മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ആത്മഹത്യ ചെയ്യുന്ന കർഷകരുടെ ജീവന് മാത്രമേ കേരളത്തിലെ സോഷ്യൽ മീഡിയാ ഇടത്തിൽ വിലയുള്ളോ? കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ഇല്ലാതായും പ്രളയത്തിൽ തകർന്ന ജീവിതം തിരിച്ചു പിടിക്കാനാവാതെയും ഒരു മാസത്തിനിടയിൽ ഇടുക്കി ജില്ലയിൽ ആത്മഹത്യ ചെയ്തത് അഞ്ച് പേർ; ഇന്നലെ ആത്മഹത്യ ചെയ്തത് നാലേക്കർ സ്ഥലമുണ്ടായിട്ടും പട്ടിണിയായി മാറിയ ചെമ്പകപ്പാറ സ്വദേശിയായ ശ്രീകുമാർ; ആത്മഹത്യകൾ പെരുകിയിട്ടും അനങ്ങാതെ ഇടതുസർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
ചെറുതോണി: മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന കർഷക ആത്മഹത്യകൾ ആ സർക്കാറിന് എതിരായ ജനരോഷമായി മാറുന്നുണ്ട്. ഇവിടങ്ങളിൽ ജനരോഷ രാഷ്ട്രീയം മുതലെടുക്കാൻ രംഗത്തെത്തിയത് സിപിഎമ്മിന്റെ കർഷക സംഘടനയായിരുന്നു. മഹാരാഷ്ട്രയിലേക്ക് നടത്തിയ കിസാൻ മാർച്ച് വലിയ വിജയവുമായി. ഈ വിഷയം കേരളത്തിലെ സൈബർ ലോകം ആവേശത്തോടെയാണ് ഏറ്റെടുത്തതും പ്രചരിപ്പിച്ചതും. എന്നാൽ, കേരളത്തിലെ കാർഷിക മേഖലകളിലും സമാനമായി കർഷകരോഷം ഇരച്ചുപൊന്തുന്നുണ്ട്. കർഷക ഉൽപ്പന്നങ്ങൾക്കുണ്ടായ വില ഇടിവും മറ്റും കാരണം പൊറുതി മുട്ടുന്ന അവസ്ഥയിലാണ് കർഷകർ.
ഈ സാഹചര്യത്തിൽ ഗതികെട്ട് കർഷകർ ആത്മഹത്യയിലേക്ക് നീങ്ങുന്ന സംഭവങ്ങളുടെ എണ്ണം കൂടി വരികയാണ്. എന്നാൽ, സർക്കാർ വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്ന വികാരവും ഇവിടെ ശക്തമാണ്. മഹാരാഷ്ട്രയിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും കർഷക ആത്മഹത്യകൾ കണ്ട് സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നവർ എന്നാൽ കേരളത്തിലെ കർഷക ആത്മഹത്യകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 5 കർഷകരാണു ഇടുക്കി ജില്ലയിൽ മാത്രം ജീവനൊടുക്കിയത്. കടബാധ്യതയും വിളനാശവും തന്നെയാണ് ഈ ആത്മഹത്യകൾക്ക് കാരണവും.
ഇന്നലെ വാത്തിക്കുടി പഞ്ചായത്തിലെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയിൽ ശ്രീകുമാർ (അപ്പു59) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയിൽ പൊറുതിമുട്ടിയതാണ് ഇദ്ദേഹത്തിന്റെയും പ്രശ്നം. വെള്ളിയാഴ്ച വൈകുന്നേരം വീടിനു സമീപം വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ ശ്രീകുമാറിനെ തൂക്കുപാലത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മൂന്നരയോടെ മരിച്ചു. വിവിധ ബാങ്കുകളിൽ നിന്ന് 17 ലക്ഷത്തോളം രൂപയുടെ വായ്പയെടുത്താണ് ഇയാൾ കൃഷി ചെയ്തിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വകാര്യ വ്യക്തികളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. കൃഷിനാശം സംഭവിച്ചതോടെ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലാതായി. ഇതോടെയാണ് ശ്രീകുമാർ ആത്മഹത്യ ചെയ്തത്.
പെരിഞ്ചാംകുട്ടിയിൽ നാലേക്കർ സ്ഥലമുള്ള ശ്രീകുമാർ കുരുമുളകു കർഷകനായിരുന്നു. കൃഷി നാശത്തെ തുടർന്നു കടുത്ത നിരാശയിലായിരുന്നുവെന്നു പറയുന്നു. കടബാധ്യതയുടെ കണക്ക് എഴുതി വച്ചിട്ടുണ്ട്. മുരിക്കാശേരി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: ഉഷാകുമാരി. മക്കൾ: അനൂപ്, അപർണ.
കടബാധ്യതയെ തുടർന്ന് തോപ്രാംകുടി മേരിഗിരിയിലെ യുവകർഷകൻ താന്നിക്കാട്ടുകാലായിൽ സന്തോഷ് ജനുവരി രണ്ടിന് ജീവനൊടുക്കിയിരുന്നു. മകനു ജപ്തി നോട്ടിസ് ലഭിച്ചതിൽ മനംനൊന്താണ് വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ കുന്നുംപുറത്ത് സഹദേവൻ(68) ജനുവരി 29 ന് ആത്മഹത്യ ചെയ്തത്. കൃഷിനാശത്തിലും കടക്കെണിയിലും പെട്ട വാഴത്തോപ്പ് നെല്ലിപ്പുഴയിൽ എൻ.എം. ജോണി വിഷം ഉള്ളിൽ ചെന്ന് മരിച്ചത് കഴിഞ്ഞ 7 ന് ആയിരുന്നു. രണ്ടാം പക്കം അടിമാലി ആനവിരട്ടി കോട്ടക്കല്ലിൽ രാജുവും ജീവനൊടുക്കി.
ഇടുക്കിയുടേതിന് സമാനമായ അവസ്ഥയാണ് മറ്റിടങ്ങളിലും. വയനാട്ടിലെ കർഷകർ അടക്കം കാര്യമായ സഹായം ലഭിക്കാതെ കടുത്ത ദുരിതത്തിലാണ്. റബർ അടക്കമുള്ള ഉൽപ്പന്നങ്ങളുടെ വിലയിടിവ് കർഷകരെ ശരിക്കും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഇതിന് താൽക്കാലിക ആശ്വാസമെന്ന നിലയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സമാശ്വാസ പദ്ധതിയും കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നില്ല. ഇക്കഴിഞ്ഞ ബജറ്റിലാണ് നരേന്ദ്ര മോദി സർക്കാർ ചെറുകിട, ഇടത്തരം കർഷകർക്ക് വാർഷിക ധനസഹായമായി ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് പ്രഖ്യാപിച്ചത്.
കിസാൻ സമ്മാൻ നിധിയെന്ന് പേരിട്ട് നടപ്പിലാക്കുന്ന പദ്ധതി വലിയ ആശ്വാസമാണെന്ന് ബിജെപി-സംഘപരിവാർ വൃത്തങ്ങളും അല്ല, മറിച്ചാണെന്നും ദിവസം 17 രൂപ എന്നാൽ എന്ത് ആശ്വാസമാണെന്ന് പ്രതിപക്ഷവും വിമർശിച്ചു. പക്ഷേ, വാക്കുപാലിച്ച് ബിജെപി സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചതു പോലെ ആറായിരം രൂപയുടെ ആദ്യഗഡുവായ 2000 രൂപ കർഷകർക്ക് നൽകിത്തുടങ്ങി. കേന്ദ്രം നേരത്തേ തന്നെ ഇക്കാര്യത്തിൽ ചെറുകിട- ഇടത്തരം കർഷകരെ കണ്ടെത്തി അവരുടെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം സംസ്ഥാനത്ത് 11 ലക്ഷത്തോളം കർഷകർക്ക് ആശ്വാസധനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും പണം കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയെങ്കിലും കേരളത്തിൽ ഇനിയും പണം ആർക്കും കിട്ടിയിട്ടില്ല.
തിരഞ്ഞെടുപ്പിന് മുമ്പ് ഈ പദ്ധതി നടപ്പാക്കിയാൽ അത് ബിജെപിക്ക് അനുകൂലമായി മാറുമോ എന്ന ആശങ്കയിൽ ഇടതു സർക്കാർ നടപ്പാക്കാൻ വൈകിക്കുന്നു എന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. കർഷകരുടെ അക്കൗണ്ടിലേക്കു വർഷത്തിൽ 6000 രൂപ നേരിട്ടു നൽകുന്ന പ്രധാനമന്ത്രി കിസാൻസമ്മാൻ നിധി (പിഎം കിസാൻ) സംസ്ഥാനത്തു തിരഞ്ഞെടുപ്പിനു മുൻപ് നടപ്പാക്കാൻ സാധ്യതയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പക്ഷേ, പണം നൽകാൻ നടപടി ആരംഭിച്ചതായാണ് സംസ്ഥാന അധികൃതർ പറയുന്നത്. പക്ഷേ, തിരഞ്ഞെടുപ്പ് അടുത്തതിനാൽ നടപടി നീട്ടികൊണ്ടുപോകാൻ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അവർ തന്നെ വ്യക്തമാക്കുന്നു. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് ഈ പണം കേരളത്തിലെ കർഷകർക്ക് ലഭിച്ചേക്കില്ല. മൂന്നു ഗഡുക്കളായി വർഷം ആറായിരം രൂപ അക്കൗണ്ടിൽ നാലുമാസ ഇടവേളകളിൽ നൽകുമെന്നായിരുന്നു കേന്ദ്ര പ്രഖ്യാപനം. ഇതിന്റെ ആദ്യ ഗഡുവായ രണ്ടായിരം രൂപയാണ് മിക്ക സംസ്ഥാനങ്ങളിലും കർഷകർക്ക് ലഭിച്ചുതുടങ്ങിയത്. പല സംസ്ഥാനങ്ങളിലും കർഷകർക്കു ധനസഹായത്തിന്റെ ആദ്യഗഡു 2000 രൂപ അക്കൗണ്ടിലെത്തി.
പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യമായ വിവരങ്ങൾ ഏത്രയും വേഗം നൽകാൻ കേന്ദ്രസർക്കാർ ആവർത്തിച്ചു സംസ്ഥാന കൃഷിവകുപ്പിനോട് ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തു 11 ലക്ഷത്തിലധികം പേർക്കു ആനുകൂല്യം ലഭിക്കുമെന്നാണു പ്രാഥമിക കണക്ക്. മൊത്തം കർഷകരിൽ 90 ശതമാനവും ചെറുകിട- ഇടത്തരം കർഷകരാണ്. അതിൽ നാലു ലക്ഷം ഇതുവരെ വകുപ്പിൽ പേര് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ആധാർകാർഡ്, ദേശസാൽകൃതബാങ്കിൽ അക്കൗണ്ട്, ഭൂനികുതി രസീത് എന്നിവയാണു അടിസ്ഥാന രേഖ.
അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവർക്ക് ആണ് കേന്ദ്രം ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു കുടുംബത്തിൽ ഭാര്യയ്ക്കും ഭർത്താവിനും രണ്ടു ഹെക്ടർ വീതം ഭൂമിയുണ്ടെങ്കിലും വീട്ടിൽ സർക്കാർ ഉദ്യോഗഗസ്ഥർ ഉണ്ടെങ്കിലും സഹായം കിട്ടില്ല. ഇത്തരമൊരു മാനദണ്ഡമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യോഗ്യരായവരെ തിരഞ്ഞെടുക്കാൻ കർഷകരുടെ രജിസ്റ്റർ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനു (എൻഐസി) സംസ്ഥാനം കൈമാറണം. അതു പിന്നീട് പിഎം കിസാൻ പോർട്ടലിലേക്കു മാറ്റും. കർഷകരുടെ ഭൂമിയുടെ വിസ്തൃതി അനുസരിച്ച് പട്ടിക തയാറാക്കാൻ നേരത്തേ തന്നെ നിർദ്ദേശമുണ്ടായിരുന്നു കേന്ദ്രത്തിൽ നിന്ന്. എന്നാൽ ഇതൊന്നും നടപ്പിലാക്കാതെ സംസ്ഥാനം മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണ്. ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന ഭയം തന്നെയാണ് ഇവിടെയും പ്രശ്നം. ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന കർഷകർക്ക് താൽക്കാലിക ആശ്വാസമാകുന്നതായിരുന്നു ഈ പദ്ധതി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍