മുസ്ലിംലീഗ് സമ്മർദ്ദം അൻസാരിയെ രക്ഷിച്ചില്ല; എക്സൈസിലെ സഹപ്രവർത്തകനെ കൊല്ലാൻ ശ്രമിച്ചവരെ സഹായിച്ച പ്രതിയെ പൊലീസ് പിടികൂടി; മറുനാടൻ ഇംപാക്ട്
പത്തനംതിട്ട: അടൂരിൽ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച എക്സൈസ് സിവിൽ ഓഫീസർ അറസ്റ്റിൽ. തിരുവല്ല എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ അൻസാരിയാണ് അറസ്റ്റിലായത് . ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ബിജുവിനെ സ്പിരിറ്റ് മാഫിയ ആക്രമിച്ച സംഭവത്തിലെ പ്രതിയെ ഒളിവിൻ കഴിയാൻ അൻസാരി സഹായിച്ചുവെന്നാണ് കേസ്.
അടൂരിൽ വീട്ടിൽ നടക്കുന്ന അനധിക്യത മദ്യക്കച്ചവടം പിടികൂടാനെത്തിയ എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസറെ വധിക്കാൻ ശ്രമിച്ച കേസിലെ നാലു പ്രതികൾക്ക് ഒളിസങ്കേതം ഒരുക്കിയതും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തതും വിവരങ്ങൾ ചോർത്തി നൽകിയതും സുഹൃത്തായ എക്സൈസ് സിവിൽ ഓഫീസറാണെന്ന് മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. തലയ്ക്കടിയേറ്റ് മൃതപ്രായനായ പ്രിവന്റീവ് ഓഫീസറെ മദ്യമാഫിയയ്ക്ക് ഒറ്റു കൊടുത്ത സിവിൽ ഓഫീസർക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത് സാക്ഷാൽ മുസ്ലിം ലീഗ് രംഗത്ത് വന്നതും വാർത്തയാക്കി. എക്സൈസ് മന്ത്രി ഉത്തരവിട്ടിട്ടും കുറ്റക്കാരനായ എക്സൈസ് സിവിൽ ഓഫീസറെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിനു പേടി ഇതോടെ മാറി. തുടർന്നാണ് അൻസാരിയെ അറസ്റ്റ് ചെയ്തത്.
ഒറ്റുകാരനായ എക്സൈസ് സിവിൽ ഓഫീസറെ കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വധശ്രമക്കേസിലെ പ്രതികളെല്ലാം അറസ്റ്റിലായത്. പ്രതികളെ ഒളിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ഇയാളെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തില്ല. ഉന്നത സമ്മർദ്ദങ്ങളായിരുന്നു കാരണം. എന്നാൽ ഇക്കാര്യം വാർത്തയായതോടെ കളി മാറി. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം അങ്ങനെയാണ് ഉണ്ടായത്. കഴിഞ്ഞ ഒന്നിന് രാത്രി എട്ടരയോടെ അടൂർ മാഞ്ഞാലിയിൽ വച്ച് പ്രിവന്റീവ് ഓഫീസർ പി. ബിജുവി(43)നെയാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. കടമ്പനാട് തുവയൂർ തെക്ക് രാജീവം വീട്ടിൽ രാജീവ് (46), ഭാര്യ രാജി(36), ഏറത്ത് തുവയൂർ വടക്ക് അന്തിച്ചിറ രാജേഷ് ഭവനിൽ അനീഷ്കുമാർ (36), കടമ്പനാട് വടക്ക് മലങ്കാവ് പൊന്നാലയം രതീഷ് (33) എന്നിവരാണ് ബിജുവിനെ മൃതപ്രായനാക്കിയത്.
സംഭവത്തിനു ശേഷം കായംകുളത്തേക്ക് പോയ പ്രതികളെ അവിടെനിന്നുമാണ് എക്സൈസ് സിവിൽ ഓഫീസർ ഏറ്റെടുത്ത് ഒളിസങ്കേതത്തിലേക്ക് മാറ്റിയത്. തിരുവല്ല എക്സൈസ് ഓഫീസിലാണ് നൂറനാട് താമരക്കുളം സ്വദേശിയായ ഈ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടാകുമെന്ന് കരുതി പ്രതികൾ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഫോണിൽ വിളിച്ചിരുന്നില്ല. പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ചെങ്ങന്നൂർ ടവറിന്റെ പരിധിയിലുള്ള രണ്ടു നമ്പരുകളുമായി എക്സൈസ് ഉദ്യോഗസ്ഥൻ നിരന്തരം ബന്ധപ്പെടുന്നത് കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് ചുറ്റിത്തിരിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബിജുവിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മാറ്റി. ബിജുവിന്റെ ക്ഷേമവിവരങ്ങൾ അന്വേഷിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ സിവിൽ എക്സൈസ് ഓഫീസർ അവിടെ നിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതികളെ വിളിച്ച് ഈ വിവരം ചോർത്തിക്കൊടുത്തു. ബിജുവും പ്രതിക്കൂട്ടിൽ നിൽക്കുന്ന എക്സൈസ് ഉദ്യോഗസ്ഥനും നേരത്തേ ആംഡ് പൊലീസിലായിരുന്നു. അന്നു മുതൽ ഇവർ തമ്മിൽ അടുത്ത ബന്ധവും ഉണ്ടായിരുന്നു. അവന് കുഴപ്പമൊന്നുമില്ല നിങ്ങൾ പേടിക്കേണ്ട എന്നായിരുന്നു അറിയിച്ചത്. ഈ സംഭാഷണം പൊലീസ് ടാപ്പ് ചെയ്തിരുന്നു.
സിവിൽ എക്സൈസ് ഓഫീസറെ നിരന്തരം നിരീക്ഷിച്ചു വന്ന പൊലീസ് കായംകുളം മുതൽ താമരക്കുളം വരെ പിന്തുടർന്ന് കസ്റ്റഡിയിൽ എടുത്തു. അടൂരിൽ കൊണ്ടുവന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കാര്യങ്ങളെല്ലാം ഇയാൾ തുറന്നു പറഞ്ഞു. പ്രതികൾ ഗുരുവായൂരാണുള്ളതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടെ മുഖ്യപ്രതി രാജീവും അയാളുടെ ഭാര്യയും എക്സൈസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് രണ്ടു തവണ വിളിച്ചു. തുടർന്ന് ഇയാളെക്കൊണ്ടു തന്നെ പ്രതികളെ വിളിപ്പിച്ച പൊലീസ് അവരോട് എറണാകുളത്ത് എത്താൻ ആവശ്യപ്പെട്ടു. അതനുസരിച്ച് എറണാകുളത്ത് വന്നപ്പോഴാണ് പ്രതികൾ പൊലീസ് പിടിയിലായത്.
പ്രതികൾ പിടിയിലായതിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് വിട്ടയച്ചു. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയത്. പിറ്റേന്ന് പുലർച്ചെ തന്നെ ഇയാളെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തു. ഇതോടെയാണ് സർക്കാരിലെ ഒരു പ്രമുഖ കക്ഷി സമ്മർദവുമായി രംഗത്തു വന്നത്. എക്സൈസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ പാടില്ലെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രിവന്റീവ് ഓഫീസറെ വെട്ടിയ കേസിൽ ആരെയും ഒഴിവാക്കേണ്ടതില്ല എന്ന നിലപാടിലാണ് വകുപ്പു മന്ത്രി കെ. ബാബു. കുറ്റക്കാരനായ എക്സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഇതാണ് ഇപ്പോൾ നടപ്പാക്കിയത്.
എല്ലാ വശത്തും നിന്നും സമ്മർദം ഉണ്ടായതോടെ അന്വേഷണ ഉദ്യോഗസ്ഥരും വെട്ടിലായി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന അടൂർ സിഐ എസ്. നന്ദകുമാർ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന ഉറച്ച നിലപാടിലെത്തിയതോടെ അൻസാരി കുടുങ്ങി. കഴിഞ്ഞ ഏഴിനാണ് പ്രതികളെ പിടികൂടിയത്. എട്ടിന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും എക്സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ സേനയ്ക്കുള്ളിലും അമർഷം ഉയർന്നിരുന്നു.
അഞ്ചു വർഷം മുമ്പ് ഈ എക്സൈസ് സിവിൽ ഓഫീസർ അടൂരിൽ ജോലി ചെയ്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി രാജീവുമായി അന്നുണ്ടാക്കിയ അടുപ്പം അതിന് ശേഷവും തുടർന്നു വരികയായിരുന്നു. ഇതാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍