മതം ചെറുപ്പത്തിലേ അടിച്ചേൽപ്പിക്കുന്നത് നിർത്തണമെന്ന് ജാമിദ ടീച്ചർ; ഹിന്ദുമതവും ഹിന്ദുത്വയും രണ്ടല്ലെന്ന് പ്രസാദ് വേങ്ങര; തോമാശ്ലീഹ കേരളത്തിൽ വന്നത് കെട്ടുകഥയെന്ന് റോഷൻ മാത്യു വർഗീസ്; ഖുർആൻ മാത്രം ഉയർത്തിപ്പിടിച്ചവർക്ക് ഭരണഘടന ഉണ്ടെന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് മാവൂരാൻ നാസർ; നിഷിദ്ധബന്ധം ആർക്കെങ്കിലും ഒരു അലങ്കാരമായിട്ടുണ്ടെങ്കിൽ അത് മതവാദികൾക്ക് മാത്രമെന്ന് സി രവിചന്ദ്രൻ; ചിന്തകൾക്ക് തീപ്പിടിപ്പിച്ച് എസ്സൻഷ്യക്ക് സമാപനം
മറുനാടൻ ഡെസ്‌ക്
കൊച്ചി: സ്വതന്ത്ര ചിന്തയുടെയും ശാസ്ത്രബോധത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നിട്ട്, ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ക്ലബിന്റെ മൂന്നാം വാർഷികമായ എസ്സൻഷ്യ -19 സമാപിച്ചു. കൊച്ചി ടൗൺ ഹാളിൽ നടന്ന സെമിനാറിൽ 800 ലധികം പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. കേരളീയ പൊതുസമുഹം ചർച്ചചെയ്യാൻ മടിക്കുന്ന മതവിമർശനവും, ഒപ്പം മികച്ച ശാസ്ത്ര ക്ലാസുകളുമാണ് എസ്സൻസ് ഒരുക്കിയത്.
കാളപെറ്റാൽ കയർ എടുക്കുന്ന പ്രവണത സോഷ്യൽ മീഡിയിൽ അടക്കം വർധിച്ചുവരികയാണെന്നും, രോഗാതുരമായ ഒരു സമൂഹത്തിന്റെ ലക്ഷണങ്ങൾ ആണ് ഇതെന്നും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. കാളപ്പേറ് ജേണലിസം ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത്. 'പ്രതികാര ദാഹവുമായി മുർഖൻപാമ്പ് പാഞ്ഞത് രണ്ടുകിലോമീറ്റർ' എന്നൊക്കെ വാർത്ത ഇപ്പോഴും നമ്മുടെ പത്രങ്ങളിൽ വരുന്നത് നോക്കുക. 'ബഷീർ മരിച്ചിട്ട് നാലുമാസം; വാട്സാപ്പിൽ ലെഫ്റ്റ് ആയത് ഇന്നലെ' എന്നായിരുന്നു മറ്റൊരു വാർത്ത. ഒരാൾ ദീർഘകാലം ഇനാക്റ്റീവായി കിടന്നാൽ വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്ന് സ്വാഭാവികമായും പുറത്താകും. ഇത് മനസ്സിലാക്കാതെയാണ് വാർത്തകൾ വരുന്നത്. 'കാളയും കയറും' എന്ന് പേരിട്ട തന്റെ പ്രഭാഷണത്തിൽ സി രവിചന്ദ്രൻ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമ പ്രശ്നത്തിൽ അസമിൽ പ്രക്ഷോഭം ഉണ്ടായത് കേരളത്തിലേതിന് സമാനമായിട്ടല്ല. ഇവിടെ മുസ്ലീങ്ങളെ ഒഴിവാക്കിയതിന് എതിരെയാണെങ്കിൽ അവിടെ ആരും ഇങ്ങോട്ട് വരേണ്ടെന്നും കുടിയേറ്റക്കാരെ തള്ളാനുള്ള ഡമ്പിങ്ങ് യാർഡ് അല്ല ഞങ്ങളുടെ നാട് എന്നും പറഞ്ഞാണ് പ്രക്ഷോഭം ഉണ്ടായത്. എന്നാൽ ഇതുരണ്ടും കൂട്ടിക്കെട്ടി കേരളത്തെപ്പോലെ അസമും പ്രക്ഷോഭ തീച്ചൂളയിൽ എന്നൊക്കെയാണ്, പലരും പ്രചരിപ്പിച്ചത്.
ആൾക്കൂട്ട വിചാരണയുടെ അടിസ്ഥാനത്തിലല്ല നീതി നിശ്ചയിക്കേണ്ടത്. വർഷങ്ങൾക്കു നീണ്ട വിചാരണക്കുശേഷം നിരപരാധികൾ എന്ന് കണ്ട് കോടതി വെറുതെ വിട്ടവർ നിരവധിയാണ്. പക്ഷേ ഇപ്പോൾ ജനം പ്രതികളെ ഓൺ ദ സ്പോട്ടിൽ വെടിവെച്ച് കൊല്ലാനാണ് ആഹ്വാനം ചെയ്യുന്നത്. ജനങ്ങളുടെ പൊതുബോധമനുസരിച്ച് വോട്ടിനിട്ട് കൊല്ലുന്ന രീതി ശരിയല്ല. പൊലീസിനൊ ഇൻവെസ്ററിഗേറ്റിങ്ങ് ഏജൻസിക്കോ ഒന്നും ഒരാളെ ശിക്ഷിക്കാനുള്ള അധികാരമില്ല. തെലങ്കാനയിൽ വെടിയേറ്റ് മരിച്ച പ്രതികളിൽ ഒരാളെങ്കിലും ഇതുപോലെ നിരപരാധികൾ ആയിരുന്നെങ്കിലോ?-സി രവിചന്ദ്രൻ ചോദിച്ചു.
സ്വതന്ത്രചിന്തകർ എന്നാൽ സ്വതന്ത്ര ലൈംഗികത ആഗ്രഹിക്കുന്നവരാണെന്നും അമ്മയെയും പെങ്ങളെയും ഭോഗിക്കുന്നവർ ആണെന്നും ചില മതഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണത്തെയും സി രവിചന്ദ്രൻ പൊളിച്ചടുക്കി. സ്വതന്ത്രചിന്തയെന്നാൽ എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യമല്ല. സ്വാതന്ത്ര്യം അതിർത്തികൾ ഇല്ലാത്തതല്ല. അതിർത്തിക്കുള്ളിലെ സാധ്യതയാണ്. എല്ലാറ്റിൽ നിന്നുമുള്ള സ്വാതന്ത്ര്യം പ്രായോഗികമായി സാധ്യമാവുകയുമില്ല. വസ്ത്രത്തിൽ നിന്നുള്ള സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ് ദിംഗംബരന്മാരെ പോലെ നമുക്ക് യോഗം ചേരാനാവില്ല. ധാർമ്മികത സഹജമാണ്. ചിലതെല്ലാം നാം ആർജ്ജിക്കുന്നതും. അത് ഏതെങ്കിലും മതത്തിന്റെ കുത്തകയല്ല. മനുഷ്യന് ഉള്ളകാര്യങ്ങളേ മതത്തിനും ചെയ്തുകൊടുക്കാൻ കഴിയൂ. പക്ഷേ മതവാദികളുടെ ധാർമ്മികത എന്നത് എന്ത് ദയനീയമാണ്. ഞങ്ങളുടെ പുസ്തകത്തിൽ എഴുതിയതുകൊണ്ടുമാത്രം ഞങ്ങൾ ഇന്നത് ചെയ്യില്ല എന്ന് പറയുന്നവരുടെ ധാർമ്മിക നിലവാരം ദയനീയമാണ്. പുസ്തകത്തിൽ എഴുതി വെച്ചില്ലായിരുന്നില്ലങ്കിൽ ഞങ്ങൾ ബാത്ത് റൂമിൽ ഫ്ളഷ് ചെയ്യില്ല എന്ന് പറയുന്നത് എത്ര കഷ്ടമാണ്.- രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
നിഷിദ്ധബന്ധം അഥവാ അഗമ്യഗമനം പ്രോൽസാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. അങ്ങനെ ചെയ്യുന്നവരും ഒരു ന്യുനപക്ഷം മാത്രമാണ്. പക്ഷേ മതഗ്രന്ഥങ്ങളിൽ ഒക്കെയും നിഷിദ്ധ ബന്ധങ്ങളുടെ നീണ്ട നിരയുണ്ട്. ആദം -ഹവ്വ കഥയിൽ എങ്ങനെ വ്യാഖ്യാനിച്ചാലും അത് നിഷിദ്ധ ബന്ധത്തിന്റെതാണ്. ബൈബിളിലെ എബ്രാഹം- സാറ ബന്ധം സാമുവലിന്റെ കഥ തുടങ്ങിയവ. നിഷിദ്ധബന്ധം ആർക്കെങ്കിലും ഒരു അലങ്കാരമായിട്ടുണ്ടെങ്കിൽ അത് മതവാദികൾക്ക് മാത്രമാണ്. ശാസ്ത്രീയ നിഗമനം വെച്ചുനോക്കിയാലും പ്രോൽസാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല നിഷിദ്ധബന്ധം.ജനിതകരോഗങ്ങൾ അടക്കമുള്ള പലപ്രശ്‌നങ്ങളും അതോടൊപ്പം വരാം. നമ്മുടെ നാട്ടിലുണ്ടായിരുന്ന മുറപ്പെണ്ണ് സമ്പ്രദായവും, തമിഴ്‌നാട്ടിൽ സഹോദരന്റെ മകളെ വിവാഹം കഴിക്കുന്നതും അടക്കമുള്ളവ ഈ രീതിയിൽ വിലക്കപ്പെടേണ്ടതാണ്. പിന്നെ മതവിലക്കുകൾ ഉണ്ടായിട്ടും യാതൊരു കാര്യവും മറ്റു പലതിനും ഇല്ല. പോൺസൈറ്റുകൾ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത് പാക്കിസ്ഥാനിലാണ് എന്നാണ് കണക്കുകൾ. ആ കണക്കിന്റെ ആദ്യ പട്ടികയിൽ ബാക്കിയുള്ളവ ഇസ്ലാമിക രാജ്യങ്ങളാണ്. മതവിലക്ക് ഒന്നിനും പരിഹാരമല്ല എന്നാണ് ഇത് തെളിയിക്കുന്നത്- സി രവിചന്ദ്രൻ വ്യക്തമാക്കി.
തോമാശ്ലീഹ കേരളത്തിവന്നത് കെട്ടുകഥ മാത്രം
രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടിയിലെ ആദ്യ സെഷനിൽ വർണ്ണാലയം എന്ന വിഷയം അവതരിപ്പിച്ച ധന്യ ഭാസ്‌ക്കരൻ ഇന്റലിജൻസ് കോഷ്വന്റ് എന്ന ഐക്യുവിനെ കുറിച്ചാണ് സംസാരിച്ചത്. ഓരോ കുട്ടികളും മൾട്ടിപ്പിൾ ജീനിയസുകളാണ്. ഐക്യൂവിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ വിലയിരുത്താൻ കഴിയില്ല. അമേരിക്കയിൽ ഐക്യൂ കുറവുള്ള ഇണകളുടെ കുട്ടികളെ പണ്ട് അബോർഷൻ ചെയ്യിപ്പിക്കുമായിരുന്നെന്നും ധന്യ കൂട്ടിച്ചേർത്തു. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ സമഗ്ര വികസനത്തിന് അപര്യാപ്തമാണ്. എല്ലാ കുട്ടികളും ഒരുപോലെ ആവണമെന്ന് ശാഠ്യം പിടിക്കരുതെന്ന് പറഞ്ഞാണ് ധന്യ പ്രഭാഷണം അവസാനിപ്പിച്ചത്. കാവി ഭാവന എന്ന വിഷയം അവതരിപ്പിച്ച പ്രസാദ് വേങ്ങര, ഹിന്ദുത്വയും ഹിന്ദുമതവും രണ്ടല്ലെന്നാണ് വ്യക്തമായി വിശദീകരിച്ചത്. അടിസ്ഥാനപരമായി ഇതൊരു മതസംരക്ഷണ വാദമാണ്. ഹിന്ദുത്വയുടെ അടിസ്ഥാനം ഹിന്ദുമത ഗ്രന്ഥങ്ങളിൽ തന്നെയാണ്. വേദം, ഉപനിഷത്ത്, എന്നവയിലാണ് അത് കിടക്കുന്നത്. ഒരുകാലത്തും മാറാത്തത് എന്ന അർഥത്തിലുള്ള അറുപിന്തരിപ്പൻ ആശയമാണ് സനാതനത്വമൊക്കെ മുന്നോട്ടുവെക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന പോലെ മതത്തിനെതിരായ നവോതഥാനം ആയിരുന്നില്ല, കേവലം ഹൈന്ദവ മത നവീകരണം മാത്രമാണ് ഇന്ത്യയിൽ നടന്നത്. സ്വാമി വിവേകാനന്ദൻ, ദയാനന്ദസരസ്വതി എന്നിവരൊക്കെ ശ്രമിച്ചത് ഹിന്ദുമതത്തെ പരിഷ്‌ക്കരിച്ച് സെമിറ്റിക്ക് മതങ്ങൾക്ക് സമാനമായ ഒരുമതമാക്കാനാണ്. ഹിന്ദുമതത്തെ എതിരിടാതെ ഹിന്ദുത്വയെ മാത്രം വിമർശിച്ച്, മതരാഷ്ട്ര വാദത്തെ ഇല്ലാതാക്കാൻ കഴിയില്ല. മോദിയും അമിത് ഷായും മാറിയാൽ ഹിന്ദുത്വ രാഷ്ട്രീയം അവസാനിക്കുന്നില്ല.
തോമാശ്ലീഹ കേരളത്തിൽ വന്നുവെന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് തുടർന്ന് സംസാരിച്ച റോഷൻ മാത്യു വർഗീസ് ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള യാതൊരു തൊളിവും ലഭ്യമല്ല. സെന്റ് തോമസ് വന്നുവെന്ന് പറയുന്ന എഡി 52ൽ, കേരളത്തിൽ ബ്രാഹ്മണർ ഉണ്ടായിരുന്നില്ല.
3ാം നൂറ്റാണ്ടിലാണ് കേരളത്തിലേക്ക് ബ്രാഹ്മണ കുടിയേറ്റം ഉണ്ടാവുന്നത്. പ്ലാസിബോപതി എന്ന വിഷയം അവതരിപ്പിച്ച ഡോ ആരിഫ് ഹൂസൈൻ തെരുവത്ത് ചൂണ്ടിക്കാട്ടിയത് ഒരു മരുന്നും കൊടുക്കാതെ താൽക്കാലിക ആശ്വാസം കിട്ടുന്ന പ്ലാസിബോ ഇഫക്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നായിരുന്നു. ഹോമിയോപ്പതി അടക്കമുള്ള സമാന്തര ചികിത്സയിൽ ഈ രീതി നന്നായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്താമാക്കി.
വാഹന സുരക്ഷയെകുറിച്ചും പൊതുഗതാഗതത്തിന്റെ വളർച്ചയും വിശദമാക്കിക്കൊണ്ടായിരുന്നു ചന്ദ്രശേഖർ രമേഷിന്റെ 'വളയം പിടിക്കുന്ന അരൂപി' എന്ന പ്രസന്റേഷൻ. എസി വണ്ടി വാങ്ങിയശേഷം അതിൽ ചാണകം മെഴുകി യാത്രചെയ്യുന്ന, പല ഉത്തരേന്ത്യൻ അനുഭവങ്ങളും അദ്ദേഹം ചിത്രസഹിതം വിശദീകരിച്ചു. ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും കൂർത്ത ബിംബങ്ങളും മറ്റും കാറിൽ വെച്ചുകൊണ്ട് നാം നമ്മുടെ സുരക്ഷ അപകടത്തിലാക്കുകയാണ്. ഇനി ഡ്രൈവറില്ലാ വണ്ടികളാവും ലോകത്തിൽ വ്യാപകമാവുക. ഫ്‌ളയിങ്ങ് ഓട്ടോമാറ്റിക്ക് കാറുകൾ എന്ന പറക്കുന്ന കാറുകളെ കാണിച്ചുകൊണ്ടാണ് ചന്ദ്രശേഖർ തന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നത്. ഒപ്പം മതങ്ങൾക്കുനേരെയുള്ള ശക്തമായ ട്രോളും. ' ഇത് ഇപ്പോഴേ പറയുന്നത്, പറക്കുന്ന കാറുകൾ ഇറങ്ങിയാൽ അത് ഞങ്ങളുടെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് വരാതിരിക്കാനാണ്'- ചന്ദ്രശേഖർ വ്യക്തമാക്കി.
മതം ചെറുപ്പത്തിലേ അടിച്ചേൽപ്പിക്കുന്നത് നിർത്തണം- ജാമിദ ടീച്ചർ
അതേസമയം പരിപാടിയുടെ ശ്രദ്ധേയമായ ഭാഗം 'നിർമതം' എന്ന സെഷനാണ്. ജാമിദ ടീച്ചർ, അയൂബ് പി.എം, മുൻ ക്രൈസ്തവ പുരോഹിതനായ മാണി പറമ്പത്ത് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഷിബു ഈരിക്കലായിരുന്നു മോഡറേറ്റർ. 'മതരഹിതമായ ഒരു ലോകം സാധ്യമാണോ' എന്നതായിരുന്നു സംവാദ വിഷയം. ഇന്ത്യ പോലുള്ള രാജ്യത്ത് പൗരത്വ ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്ന സമയത്തും, പൂർണ്ണമായും ഒരു മത രാഷ്ട്രമാവാൻ കഴിയില്ലെന്ന് പി എം അയൂബ് ചൂണ്ടിക്കാട്ടി. കാരണം മതരാഷ്ട്രമാവണമെങ്കിൽ നമ്മൾ വർഷങ്ങളോളം പിന്നോട്ട് പോകണം. ആധുനിക സമൂഹത്തിന്റെയും സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും എല്ലാം കാതൽ ജനാധിപത്യമാണ്. അതുകൊണ്ടെല്ലാം തന്നെ ഒരു രാഷ്ട്രവും മതരാഷ്ട്രമാവാൻ ആഗ്രഹിക്കുന്നില്ലെന്നും അയൂബ് വാദിച്ചു.
ചെറുപ്പത്തിലെ തന്നെ മദ്രസയിലും, ദറസിലുമെല്ലാമായി മതം അടിച്ചേൽപ്പിക്കുന്നതാണ് അതിങ്ങനെ പ്രചരിക്കാനുള്ള കാരണമെന്ന് ജാമിദ ടീച്ചർ പറഞ്ഞു. ഇങ്ങനെ ശക്തമായി അടിച്ചേൽപ്പിക്കപ്പെടുന്ന മതത്തിൽ നിന്ന് പിന്നീട് അവർക്ക് മോചനം ഉണ്ടാവില്ല. യുക്തിയുടെയും, ശാസ്ത്രബോധത്തിന്റെയും മേഖലകളെ ഒതുക്കി കളയുകയാണ് മതം ചെയ്യുന്നത്. ഇതിന് പരിഹാരമായി നമ്മൾ വീട്ടിൽ യുക്തിബോധവും ശാസ്ത്രബോധവും വളർത്താനുള്ള പരിശീലനം രക്ഷിതാക്കൾക്ക് കൊടുക്കുകയാണ് വേണ്ടത്. കുട്ടികളിലേക്ക് സ്വന്തം വിശ്വാസം അടിച്ചേൽപ്പിക്കുന്നതിന് പകരം കുട്ടികളെ ചിന്തിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്. പുതിയ തലമുറ ഖുറാനൊന്നും കൊടുത്താൽ വായിക്കുകപോലുമില്ല. അവർക്ക് മതഗ്രന്ഥങ്ങളോടൊന്നും ആഭിമുഖ്യമില്ല. അവർക്ക് താൽപര്യം ഡോക്യുമെന്ററികളോ, സിനിമകളോ ആണെന്നാണ് ജാമിദ ടീച്ചറുടെ അഭിപ്രായം. കാലം മാറുമെന്നും ഇന്ത്യയും ഒരു മതരഹിത സമൂഹമാവുന്ന കാലം വിദൂരമല്ലെന്നുമാണ് ജാമിദ ടീച്ചറുടെ പ്രവചനം. താൻ യുക്തിവാദിയായതിന്റെപേരിൽ
പേരിൽ എന്റെ ഉമ്മയുടെ പേര് മഹല്ലിൽനിന്ന് വെട്ടിയതാണ് ഈയിടെയാണ്. 'ലോകത്ത് ഒരു ശവവും റോഡിൽ കിടന്ന് നാറിയിട്ടില്ല' എന്ന മറുപടിയാണ് പക്ഷേ ഉമ്മ നൽകിയത്'- ജാമിദ ടീച്ചർ വ്യക്തമാക്കി.
.
അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ ക്രൂരതകൾ കാണിച്ചത് മതവും ദൈവവും തന്നെയാണെന്നാണ് മാണി പറമ്പത്ത് വ്യകതമാക്കി. യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഉയർന്ന് വന്നിട്ടുള്ള മതരഹിത സമൂഹങ്ങൾ എന്ന് പറയുന്നത് ഈ ക്രൂരതകൾക്ക് എതിരായുള്ള ഒരു നിശബ്ദ പ്രതിഷേധം കൂടിയായിരുന്നു. അവിടെയെല്ലാം സമൂഹങ്ങളിൽ മതത്തിന് യാതൊരു വിലയുമില്ല. അങ്ങനെ ഒന്ന് ഇന്ത്യയിൽ സാധ്യമാവാത്തത് ചെറുപ്പം മുതലുള്ള മതത്തിന്റെ ഒരു പിടികൊണ്ടാണ്. അതുകൊണ്ട് തന്നെ മതമാണ് സമൂഹത്തിലെ ഏറ്റവും വലിയ ക്രൂരത. ആ മതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനങ്ങൾ ചെറുപ്പം മുതലേ ശീലിക്കണം. ഇന്ത്യയിലെ മതേതരത്വം കപടമാണ്. ഇവിടെയുള്ളത് മതസൗഹാർദമാണ്. മതേതരത്വം എന്ന് പറഞ്ഞാൽ ഒരുമതത്തെയും രാഷ്ട്ര ശരീരത്തിലേക്ക് ഇടപെടാൻ സമ്മതിക്കാതിരിക്കുക എന്നതാണ്.
എന്നാൽ ഇവിടെ നടക്കുന്നത് ഒരു സംഭവം ഉണ്ടായാൽ ഒരു പള്ളീലച്ചനും, മൗലവിയും, പൂജാരിയും ചേർന്ന് നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റിടും. ഇതൊരു വ്യാജസംഭവമാണ്. മതേതരത്വം എന്ന് പറഞ്ഞാൽ മതത്തിന് പരിഗണന കൊടുക്കാതെയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ നടക്കുന്നത് മത സൗഹാർദമാണ്. അതുകൊണ്ടാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മതത്തിന് ഇത്ര പ്രാധാന്യം ലഭിക്കുന്നതെന്നും മാണി പറമ്പത്ത് പറഞ്ഞു.തുടർന്ന് പാനലിസ്റ്റുകൾ ജനങ്ങളുമായി സംവദിക്കയും ചെയ്തു.
.മതരഹിത സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മൾ ഒറ്റപ്പെട്ട് പോവില്ലേ? കുട്ടികൾക്ക് എന്ത് പേരിടും എന്നെല്ലാമായിരുന്നു ഒട്ടുമിക്കവരുടെയും സംശയം. എന്ത് പേരിടും എന്നതിൽ പ്രാധാന്യം ഒന്നുമില്ലെന്നും നമ്മുടെ ചിന്താഗതി മാറുക എന്നതാണ് പ്രധാനമെന്നാണ് പാനലിസ്റ്റുകൾ മറുപടി പറഞ്ഞത്.
എസ്സൻഷ്യയിലെ ഏറ്റവും ശ്രദ്ധേമായ മറ്റൊരു സെഷൻ മാസ്റ്റർ മൈൻഡ് ക്വിസ് മൽസരം ആയിരുന്നു. ഡോ വൈശാഖൻ തമ്പിയുടെ നേതൃത്വത്തിൽ നടന്ന ലൈവ് ക്വിസ് അറിവിന്റെ പുതിയ മേഖലകളാണ് സമ്മാനിച്ചത്.
ഇസ്‌ലാമിക രാജ്യങ്ങളിലെ ഭരണഘടന ഖുർആൻ തന്നെ
'സുരക്ഷിത ലഹരി' എന്ന വിഷയം അവതരിപ്പിച്ച ഡോ രാഗേഷും സദസ്യരുടെ കൈയടി നേടി. ആയുർവേദവും ഹോമിയോപ്പതിയും അടക്കമുള്ള ചികിത്സാരീതികൾ, പാരമ്പര്യത്തിന്റെ ലഹരികൾ മാത്രമാണെന്നും, മദ്യമടക്കമുള്ള ലഹരി ഉപയോഗിക്കേണ്ടവർക്ക് സുരക്ഷിതമായി അത് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുന്നതുപോലെയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുർവേദ ഹോമിയോപ്പതി കോളജുകൾ സ്ഥാപിക്കുമ്പോൾ തന്നെ
സർക്കാർ , ആധുനിക വൈദ്യത്തിന്റെ എല്ലാ സംവിധാനവും വേണമെന്ന് നിഷ്‌ക്കർഷിക്കാറുണ്ടെന്ന്, ആയുഷിന്റെയും മറ്റും ഡേറ്റകൾ പ്രദർശിപ്പിച്ചുകൊണ്ട് ഡോ രാഗേഷ് ചൂണ്ടിക്കാട്ടി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ യന്ത്രസഹായവും രോഗ നിർണ്ണയ സഹായവുമൊക്കെ ഉപയോഗപ്പെടുത്തി, പഴമയെ വെറുതെ പൊതിഞ്ഞ് കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.- അദ്ദേഹം വ്യക്തമാക്കി.
രാജാവ് നഗ്നനാണ് എന്ന വിഷയത്തിലൂടെ നാസർ മാവൂരാൻ ഭരണഘടനയും മതഗ്രന്ഥങ്ങളും തമ്മിലുള്ള താരതമ്യമാണ് നടത്തിയത്. 'ഖുർആൻ മാത്രം ഉയർത്തിപ്പിടിച്ചവർക്ക് ഭരണഘടനയെന്ന ഒരു സാധനം ഉണ്ടെന്ന് മനസ്സിലാക്കാൻ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ആശങ്കകൾ വേണ്ടിവന്നു. ഇസ്ലാമിക രാഷ്ട്രങ്ങളിലെ ഭരണഘടന ശരിക്കും ഖുർആൻ തന്നെയാണ്. വിവാഹം, മരണം, തൊട്ട് വലത്തോട്ട് തുപ്പണോ ഇടത്തോട്ട് തുപ്പണോ എന്നുവരെ വ്യക്തമായി എഴുതിവെച്ച ഗ്രന്ഥമാണ് ഇത്. ഇതുതന്നെയാണ് ഇസ്ലാമിസ്റ്റുകളുടെ ഭരണഘടനയും. ഇസ്ലാമിക രാജ്യങ്ങൾ പ്രവർത്തിക്കുന്ന ഖുർആൻ അനുസരിച്ചാണ്' - മാവൂരാൻ നാസർ ചൂണ്ടിക്കാട്ടി. വിവാഹത്തെയും വിവാഹമോചനത്തെയും ആർത്തവത്തെയുമൊക്കെ തൊട്ട് ഒരു മുസ്ലിം എങ്ങനെ ജീവിക്കണമെന്ന സകലമാനകാര്യങ്ങളും എഴുതിയ ഖുർആനിൽ പക്ഷേ ഒരു നേരം കൃത്യമായി എത്രതവണ നിസ്‌ക്കരിക്കണമെന്ന് മാത്രം എഴുതിയിട്ടില്ല. ഇന്ന് മുസ്ലിം സംഘടനകൾ തമ്മിലുള്ള തമ്മിലടിയുടെ പ്രധാനകാരണവും അതുതന്നെ'- അദ്ദേഹം ചൂണ്ടിക്കാട്ടി.
25 ലധികം പ്രഭാഷകർ പങ്കെടുത്ത പരിപാടി രാവിലെ 9 മണിക്ക് തുടങ്ങി രാത്രി 8 മണിയോയൊണ് സമാപിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍