വർഷങ്ങളുടെ അധ്വാനം ചാമ്പലായെങ്കിലും ചാരത്തിൽ നിന്നുയരുന്ന 'ഫീനിക്സ് പക്ഷി'യാകാനുറച്ച് ഡാനിയേലും സിംസണും; സർക്കാർ ഏജൻസികൾ തടസ്സം നിൽക്കാതിരുന്നാൽ 'ഫാമിലി പ്ലാസ്റ്റിക്സ്' നിർമ്മാണം പുനരാരംഭിക്കും; 1998ൽ തുടങ്ങിയ സ്ഥാപനം ആഗോളതലത്തിൽ പ്രസിദ്ധിയാർജ്ജിച്ചത് ഗുണമേന്മ കൊണ്ട് ; തൊഴിലാളികളെ സംരക്ഷിക്കാൻ നീങ്ങുമ്പോഴും വ്യാജപ്രചരണം തിരിച്ചറിഞ്ഞ് ഉടമകൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം : വലുതായാലും ചെറുതായാലും വ്യവസായം വേരോടാൻ കേരളത്തിന്റെ മണ്ണിൽ അൽപം പ്രയാസമാണെന്ന് പറയുന്നവർക്ക് അർപ്പണ ബോധവും കഷ്ടപ്പാടും എന്താണെന്ന് കാട്ടിക്കൊടുത്ത സ്ഥാപനമാണ് ഫാമിലി പ്ലാസ്റ്റിക്സ്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ വരെ മുൻനിരയിലെത്തുകയും ചെയ്തു. പക്ഷേ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായുണ്ടായ വൻ അഗ്നിബാധ കമ്പനിയുടെയും അതിലെ തൊഴിലാളികളുടേയും ജീവിതത്തേയും സ്വപ്നങ്ങളേയും തകിടം മറിക്കുന്നതായിരുന്നു.
ചിറയിൻകീഴുകാരനായ ഡാനിയേൽ എ. ഫെർണാണ്ടസിന്റെയും സിംസൺ ഫെർണാണ്ടസിന്റെയും 20 വർഷത്തെ അധ്വാനം നിമിഷങ്ങൾക്കകം ചാരമായി മാറി. എന്നാൽ പ്രതിസന്ധിയിൽ തളരാതെ ചാരത്തിൽ നിന്നും ചിറകടിച്ചുയരുന്ന ഫീനിക്സ് പക്ഷിയെ പോലെയാവാൻ ശ്രമം നടത്തുകയാണിവർ. ശ്രീകാര്യത്തിനടുത്തുള്ള മൺവിളയിൽ 1998ലാണ് ഫാമിലി പ്ലാസ്റ്റിക്സ് എന്ന പേരിൽ ഇവർ കമ്പനി ആരംഭിച്ചത്. റിസൈക്കിൾ ചെയ്യാത്ത വിർജിൻ പ്ലാസ്റ്റിക്സ് കൊണ്ടുള്ള പാത്രങ്ങളാണ് ഇവർ ആദ്യം നിർമ്മിച്ചത്. ഇത് ഇവരെ വിപണിയിൽ ഒന്നാമതെത്തിച്ചു.
മുംബൈയിൽ പ്ലാസ്റ്റിക് ഉപകരണ നിർമ്മാണ മേഖലയിലാണ് ഡാനിയേൽ ഫെർണാണ്ടസ് പ്രവർത്തിച്ചിരുന്നത്. ഇദ്ദേഹമായിരുന്നു മൺവിളയിലെ കമ്പനി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻകൈ എടുത്തത്. ഇദ്ദേഹത്തിന്റെ സഹോദരപുത്രൻ സിംസൺ ഫെർണാണ്ടസാണ് ഇപ്പോൾ സാരഥി. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ നിന്നും മലയാളികൾക്ക് മാറ്റം സമ്മാനിച്ചത് ഫാമിലി പ്ലാസ്റ്റിക്സാണ്. ബക്കറ്റും കുടവും മാത്രം ആദ്യകാലത്ത് ഉൽപാദിപ്പിച്ചിരുന്ന കമ്പനി പിന്നീട് ഫർണിച്ചർ വരെ നിർമ്മിക്കുന്ന വലിയ കമ്പനിയായി മാറി.
700 പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് ഇന്നു ഫാമിലി പ്ലാസ്റ്റിക്സിനുള്ളത്. 2005ൽ ലണ്ടനിൽ നടന്ന സ്ഫോടനത്തിൽ ഭീകരർ ബോംബ് സ്ഥാപിക്കാൻ ഉപയോഗിച്ചത് ഫാമിലി പ്ലാസ്റ്റിക്സിന്റെ ബക്കറ്റിലാണെന്നു കണ്ടെത്തിയ സ്കോട്ലൻഡ് യാർഡ് പൊലീസ് ഉൽപാദകരെ തിരക്കി കേരളത്തിലെത്തിയിരുന്നു. ഇതോടെയാണ് മൺവിളയിലെ ഫാക്ടറിയിൽ നിന്നുള്ള ഉൽപന്നങ്ങൾ ലോകവിപണിയിലും മുന്നിലെന്നു മലയാളികൾ അറിയുന്നത്. യുഎസ്, യുകെ തുടങ്ങി 22 രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്ന മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്സിൽ 500 തൊഴിലാളികളാണുള്ളത്.
80 കോടി രൂപയാണ് സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ്. മൺവിളയിലെ സ്ഥാപനം വിപുലീകരിക്കുന്നതിനു തടസ്സങ്ങൾ നേരിട്ടതോടെ അടുത്തിടെ തിരുനെൽവേലിയിൽ ആറേക്കർ സ്ഥലത്ത് ലില്ലി പ്ലാസ്റ്റിക്സ് എന്ന ബ്രാൻഡിൽ പുതിയ നിർമ്മാണശാല തുടങ്ങി. അവിടെ നൂറോളം പേർ തൊഴിലെടുക്കുന്നു. പ്ലാസ്റ്റിക് ഉൽപന്ന കമ്പനികൾക്ക് പാത്രങ്ങളുടെയും മറ്റും മോൾഡ് കമ്പനി നിർമ്മിച്ച് കൊടുക്കുന്നുണ്ട്.
മനസിൽ നിന്നും മായാതെ അഗ്നി ഗോളങ്ങൾ
ഏതാനും ദിവസങ്ങൾക്ക മുൻപ് വരെ ആളും ആരവുമായി ജീവനക്കാർ രാപകലില്ലാതെ പണിയെടുത്ത ഇടമാണ് ഇപ്പോൾ വെറും ചാരമായി മാറിയത്. ഇനിയും വിശ്വസിക്കാനാവാതെ നിൽക്കുന്ന ജീവനക്കാർ പലരും സ്ഥലം സന്ദർശിച്ച മന്ത്രി കടകം പള്ളി സുരേന്ദ്രനും മേയർ വികെ പ്രശാന്തിനും മുന്നിൽ അക്ഷരാർത്ഥത്തിൽ പൊട്ടി കരയുകയായിരുന്നു.
വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിനൊപ്പം ഇനി എത്രനാൾ ജോലി ഇല്ലാതെ ജീവിക്കും എന്ന ചിന്താഭാരവും അവരെ അലട്ടുന്നുണ്ടായിരുന്നു. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 500 ഓളെ തൊഴിലാളികളാണ് ഇവിടെ അപകടത്തിന് തൊട്ടു മുൻപ് ഉണ്ടായിരുന്നത്. ഇവർ രക്ഷപ്പെട്ടത് അത്ഭുതത്തോടെയായിരുന്നു.
എവിടെയും വാരിവലിച്ചിട്ടിരിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് അവിടെ കാണാൻ കഴിഞ്ഞ മറ്റൊരു കാഴ്ച. എല്ലാ സ്റ്റോർ റൂമുകളിലും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിറയെ ഉണ്ടായിരുന്നു. കത്തി നശിച്ച സ്റ്റോർ റൂമിൽ നിന്നും തീ സമീപത്തെ സ്റ്റോർ റൂമിലേക്ക് പടരാതിരുന്നത് വലിയ ദുരന്തമാണൊഴുവാക്കിയത്. എവിടെയും പ്ലാസ്റ്റിക് ഉരുകി ഒഴുകി കട്ട പിടിച്ച് കിടക്കുന്നുണ്ട്. രണ്ട് കെട്ടിടങ്ങൾ പൂർണ്ണമായും നശിച്ചു. ഭിത്തികളും മേൽക്കൂരകളും തീ പിടുത്തത്തിൽ വിണ്ടു കീറി നശിച്ചു.
പ്ലാന്റിലെ ഒട്ടു മിക്ക യന്ത്രങ്ങളും നശിച്ചു പോയി. വലിയ നാശ നഷ്ട്ടമാണ് ഉണ്ടായത്്. പെട്ടെന്ന് തീപിടിക്കാവുന്നതും വൻദുരന്ത സാദ്ധ്യതയുള്ളതുമായ പെട്രോ കെമിക്കലുകളും അസംസ്കൃത വസ്തുക്കളുമെല്ലാം കമ്പനിക്കുള്ളിൽ സ്റ്റോക്ക് നിലയിലായിരുന്നു.കോടികണക്കിന് രൂപയുടെ ഉല്പന്നങ്ങൾ സംഭരിച്ച ഗോഡൗൺ ഒരാൾക്ക് കടക്കാൻ പോലും കഴിയാത്ത വിധം നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. രണ്ട് ദിവസം മുമ്പും ഇവിടെ തീപിടിത്തമുണ്ടായിരുന്നു.
ഒന്നു മുതൽ വീണ്ടും....
വർഷങ്ങളുടെ സ്വപ്നം അഗ്നിക്കിരയാക്കിരയായെങ്കിലും ബാക്കിയുള്ള സ്ഥലത്ത് തിങ്കളാഴ്ച തന്നെ ഉൽപാദനം പുനരാരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ സിംസൺ. സർക്കാർ ഏജൻസികൾ തടസം നിൽക്കാതിരുന്നാൽ മാത്രം മതി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെറിയ തീപിടിത്തമുണ്ടായപ്പോൾ തന്നെ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തതാണ്. എന്നിട്ടും ദുരന്തമുണ്ടായി.
സ്ഥാപനത്തിനെതിരെ നടത്തുന്ന പല പ്രചാരണങ്ങളും തെറ്റാണ്. കൃത്യ സമയത്ത് അഗ്നിശമന സേനയെ വിവരമറിയിച്ചതിന് തെളിവുണ്ട്. കത്തി ചാമ്പലായ രണ്ടു കെട്ടിടങ്ങൾ പൂർണമായും പുനർനിർമ്മിക്കണം. 38 മുതൽ 40 കോടി വരെയാണ് നഷ്ടം കണക്കാക്കുന്നത്. പകുതിയോളം തുക ഇൻഷുറൻസ് പരിരക്ഷ വഴി കിട്ടുമെന്നാണു പ്രതീക്ഷയെന്നും സിംസൺ പറഞ്ഞു.
തൊഴിലാളികളിൽ നല്ലൊരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവർ തിരികെ പോയാൽ പ്രവർത്തനം ആരംഭിക്കുന്നത് നീളും. ഇതിന്റെ ടെൻഷനിലാണ് താനെന്നും സിംസൺ കൂട്ടിച്ചേർത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- കെജ്രിവാൾ തീകോരിയിട്ടത് മോദിയെ തുറുപ്പാക്കിയ ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് മേൽ; 75 വയസ്സെന്ന പ്രായപരിധിയിൽ അദ്വാനിയെയും ഒഴിവാക്കിയ പഴയകഥ ചർച്ചയാക്കി യശ്വന്ത് സിൻഹയും; പ്രായം എന്തായാലും മോദി തന്നെയാകും പ്രധാനമന്ത്രിയെന്ന് ആവർത്തിച്ചു അമിത്ഷായും
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
- ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ
- 'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
- തുടർച്ചയായ അഞ്ചാം ജയവു പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു; ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് വീഴ്ത്തി; മൂന്ന് വിക്കറ്റുമായി തിളങ്ങി യഷ് ദയാൽ
- ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
- ഹാർദിക്ക് പാണ്ഡ്യയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് രോഹിതിനും അഗാർക്കറിനും താൽപര്യമില്ലാതെ; ടീമിലെടുത്തത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന്റെ സമ്മർദ്ദമോ? സൂചനകൾ നൽകി ദേശീയ മാധ്യമം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍