ഒരു പ്രസിഡന്റിനെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ; നടപ്പാക്കിയ വികസന പദ്ധതികളുടെ പേരിൽ ഇരവിപേരൂർ പഞ്ചായത്ത് ലിംകാ ബുക്ക് ഓഫ് റിക്കാർഡ്സിൽ; എന്നിട്ടും സിപിഐ(എം) മാത്രം ഇതൊന്നും തിരിച്ചറിയുന്നില്ലെന്ന് അണികൾ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: അഞ്ചു വർഷം മുമ്പ് ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ അഡ്വ. എൻ. രാജീവ് എന്ന ചെറുപ്പക്കാരന് വലിയ മോഹങ്ങളും പ്രതീക്ഷയുമൊന്നുമില്ലായിരുന്നു. അടുക്കും ചിട്ടയുമായി പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു പോയപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രസിഡന്റിന്റെ അവാർഡ് വരെ കിട്ടി. ഇപ്പോഴിതാ ഈ കൊച്ചു പഞ്ചായത്ത് ലിംക ബുക്ക് ഓഫ് റെക്കോഡ്സിലുമെത്തിയിരിക്കുന്നു.
ഇരവിപേരൂരിൽ സൗജന്യ വൈഫൈ ഏർപ്പെടുത്തിയാണ് രാജീവ് വികസന പ്രവർത്തനങ്ങൾ തുടങ്ങുന്നത്. എന്നാൽ സിപിഐ(എം) നേതൃത്വം രാജീവിന്റെ ജിനകീയ പ്രവർത്തനത്തെ തിരിച്ചറിയുന്നില്ലെന്ന ആക്ഷേപം പ്രാദേശീക പാർട്ടി പ്രവർത്തകർക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സിപിഎമ്മിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല. എന്നാൽ ഇരവിപുരത്ത് രാജീവിന്റെ മികവിൽ മുന്നേറ്റമുണ്ടാക്കി. ഈ സാഹചര്യത്തിൽ ആറന്മുളയിൽ രാജീവിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും പ്രാദേശിക നേതൃത്വം മുന്നോട്ട് വയ്ക്കുന്നു. എന്നാൽ ജില്ലാ കമ്മറ്റിയുടെ പ്രാഥമിക പട്ടികയിൽ പോലും രാജീവില്ല. ഇതിൽ അമർഷവും സജീവമാണ്.
ലിംക ബുക്കിന്റെ 2016 എഡിഷനിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ എൻ. രാജീവിന്റെ പേരിലാണ് കേരളത്തിലെ മാതൃകാഗ്രാമം എന്ന പേരിൽ റിക്കാർഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് നേടിയ പഞ്ചായത്ത്, ഇന്ത്യയിൽ ആദ്യമായി ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ ലഭ്യമാക്കിയ ഗ്രാമപഞ്ചായത്ത് എന്നീ പ്രത്യേകതകളും എടുത്തു പറയുന്നു. മാലിന്യ സംസ്കരണരംഗത്ത് നടത്തിയ ഇടപെടലുകൾ, ശുദ്ധജല ലഭ്യതയ്ക്കായി നടത്തിയ പദ്ധതികൾ എന്നിവയും ഇത് രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ മാതൃകയായി തിരഞ്ഞെടുത്തതും ദേശീയ നേട്ടമായി പരിഗണിച്ചാണ് ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടുന്നതിന് സഹായകമായത്. വരട്ടാറിന്റെ പുനരുജ്ജീവനത്തിന് നടത്തിയ ശ്രമങ്ങളും എടുത്തുപറയുന്നുണ്ട്.
ഇ-ഗവേണൻസ് ഉൾപ്പെടെയുള്ള ഭരണനേട്ടങ്ങൾ പരിഗണിച്ച് നേരത്തേ പഞ്ചായത്തിന് പ്രധാനമന്ത്രിയുടെ പൊതുഭരണഅവാർഡ് ലഭിച്ചിരുന്നു. ഇതേ തുടർന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ഗ്രാമപഞ്ചായത്ത് ഇടം നേടി. കേന്ദ്ര സർക്കാരിന് കീഴിലുള്ള (പബ്ളിക് ഗ്രീവൻസ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ഫണ്ട് )കേന്ദ്രഭരണ പരിഷ്കാരവകുപ്പിനു കീഴിലുള്ള ഫണ്ട് ഉപയോഗിച്ച് ഇ-ഗവേണൻസ് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾക്ക് ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിന് സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
സിവിൽ സർവീസ് ഉൾപ്പെടെ മത്സരപരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കാനും ഗ്രാമത്തിന്റെ പൊതുവിവരങ്ങൾ പഠനവിധേയമാക്കാനും വേണ്ടി ഗ്രാമവിജ്ഞാന കേന്ദ്രം സ്ഥാപിച്ചതും ദേശീയതലത്തിൽ മാതൃകയായി പരിഗണിച്ചു.
കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ അധികാര വികേന്ദ്രീകരണമാണ് പഞ്ചായത്തുകൾക്ക് ഭരണനേട്ടത്തിന് സഹായകരമായ സാഹചര്യമൊരുക്കിയതെന്ന് സിപിഐ(എം) നേതാവു കൂടിയായ എൻ. രാജീവ് പറയുന്നു. പഠനത്തിനെത്തിയ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പഞ്ചായത്തുകൾക്ക് അധികാരമില്ല. പലയിടത്തും പഞ്ചായത്തുകളുടെ ഘടനയിൽ കേരളിത്തിലേതു പോലെയുള്ള ജനസംഖ്യയില്ല. അതുകൊണ്ടുതന്നെ അവിടങ്ങളിൽ പഞ്ചായത്തുകൾക്ക് വരുമാനവും ജീവനക്കാരും കുറവാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും ഗോവ, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഇരവിപേരൂരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ പദ്ധതികൾ പഠിക്കാനെത്തി.
ഇരവിപേരൂർ പദ്ധതികളുടെ പ്രായോഗിക പഠനത്തിന് കേന്ദ്രം സ്ഥാപിക്കണമെന്ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ പ്രതിനിധികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമീണ കോടതി എന്ന ആശയത്തിൽ നടപ്പാക്കിയ ജാഗ്രതാ സമിതിയുടെ പ്രവർത്തനവും ദേശീയ തലത്തിൽ മാതൃകയായി ഇവിടെ നിന്ന് സ്വീകരിച്ചു. മധ്യപ്രദേശ് സർക്കാർ ഇത് സംബന്ധിച്ച പദ്ധതികൾ അവരുടെ സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള ഒരുക്കത്തിലാണ്. കേരളസർക്കാരിന്റെ ആദ്യ ബയോഡൈവേഴ്സിറ്റി പുരസ്കാരം നേടിയ പഞ്ചായത്തു കൂടിയായ ഇരവിപേരൂർ ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ അംഗീകാരമുള്ള പ്രാഥമികാരോഗ്യകേന്ദ്രം എന്ന നേട്ടവും കൈവരിച്ചു. നാലു വർഷമായി പൊതുജനങ്ങൾക്കായി യോഗാ പരിശീലനവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.
മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ടാറിനൊപ്പം എട്ടു ശതമാനം ചേർത്ത് റോഡിന്റെ നിലവാരം കൂട്ടാമെന്ന് പ്രായോഗികമായി നടപ്പാക്കുന്നതിനും ഇരവിപേരൂർ മാതൃക വിജയം കണ്ടു. 1300 കിലോഗ്രാം പ്ലാസ്റ്റിക്കാണ് കഴിഞ്ഞ വർഷം ടാറിനൊപ്പം വിനിയോഗിച്ചത്. നാലുകിലോമീറ്റർ റോഡാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിൽ ടാർ ചെയ്തത്. ഈ വികസന മാതൃകകൾ എൻ. രാജീവിന്റെ നേതൃത്വത്തിൽ കേന്ദ്ര വകുപ്പ് സെക്രട്ടറിമാർക്ക് മുൻപിൽ അവതരിപ്പിച്ചിരുന്നു. സൻസദ് ആദർശ് ഗ്രാമം പദ്ധതിയുടെ ദേശീയ ശിൽപ്പശാലയിലും പദ്ധതികൾ പ്രത്യേക സ്റ്റാളിലൂടെ അവതരിപ്പിച്ചു.
ഇതേ തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ദേശീയ പാതകൾ ടാർ ചെയ്യുമ്പോൾ എട്ടു ശതമാനം പ്ലാസ്റ്റിക് ചേർക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരവിറക്കിയിരുന്നു. ഇതും പഞ്ചായത്ത് നടത്തിയ പദ്ധതികളുടെ ദേശീയ സ്വീകാര്യത വ്യക്തമാക്കുന്നു. ശുദ്ധമായ മാംസം ലഭിക്കുന്നതിനുള്ള ആധുനിക അറവുശാലയുടെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.
Stories you may Like
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
- പെരുനാട് പഞ്ചായത്തിലെ ജീവനക്കാരുടെ സസ്പെൻഷൻ റദ്ദാക്കി പഞ്ചായത്ത് ഡയറക്ടർ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍