ലോഡിനു 40 രൂപവച്ച് കാപ്പിക്കാശ് നൽകിയിരുന്നത് ഇപ്പോൾ 750 രൂപ അട്ടിക്കൂലിയെന്ന അവകാശമായി മാറി! പുഴുവും എലിക്കാഷ്ഠവുമുള്ള അരി കയറ്റാതിരിക്കാൻ മൊത്തവ്യാപാരികളിൽ നിന്നു 1200 രൂപ വരെ പിടിച്ചുവാങ്ങി; അട്ടിക്കൂലി പാടില്ലെന്ന കോടതി ഉത്തരവിരിക്കെ 750 രൂപയ്ക്കു സർക്കാർ വഴങ്ങിയതു നിയമവിരുദ്ധം
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: എഫ് സി ഐയിലെ തൊഴിലാളി യൂണിയനുകൾ തങ്ങളുടെ അവകാശമായി കരുതി മെല്ലെപ്പോക്കു സമരത്തിലേർപ്പെട്ടിരിക്കുന്ന അട്ടിക്കൂലി ആദ്യഘട്ടത്തിൽ നൽകിയിരുന്നത് കാപ്പിക്കാശെന്ന പേരിൽ 40 രൂപയായിരുന്നു. ഇതു പിന്നീട് നൂറും ഇരുന്നൂറും കടന്ന് ഇപ്പോൾ അട്ടിക്കൂലി എത്തിനിൽക്കുന്നത് 1200-ലാണ്.
കഴിഞ്ഞ നവംബർ വരെ മൊത്തവ്യാപാരികൾ ഈ തുക കൊടുത്തുകൊണ്ടിരുന്നു. നവംബറിൽ ദേശീയ ഭക്ഷ്യസുരക്ഷാനിയമം നിലവിൽ വന്നതോടെ എഫ്സിഐയിൽനിന്നു അരിയെടുക്കുന്ന ചുമതല പഴയ റേഷൻ മൊത്തവ്യാപാരികളിൽനിന്നു മാറി ജില്ലാ സപ്ലൈ ഓഫീസർമാർക്കായി. അവർക്ക് അട്ടിക്കൂലി കൊടുക്കാൻ വകുപ്പില്ലല്ലോ. അങ്ങനെ അട്ടിക്കൂലി ഏർപ്പാട് ത്രിശങ്കുവിലായതോടെയാണ് യൂണിയൻകാർ മെല്ലെപ്പോക്കു തുടങ്ങിയത്. ഇപ്പോൾ അട്ടിക്കൂലി 750 രൂപ കൊടുക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ യൂണിയനുകളുടെ പിടിവാശിയും ധാർഷ്ട്യവും വിജയം കണ്ടിരിക്കുകയാണ്.
അട്ടിക്കൂലിയെന്ന ഏർപ്പാട് നൽകേണ്ടതില്ലെന്നു ഹൈക്കോടതി- സുപ്രീം കോടതി ഉത്തരവുകളുള്ളതാണ്. എഫ്സിഐയും അട്ടിക്കൂലി നൽകേണ്ടതില്ലെന്നു തീരുമാനിച്ചിട്ടും യൂണിയൻകാർ മൊത്തവ്യാപാരികളിൽനിന്നും അട്ടിക്കൂലി പിടിച്ചുവാങ്ങിക്കൊണ്ടിരുന്നതു സർക്കാർ തണലിലായിരുന്നു. ഇപ്പോൾ ഇതിന്റെ പേരിലുള്ള മെല്ലെപ്പോക്കു സമരം മൂലം അരിച്ചാക്കുകൾ യൂണിയൻകാർ ചവിട്ടിപ്പിടിക്കുന്നതാണ് സംസ്ഥാനത്തെ റേഷൻവിതരണം അവതാളത്തിലാക്കിയിരിക്കുന്നത്. പലേടത്തും റേഷനരി കിട്ടാതെ ജനം അസ്വസ്ഥരായി കഴിയുമ്പോഴും തൊഴിലാളിയൂണിയനുകൾ അട്ടിക്കൂലിക്കായി കടുംപിടിത്തത്തിലായിരുന്നു.
'അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, പിന്നെയും പട്ടിക്ക് മുറുമുറുപ്പ് 'എന്ന പോലെയാണ് സംസ്ഥാനത്തെ റേഷൻ വിതരണം താറുമാറാക്കുന്ന എഫ് സി ഐ ഗോഡൗണുകളിലെ അട്ടിക്കൂലി തർക്കമെന്ന് റേഷൻ മൊത്തവ്യാപാരികൾ പറയുന്നു. തങ്ങളുടെ പൂർവീകർ തുടങ്ങിവച്ച ഈ ഏർപ്പാടുമൂലം സംസ്ഥാന സർക്കാർ പോലും യൂണിയൻകാർക്കു മുന്നിൽ മുട്ടുകുത്തേണ്ടിവന്നതിൽ ഇവർക്കുള്ള ഖേദവും ചെറുതല്ല. ദശാബ്ദങ്ങൾക്ക് മുമ്പ് റേഷന്മൊത്ത വ്യാപാരികൾ മുൻകൈയെടുത്തുതുടങ്ങിയതാണ് ഈ ഇടപാട്. ലോറിയുമായി കാത്തുകിടന്ന് അരിയെടുക്കാൻ ചെല്ലുമ്പോൾ ഇക്കൂട്ടർ മനസ്സാലേ നൽകിയിരുന്ന പാരിതോഷികമായിരുന്നു കാപ്പിക്കാശ്. ആദ്യകാലത്ത് ലോഡിന് നാൽപ്പതു രൂപ എന്ന ക്രമത്തിലാണ് ഇത് നൽകിരുന്നതെന്നു റേഷൻ ഹോൾസെയിൽ രംഗത്തെ പഴമക്കാർ വെളിപ്പെടുത്തി.
വർഷങ്ങൾ പിന്നിട്ടപ്പോൾ ഇത് അലിഖിതനിയമം പോലെ പ്രാബല്യത്തിലായി. ഇടക്ക് തുക വർദ്ധിപ്പിക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടപ്പോൾ കൂട്ടി നൽകാനും ഫോൾസെയിൽ രംഗത്തുള്ളവർ തയ്യാറായി. ഇതിനു വേണ്ട ഒത്താശകൾ ചെയ്തത് മാറിമാറി ഭരണത്തിലെത്തിയ സർക്കാരുകളാണെന്നാണ് ഇക്കൂട്ടരുടെ വാദം. എഫ് സി ഐ ഗോഡൗണുകളിൽ ജോലിയെടുക്കുന്ന കയറ്റിറക്ക് തൊഴിലാളികൾ എഫ് സി ഐ യിൽ നിന്നും മാസശമ്പളം പറ്റുന്ന തൊഴിലാളികളാണ്. പല സ്ലാബുകളിലായിട്ടാണ് ഇവർക്ക് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. പതിനയ്യായിരം മുതൽ നാൽപ്പതിനായിരം രൂപവരെ വാങ്ങുന്നവർ ഇവർക്കിടയിൽ ഉണ്ടെന്നാണ് ഫോൾ സെയിൽ റേഷൻ വ്യാപാരികളുടെ വെളിപ്പെടുത്തൽ.
യൂണിയൻകാർ വർഷംതോറും തുക കൂടുതൽ ആവശ്യപ്പെട്ടതോടെ മൊത്തവ്യാപാരികൾ ആദ്യം ഹൈക്കോടതിയേയും പിന്നെ സുപ്രിംകോടതിയേയും സമീപിച്ചു. അട്ടിക്കൂലി നൽകേണ്ടതില്ലന്ന് കോടതികൾ ഉത്തരവിറക്കുകയും ചെയ്തു. ഇത് കണക്കിലെടുത്ത് എഫ് സി ഐ യും തൊഴിലാളികൾക്ക് പണം നൽകേണ്ടതില്ലന്ന് ഉത്തരവിലൂടെ വ്യക്തമാക്കി. എന്നാൽ ഇത് കഴിഞ്ഞ നവംബർ വരെ നിർബാധം തുടർന്നു. സർക്കാർ ഏജൻസികൾ പോലും ഇത് നൽകാൻ തയ്യാറായിരുന്നെന്നും പലവക ഇനത്തിൽ ചെലവെഴുതിയാണ് ഇക്കൂട്ടർ കണക്കൊപ്പിക്കുന്നതെന്നും റേഷൻ മൊത്തവ്യാപാരി സംഘടനയുടെ സംസ്ഥാന ഭാരവാഹിയായ അഡ്വ.സന്തോഷ് വർഗീസ് പറഞ്ഞു.
ചോദിക്കുന്ന പണം കിട്ടിയില്ലെങ്കിൽ എലിക്കാഷ്ഠവും പുഴുവും മറ്റുമുള്ള അരിച്ചാക്കുകൾ ലോഡിൽ കയറ്റിവിടും, അതല്ലെങ്കിൽ പൊട്ടിയ അരിച്ചാക്ക് കയറ്റും. ഇതൊക്കെ മൊത്തവ്യാപാരികൾക്കുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. ചിലപ്പോൾ ലോഡ് വൈകിപ്പിക്കുന്ന സ്ഥിരം ശൈലിയുമൊക്കെയായതോടെ കോടതിവിധികൾ തങ്ങൾക്കനുകൂലമെങ്കിലും തുക നൽകാൻ കാരണമായതായും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികൾക്ക് അട്ടിക്കൂലി നൽകേണ്ടതില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലും 750 രൂപ വീതം അട്ടിക്കൂലി നൽകുന്നതിനുള്ള സർക്കാർ തീരുമാനം നിയമപ്രശ്നം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Stories you may Like
- ജിഫ്രി മുത്തുക്കോയ തങ്ങളുടെ രാജി നയപരം
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- ഐബി കണ്ടെത്തുന്നതുകൊച്ചിയിലെ സ്വർണ്ണ കടത്തിലെ കോടീശ്വര വഴികൾ
- കാട്ടാക്കട കോളേജിൽ സിപിഎം-കോൺഗ്രസ് ഒത്തുകളി ആരോപിച്ച് ബിജെപി
- ആൾമാറാട്ട വിവാദത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രിൻസിപ്പലിന്റെ കഥ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍