നീതിക്ക് വേണ്ടി പോരാടി, ഒടുവിൽ ജീവൻ നിലനിർത്താൻ നെട്ടോട്ടം; കോൺഗ്രസ് നേതാവിന്റെ മകൻ ആക്രമിച്ച കേസ് താനറിയാതെ ഒത്തുതീർപ്പാക്കിയെന്ന് ട്രാഫിക് വാർഡൻ പത്മിനി; പ്രതികരിച്ചപ്പോൾ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് വാർഡന്മാരും രംഗത്ത്
കൊച്ചി: സ്ത്രീ സമത്വത്തിനും സ്ത്രീസുരക്ഷയ്ക്കും വേണ്ടി എല്ലാ മാദ്ധ്യമങ്ങളിലൂടെയും ആവേശം കൊള്ളുന്ന സ്ത്രീപക്ഷവാദികളാരും മുൻട്രാഫിക് വാർഡൻ പത്മിനിയെ തേടി ഇപ്പോൾ ചെല്ലാറില്ല. നടുറോഡിൽ വച്ച് അപമാനിച്ച കോൺഗ്രസ് നേതാവിന്റെ മകനെതിരെ പരാതി നൽകിയതിനാണ് പത്മിനിയെന്ന 43 കാരി ഇന്ന് നീതിക്കായി അധികൃതരുടെ മുന്നിൽ കൈനീട്ടുന്നത്. സെക്യൂരിറ്റി സ്ഥാപനവും ഇവരെ പുറത്താക്കാൻ ശ്രമിച്ചതോടെ ഉള്ള വരുമാനം കൂടി ഇല്ലാതെയായി. പ്രാരാബ്ദങ്ങളും രോഗങ്ങളും പത്മിനിയെ തളർത്തുന്നതു കൂടാതെ കഴിഞ്ഞ രണ്ടുമാസമായി വാടക നൽകാത്തതിനാൽ വാടകവീട്ടിൽ നിന്ന് ഒഴിയേണ്ട അവസ്ഥയിലാണിപ്പോൾ പത്മിനി. ഇതിനെല്ലാം കാരണം പത്മിനി എന്ന സ്ത്രീ തന്നെ അപമാനിച്ച് വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകി എന്നുള്ളതാണ്. അതും ഒരു കോൺഗ്രസ് നേതാവിന്റെ മകനെതിരെ.
എറണാകുളം ഇടപ്പള്ളിയിലെ ബ്രൈറ്റ് സെക്യൂരിറ്റി സ്ഥാപനത്തിലായിരുന്നു പത്മിനിക്ക് ജോലി. ട്രാഫിക് പൊലീസ് സെക്യൂരിറ്റി സ്ഥാപനങ്ങളിൽ നിന്നും ദിവസവേതനത്തിൽ കുറച്ച് സ്ത്രീകളെ ട്രാഫിക് വാർഡന്മാരായി തിരഞ്ഞെടുത്തിരുന്നു. അങ്ങനെയാണ് പത്മിനി കൊച്ചിയിലെ ട്രാഫിക് വാർഡൻ ആകുന്നത്. പ്ദമിനിയുടെ ജീവിതം കീഴ്മേൽ മറിച്ച സംഭവം ഉണ്ടായത് 2013 നവംബറിലാണ്. കത്രിക്കടവിൽ ജോലിക്കിടെ കാറിലെത്തിയ എറണാകുളം ഡി.സി.സി അംഗത്തിന്റെ മകൻ വിനോഷ് വർഗീസ് പത്മിനിയെ ആക്രമിക്കുകയായിരുന്നു. എന്തിനാണ് തന്നെ അയാൾ ആക്രമിച്ചതെന്ന് ഇന്നും തനിക്ക് അറിയില്ലെന്ന് പത്മിനി പറയുന്നു.
വിനോഷ് വർഗീസിനെതിരെ കേസ് നൽകിയതോടെ പത്മിനിക്ക് അനുകൂലമായി മാദ്ധ്യമങ്ങളും സ്ത്രീപക്ഷ വാദികളും സർക്കാരിനെതിരെ തിരിഞ്ഞു. എന്നാൽ അന്ന് എല്ലാ സഹായത്തിനും ഞങ്ങളുണ്ടാകും എന്ന പത്മിനിക്ക് വാക്ക് നൽകിയ ആരെയും ഇപ്പോൾ ഈ വഴി കാണാറില്ലെന്നാണ് പത്മിനിയുടെ പരാതി. പരാതി പിൻവലിക്കാൻ പലവിധ സമ്മർദ്ദങ്ങളുണ്ടായെങ്കിലും ഭീഷണിക്കും സമ്മർദ്ദങ്ങളും വഴങ്ങില്ലെന്ന് നിലപാടിൽ പത്മിനി ഉറച്ച് നിന്നു. അതേസമയം പൊലീസ് കേസ് എടുത്തിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെയും കേസ് കോടതിയിലെത്തിയിട്ടില്ല. കേസിലെ പ്രതി വിനോഷ് വർഗീസ് ജാമ്യത്തിലിറങ്ങുകയും ചെയ്തു. താനറിയാതെ കേസ് ഒത്തുതീർപ്പാക്കിയെന്നാണ് പ്ദമിനിയുടെ ആരോപണം.
പത്മിനി ജോലി ചെയ്തിരുന്ന ബ്രൈറ്റ് സെക്യൂരിറ്റിസ് പത്മിനിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. രജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കാതിരിക്കുക, ഡ്യൂട്ടി നൽകാതിരിക്കുക തുടങ്ങിയ പ്രതികാരനടപടികളാണ് തനിക്കെതിരെ നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു. പരാതി നൽകിയതിനെ തുടർന്നാണ് കമ്പനി തന്നോട് പ്രതികാരം ചെയ്യുന്നത്. എന്നാൽ വാർത്തയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതമാണ് പത്മിനിക്കുള്ളതെന്നാണ് കമ്പനിയുടെ ആരോപണം. എന്നാൽ സ്ഥാപനത്തിലെ സഹപ്രവർത്തകയായ ഗിരിജ എന്ന വാർഡന് അപകടം പറ്റിയിട്ട് കമ്പനി തിരിഞ്ഞു നോക്കാതിരുന്ന സാഹചര്യത്തിൽ താൻ അവരെ സഹായിച്ചത് വാർത്തയായിരുന്നു. ' ഗിരിജയെ കാണാൻ ഞാൻ പോയപ്പോൾ ഒരു പത്രക്കാരെയും കൂടെ കൊണ്ടുപോയിട്ടില്ല. ഞാൻ അവിടെ ചെന്നപ്പോൾ പത്രക്കാർ അവിടെ ഉണ്ടായിരുന്നു. പക്ഷെ കമ്പനി വിചാരിച്ചത് ഞാൻ പറഞ്ഞത് മൂലമാണ് ഗിരിജയുടെ അവസ്ഥ വാർത്തയായതെന്നാണ് കമ്പനിയുടെ ആക്ഷേപമെന്നും ' ഗിരിജ പറയുന്നു.
'ബ്രൈറ്റ് കമ്പനി എം.ഡി. സുരേന്ദ്രനും അനുയായി ലതീഷുമാണ് തനിക്കെതിരെ നീങ്ങുന്നത്. ഇവിടെ ജീവനക്കാർക്ക് ലൈംഗികമായ പീഡനങ്ങൾ വരെ നേരിട്ടതായിട്ടാണ് എനിക്കറിയാവുന്നത്. ജാതീയമായ ആക്ഷേപങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ മർദിച്ച വിനോഷ് വർഗീസിന്റെ അടുത്ത അനുയായി ആണ് ലതീഷ്. പൊലീസിൽ പോലും അവരുടെ ആൾ്ക്കാരാണ്. ഞാനനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് പരാതി നൽകിയാൽ പരിഹാസത്തോടെയാണ് ഉദ്യോഗസ്ഥർ എന്നെ നോക്കി കാണുന്നത്. നീതിക്കു വേണ്ടി പരാതി നൽകിയ എന്നെ പോലെയുള്ള ഒരു ദളിത് സ്ത്രീക്ക് സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ ആർക്കാണ് ഇവിടെ നീതി ലഭിക്കുന്നത് '
'എന്നാൽ പത്മിനിക്ക് മാനസികപ്രശ്നമുള്ളതുകൊണ്ടാണ് എല്ലാവർക്കെതിരെയും പരാതിയുമായി നടക്കുന്നതെന്നാണ് ബ്രൈറ്റ് സെക്യൂരിറ്റീസ് എം.ഡി. സുരേന്ദ്രൻ പറയുന്നത്. മുമ്പ് പ്രണയത്തിന്റെ പേരിൽ പത്മിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ യുവാവുമായി പ്രണയത്തിലായ പത്മിനി, ഒടുവിൽ വിവാഹം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയച്ചപ്പോഴാണ് പ്ദമിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കളമശേരിയെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പത്മിനിയുടെ ചെലവുകളെല്ലാം വഹിച്ചത് സ്ഥാപനമായിരുന്നു. മെഡിക്കൽ കോളേജിൽ മാനസികരോഗത്തിന് പത്മിനി ചികിത്സ നടത്തിയിട്ടുണ്ടെന്നും സുരേന്ദൻ ആരോപിക്കുന്നു. ഇപ്പോൾ സ്ഥാപനത്തെ തകർക്കാനാണ് ശ്രമം. അവരെ കൊണ്ട് പൊറുതി മുട്ടിയ മറ്റ് വാർഡന്മാർ പത്മിനിയെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. ഈ ആവശ്യം പൊലീസ് കമ്മിഷണർക്കും സമർപ്പിച്ചിരിക്കുകയാണ്. പത്മിനിയോട് സംസാരിക്കാൻപോലും എല്ലാവർക്കും പേടിയാണ്. അടുത്തിടെ കമ്പനിയിലെ ഒരു സൂപ്പർവൈസറോടു സംസാരിച്ചു നിൽക്കെ പെട്ടെന്നു ഉടുവസ്ത്രം വലിച്ചു കീറി പൊലീസ് സ്റ്റേഷനിൽ ചെന്ന് അയാൾക്കെതിരെ പരാതി കൊടുത്തു. ഇങ്ങനെയൊക്കെയാണ് അവരുടെ പെരുമാറ്റം.'
തന്റെ ഫോണിലേക്ക് വരുന്ന കോളുകൾ ടാപ്പ് ചെയ്യുന്നുണ്ടെന്നും തന്നെ സഹായിക്കുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും പത്മിനി പരാതിപ്പെടുന്നു. നെഞ്ചിൽ പരുക്കേറ്റ പത്മിനി അന്ന് ഒരു മാസത്തോളം ആശുപത്രയിൽ കഴിഞ്ഞു. ആ സംഭവത്തിനു ശേഷമാണ് താൽക്കാലിക ട്രാഫിക് വാർഡന്മാരുടെ യൂണിഫോം, സത്യമേവ ജയതേ എന്ന എംബ്ലം ഒക്കെ പൊലീസ് എടുത്തുമാറ്റിയത്. കൂടാതെ ഇവരുടെ ശമ്പളം ഏജൻസി വഴിയാക്കുകയും ചെയ്തു. ഇതെല്ലാം താൻകാരണമാണെന്ന് സഹപ്രവർത്തകരെ തെറ്റദ്ധരിപ്പിച്ചാണ് തനിക്കെതിരെ നിർബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. വെള്ളപേപ്പറിൽ 25 പേരുടെ ഒപ്പിട്ട് വാങ്ങിയ ശേഷം തനിക്കെതിരെയുള്ള പരാതി എം.ഡി.എഴുതിചേർക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
ജോലി പോകുമെന്ന ഭയം കാരണം പലർക്കും സത്യം പറയാനാകാത്ത സ്ഥിതിയാണ് ഉള്ളത്. എന്തുവന്നാലും കേസുമായി മുന്നോട്ട് പോകുമെന്നും വിട്ടുവീഴ്ചയ്ക്കും സമ്മർദ്ദങ്ങൾക്കും അടിമപ്പെടില്ലെന്നും പത്മിനി ഉറപ്പിച്ച് പറയുന്നു. കേസ് പിൻവലിക്കാൻ സാമ്പത്തിക സഹായം അടക്കം വാഗ്ദാനം ചെയ്തിട്ടും പിൻവലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ തന്റെ ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണ്. തന്നെ അപായപ്പെടുത്താനും കൊലപ്പെടുത്താനുമുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് ബ്രൈറ്റ് സെക്യൂരിറ്റീസ് എം.ഡി. സുരേന്ദ്രന്റെയും സൂപ്പർവൈസർ ലതീഷിന്റെയും അറിവോടെയായിരിക്കുമെന്നും പത്മിനി മുന്നറിപ്പ് നൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്