ഇ ശ്രീധരന്റെ ഇച്ഛാശക്തിയിൽ അതിവേഗ റെയിൽപ്പാത യാഥാർത്ഥ്യമാകുമോ? കൊച്ചി മെട്രോ ട്രാക്കിലാക്കിയ മെട്രോമാനെ വിശ്വസിച്ച് വീണ്ടും കേരളം; സിപിഎമ്മും അനുകൂലമായതോടെ നീക്കങ്ങൾ വേഗത്തിൽ; പ്രാരംഭ പഠന റിപ്പോർട്ട് മാർച്ചിൽ സർക്കാറിന് സമർപ്പിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തെ വികസന സ്വപനങ്ങൾ കാണാൻ പഠിപ്പിച്ചത് ഇ ശ്രീധരൻ എന്ന ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയിൽ നിന്നും പിറവിയെടുത്ത കൊച്ചി മെട്രോ അധികം വൈകാതെ തന്നെ ട്രാക്കിലാകും. ഏതാനും മാസങ്ങൾ കൂടി കാത്തിരുന്നാൽ മലയാളികളുടെ മെട്രോ സ്വപ്നങ്ങൾ പൂവണിയും. പദ്ധതിയുടെ പൂർത്തികരണത്തിനായി ആവേശത്തോടെ കാത്തിരിക്കുന്ന കേരളത്തിന് മുന്നിൽ മറ്റൊരു സ്വപ്നം കൂടി പങ്കുവെക്കുകയാണ് ഈ ക്രാന്തദർശി. റോഡപകടങ്ങളാൽ ഏറ്റവും അധികം ആളുകൾ മരണപ്പെടുന്നത് കേരളത്തിൽ ആണെന്ന തിരിച്ചറിവോടെ അതിന് പരിഹാരമെന്ന നിലയിൽ അതിവേ റെയിൽപാതയെന്ന ആശയത്തിന് പുത്തൻ ഉണർവ് നൽകിയിരിക്കയാണ് അദ്ദേഹം. പദ്ധതിക്ക് അനുകൂലമായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ചിന്തിക്കുന്ന സാഹചര്യത്തിൽ പദ്ധതിയെ കുറിച്ചുള്ള പ്രാരംഭ പഠന റിപ്പോർട്ട് ശ്രീധരൻ സംസ്ഥാന സർക്കാറിന് മാർച്ചിൽ സമർപ്പിക്കും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽപ്പാത കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന് പുതിയ അവസരങ്ങൾ തുറക്കുമെന്നുമാണ് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവായ ശ്രീധരൻ പറയുന്നത്. അതിവേഗ റയിൽപ്പാത യാഥാർഥ്യമാക്കിയാൽ കേരളത്തിൽ പ്രതിവർഷം ആയിരത്തിലേറെ ജീവൻ രക്ഷിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ റോഡപകട മരണങ്ങളിൽ 30% കുറയ്ക്കാൻ അതിവേഗ റയിൽപ്പാതയിലൂടെ സാധിക്കും. ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന പദ്ധതിയുടെ വിശദ രൂപരേഖ ഉടൻ സർക്കാരിനു സമർപ്പിക്കും. 20 മീറ്റർ വീതിയിൽ മാത്രമേ സ്ഥലമേറ്റെടുപ്പ് വേണ്ടിവരൂ. 600 ഹെക്ടർ ഭൂമി മാത്രമേ കേരളത്തിൽ ആകെ ഏറ്റെടുക്കേണ്ടിവരൂ. ഇതിൽ 150 ഹെക്ടർ സർക്കാർ ഭൂമിയാണ്. 3868 കുടുംബങ്ങളെ മാത്രം മാറ്റിപ്പാർപ്പിച്ചാൽ മതി.
മുംബൈ-അഹമ്മദാബാദ് അതിവേഗ പാതയ്ക്കു വേണ്ടി കേന്ദ്രസർക്കാർ ജപ്പാനുമായി ഒപ്പിട്ട കരാറിനു സമാനമായി കേരളത്തിനും കരാർ ഒപ്പിടാം. ചെലവിന്റെ 85 ശതമാനവും 0.3% പലിശനിരക്കിൽ വായ്പയായി ലഭിക്കും. വായ്പയ്ക്കു 10 വർഷത്തെ മൊറട്ടോറിയവും 30 വർഷത്തെ തിരിച്ചടവു കാലാവധിയും ലഭിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ പാതയും പിന്നീടു കാസർകോട്ടേക്കും മംഗലാപുരത്തേക്കും നീട്ടാവുന്ന പാതയുമാണു ഡിഎംആർസി നിർദേശിക്കുന്നത്. ഇതിൽ 190 കിലോമീറ്റർ തൂണുകൾക്കു മുകളിലും 146 കിലോമീറ്റർ ഭൂമിക്കടിയിലുമായിരിക്കും.
തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്കു രണ്ടു മണിക്കൂർകൊണ്ട് എത്താം. തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് 53 മിനിറ്റും കോഴിക്കോട്ടേക്കു 98 മിനിറ്റുമായിരിക്കും യാത്രാസമയം. ആദ്യഘട്ടത്തിൽ പ്രതിദിനം ഒരു ലക്ഷം യാത്രക്കാർക്കു പദ്ധതി പ്രയോജനപ്പെടും. അതിവേഗ റയിൽപ്പാത പദ്ധതി കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വൻ കുതിച്ചുചാട്ടത്തിനിടയാക്കുമെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു.
മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് 'അതിവേഗ ട്രെയിനു'കളായി കണക്കാക്കുന്നത്. കേരളത്തിൽ നിലവിലുള്ള റെയിൽപ്പാതകളിൽ ട്രെയിനുകളുടെ പരമാവധി വേഗം 80 മുതൽ 100 കിലോമീറ്റർവരെമാത്രമാണ്. പാതകളുടെ ബലക്കുറവും വളരെയധികമുള്ള വളവുകളുമാണ് ഇതിനുകാരണം. അതിനാൽ നിലവിലുള്ള പാതകളിൽ അതിവേഗ ട്രെയിൻ ഓടിക്കാനാകില്ല.
നിലവിലുള്ള റെയിൽവേലൈനിൽനിന്നും ദേശീയപാതയിൽനിന്നും അകലെയാണ് അതിവേഗ റെയിൽപ്പാതയ്ക്ക് നിർദേശിച്ചിട്ടുള്ള സ്ഥലം. ഇതിൽ ട്രെയിനിന് മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. തിരുവനന്തപുരം-കൊല്ലം 20 മിനിറ്റിൽ എത്താനാകും. തിരുവനന്തപുരം-കൊച്ചി 53 മിനിറ്റ്കൊണ്ടും തിരുവനന്തപുരം-കോഴിക്കോട് 98 മിനിറ്റ്കൊണ്ടും എത്താൻ കഴിയും. തിരുവനന്തപുരംമുതൽ കണ്ണൂർവരെയുള്ള ദൂരം രണ്ടു മണിക്കൂറിൽ പിന്നിടാം. തിരക്കേറിയ സമയത്ത് 15 മിനിറ്റ് ഇടവേളയിലും അല്ലാത്തപ്പോൾ അരമണിക്കൂർ ഇടവേളയിലും ട്രെയിൻസർവീസ് നടത്താനാകും.
സിപിഐ(എം) സംഘടിപ്പിച്ച പഠനകോൺഗ്രസിൽ സംസ്ഥാനത്തിന്റെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ റെയിൽ കോറിഡോർ പദ്ധതി നടപ്പാക്കണമെന്ന നിർദ്ദേശത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അതിവേഗ റെയിൽ കോറിഡോർ പദ്ധതിക്കാവശ്യമായ കമ്പിനി രൂപീകരിക്കുകയും, അതിനാവശ്യമായി 25 കോടി രൂപ 2010-ലെ ബജറ്റിൽ നീക്കിവക്കുകയും ചെയ്തുവെന്ന മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തലും സിപിഐ(എം) ബുള്ളറ്റ് പദ്ധതിക്ക് അനുകൂലമാണെന്ന സന്ദേശം ജനങ്ങൾക്ക് നല്കാൻ കഴിഞ്ഞിട്ടുണ്ട്.
പഠന കോൺഗ്രസിൽ ചർച്ചചെയ്യപ്പെട്ട വിഷയങ്ങൾ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും ഉണ്ടാവുമെന്നുറപ്പാണ്. മോദി സർക്കാർ അതിവേഗ റെയിൽ പദ്ധതിക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഡയമണ്ട് കോറിഡോർ പദ്ധതിയിൽ തിരുവനന്തപുരം-കാസർകോഡ് അതിവേഗ റെയിൽ പദ്ധതിയും ഉൾപ്പെട്ടിട്ടുണ്ട്. പഠന കോൺഗ്രസിൽ പിണറായി വിജയന്റെ അധ്യക്ഷപ്രസംഗത്തിൽ അതീവ പ്രാധാന്യത്തോടെയാണ് അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പരാമർശിക്കപ്പെട്ടത്.
തുടക്കത്തിലുണ്ടായിരുന്ന എതിർപ്പും പ്രതിഷേധങ്ങളും അവസാനിച്ചത് ഭരണ-പ്രതിപക്ഷ പാർട്ടികൾക്ക് ആശ്വാസമായിട്ടുണ്ട്. നിർദ്ദിഷ്ട റെയിൽപ്പാത കടന്നുപോകുന്നത് ഭൂരിഭാഗവും ജനവാസം കുറഞ്ഞതും, ചതുപ്പുപ്രദേശങ്ങളിലൂടെയാണ്. ജനങ്ങൾക്കോ, ആവാസവ്യവസ്ഥക്കോ, കെട്ടിടങ്ങൾക്കോ വലിയ നഷ്ടങ്ങളോ, ക്ഷതമോ വരുത്താതെയുള്ള പദ്ധതിക്കാണ് രൂപം കൊടുത്തിട്ടുള്ളത്. ഇ.ശ്രീധരന്റെ കാര്യക്ഷമതയും, വിശ്വാസ്യതയും നിമിത്തം ഈ പദ്ധതിക്കെതിരെ ഉയർന്നുവന്ന എതിർപ്പുകൾ ഒരളവുവരെ കുറയ്ക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ നേട്ടമാണ്. പദ്ധതി നടത്തിപ്പിനായുള്ള പണം കണ്ടെത്താൻ ജപ്പാനിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ചർച്ചകൾ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ആലോചിച്ചുവരികയാണ്.
സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാൻ പര്യാപ്തമായ പദ്ധതിയാണ് അതിവേഗ റെയിൽ പദ്ധതിയെന്ന യാഥാർത്ഥ്യം രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചുവെന്നത് വലിയൊരു നേട്ടമാണ്. സംസ്ഥാനത്തെ നിലവിലെ റെയിൽ-റോഡ് വികസനത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ഈ പരിമിതികളെ അതിജീവിക്കാനും വികസനത്തിന്റെ മുന്നോട്ട് കുതിപ്പ് വേഗത്തിലാക്കാനും അതിവേഗ റെയിൽ പദ്ധതിക്ക് കഴിയുമെന്നുറപ്പാണ്.
അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് സിപിഎമ്മിന്റെ പഠന കോൺഗ്രസിൽ സജീവ ചർച്ചയായതോടെ നിലവിലെ യു.ഡി.എഫ് സർക്കാരിനും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നതും ഉറപ്പാണ്. യു.ഡി.എഫും അവരുടെ പ്രകടനപത്രികയിൽ അതിവേഗ റെയിൽ പദ്ധതി ഉൾപ്പെടുത്തുമെന്നുറപ്പാണ്. മോദി സർക്കാരിന്റെ സ്വപ്നപദ്ധതി ആയതിനാൽ ബിജെപിക്കും ഈ പദ്ധതിക്ക് സമ്പൂർണ പിന്തുണ നൽകുന്നതിൽ പിന്നാക്കം പോകാനാവില്ല.
വിഴിഞ്ഞം, കൊച്ചി മെട്രോ തുടങ്ങിയ വൻകിട പദ്ധതികൾ വിവാദങ്ങളൊഴിഞ്ഞ് യാഥാർത്ഥ്യമായത് പോലെ അതിവേഗ റെയിൽ പദ്ധതിയും യാഥാർത്ഥ്യമാകുന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയപാർട്ടികളും ജനങ്ങളും. രാജ്യത്താദ്യമായി അതിവേഗ റെയിൽപ്പാതയ്ക്കായി ഒരു കമ്പിനി രൂപീകരിച്ച് പഠനമാരംഭിച്ചതും കേരളത്തിലായിരുന്നു. പക്ഷേ പലവിധ വിവാദങ്ങളിൽപ്പെട്ട് ഈ പദ്ധതി മരവിച്ച് കിടക്കുകയായിരുന്നു. അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക പഠനം പൂർത്തിയാവുകയും മുഖ്യ പ്രതിപക്ഷമായ സിപിഐ(എം) പദ്ധതിക്കനുകൂലമായ നിലപാട് സ്വീകരിച്ചതും അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍