പെൺവീട്ടുകാരുടെ ഗുണ്ടകൾ വളഞ്ഞതിനാൽ രജിസ്റ്റർ ചെയ്യാൻ പോലും പുറത്തിറങ്ങാൻ ആയില്ല; പ്രാണൻ ഭയന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പെൺകുട്ടിയെ പൊലീസ് സമ്മർദ്ദത്തിലാക്കി വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ടു; കോടതിയിൽ എത്തിയപ്പോൾ കാമുകനെ തള്ളിപ്പറഞ്ഞപ്പോൾ എല്ലാം ശുഭം; ഈരാറ്റു പേട്ടയിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ പ്രാണ ഭയം മാറാതെ കാമുകനും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മതത്തിന്റെ വേലക്കെട്ടുകൾ ഭേദിച്ച പ്രണയകഥയ്ക്ക് ശോകാന്ത്യം. അവർ ഒരുമിക്കില്ല. പൊലീസ് സ്റ്റേഷനും പിന്നെ ഹൈക്കോടതിയിലും എത്തിയ കമിതാക്കൾ വഴിപിരിയുന്നു. ഹൈക്കോടതിയിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണക്കവേയാണ് പെൺകുട്ടി മനസു മാറിയത്്. കടുത്ത സമ്മർദ്ദമായിരുന്നു ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. താൻ ഈരാറ്റുപേട്ടയിലെ മാതാപിതാക്കൾക്കൊപ്പം പോകുകയാണെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു. ഇതോടെ യുവാവിന് മറ്റു വഴിയില്ലാതായി. ഇരുവരും രക്ഷിതാക്കൾക്കൊപ്പം ഇനി കഴിയും. മനസിൽ പൂവിട്ട പ്രണയത്തിന്റെ മധുരനൊമ്പരവുമായി.
ഈരാറ്റുപേട്ടയിലെ പ്രമുഖ മുസ്ലിം വ്യവസായ കുടുംബത്തിലെ പെൺകുട്ടിയും പാമ്പാടി സ്വദേശിയായ ഹിന്ദു യുവാവും തമ്മിലുള്ള പ്രണയവും ഒരുമിച്ചു ജീവിക്കാനായുള്ള പ്രയാണവും ഏറെ ചർച്ചയായിരുന്നു. മറുനാടനാണ് ഈ വിവരം പുറത്തു വിട്ടത്. മതത്തിന്റെ കടുംനിറങ്ങളിൽ പ്രണയ വർണം ചാലിച്ച ബന്ധം കതിർമണ്ഡലത്തിലെത്തിക്കുന്നതിനായുള്ള പരിശ്രമത്തിലായിരുന്നു ഇരുവരും. ഈരാറ്റുപേട്ടയിലെ യാഥാസ്ഥിത വിഭാഗത്തിന്റെയും വീട്ടുകാരുടെയും ശക്തമായ എതിർപ്പും ഭീഷണിയും കാരണം നാടുവിട്ടു. രണ്ടു ദിവസം മുമ്പ് പാമ്പാടി പൊലീസ് സ്റ്റേഷനിൽ ഇരുവരും അഭയം തേടി.
പൊലീസ് സ്റ്റേഷനിൽ തങ്ങളെ ഒരു വിഭാഗം വേട്ടയാടിയ കഥ ഇരുവരും വ്യക്തമാക്കിയിരുന്നു. ജീവനു ഭീഷണി ഉണ്ടെന്ന് യുവാവ് പറഞ്ഞു. ഇതോടെ ഇരുവരുടെയും മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. തുടർന്ന് പെൺകുട്ടിയുമായി വീട്ടുകാർ സംസാരിക്കുകയുണ്ടായി. പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ഒരു കോടി രൂപയോളം ധനമായി വാഗ്ദാനം ചെയ്തായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നതെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തനിക്ക് യുവാവിനൊപ്പം ജീവിക്കണമെന്നും വീട്ടുകാർ നിശ്ചയിച്ച വിവാഹത്തോട്് താൽപര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ വിവാഹം രജിസ്ട്രർ ചെയ്യാൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. രജിസ്ട്രേഷൻ ഓഫീസിൽ പോകുന്നതിനിടെ ഉണ്ടായ ഭീഷണി കാരണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഫെബ്രുവരി 17 മുതൽ ഇരുവരും വിവാഹം രജിസ്ട്രർ ചെയ്യാനുള്ള നെട്ടോട്ടത്തിലായിരുന്നു. അത് നടക്കില്ലെന്ന് മനസിലായതോടെയാണ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്്. ഇതിൽ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്നും പാമ്പാടി പൊലീസ് വ്യക്തമാക്കി. ഇതിന് ശേഷം ആൺകുട്ടിയെ കോട്ടയത്തെ കോടതിയിലേക്ക് കൊണ്ടു പോയി. ഇതിനിടെ പെൺകുട്ടിയെ കാണാതായതാണെന്ന് കാട്ടി രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ്്് ഹർജി നൽകിയിരുന്നു. അതുകൊണ്ട് കുട്ടികളെ ഹൈക്കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
എന്നാൽ കള്ളക്കളിയുടെ ഭാഗമായി പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം ഈരാറ്റുപേട്ടയിലേക്ക് പോകാൻ അനുവദിച്ചു. പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആർക്കൊപ്പം വേണമെങ്കിലും പോകാൻ സാഹചര്യമുണ്ടായിരുന്നു. എന്നാൽ പൊലീസിന്റെ ഇടപെടലാണ് ഈരാറ്റുപേട്ടിയിലേക്ക് പെൺകുട്ടിയെ എത്തിച്ചത്. പിന്നീട് പെൺകുട്ടി ഹൈക്കോടതിയിൽ എത്തി്.. ഹർജിയുടെ വിചാരണ വേളയിൽ ഇരുവരോടും കോടതി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പെൺകുട്ടി തനിക്ക് രക്ഷിതാക്കൾക്കൊപ്പം പോകാനാണ് ഇപ്പോൾ താൽപര്യമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ചത്്. പെൺകുട്ടി ഇപ്പോൾ ഈരാറ്റുപേട്ടയിലെ വസതിയിലാണ്. യുവാവ് അച്ഛനും അമ്മയ്ക്കും ഒപ്പം പാമ്പാടിയിലും. ഇതോടെയാണ് ഹൈക്കോടതയിലെത്തിയ പ്രണയത്തിന് തിരശീല വീണത്്്്.
കോട്ടയത്ത് നിന്ന് പൊലീസ് ഈരാറ്റുപേട്ടയിലേക്ക് പെൺകുട്ടിയെ പറഞ്ഞുവിടാൻ സാഹചര്യമൊരുക്കിയ പൊലീസാണ് ആന്റി ക്ലൈമാക്സിലേക്ക് കാര്യങ്ങളെത്തിച്ചത്. വീട്ടിലെത്തിയ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിന് ഇരായായെന്ന് കാമുകൻ പറയുന്നു. ഈ ബ്രെയിൻ വാഷിന്റെ ഫലമായി പെൺകുട്ടി ഹൈക്കോടതിയിൽ മനസ്സുമാറ്റിയെന്നാണ് ആൺകുട്ടിയുടെ കൂട്ടുകാർ പറയുന്നത്. അതിനിടെ കാമുകനെ തേടി വധ ഭീഷണിയും എത്തുന്നു. മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയവും അത് സഫലീകരിക്കാനുള്ള യാത്രയും ഏറെ ചർച്ചാവിഷയമായിരുന്നു. മതം മാറാതെ തന്നെ ഒരുമിച്ച് ജീവിക്കാനായിരുന്നു ഇവരുടെ പരിപാടി. പക്ഷേ ഈ ബന്ധത്തിനെതിരെ ചില സംഘടനകളിൽ നിന്നും കടുത്ത എതിർപ്പും ഭീഷണിയും ഉയർന്നിരുന്നു. സദാചാര ഗുണ്ടായിസം കൊടികുത്തി വാഴുന്ന കാലത്ത്്് അതിർവരമ്പുകളെ അലിയിച്ച ന്യൂജെൻ പ്രണയവും ഒടുവിൽ കൊഴിയുകയാണ്.
ഒളിവ് ജീവിതത്തിനിടെ പെൺവീട്ടൂകാരിൽ നിന്നു ഭീഷണി ഉണ്ടായതോടെ പെൺകുട്ടിയും ആൺകുട്ടിയും ചേർന്ന് തങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം എന്ന് ആവശ്യപ്പെട്ട് വീഡിയോ റിക്കോർഡ് ചെയ്ത് ചിലർ വഴി മറുനാടനിൽ എത്തിച്ചിരുന്നു. എന്നാൽ ഇരുവരുടേയും സുരക്ഷ കരുതി മറുനാടൻ ഇത് പുറത്തു വിട്ടില്ല. പെൺകുട്ടിയുടെ പേരോ വിവരങ്ങളോ പുറത്ത് വിടാതെ വാർത്തി പ്രസിദ്ധീകരിച്ച മറുനാടൻ എഡിറ്റർക്ക് വധ ഭീഷണി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുമുണ്ട്.
കോളേജ് പഠനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് യുവാവ്. യുവതി മറ്റൊരു കോളേജിൽ ഇപ്പോഴും പഠിക്കുന്നു. മുസ്ലിം യുവതിയുമായുള്ള പ്രണയം യുവാവ് തന്റെ വീട്ടിൽ തുറന്നു പറഞ്ഞിരുന്നു. ഹിന്ദു കുടുംബത്തിൽ നിന്ന് പ്രതീക്ഷിച്ചതു പോലെ എതിർപ്പുണ്ടായി. എങ്കിലും വീട്ടുകാർ സമ്മതിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മുസ്ലിം യുവതിക്ക് കുടുംബത്തിൽ അറിഞ്ഞതോടെ പീഡനമായിരുന്നു ഫലം. ദേഹോപദ്രവവും മാനസിക പീഡനവും തുടർന്നു. ഇതിനിടെ പെൺകുട്ടിയുടെ വിവാഹവും ഉറപ്പിച്ചു. പെൺകുട്ടിയുടെ പ്രണയം ബോധ്യപ്പെടുത്തിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ഒരു കോടി രൂപയാണ് ഇതിന് നിക്കാഹിന് സമ്മതിച്ചയാൾക്ക് പെൺകുട്ടിയുടെ വീട്ടുകാർ വാഗ്ദാനം ചെയ്തത്. അത്രയ്ക്ക് പ്രമാണിമാരായിരുന്നു പെൺവീട്ടുകാർ. ഒരു കോടി ലഭിക്കുമെന്ന് വന്നതോടെ വരൻ മറ്റൊന്നും നോക്കിയില്ല. വിവാഹത്തിന് ഇയാൾ സമ്മതിച്ചു. എന്തുവന്നാലും ഒരു കോടി കിട്ടിയാൽ കെട്ടാമെന്ന നിലപാടിലുമെത്തി.
ഇതോടെ ഇരുവരും ഒരുമിച്ച് താമസിക്കാൻ വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാൽ ഇവരെ കൊന്നു കളയുമെന്ന ഭീഷണിയുമായി ചില സംഘടനാ പ്രവർത്തകർ എത്തി. പെൺകുട്ടിയുടെ വീട്ടുകാരുടെ നിർബന്ധപ്രകാരമായിരുന്നു ഇവരുടെ രംഗപ്രവേശം. ഈരാറ്റുപേട്ടയിലെ അറിയപ്പെടുന്ന ബിസിനസ്സ് കുടുംബത്തിന് വേണ്ടി പൊലീസുമെത്തി. കേസ് രജിസ്റ്റർ ചെയ്യാത്ത രഹസ്യമായുള്ള അന്വേഷണമാണ് നടക്കുന്നത്. ഈരാറ്റുപേട്ട പൊലീസ് ഒളിച്ചോടിയവർക്കായി എങ്ങും വലവിരിച്ചു. ഇതോടെ പുറത്തിറങ്ങി വിവാഹം രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ. ഈ മാസം 17നാണ് ഇരുവരും വീടുവിട്ടിറങ്ങയത്. രജിസ്റ്റർ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം.
ഒളിച്ചോട്ടം പുറത്തറിഞ്ഞതോടെ മത സംഘടനകളെ വീട്ടുകാർ രംഗത്തിറക്കിയിരുന്നു. ഇതോടെയാണ് പൊലീസിൽ കീഴടങ്ങേണ്ട സാഹചര്യം ഉണ്ടായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍