു രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ. ഗവർൺമെന്റിന്റെ ഏത് അന്വേഷണത്തോടും ഒരു ആശുപത്രി പൂർണ്ണമായും സഹകരിക്കുകയും അതിനെ പിന്താങ്ങുകയും ചെയ്യുന്നതാണ്. ബഹുമാനപ്പെട്ട തിരുവനന്തപുരം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആശുപത്രി സന്ദർശിച്ച് രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരിൽ നിന്നും വസ്തുതകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ശ്രീറാമിനെ റിമാൻഡ് ചെയ്യുകയും അവിടെ ചികിൽസ തുടരാൻ അനുവദിക്കുകയും ചെയ്തത്.
1976ൽ പ്രസ് ക്ലബിൽ നടത്തിയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജേർണലിസം പഠനം പൂർത്തിയാക്കിയ ഞാൻ അതിന് ശേഷം കഴിഞ്ഞ മുപ്പതോളം വർഷം പ്രസ് ക്ലബിന്റെ അംഗമായിരുന്നു. ദുഃഖകരമെന്ന് പറയട്ടെ, എന്നോട് ഒരു വാക്ക് പോലും വിളിച്ച് സംസാരിക്കാതെ ഏകപക്ഷീയമായി എന്റെ അംഗത്വം റദ്ദാക്കുകയും അത് പല മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. യാതൊരു വിധമായ വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന് മാധ്യമ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്ന് ഇത്രയേറെ വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍