എമിറേറ്റ്സ് നൽകിയ അഞ്ചു ലക്ഷം കൊണ്ടു തൃപ്തിപ്പെടേണ്ട; ദുബായിൽ ക്രാഷ് ലാൻഡ് ചെയ്ത തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്കു ലക്ഷങ്ങൾ നഷ്ട പരിഹാരം കിട്ടും; നിയമ പോരാട്ടം ആരംഭിച്ചു ജനീവിയയിലെ പ്രമുഖ അഭിഭാഷക സ്ഥാപനം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: തലനാരിഴയ്ക്ക് അനേകരുടെ ജീവൻ രക്ഷപ്പെട്ട ദുബായിലെ എമിറേറ്റസ് വിമാനത്തിലെ യാത്രക്കാരൻ ആയിരുന്നോ താങ്കൾ? അല്ലെങ്കിൽ അന്ന് യാത്ര ചെയ്ത ആരെയെങ്കിലും നിങ്ങൾ അറിയുമോ? എങ്കിൽ അവരോട് പറയുക, എത്രയും വേഗം ജനീവിയയിലെ ഈ അഭിഭാഷ സ്ഥാപനത്തെ ബന്ധപ്പെടാൻ. തൽക്കാലം അവരുടെ ഫേസ്ബുക്ക് പേജിൽ എത്തി താൽപ്പര്യം രേഖപ്പെടുത്തുക. അതിനു ശേഷം മതിയാകും തുടർ നടപടികൾ. ഒരു പക്ഷേ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്ടപരിഹാരം ആയെന്ന് വരാം.
വിസ്നർ ലാ ഫേം എന്ന സ്ഥാപനമാണ് നിയമനടപടികൾക്ക് മുന്നിൽ വരുന്നത്. വ്യോമയാന മേഖലയിലെ പല കേസുകളും കൈകാര്യം ചെയ്ത് പ്രശ്തരായ സ്ഥാപനമാണ് ഇത്. വിമാന ദുരന്തത്തിൽപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം വാങ്ങി നൽകുന്ന കേസുകളാണ് ഈ സ്ഥാപനം കൈകാര്യം ചെയ്തിട്ടുള്ളത്. ഈ പരിചയസമ്പന്നതയുടെ അവകാശവാദവുമായാണ് എമിറേറ്റ്സ് ഫ്ലൈറ്റ് ഇകെ 521യുടെ അപകടക്കേസും ഏറ്റെടുക്കുന്നത്. വ്യാമയാന മേഖലയിലെ സമഗ്ര വിഷയങ്ങളിൽ ഇടപെടുന്ന പരിചയസമ്പന്നതയെ കുറിച്ച് വിസ്നർ ലാ ഫേമിന്റെ വെബ് സൈറ്റിൽ വിശദീകരിക്കുന്നുണ്ട്.
ദുബായ് വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ പ്രയാസപ്പെട്ട എല്ലാ യാത്രികർക്കും എമിറേറ്റ്സ് എയർലൈൻസ് ഏഴായിരം അമേരിക്കൻ ഡോളർ (ഏകദേശം 4.67 ലക്ഷം രൂപ)വീതം നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരുന്നു. യാത്രികരുടെ സാധനങ്ങൾ നഷ്ടപ്പെട്ടതിന് രണ്ടായിരം ഡോളറാണ് (ഏകദേശം 1.33 ലക്ഷം രൂപ) വിമാനക്കമ്ബനി കണക്കാക്കിയിരിക്കുന്നത്. അപകടത്തെത്തുടർന്നുണ്ടായ മാനസിക സംഘർഷത്തിനും സമയനഷ്ടത്തിനുമായി ഓരോ ആൾക്കും അയ്യായിരം ഡോളർ (ഏകദേശം 3.33 ലക്ഷംരൂപ) വീതവും നൽകും. ഇതുസംബന്ധിച്ച് അന്ന് വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രികനും എമിറേറ്റ്സ് സന്ദേശം അയച്ചുകഴിഞ്ഞു.
അന്ന് യാത്രചെയ്ത രേഖകളും പാസ്പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് പണം അയച്ചുകൊടുക്കുന്നതാണെന്നും എമിറേറ്റ്സ് അധികൃതർ അറിയിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിനായിരുന്നു തിരുവനന്തപുരത്തുനിന്നു ദുബായിലേക്ക് 300 യാത്രക്കാരുമായി പോയ എമിറേറ്റ്സ് വിമാനം ക്രാഷ്ലാൻഡ് ചെയ്തു തീപിടിച്ചത്. തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്. യാത്രക്കാരുടെ ബാഗേജുകൾ പൂർണമായി കത്തിനശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണു നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാൽ ഈ തുക കുറവാണെന്ന വാദവുമായാണ് ജനീവയിലെ അഭിഭാഷക സ്ഥാപനം സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.
അതിനിടെ തിരുവനന്തപുരത്തു നിന്നു ദുബായിലെത്തിയ എമിറേറ്റ്സ് വിമാനം അപകടത്തിൽപ്പെട്ടത് കാറ്റിന്റെ പെട്ടെന്നുണ്ടായ തീവ്രതയും ഗതിമാറ്റവും കാരണമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവരികയും ചെയ്തു. ലാൻഡിങ്ങിനിടെയാണു തിരുവനന്തപുരംദുബായ് എമിറേറ്റ്സ് വിമാനം വിമാനത്താവളത്തിൽ കത്തിയമർന്നത്. യുഎഇ ഫെഡറൽ വ്യോമയാന അഥോറിറ്റിയാണു പ്രാഥമിക അന്വേഷണ റിപ്പോർട്ടു പുറത്തുവിട്ടത്. പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞിരുന്നു. ഇതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നാണു നിഗമനം. ലാൻഡിങ്ങിന്റെ ഭാഗമായി ചക്രങ്ങൾ റൺവേയിൽ തൊട്ടെങ്കിലും അപകടസാധ്യത മുന്നിൽക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയർത്താൻ ശ്രമിച്ചു. എന്നാൽ, ചക്രങ്ങൾ ഉള്ളിലേക്കു കയറിയെങ്കിലും വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്തമായി നിലത്തിടിക്കുകയുമായിരുന്നുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ഏറ്റവുമൊടുവിൽ വിമാനത്തിൽ നിന്നിറങ്ങിയത് എയർക്രാഫ്റ്റ് കമാൻഡറും മുതിർന്ന ജീവനക്കാരുമാണ്. തീ പിടിച്ചയുടൻ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിനകത്തു കനത്ത പുക നിറഞ്ഞപ്പോൾ എമർജൻസി എക്സിറ്റ് കാണാനാകാതെ യാത്രക്കാർ പരിഭ്രാന്തരാകുകയും ചെയ്തു. ഉടൻ ജീവനക്കാർ എമർജൻസി എക്സിറ്റ് തുറക്കുകയും യാത്രക്കാർക്കു രക്ഷപ്പെടാൻ വഴിയൊരുക്കുകയും ചെയ്തു. ജീവനക്കാരിൽ ഒരാൾ കനത്ത പുക ശ്വസിച്ച് അവശനിലയിലായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകുകയും ചെയ്തു. തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ ജാസിം ഈസാ അൽ ബലൂഷി (27) മരിക്കുകയും ചെയ്തിരുന്നു. ജാസിമിന്റെ ധീരനടപടിയാണു യാത്രക്കാരുടെ ജീവൻ രക്ഷിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
കനത്ത പൊടിക്കാറ്റും അപകടസമയത്തു വീശിയിരുന്നു. ഇതുകാരണം നാലു കിലോമീറ്റർ മാത്രമായിരുന്നു ദൂരക്കാഴ്ച. ഇതുസംബന്ധമായി എയർ ട്രാഫിക് മാനേജർ കീഴുദ്യോഗസ്ഥർക്കു മുന്നറിയിപ്പു നൽകിയിരുന്നു. കൂടാതെ, കാറ്റിന്റെ ഗതിമാറ്റമുണ്ടാകുമെന്നു യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾക്കും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അന്നു രാവിലെ മുന്നറിയിപ്പു നൽകിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്സ് ഇകെ 521 വിമാനം ദുബായ് റൺവേയിൽ ഇടിച്ചിറങ്ങി തീ പിടിക്കുകയായിരുന്നു. 18 ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 300 പേരെയും 90 സെക്കൻഡിനുള്ളിൽ രക്ഷപ്പെടുത്തി. എന്നാൽ, രക്ഷാദൗത്യത്തിനിടെ എയർപോർട് സിവിൽ ഡിഫൻസിലെ ഉദ്യോഗസ്ഥനായ ജാസിം ഈസാ അൽ ബലൂഷി മരിച്ചു. 13 യാത്രക്കാർക്ക് നിസാര പരുക്കേറ്റിരുന്നു. യാത്രക്കാരുടെ ബഗേജുകളും വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെട്ടു. ഇവർക്കു പിന്നീട് അധികൃതർ നഷ്ടപരിഹാരം നൽകുകയും ചെയ്തു.
ദുബായിലെ വിമാന അപകടത്തിന് വഴി വച്ചത് സുരക്ഷാ പരിശോധന ഒഴിവാക്കിയതോ തുടങ്ങിയ സംശയങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരത്ത് നിന്നുള്ള മടക്കത്തിൽ കൃത്യത വരുത്തനായി പരിശോന വിമാനക്കമ്പനി ഒഴിവാക്കിയിരുന്നു. ഇത് നടന്നിരുന്നുവെങ്കിൽ ഗിയറിലെ തകരാർ തിരിച്ചറിഞ്ഞ് തിരുത്തുമായിരുന്നു. ആകാശ യാത്രയിൽ പ്രോട്ടോകോളുകളുടെ ആവശ്യകതയാണ് ദുരന്തം ഓർമിപ്പിക്കുന്നത്. ചെറിയ നേട്ടത്തിന് വേണ്ടി വരുത്തുന്ന പിഴവുകൾ കൊണ്ടു പോവുക മനുഷ്യ ജീവനുകളെയാകുമെന്ന് ഓർമ്മപ്പെടുത്തുകയാണ് ദുരന്തമെന്നായിരുന്നു വിലയിരുത്തൽ. ഇതിനൊപ്പം പഴയ വിമാനമാണ് ഉപയോഗിച്ചതെന്ന വാദവും സജീവമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ വിമാനക്കമ്പനിയുടെ പിഴവാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിലാണ് നിയമ നടപടിക്ക് നീക്കമെന്നാണ് സൂചന.
ഈ അഭിഭാഷ സ്ഥാപനത്തെ കുറിച്ചു മറുനാടൻ മലയാളിക്ക് ഇതിൽ പ്രസിദ്ധീകരിച്ചതിലും കൂടുതൽ അറിവൊന്നുമില്ല. എന്തെങ്കിലും പ്രയോജനം ഏതെങ്കിലും വായനക്കാർക്ക് ലഭിക്കുന്നെങ്കിൽ ആവട്ടെ എന്നു കരുതി മാത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. ഇവർക്ക് ഫീസ് കൊടുക്കേണ്ടി വരുമോ, അതോ വിജയിച്ചാൽ കമ്മീഷൻ ആണോ കൊടുക്കേണ്ടത്, നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിലും ഫീസ് നൽകേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങൾ രേഖാമൂലം വാങ്ങിയ ശേഷം മാത്രമേ ആരാണെങ്കിലും ഇതിനു ശ്രമിക്കാവൂ. എന്തെങ്കിലും നഷ്ടം ഈ സ്ഥാപനവുമായി ബന്ധപ്പെട്ടതിന്റെ പേരിൽ ഉണ്ടായാൽ മറുനാടൻ മലയാളി ഉത്തരവാദിയായിരിക്കുന്നതല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍