ആരോപണങ്ങൾ തെറ്റിദ്ധാരണാജനകം; ആറു ലക്ഷം രൂപ അടച്ചാൽ വൺ ടൈം സെറ്റിൽമെന്റ് നടത്താം എന്ന് പറഞ്ഞിട്ടില്ല; ചന്ദ്രൻ അടയ്ക്കാനുള്ളത് 12 ലക്ഷം രൂപ തന്നെ; കേസ് ഉള്ളത് കാരണം അഞ്ച് ലക്ഷം അടച്ചത് ലോൺ അകൗണ്ടിൽ ഉൾപ്പെടുത്താൻ സാധിക്കില്ല; കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കും; കാട്ടക്കട ബ്രാഞ്ചിൽ നിന്ന് ലോൺ എടുത്ത ചന്ദ്രന്റെ ആരോപണങ്ങൾക്ക് വിശദീകരണവുമായി ഫെഡറൽ ബാങ്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ നിന്ന് കാർഷിക ലോൺ എടുത്ത് പ്രതിസന്ധിയിലായ ചന്ദ്രനുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി നൽകിയ വാർത്തയ്ക്ക് വിശദീകരണവുമായി ഫെഡറൽ ബാങ്ക് അധികൃതർ. കാർഷിക ലോൺ എടുത്തതുമായി ബന്ധപ്പെട്ട് ചന്ദ്രന് ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ 12 ലക്ഷം രൂപ കുടിശികയുണ്ട്. പലിശയും ചേർത്താണ് ഈ തുക വന്നത്. എന്നാൽ ലോൺ കാലാവധി പിന്നിടുകയും ഇത് നോൺ പെർഫോർമിങ്ങ് അസറ്റായി പ്രഖ്യാപിക്കുകയും ചെയ്തു. നെടുമങ്ങാട് സബ് കോടതിക്ക് മുൻപാകെ ഇതിന്റെ നടപടികൾക്കായുള്ള നീക്കങ്ങൾ നടക്കുകയാണ്. ചന്ദ്രനെതിരെ ഇതുവരെ നടപടികൾ ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ലോണിന്റെ കാര്യത്തിൽ അഞ്ചു ലക്ഷം രൂപ ചന്ദ്രൻ ഫെബ്രുവരി എട്ടിന് അടച്ചപ്പോൾ തന്നെ ചന്ദ്രന് മൊത്തം 12 ലക്ഷം കുടിശികയുണ്ട് എന്ന കാര്യം ചന്ദ്രനെ ബാങ്ക് ബോധ്യപ്പെടുത്തിയിരുന്നു. അഞ്ചു ലക്ഷം അടച്ചതിനു ശേഷം ഇനി ഏഴുലക്ഷം രൂപ അടയ്ക്കാനുണ്ട് എന്നാണ് ബാങ്ക് ചന്ദ്രനെ അറിയിച്ചത്. അഞ്ചു ലക്ഷം അടച്ചപ്പോൾ അതിനു ബാങ്ക് രസീതിയും നൽകിയിരുന്നു. ചന്ദ്രൻ അഞ്ചു ലക്ഷം രൂപ അടച്ചത് കേസ് ഫയൽ ചെയ്ത അക്കൗണ്ടിലായതിനാൽ ലോൺ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റ് ചെയ്തിട്ടില്ല. ഇത് ബാങ്ക് നാളുകളായി പിന്തുടർന്ന് വരുന്ന ചട്ടമാണ്. ബാക്കി ഏഴ് ലക്ഷം രൂപ അടയ്ക്കണമെന്ന് കാട്ടി ബാങ്ക് അധികൃതർ ചന്ദ്രന് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇയാൾ ഇതിന് തയാറായില്ലെന്ന് മാത്രമല്ല ലോൺ ക്ലോസ് ചെയ്യാനുള്ള അപേക്ഷയും സമർപ്പിച്ചിരുന്നില്ല. ആറുലക്ഷം രൂപ അടച്ചാൽ ചന്ദ്രന്റെ ബാധ്യതകൾ അവസാനിക്കും എന്ന് ബാങ്ക് ചന്ദ്രനോട് പറഞ്ഞിട്ടില്ല.
എന്നാൽ ഫെബ്രുവരി എട്ടിന് അഞ്ചു ലക്ഷം രൂപ അടച്ച ചന്ദ്രൻ 13ന് അഭിഭാഷകനും ആളുകളുമായി ബാങ്കിൽ എത്തുകയും മുൻപ് അടച്ച അഞ്ചു ലക്ഷം രൂപയിൽ ബാധ്യത തീർക്കണമെന്ന് ആവശ്യപ്പെടുകയും ബാങ്കിൽ ബഹളം വയ്ക്കുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി എട്ട് മണി വരെ മൂന്ന് വനിതകൾ ഉൾപ്പടെയുള്ള ബാങ്ക് സ്റ്റാഫിനെ തടഞ്ഞ് വയ്ക്കുകയും ചെയ്തിരുന്നു. ഈ സമയം ബാങ്കിൽ നിന്നും പൊലീസ് സഹായവും അഭ്യർത്ഥിച്ചിരുന്നു. ബാങ്കിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതിനും അക്രമം നടത്തിയതിനും ചന്ദ്രനെതിരെ നിയമ നടപടി എടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ ബാങ്ക് ആലോചിക്കുകയാണ്. എന്നാൽ ഈ പ്രശ്നത്തിൽ സത്യത്തിന് വിരുദ്ധമായി ചന്ദ്രൻ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും തെറ്റിധരിപ്പിക്കുകയും ചെയ്തു. ബാങ്ക് മാനേജർ ഇയാളുടെ വീട്ടിൽ ചെന്നെന്നും സെയിൽ നോട്ടീസ് പതിച്ചു എന്നതടക്കമുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ആറ് ലക്ഷം അടച്ചാൽ ബാധ്യത തീർത്ത് തരാമെന്ന് ബാങ്കിന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായി എന്ന് പറയുന്നത് തെറ്റാണ്. ഈ മാസം 18ന് തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി മുൻപാകെ സമർപ്പിക്കും-മറുനാടന്‍ നൽകിയ വിശദീകരണകുറിപ്പിൽ ബാങ്ക് പറയുന്നു. .
രണ്ടു ദിവസം മുൻപാണ് ഫെഡറൽ ബാങ്കിൽ നിന്നും ലോൺ എടുത്ത് പ്രതിസന്ധിയിലായ ചന്ദ്രൻ എന്ന കർഷകന്റെ കഥ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നത്. നാലര ലക്ഷം രൂപ കാർഷിക ലോൺ എടുത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ചന്ദ്രൻ ഈ ലോണിന്റെ കാര്യത്തിൽ നിയമനടപടി നേരിടുകയാണ്. ഈ കേസിൽ പലിശയും മുതലും അടക്കം പത്ത് ലക്ഷം രൂപ ചന്ദ്രൻ അടയ്ക്കണമെന്ന് കോടതി വിധി വന്നിരുന്നു. അതിനിടയിലാണ് ആറു ലക്ഷം രൂപ വൺ ടൈം സെറ്റിൽമെന്റ് എന്ന പേരിൽ അടയ്ക്കാൻ ബാങ്ക് ചന്ദ്രനോട് ആവശ്യപ്പെടുന്നത്. അതുപ്രകാരം അഞ്ചു ലക്ഷം രൂപ ചന്ദ്രൻ ഫെബ്രുവരി എട്ടിന് അടയ്ക്കുകയും ചെയ്തു. അതിനു ശേഷം ഇനി ഏഴു ലക്ഷം രൂപ കൂടി അടയ്ക്കണം എന്ന് ബാങ്ക് ചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.
ആറു ലക്ഷം രൂപ വൺ ടൈം സെറ്റിൽമെന്റ് എന്ന പേരിൽ അടയ്ക്കാൻ പറഞ്ഞ ബാങ്ക് കൂറുമാറിയതാണ് പ്രശ്നമായത്. ലോഡ്ജ് പണയപ്പെടുത്തി അഞ്ചു ലക്ഷം രൂപ അടച്ചപ്പോഴാണ് ഇനിയും അഞ്ചു ലക്ഷം രൂപ അടയ്ക്കാൻ ഉണ്ടെന്ന കാര്യം ബാങ്ക് പറയുന്നത്. ഇതോടുകൂടിയാണ് അഭിഭാഷകനും രാഷ്ട്രീയ നേതാക്കളുമായി ചന്ദ്രൻ നേരിൽ ബാങ്കിൽ ചെന്നത്. പക്ഷെ ചന്ദ്രനോട് ആറു ലക്ഷം രൂപയ്ക്ക് സെറ്റിൽ ചെയ്യാം എന്ന് പറഞ്ഞ കാര്യം മറുനാടന്‍ നൽകിയ മറുപടിയിൽ ഫെഡറൽ ബാങ്ക് നിഷേധിക്കുകയാണ്. ഈ കാര്യത്തിൽ നിയമനടപടി സ്വീകരിക്കും എന്നും ചന്ദ്രൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം തെറ്റിദ്ധാരണ ജനകമാണ് എന്നുമാണ് ബാങ്ക് പറയുന്നത്. ഒന്നരയേക്കർ സ്ഥലം ബാങ്കിന് ഈടു നല്‍കിയാണ് ചന്ദ്രൻ 2007-ൽ ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ നിന്നും ലോൺ എടുത്തത്.
ലോണിന്റെ തിരിച്ചടവ് മുടങ്ങിതാണ് ചന്ദ്രന് വിനയായത്. ഇതോടെ ഈട് നൽകിയ സ്ഥലം വിനയായത്. ഈ കാര്യം 2017-ൽ ഫെഡറൽ ബാങ്ക് കോടതിയിൽ പെറ്റിഷൻ .ഫയൽ ചെയ്തു. പത്ത് ലക്ഷം രൂപ ചന്ദ്രനിൽ നിന്ന് ഈടാക്കാനാണ് വിധി വന്നത്. ഇതിനു ശേഷമുള്ള ബാങ്കിന്റെ നീക്കങ്ങളാണ് ചന്ദ്രന് വിനയായത്. ചന്ദ്രന്റെ പ്രതിസന്ധി വിശദമാക്കിയാണ് മറുനാടൻ ഈ കാര്യത്തിൽ വാർത്ത നൽകിയിരുന്നത്. ഈ വാർത്തയ്ക്ക് ആദ്യം പ്രതികരണം തേടി കാട്ടാക്കട ഫെഡറൽ ബാങ്കിനെ സമീപിച്ചെങ്കിലും വിശദീകരണം ലഭ്യമായിരുന്നില്ല. വാർത്ത വിവാദമായപ്പോഴാണ് ബാങ്ക് വിശദീകരണവുമായി രംഗത്തു വന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍