ആകാശത്തിരുന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായം പറയാം... പക്ഷേ കാശു തരില്ല! രണ്ട് പേരുടെ ഒരു ലക്ഷം; ബാക്കിയെല്ലാം നക്കാപ്പിച്ച; വീമ്പു പറയുന്ന ന്യൂജെൻ സംവിധായകൻ നൽകിയത് പതിനായിരം; കഷ്ടപ്പാടുകൾ മറന്ന് ഉള്ളതെല്ലാം കൊടുത്ത് ലൈറ്റ് ബോയിമാരും തുന്നൽക്കാരും പാചകക്കാരും ഡ്രൈവർമാരും; മുഖ്യമന്ത്രിക്ക് കൊടുക്കാനുള്ള 25 ലക്ഷം ഫെഫ്ക സ്വരൂക്കൂട്ടിയതും ഏറെ പാടുപെട്ട്; താരങ്ങളെ പോലെ കണ്ണടച്ച് കോടികൾ പ്രതിഫലം വാങ്ങുന്ന വമ്പൻ സംവിധായകരും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോടികൾ പ്രതിഫലം വാങ്ങുന്ന സംവിധായകരാണ് ഫെഫ്കയുടെ തലപ്പത്ത. ഇതിനുള്ളിൽ ഡ്രൈവർമാരും ലൈറ്റ്മാന്മാരും തുന്നൽക്കാരും മേക്കപ് ആർട്ടിസ്റ്റുകളുമെല്ലാം ഉണ്ട്. താര സംഘടനയ്ക്ക് പിറകെ ഫെഫ്കയും പ്രളയ ദുരിതരെ സഹായിക്കാൻ ഫണ്ട് പിരിവ് നടത്തി. ഇതിൽ കോടീശ്വരന്മാരായ അംഗങ്ങളാരും കാര്യമായൊന്നും നൽകിയില്ല. ഇതോടെ ഫെഫ്കയുടെ വീതം 25 ലക്ഷത്തിലേക്ക് ചുരങ്ങി. രണ്ട് സംവിധായകർ മാത്രാണ് ലക്ഷം രൂപ ദുരിതാശ്വാസത്തിന് നൽകിയത്. രണ്ട് പേർ ഇരുപത്തി ആയ്യായിരവും. ന്യൂജെൻ മേഖലയിലെ പ്രമുഖൻ നൽകിയത് പതിനായിരവും. എന്നിട്ടും ഫണ്ട് 25 ലക്ഷത്തിലെത്തിയത് സിനിമാ മേഖലയിൽ ദുരിതക്കഥ മാത്രം പറയാനുള്ള സാധാരണക്കാരുടെ കരുത്തിലാണ്.
ലൈറ്റ് ബോയിമാരും ഡ്രൈവർമാരും തുണി അലക്കുന്നവരുമെല്ലാം പോക്കറ്റിലുള്ളതും കടം വാങ്ങിയും ഫെഫ്കയ്ക്ക് നൽകി. എന്നാൽ പണമുള്ളവർക്ക് കൊടുക്കാനും മടി-സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയിലെ ഫണ്ട് ശേഖരണത്തിൽ വേദന തോന്നിയ സംവിധായകൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. പണമുള്ളവരും ഇല്ലാത്തവരും സംഘടനയിലുണ്ട്. പഴയ സിനിമാക്കാരും. വരുമാനം ഇല്ലാത്തവർ ചെറിയ തുക നൽകുന്നത് മനസ്സിലാക്കാം. എന്നാൽ ഒരു സിനിമയെടുക്കാൻ ലക്ഷങ്ങൾ വാങ്ങുന്ന മുൻനിര സംവിധായകർക്ക് സാമൂഹിക പ്രതിബന്ധതയില്ലെന്ന് വരുന്നത് വേദനയുണ്ടെന്നും പഴയകാല സംവിധായകൻ മറുനാടനോട് പറഞ്ഞു. ഫെഫ്കയിലെ പലരും ആവർക്കാവുന്നതുകൊടുത്തിരുന്നുവെങ്കിൽ ഫണ്ട് അരക്കോടിയിൽ എത്തിയേനെ എന്നാണ് പ്രതികരിക്കുന്നത്.
ന്യൂജെൻ സംവിധായകരുടെ ഇടപെടലും അത്ഭുതപ്പെടുത്തി. ഒരാൾ മാത്രമാണ് 25,000 രൂപയെങ്കിലും നൽകിയത്. എല്ലാവരും പറയുന്നത് ഞങ്ങൾ വേറെ കൊടുക്കുന്നുണ്ടെന്നാണ്. എന്നാൽ ഒന്നും എവിടേയും കൊടുത്തതായി ആർക്കും അറിയില്ല. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് പേരുണ്ടാക്കുന്നവർക്ക് കീശയിലെ കാശ് വലുതാണ്. പണം മുടക്കാതെ പേരുണ്ടാക്കാനുള്ള ഇവരുടെ ശ്രമമാണ് ഫെഫ്കയിലെ ഫണ്ട് ശേഖരണം വ്യക്തമാക്കുന്നതെന്നും വിശദീകരിച്ചു. ഇതോടെ താര സംഘടനയിലെ ഫണ്ട് പരിവ് പോലെ ഫെഫ്കയിലെ അംഗങ്ങളും തങ്ങൾക്കാവുന്ന തരത്തിൽ സഹായം നൽകിയില്ലെന്ന വിമർശനം സജീവമാവുകയാണ്. നേരത്തെ താര സംഘടന 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇത് വിവാദമായതോടെ 40 ലക്ഷം കൂടി നൽകുകയും ചെയ്തു.
താരസംഘടനയുടെ യോഗത്തിൽ പ്രസിഡന്റ് മോഹൻലാൽ 50 ലക്ഷം നൽകണമെന്ന് നിർദ്ദേശിച്ചു. എന്നാൽ രണ്ട് അംഗങ്ങൾ അത്രയും വേണ്ടെന്ന് വാദിച്ചു. ഇതിൽ ഒരാൾ ജനപ്രതിനിധിയും മറ്റൊരാൾ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ വ്യക്തിയുമായിരുന്നു. ഇതോടെ ലാലിന്റെ നിർദ്ദേശം അംഗീകരിക്കാതെ 10 ലക്ഷം നൽകി. വിവാദം കത്തിപടർന്നപ്പോൾ ലാലിന്റെ ഇടപെടലോടെ 40 ലക്ഷം കൂടി ജനറൽ സെക്രട്ടറിയായ ഇടവേള ബാബു മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. മോഹൻലാലും മമ്മൂട്ടിയും നിവിൻ പോളിയും 25 ലക്ഷം രൂപ വീതം സംഭാവനയും നൽകി. അതിനപ്പുറത്തേക്ക് ആരും സഹായിക്കാൻ കൂട്ടാക്കിയിട്ടുമില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് ഫെഫ്കയിലും സമാന ചർച്ച ഉയരുന്നത്.
എന്നാൽ സാധാരണക്കാരുടെ കൈയയച്ച സഹായം കൊണ്ട് ദുരിതാശ്വാസ നിധി 25 ലക്ഷം ആക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഫെഫ്കയുടെ ഭാരവാഹികൾ. തീരെ മോശമില്ലാത്തെ തുക ധനസമാഹരണത്തിലൂടെ ലഭിക്കുകയും ചെയ്തുവെന്ന് അവർ പറയുന്നു. അടുത്ത ദിവസം തന്നെ 25 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറും. ഇതിനൊപ്പം ചില സുപ്രധാന തീരുമാനങ്ങളും ഫെഫ്ക എടുത്തിട്ടുണ്ട്. സാധാരണക്കാരുടെ പിൻബലത്തിലാണ് ഇതും. പ്രളയത്തിൽ സംഘടനയിലെ നിരവധി പേർക്കും വീടും സാധനങ്ങളും നഷ്ടമായി. ഇവരെ സാഹിക്കാനാണ് തീരുമാനം. വീട് പൂർണ്ണമായും നഷ്ടമായവർക്ക് അത് വയ്ക്കാനും സഹായിക്കും.
പ്രളയത്തിൽ വീട് പോയവർക്ക് ധനസഹായം നൽകുമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ട് അടച്ചുറപ്പുള്ള നല്ല വീടെന്ന സ്വപ്നം പൂർത്തിയാകില്ല. ഈ സാഹചര്യത്തിൽ അതിന് വേണ്ടി വരുന്ന അധിക തുക വീട് നഷ്ടപ്പെട്ട അംഗങ്ങൾക്ക് ഫെഫ്ക നൽകും. സാധാരണക്കാരാണ് ഈ സംഘടനയിൽ ഏറെയും. പെരിയാറിന്റേയും ചാലക്കുടിപുഴയുടേയും പമ്പയുടേയും തീരത്ത് ജീവിക്കുന്ന സാധാരണക്കാരായ നിരവധി പേർ സിനിമയിൽ പല വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് പലർക്കും പ്രളയം മൂലം കിടപ്പാടം നഷ്ടമായി. ഇത് വീണ്ടെടുക്കാനാകും ഫെഫ്ക സഹായമൊരുക്കുകയെന്നാണ് ഔദ്യോഗിക നേതൃത്വം നൽകുന്ന വിശദീകരണം.
ഇതിനുള്ള തുക മുഖ്യമന്ത്രിക്ക് കൊടുക്കുന്ന 25 ലക്ഷത്തിന് അപ്പുറത്ത് കണ്ടെത്തും. ഫണ്ടിലേക്ക് കിട്ടിയ തുക മുഴുവനായും മുഖ്യമന്ത്രിക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ഗണേശിന്റെ വിമർശനത്തിൽ പുല്ലുവില
ഒരു സിനിമയ്ക്ക് കോടികൾ പ്രതിഫലം പറ്റുന്ന മലയാളത്തിലെ ചില യുവനടന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തു നൽകിയെന്ന് ഗണേശ് കുമാർ എംഎൽഎ ചോദിച്ചിരുന്നു. ആകാശത്തിരുന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായം പറയുന്ന ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വിമർശനത്തിന് തൊട്ട് പിന്നാലെയാണ് നിവിൻ പോളി 25 ലക്ഷം നൽകിയത്. അതിന് അപ്പുറത്തേക്ക് ആരും ഇപ്പോഴും മുന്നോട്ട് വരുന്നില്ല.
നമ്മുടെ ഇടയിൽ നന്മ നശിക്കാത്ത, ആളുകളെ നിശബ്ദമായി സഹായിക്കാൻ കഴിയുന്ന, നിരവധി പേർ ഇപ്പോഴുമുണ്ട്. സിനിമാക്കാരുടെ കാര്യം തന്നെയെടുക്കാം. കോടികൾ പ്രതിഫലം പറ്റുന്ന പല അവന്മാരെയും ദുരിതം വന്നപ്പോൾ കാണാനില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി പ്രതിഫലം പറ്റുന്ന ചില യുവനടന്മാരെ കാണാനേയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവർ അഞ്ചുപൈസ കൊടുത്തിട്ടില്ല. അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങിക്കുന്ന ഹാസ്യനടന്മാരെയും കാണാനില്ല. സുരാജ് വെഞ്ഞാറമൂടിനെപ്പോലുള്ള ചില പാവങ്ങൾ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുത്തതെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു.
പാവപ്പെട്ടവരും വിദേശികളായവർ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമ്പോൾ ആകാശത്ത് ഇരുന്ന് ഫേസ്ബുക്കിലൂടെ ചിലർ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ കലാകാരനെന്ന നിലയിൽ തനിക്ക് പ്രതിഷേധമുണ്ട്. സിംഗപ്പൂർ പൗരനായ ഒരു തമിഴ് വംശജൻ കേരളത്തിൽ വന്നപ്പോൾ ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. എന്നാൽ ഇവിടെ മലയാളിയുടെ സ്നേഹത്തിന്റെ പങ്ക് പറ്റുന്ന ചില നടന്മാർ അഞ്ച് പൈസ പോലും കൊടുത്തില്ലെന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ ഇത്രയും കാലത്തെ വർത്തമാനമൊക്കെ ഞങ്ങൾ സഹിച്ചുവെന്നും കേരളത്തിന് ഒരു ദുരന്തമുണ്ടായപ്പോൾ നിങ്ങൾ എന്ത് ചെയ്തുവെന്ന് മലയാളി ഇവരോട് ചോദിക്കണമെന്നും ഗണേശ് ചോദ്യം ഉയർത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍