ഫേസ്ബുക്ക് ലൈവിന്റെപേരിൽ നടന്ന അറസ്റ്റിനെതിരെ പ്രതിഷേധം വ്യാപകമായപ്പോൾ കൈകെഴുകി അധികൃതർ; പ്രശ്നം വളഷാക്കിയതിന്റെ ഉത്തരവാദിത്തം ചില ഓൺലൈൻ മാധ്യമങ്ങൾക്ക്; ഷൈജു ഡോക്ടർക്കെതിരെ അസഭ്യവർഷം നടത്തുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു; അറസ്റ്റിന് കാരണം ഫേസ്ബുക്ക് ലൈവല്ല; ആശുപത്രിയിൽ പൊതുപെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്നും രോഗീ സൗഹൃദമാക്കുമെന്നും കൊയിലാണ്ടി നഗരസഭാ ചെയർമാൻ
കെ വി നിരഞ്ജൻ
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വിഷയം നാട്ടിലാകെ ചർച്ച ചെയ്യപ്പെടുകയാണ്. പനി ബാധിച്ച ഏഴുവയസ്സുകാരനായ മകനുമായി ആശുപത്രിയിലെത്തിയ ഉള്ളിയേരി സ്വദേശി ഷൈജു ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഫേസ് ബുക്ക് ലൈവിടുകയായിരുന്നു. സംഭവത്തിൽ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചത് താൻ ചോദ്യം ചെയ്യുകയും ലൈവിടുകയുമായിരുന്നുവെന്നാണ് ഷൈജു പറയുന്നത്. എന്നാൽ സംഭവത്തിൽ കുറ്റം മുഴുവൻ ഷൈജുവിന്റെയും ഓൺലൈൻ മാധ്യമങ്ങളുടെയും തലയിൽ ചാരി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും നഗരസഭ ചെയർമാനും രംഗത്തുവന്നു.
പ്രശ്നം വഷളാക്കിയതിന്റെ ഉത്തരവാദിത്തം ചില ഓൺലൈൻ മാധ്യമങ്ങൾക്കാണെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വ്യക്തമാക്കി. ഡോക്ടർക്കെതിരെ നടത്തിയ ആരോപണം വാസ്തവ വിരുദ്ധമാണ്. സത്യാവസ്ഥ മനസ്സിലാക്കാതെ മാധ്യമങ്ങൾ പ്രത്യേകിച്ച് ഓൺലൈൻ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു. ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ ഭാഗം കേൾക്കാൻ താത്പര്യം കാട്ടിയില്ലെന്നും ഇവർ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് ലൈവ് ചെയ്തതാണ് ഉള്ളിയേരി സ്വദേശി ഷൈജു അറസ്റ്റു ചെയ്യപ്പെടാൻ കാരണമായതെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. എന്നാൽ ഇത് തെറ്റാണ്. ഡോക്ടറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൽ തുടരെ തുടരെ ഡോക്ടർക്കെതിരെ അസഭ്യവർഷം നടത്തുകയായിരുന്നുവെന്ന് മാനേജ്മെന്റ് വിശദീകരിച്ചു.
വിഷയം ചർച്ചയായ സാഹചര്യത്തിൽ ആശുപത്രിയിൽ പൊതുപെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്നും രോഗീ സൗഹൃദമാക്കുമെന്നും കൊയിലാണ്ടി നഗരസഭ ചെയർമാൻ കെ സത്യൻ പറഞ്ഞു. കാഷ്വാലിറ്റിയിൽ ഒരു ഡോക്ടറെ കൂടി നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർക്കെതിരെ വലിയ ആക്രണമാണ് നടക്കുന്നത്. ഇതിൽ പ്രതിഷേധിക്കുന്നു. ആശുപത്രിക്കെതിരെ ഓൺലൈൻ മാധ്യമങ്ങൾ സൈബർ ആക്രണമാണ് നടത്തിയത്. സത്യാവസ്ഥ മനസ്സിലാക്കാതെയായിരുന്നു പലരും വാർത്ത നൽകിയത്. സംഭവ ദിവസം ഞായറാഴ്ചയായതുകൊണ്ട് പനി ക്ലിനിക്കിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. ഇരുന്നൂറ്റമ്പതോളം രോഗികൾ ആശുപത്രിയിലുണ്ടായിരുന്നു. അപ്പോഴാണ് ആറു മണിയോടെ ഷൈജു പനി ബാധിച്ച മകനുമായെത്തിയത്. കാഷ്വാലിറ്റിയിൽ അതി ഗുരുതരങ്ങളായ കേസുകളാണ് ആദ്യം പരിഗണിക്കുക.
അപകടങ്ങളിൽ പെട്ടവരും ഗുരുതരമായ രോഗമുള്ളവരും നിരവധി പേരുണ്ടായിരുന്നു. റേപ്പ് ഉൾപ്പെടെ വിവിധ കേസുകളിൽ പെട്ടവരുമായി പൊലീസുകാരും വന്നു. ഷൈജുവിന്റെ മകന് അത്രത്തോളം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഒന്നര മണിക്കൂറോളം ക്യൂ നിന്നാലെ ഡോക്ടറെ കാണാൻ പറ്റുമായിരുന്നുള്ളു. എന്നാൽ കാത്തു നിൽക്കാൻ കഴിയാതെ ഷൈജു ബഹളം ഉണ്ടാക്കുകയായിരുന്നു. പിന്നീടിയാൾ ഡോക്ടറെ അസഭ്യം പറയാനും ജോലി തടസ്സപ്പെടുത്താനും തുടങ്ങി. ഇരുപത് മിനുട്ടോളമാണ് ഇയാൾ ഡോക്ടറെ അസഭ്യം പറഞ്ഞത്. ഡോക്ടറെ മാനസികമായി തളർത്തുന്ന രീതിയിലായിരുന്നു ഷൈജുവിന്റെ പെരുമാറ്റം.
അത്യാഹിത വിഭാഗത്തിലും ഒ പിയിലുമൊക്കെ രോഗികളുടെ വലിയ തള്ളിക്കയറ്റമാണ്. അതനുസരിച്ച് ജീവനക്കാർ ഇല്ലാത്തതും പ്രശ്നമാണ്. കാര്യങ്ങൾ മനസ്സിലാക്കാതെയായിരുന്നു ഷൈജുവിന്റെ നടപടി. അത്യാഹിത വിഭാഗം അടിയന്തിര ചികിത്സ വേണ്ടവർക്ക് മാത്രമുള്ളതാണെന്നും നിസ്സാര രോഗമുള്ളവർ പോലും ഇവിടെ എത്താറുണ്ടെന്നും ഇതിന് പരിഹാരം കാണുമെന്നും ചെയർമാൻ വ്യക്തമാക്കി.
എന്നാൽ ആശുപത്രി അധികൃതരുടെ അനീതിക്കെതിരെ ഫേസ് ബുക്ക് ലൈവിട്ടതിന്റെ പ്രതികാര നടപടിയെന്നോണമാണ് അറസ്റ്റ് ചെയ്തെന്നാണ് ജാമ്യത്തിലിറങ്ങിയ ഷൈജു പറയുന്നത്. തിരക്കുള്ളപ്പോൾ ആശുപത്രി അധികൃതർ വരി ലംഘിച്ച് ചില സ്വന്തക്കാരെ അകത്തേക്ക് കടത്താൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത് താൻ ലൈവിടുകയായിരുന്നുവെന്നാണ് ഷൈജു പറയുന്നത്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് വനിതാ ഡോക്ടറുടെ പരാതിയിൽ തന്നെ അറസ്റ്റു ചെയ്യുന്നത്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അന്നു തന്നെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണഎന്നും ഷൈജു പറയുന്നു.
ഷൈജുവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനും ജില്ലാ കലക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. വനിതാ ഡോക്ടറുടെ പരാതിക്കൊപ്പം പൊലീസ് രാഷ്ട്രീയ താത്പര്യത്തോടെ പ്രവർത്തിച്ചുവെന്നാണ് ഷൈജുവിന്റെ കുടുംബത്തിന്റെ ആരോപണം. സംസാരിച്ച് തീർക്കാവുന്ന വിഷയമാണ് അറസ്റ്റിലേക്ക് വരെ എത്തിച്ചത്. അത് ചിലരുടെ ഇടപെടൽ കാരണമാണ്. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നും കുടുംബം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍