ഇതാ... ജീവിതപ്പാതയിലെ അപൂർവ കാഴ്ചകളിലൊന്ന്; കുടുംബം പുലർത്താൻ എൻജിനിയറിങ് പഠനത്തിനൊപ്പം നിരത്തിൽ കപ്പലണ്ടി വിറ്റു നടക്കുന്ന കൗമാരക്കാരൻ; ഒഴിവുവേളകൾ വിനോദത്തിനായി മാറ്റിവയ്ക്കാത്ത, അധ്വാനത്തിന്റെ വിലയറിയുന്ന അരുണിനെ പരിചയപ്പെടാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വർത്തമാനകാലത്തെ എൻജിനിയറിങ് വിദ്യാർത്ഥിയെക്കുറിച്ച് എന്താണ് ജനങ്ങളുടെ സങ്കൽപ്പം? ചലച്ചിത്രങ്ങളിലും കാണാം നിരവധി തട്ടുകളിലുള്ള എൻജിനിയറിങ് വിദ്യാർത്ഥികളെ. മാതാപിതാക്കളുടെ പണം ധൂർത്തടിച്ച് കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കുന്ന ഒരു വിഭാഗത്തെയാകും പലപ്പോഴും എൻജിനിയറിങ് വിദ്യാർത്ഥികളായി ചിത്രീകരിക്കുന്നത്. യഥാർഥ ജീവിതത്തിലും അത്തരത്തിൽ ധാരാളം പേരുണ്ടാകാം.
കുടുംബം പുലർത്താനും പഠനത്തിനുള്ള ചെലവു കണ്ടെത്താനും ഒഴിവു സമയങ്ങളിൽ കഠിനമായി അധ്വാനിക്കുന്ന ഒരാളെ ഇന്നത്തെ എൻജിനിയറിങ് വിദ്യാർത്ഥികൾക്കിടയിൽ കാണാനാകുമോ? അതും നിരത്തിലെ കപ്പലണ്ടിക്കച്ചവടക്കാരനായിട്ട്.
എന്നാൽ, അത്തരത്തിൽ ഒരു വിദ്യാർത്ഥിയാണ് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിലെ അരുൺ. നാലാം സെമസ്റ്റർ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ അരുൺ കുമാറിനെക്കുറിച്ച് ഡോ. തോമസ് ഐസക്ക് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് വിവരം കിട്ടിയത്.
കയർ തൊഴിലാളികളുടെ സമരത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് തോമസ് ഐസക് അരുണിനെ പരിചയപ്പെട്ടത്. സ്റ്റാച്യു-ജനറൽ ആശുപത്രി റോഡിൽ വച്ചാണ് കപ്പലണ്ടിക്കച്ചവടം നടത്തുന്ന അരുണിനെ തോമസ് ഐസക് കണ്ടത്. കാര്യങ്ങൾ തിരക്കിയപ്പോഴാണ് എൻജിനിയറിങ് വിദ്യാർത്ഥിയാണെന്നും കുടുംബം പുലർത്താനായി നിരത്തിൽ കപ്പലണ്ടി വിൽക്കുകയാണെന്നും മനസിലായത്.
''ദിവസം നാന്നൂറ് രൂപ മുതൽ അഞ്ഞൂറ് രൂപയ്ക്ക് വരെ കപ്പലണ്ടി വിൽക്കും . നൂറു രൂപ വരെ മിച്ചം കിട്ടും. വീട് പുലർത്തുന്നത് അരുൺ ആണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് സ്കൂൾ സമയം കഴിഞ്ഞുള്ള ഈ കപ്പലണ്ടി വിൽപ്പന. അരുൺ വളരെ അഭിമാനത്തോടെയാണ് കപ്പലണ്ടി വിൽക്കുന്നത് . അരുൺ ഈ കാലഘട്ടത്തിലെ വേറിട്ട കാഴ്ച ആയി.''- തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഈ പോസ്റ്റ് കണ്ടാണ് അരുണിനെ അന്വേഷിച്ചു ചെല്ലുന്നത്. വിസ്മയം തന്നെയാണ് ഈ കൊച്ചുമിടുക്കന്റെ കഥ. സ്റ്റാച്യു ഉപ്പളം റോഡിലാണ് അരുൺ താമസിക്കുന്നത്. അച്ഛൻ ശങ്കരകുമാർ ഓട്ടോ ഡ്രൈവറാണ്. തമ്പാനൂർ റെയിൽവെ സ്റ്റേഷനു മുന്നിലെ പ്രീപെയ്ഡ് കൗണ്ടറിൽ നിന്നാണ് ശങ്കരകുമാർ ഓട്ടം എടുക്കുന്നത്. അമ്മ ഷണ്മുഖ ലക്ഷ്മിയും സഹോദരങ്ങളായ ഉലകനാഥ സഞ്ജയും കാവ്യയും അടങ്ങുന്ന കുടുംബമാണ് അരുണിന്റേത്. സഞ്ജയ് അഞ്ചിലും കാവ്യ നാലിലും പഠിക്കുന്നു.
ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലർത്താൻ തന്നെ വിഷമിക്കുന്ന അച്ഛന് ബുദ്ധിമുട്ടാകാതിരിക്കാനാണ് അരുൺ നിരത്തിൽ കപ്പലണ്ടി വിൽക്കാനിറങ്ങിയത്. എട്ടാം ക്ലാസുമുതൽ കപ്പലണ്ടി കച്ചവടത്തിനിറങ്ങിയ അരുൺ ദിവസം നൂറുരൂപയോളം മിച്ചംവച്ച് തന്റെ പഠനത്തിനുള്ള ചെലവുകൾ കണ്ടെത്തും.
പഠനത്തിൽ മിടുക്കനായ അരുണിന് എൻട്രൻസ് എഴുതിയപ്പോൾ മെറിറ്റ് സീറ്റിൽ തന്നെ എസ്സിടിയിൽ പ്രവേശനം ലഭിക്കുകയും ചെയ്തു. എൻജിനിയറിങ് വിദ്യാർത്ഥിയായിട്ടും അരുൺ ഒഴിവുസമയങ്ങളിലെ ജോലി കൈവിട്ടില്ല. പലരും നാണക്കേട് ഓർത്ത് ചെറിയ ചെറിയ ജോലികൾ ചെയ്യാൻ മടിക്കുന്ന ഇക്കാലത്ത് മറ്റുള്ളവർക്കൊക്കെ മാതൃകയാകുകയാണ് ഈ കൗമാരക്കാരൻ.
കോളേജ് വിട്ട് വൈകുന്നേരം ആറുമുതൽ രാത്രി ഒമ്പതുവരെ സ്റ്റാച്യു ജങ്ഷനിൽ അരുണുണ്ടാകും. തന്റെ കൈവണ്ടിയിൽ കപ്പലണ്ടിക്കച്ചവടവുമായി. അരുണിന്റെ അടുത്ത സുഹൃത്തും സഹപാഠിയുമായ വിവിത് ലാൽ ബോസ് പറയുന്നത് കോളേജിൽ അധികമാർക്കും അരുണിന്റെ ഈ കഥ അറിയില്ലെന്നാണ്. ജോലി ചെയ്തു സ്വരൂപിച്ച പണം കൊണ്ട് അരുൺ സ്വന്തമായി ഒരു ബൈക്കു വാങ്ങിയ കഥയും മറുനാടനോട് പറഞ്ഞത് വിവിത്താണ്. സ്വന്തം വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയ ശേഷം മിച്ചം പിടിച്ച തുക കൊണ്ടാണ് അരുൺ ബൈക്ക് വാങ്ങിയത്. സ്വന്തമായി ഒരു ബൈക്കു വാങ്ങുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അരുൺ മറുനാടൻ മലയാളിയോടു പറഞ്ഞു. അതിനായി ജോലിചെയ്തു സ്വന്തമായി തുക കണ്ടെത്തി എന്നതുതന്നെയാണ് അരുണിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വീട്ടുചെലവുകളൊക്കെ കഴിഞ്ഞശേഷമാണ് ബൈക്കിനായി തുക കണ്ടെത്തിയത് എന്നതും അധ്വാനിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ മനസിനെയാണ് വെളിപ്പെടുത്തുന്നത്.
കപ്പലണ്ടി വിൽക്കുന്ന കൈവണ്ടിയേക്കാൾ പൊക്കം കുറവായിരുന്ന സമയം മുതൽ തന്നെ വിൽപ്പന തുടങ്ങിയതാണ് അരുൺ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന അനിയൻ വലുതാകുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആകണമെന്നാണ് അരുണിന്റെ മോഹം. ഇനി അതിനുവേണ്ടിയുള്ള പരിശ്രമം കൂടി അരുണിന്റെ കപ്പലണ്ടി വിൽപ്പനയിൽ ഉണ്ടാകും.
ഒഴിവുസമയങ്ങളിൽ നിരത്തിൽ കപ്പലണ്ടി വിൽക്കാൻ പോകുമെങ്കിലും പഠനത്തിൽ അരുൺ ഒട്ടും പിന്നിലല്ല. 'സപ്ലി'യുടെ എണ്ണം നോക്കി എൻജിനിയറിങ് വിദ്യാർത്ഥികളെ തിരിച്ചറിയുന്ന കാലത്തിൽ ഒരു സപ്ലി പോലും ഇല്ലാതെയാണ് അരുൺ നാലാം സെമസ്റ്റർ വരെ എത്തിയത്. രാത്രി ജോലി കഴിഞ്ഞു വന്നശേഷമാണ് അരുൺ പഠിക്കുന്നത്. പുസ്തകങ്ങളുടെ ലോകേത്തക്കു കടന്നാൽ പിന്നെ ജോലിയുടെ ക്ഷീണമൊന്നും അരുണിനെ അലട്ടാറില്ല.
കഴിഞ്ഞ ദിവസം മുൻ മന്ത്രി തോമസ് ഐസക് കപ്പലണ്ടി വാങ്ങാൻ വന്നപ്പോൾ അരുൺ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, താൻ തൊട്ടടുത്ത ദിവസംതന്നെ ഫേസ്ബുക്കിലെ താരമാകുമെന്ന്. തോമസ് ഐസക് വന്നു ഫോട്ടോയെടുത്തു കൊണ്ടു പോയ കാര്യമൊക്കെ സുഹൃത്തുക്കളോട് അരുൺ പറയുകയും ചെയ്തു. എന്നാൽ, സോഷ്യൽ മീഡിയയിലെ താരമാകും താനെന്ന് ഈ എൻജിനിയറിങ് വിദ്യാർത്ഥി കരുതിയിരുന്നില്ല. പതിനായിരങ്ങളാണ് ഇതിനകം തോമസ് ഐസക്കിന്റെ ഫേസ്ബുക്കിലൂടെ അരുണിനെക്കുറിച്ച് അറിഞ്ഞത്.
അടുത്ത സുഹൃത്തുക്കൾക്കു മാത്രമാണ് അരുൺ പഠനത്തിനൊപ്പം നിരത്തിൽ കപ്പലണ്ടിക്കച്ചവടത്തിന് പോകുന്നു എന്ന് അറിയാവുന്നത്. എന്നാൽ ഫേസ്ബുക്കിലൂടെ ഇപ്പോൾ കോളേജിലെ സുഹൃത്തുക്കൾക്കിടയിൽ താരമായിക്കഴിഞ്ഞിരിക്കുകയാണ് അരുൺ.
പഠനം വിജയകരമായി പൂർത്തിയാക്കണം എന്നതാണ് ഇപ്പോൾ തന്റെ മുന്നിലുള്ള ആഗ്രഹമെന്ന് അരുൺ പറഞ്ഞു. അതു കഴിഞ്ഞ് ഒരു ജോലി സമ്പാദിച്ച് കുടുംബത്തെ നന്നായി നോക്കണം. എന്തുജോലിയും ചെയ്യാൻ മനസുള്ള ഈ ഇരുപതുകാരന് അതിനു തീർച്ചയായും കഴിയുമെന്നുറപ്പാണ്.
Stories you may Like
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- പ്രവർത്തകരെ പഴിച്ച് തോമസ് ഐസക്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍