സോഷ്യൽ മീഡിയയിലെ വ്യാജ ഹർത്താൽ ആഹ്വാനം അവസരമായി കണ്ട് അക്രമത്തിനിറങ്ങി മതമൗലികവാദികൾ; റോഡുകളിൽ ടയറുകൾ കൂട്ടിയിട്ട് തീവച്ചും ഭീഷണിമുഴക്കി കടകൾ അടപ്പിച്ചും ക്വത്വ സംഭവം കത്തിക്കാനൊരുങ്ങി ഒരു വിഭാഗം; മലപ്പുറത്ത് പലയിടത്തു നിന്നായി നൂറോളം പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; വ്യാജ സമരത്തെ കർശനമായി നേരിടാൻ ശക്തമായ നിർദ്ദേശം നൽകി മുഖ്യമന്ത്രി; നാഥനില്ലാത്ത ഹർത്താൽ അക്രമങ്ങളിലേക്ക് നീങ്ങുമ്പോൾ ഇടപെടാൻ ആവാതെ രാഷ്ട്രീയ കക്ഷികളും
എം പി റാഫി
മലപ്പുറം: സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ ഹർത്താൽ ആഹ്വാനം ഏറ്റെടുത്ത് ഒരു വിഭാഗം മുതലെടുപ്പിന് ശ്രമം നടത്തിയതോടെ ശക്തമായി അടിച്ചൊതുക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് വ്യാപകമായി വാഹനം തടയലും നിർബന്ധിച്ച് കടയടപ്പിക്കലും നടക്കുന്നത്.
ആദ്യഘട്ടത്തിൽ ചെറിയതോതിൽ വാഹനം തടഞ്ഞു തുടങ്ങിയ ഹർത്താൽ പിന്നീട് വ്യാപക അക്രമത്തിലേക്ക് മാറുന്ന കാഴ്ചയാണ് മലപ്പുറത്ത്. ഇതോടെ പല സ്ഥലത്തും പൊലീസും ഹർത്താൽ അനുകൂലികളും ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയില്ലെന്ന് അവകാശപ്പെട്ടാണ് ഹർത്താലിന്റെ പേരിൽ വാഹനം തടയാനും കടകൾ അടപ്പിക്കാനും ഒരു വിഭാഗം രംഗത്തിറങ്ങിയത്.
എന്നാൽ കത്വ സംഭവത്തിന്റെ പേരിൽ വർഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഇത്തരമൊരു നീക്കം നടന്നതെന്നാ്ണ് സൂചന. അതിനാൽ തന്നെ ഇത്തരം സമരങ്ങൾ വച്ചുപൊറുപ്പിക്കേണ്ടതില്ലെന്നും ശക്തമായി നേരിടാനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ നിർദ്ദേശം നൽകി. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെല്ലാം സമരക്കാരെ അടിച്ചൊതുക്കാൻ തന്നെയാണ് നിർദ്ദേശം. ഇന്ന് മലപ്പുറത്ത് ഹർത്താൽ ആഹ്വാനവുമായി തെരുവിൽ ഇറങ്ങിയവരേയും പൊലീസ് അത്തരത്തിൽ തന്നെ നേരിട്ടു.
മലപ്പുറത്ത് മാത്രം വിവിധ പ്രദേശങ്ങളിലായി നൂറിലേറെ പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കണ്ണൂരും പാലക്കാട്ടും അക്രമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മത മൗലികവാദികളായ ഒരു സംഘം സോഷ്യൽ മീഡിയയിലെ ഹർത്താൽ ആഹ്വാനത്തെ മുതലെടുക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾ സംഘർഷത്തിലേക്ക് തിരിച്ചത്. ഹർത്താൽ ആഹ്വാനം ചെയ്ത് ആരും പൊലീസിന് നോട്ടീസും നൽകിയിരുന്നില്ല എന്നതിനാൽ ഇത് വ്യാജ ഹർത്താലാണെന്ന് പൊലീസും പ്രതികരിച്ചു.
മലപ്പുറത്ത് കടകമ്പോളങ്ങൾ മിക്ക ഇടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. നിലവിൽ ഒരു പാർട്ടിയോ സംഘടനയോ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നില്ല. യുവാക്കൾ സംഘടിച്ച് അതിരാവിലെ തന്നെ നിരത്തിലിറങ്ങി റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും കടകളുടെ ചുമരിൽ കത്വയിലെ പെൺകുട്ടിയുടെ നീതിക്കായെന്ന് വ്യക്തമാക്കി പോസ്റ്റർ പതിക്കുകയുമായിരുന്നു.
ചമ്രവട്ടം കോഴിക്കോട് റൂട്ടിൽ രണ്ട് കാറുകൾ സമരാനുകൂലികൾ അടിച്ചു തകർത്തു. അപ്രതീക്ഷിതമായ ഹർത്താലിൽ യാത്രക്കാരും വലഞ്ഞു. ഇതുവരെ വളരെ കുറഞ്ഞ സ്വകാര്യ ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. മലബാറിലെ മറ്റ് ജില്ലകളിലും സ്ഥിതി സമാനമാണ്. തുറക്കുന്ന കടകൾ അടപ്പിച്ചും ഗതാഗതം തടസപ്പെടുത്തിയും ഹർത്താൽ ഇപ്പോഴും തുടരുകയാണ്.
പല സ്ഥലങ്ങളിലും അക്രമസംഭവങ്ങളുമുണ്ടായി. നാഥനില്ലാത്ത ഹർത്താൽ അതിരു കടന്നതോടെ പൊലീസും ശക്തമായി രംഗത്തിറങ്ങി. സംഘർഷമുണ്ടായ മലപ്പുറം ജില്ലയിലെ ആറ് സ്ഥലങ്ങളിൽ നിന്നായി അമ്പതോളം ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരൂർ, കൽപകഞ്ചേരി, വളാഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘർഷാവസ്ഥ നിലനിൽക്കുന്നത്.
മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളും തീരദേശ റോഡുകളും അടക്കം കല്ലിട്ട് ബ്ലോക്ക് ചെയ്തിരിക്കുന്ന സ്ഥിതിയാണുള്ളത്. സർക്കാർ സ്ഥാപനങ്ങൾ വരെ അടപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ തന്നെ ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നു. അർദ്ധരാത്രി ആയത് മുതൽ ചരക്ക് വാഹനങ്ങൾ അടക്കം കോട്ടക്കലിലും തിരൂരിലും തടഞ്ഞിരുന്നു. തിരൂർ പയ്യനങ്ങാടിയിൽ വാഹനം തടയുന്നത് ക്യാമറയിൽ പകർത്തുകയായിരുന്ന ടി. സി.വി. ചാനൽ ക്യാമറാമാൻ അതുലിന് ഹർത്താൽ അനുകൂലികളിൽ നിന്നും മർദ്ദനമേറ്റു. ക്യാമറ നശിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. തുടക്കത്തിൽ അയഞ്ഞ സമീപനം കൈകൊണ്ട പൊലീസ് പിന്നീട് ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് തിരൂരിൽ മാത്രം 25 പേരെ കസ്റ്റഡിയിലെടുത്തു. ക്യാമറാമാൻ അതുലിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുത്തനത്താണിയിൽ റോഡ് തീയിട്ട് ബ്ലോക്ക് ചെയ്ത നിരവധി പേർ പൊലീസിന്റെ പിടിയിലായി.വെട്ടിച്ചിറയിൻ കെ.എസ്.ആർ.ടിസിക്കു നേരെ കല്ലേറുണ്ടായി. മഞ്ചേരി, വേങ്ങര, പറമ്പിൽ പീടിക, ചങ്കു വെട്ടി എന്നിവിടങ്ങളിലും ഹർത്താൽ സംഘർഷത്തിലേക്ക് നീങ്ങി. ഹർത്താലിന് ഒരു നേതൃത്വമില്ലെന്നതാണ് പ്രധാന പ്രശ്നം.
പ്രത്യേക പാർട്ടിയുടെ കൊടികളില്ലെങ്കിലും വിവിധ പാർട്ടിയിൽപ്പെട്ടവർ ഹർത്താലിൽ പങ്കാളികളാണ്. പ്രായം നോക്കാതെ നടപടി എടുക്കുവാനാണ് പൊലീസിന് നിർദ്ദേശം . പ്രതിഷേധം ന്യായമാണെങ്കിലും വിഷയം വർഗ്ഗീയവത്കരിക്കുവാനുള്ള നീക്കം അപലപനീയമാണെന്ന് വിവിധ കക്ഷിനേതാക്കൾ പ്രതികരിച്ചു. ഒരു പാർട്ടിയുടേയും പ്രവർത്തകർ എന്ന് പറയാൻ പറ്റാത്തതിനാൽ സമരത്തിന് ഇറങ്ങിയവരെ അക്രമങ്ങളിൽ ന്ിന്ന് തടയാനോ നിയന്ത്രിക്കാനോ ആരുമില്ലാത്ത സ്ഥിതിയാണ് പലയിടത്തും.
ഇത്തരം വ്യാജ പ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് സോഷ്യൽ മീഡിയ വഴി തന്നെ സന്ദേശങ്ങൾ കൈമാറുന്നുണ്ട്. അതേസമയം, ഹർത്താലിന് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടെന്ന പ്രചാരണം വ്യാജമാണെന്നും ക്വത്വ, ഉന്നാവ വിഷയത്തിൽ സമാധാനപരമായി പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കെ ഇതിനെ വഴിതിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഹർത്താലിനു പിന്നിലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍