Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേലാകർമത്തെ തുടർന്ന് പഴുപ്പുകയറി 23 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജനനേന്ദ്രിയം പ്രവർത്തന രഹിതമായി; കുട്ടിയുടെ അവസ്ഥ മോശമായപ്പോഴും വേദന സാരമില്ലാ...പാൽ മാത്രം കൊടുത്താൽ മതിയെന്ന് ഡോക്ടർ; പരാതിപ്പെട്ടപ്പോൾ ദുർബല വകുപ്പു ചുമത്തി ഡോക്ടറെ രക്ഷിക്കാൻ ആശുപത്രി ശ്രമം; ചേലാകർമ്മത്തിലെ പിഴവിൽ ജീവിതം ദുരിതത്തിലായ കുടുംബം നീതിതേടി മനുഷ്യാവകാശ കമ്മീഷനു മുന്നിൽ

ചേലാകർമത്തെ തുടർന്ന് പഴുപ്പുകയറി 23 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജനനേന്ദ്രിയം പ്രവർത്തന രഹിതമായി; കുട്ടിയുടെ അവസ്ഥ മോശമായപ്പോഴും വേദന സാരമില്ലാ...പാൽ മാത്രം കൊടുത്താൽ മതിയെന്ന് ഡോക്ടർ; പരാതിപ്പെട്ടപ്പോൾ ദുർബല വകുപ്പു ചുമത്തി ഡോക്ടറെ രക്ഷിക്കാൻ ആശുപത്രി ശ്രമം; ചേലാകർമ്മത്തിലെ പിഴവിൽ ജീവിതം ദുരിതത്തിലായ കുടുംബം നീതിതേടി  മനുഷ്യാവകാശ കമ്മീഷനു മുന്നിൽ

എം പി റാഫി

മലപ്പുറം: ചേലാകർമത്തിലെ പിഴവിനെ തുടർന്ന് ദുരിതത്തിലായ കുടുംബം നീതിയുടെ വാതിലുകൾ മുട്ടുകയാണ്. ചേലാകർമ്മത്തെ തുടർന്ന് പെരുമ്പടപ്പ് കുവ്വക്കാട്ടയിൽ ആശുപത്രിയിലെ ഡോക്ടർക്കു സംഭവിച്ച പിഴവിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് സംഭവിച്ച അവസ്ഥ ആരുടെയും കരളലിയിക്കുന്നതാണ്. ഗുരുതരമായ വീഴ്ച യഥാസമയം ചൂണ്ടിക്കാട്ടിയിട്ടും മതിയായ ചികിത്സ നൽകാൻ തയ്യാറാകാത്ത ആശുപത്രിക്കും ചേലാകർമ്മം നടത്തിയ ഡോക്ടർ ആഷിക്കിനുമെതിരെ മനുഷ്യാവകാശ കമ്മീഷനു മുന്നിൽ ഇന്ന് കുഞ്ഞുമായി മാതാപിതാക്കൾ ഹാജരായി.

സംഭവത്തിൽ മാതാവ് ജമീല നൗഷാദിന്റെ പരാതിയിൽ പെരുമ്പടപ്പ് പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തെങ്കിലും നിസാര വകുപ്പുകളായിരുന്നു ചുമത്തിയത്. കേസെടുക്കും മുമ്പ് സംഭവം ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചതായും വീട്ടുകാർ കമ്മീഷനു മുന്നിൽ പരാതിപ്പെട്ടു.ചേലാകർമം ചെയ്ത ഡോക്ടറുടെ ഫയലുകൾ ജില്ല മെഡിക്കൽ ഓഫിസർക്ക് കൈമാറി എന്നും ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ മറ്റു വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നായിരുന്നു പെരുമ്പടപ്പ് എസ്‌ഐ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ യാതൊരു നടപടിയോ മറ്റു വകുപ്പുകളോ ചേർത്തിട്ടില്ല.

കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന തരത്തിൽ ചികിത്സ പിഴവു വരുത്തിയ ഡോക്ടറെ ദുർബല വകുപ്പു ചുമത്തി രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിന്റെ ജനനേന്ദ്രിയം നഷ്ടപ്പെട്ട നിലയിലാണിപ്പോൾ. ഏപ്രിൽ 18നാണ് പെരുമ്പടപ്പ് പാറയിലെ കുവ്വക്കാട്ടയിൽ ആശുപത്രിയിൽ 23 ദിവസം പ്രായമുള്ള കുഞ്ഞിനെ ചേലാകർമത്തിനായി പ്രവേശിപ്പിച്ചത്. ചേലാകർമ്മം ചെയ്തു കൊടുക്കുന്നുവെന്ന ആശുപത്രിക്കു മുന്നിലെ പരസ്യ ബോർഡ് കണ്ടാണ് വീട്ടുകാർ കുഞ്ഞിനെ ഈ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചേലാകർമം ചെയ്ത് നാല് ദിവസമായിട്ടും കടുത്ത വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ വീണ്ടും കണ്ടു. അണുബാധയാണ് കാരണമെന്നും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ സർജനെ കാണിക്കാനും പറഞ്ഞു. എന്നാൽ ഇവിടെ രണ്ടാമത്തെ ദിവസം ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയപ്പോഴേക്കും കുട്ടിയുടെ അവസ്ഥ മോശമായിരുന്നു.എന്നാൽ ഈ സമയങ്ങളിലൊന്നും യാതൊരു ചികിത്സയും നൽകാതെ വേദന സ്വാഭാവികമാണെന്നും പാൽ മാത്രം കൊടുത്താൽ മതിയെന്നുമാണത്രെ ഡോക്ടർ പറഞ്ഞിരുന്നത്.

ജനനേന്ദ്രിയത്തിന്റെ ഭാഗം കറുപ്പ് നിറം കയറിയ നിലയിലായതിനാൽ ഉടനെ തൃശൂർ അമല ആശുപത്രിയിലും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും കുഞ്ഞിനെ പ്രവേശിപ്പിച്ചു. ഇതിനിടെ ജനനേന്ദ്രിയത്തിനു പഴുപ്പ് കയറി രക്തസഞ്ചാരം കുറഞ്ഞതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമായി. ഇപ്പോൾ മൂത്രം പോകാൻ അടിവയറ്റിൽ ദ്വാരം ഉണ്ടാക്കിയിരിക്കുകയാണ്. ചേലാകർമം നടത്തിയ ഭാഗത്തുകൂടെയും അടിവയറ്റിലെ ദ്വാരത്തിലൂടെയും മൂത്രം അനിയന്ത്രിതമായി പോകുന്നതാണ് ആശങ്കയിലാക്കുന്നത്. ലിംഗത്തിന്റെ മുക്കാൽ ഭാഗത്തിലധികം നഷ്ടപ്പൈട്ടന്ന് ഡോക്ടർമാർ അറിയിച്ചതായി വീട്ടുകാർ പറയുന്നു.

ജനനേന്ദ്രിയത്തിലൂടെ മൂത്രം പോകണമെങ്കിൽ നാല് വയസ്സിനു ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമീഷൻ, ജില്ല മെഡിക്കൽ ഓഫിസർ, ഡി.ജി.പി എന്നിവർക്ക് വീട്ടുകാർ പരാതി നൽകിയിരുന്നു. കുഞ്ഞിനെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് യാതൊരു പരിചയമില്ലെന്നും, ഈ അനുഭവം ഇനി ഒരാൾക്കുമുണ്ടാകരുതെന്നും മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിനു ശേഷം മാതാവ് ജമീല മാധ്യമങ്ങളോടു പറഞ്ഞു. ചേലാകർമ്മത്തിലെ പിഴവു പ്രകടമാണെന്നും ചികിത്സ നിഷേധിച്ചത് ഗൗരവമായി കാണുമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.മോഹൻകുമാർ മുനാടൻ മലയാളിയോടു പറഞ്ഞു. സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഉത്തരവിട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിന്ന് വിശദീകരണം തേടിയതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP