സഭയുടെ കോളേജിന്റെ ഫൈൻകൊള്ളയ്ക്കെതിരെ മാത്രം പ്രതികരിച്ചില്ലെങ്കിൽ അത് ക്ഷീണമാകുമെന്ന കണ്ട് ഒടുവിൽ കുട്ടിസഖാക്കളെ സമരത്തിനയച്ച് സിപിഐ(എം); ചെമ്പേരി വിമൽജ്യോതിയിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ ഗേറ്റിൽ കൊടിനാട്ടി സമരം തുടങ്ങി; പൊലീസിന്റെയും ഗുണ്ടകളുടേയും തല്ലുകൊണ്ട് നേടിയ സമരവിജയം എസ്എഫ്ഐ ഹൈജാക്ക് ചെയ്യുമോയെന്ന ആശങ്കയിൽ എംഎസ്എഫും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഒടുവിൽ കത്തോലിക്ക സഭയിലെ വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന ചെമ്പേരിയിലെ വിമൽജ്യോതി കോളേജിലെ ഫൈൻകൊള്ള ഉൾപ്പെടെയുള്ള പീഡനങ്ങൾക്കെതിരെ എസ്എഫ്ഐയും സമരരംഗത്ത്. ഇന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളേജിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർ കോളേജ് ഗേറ്റിന് മുന്നിൽ കയറി പാർട്ടി പതാകയും ഉയർത്തി.
സംസ്ഥാനത്തൊട്ടാകെ സ്വാശ്രയപീഡനങ്ങൾക്കെതിരെ സമരരംഗത്തുള്ള എസ്എഫ്ഐ കണ്ണൂർ ചെമ്പേരിയിലെ വിമൽജ്യോതിയിലെ ഫൈൻകൊള്ളയ്ക്കെതിരെ എന്തുകൊണ്ട് രംഗത്തിറങ്ങുന്നില്ലെന്ന ചോദ്യം കഴിഞ്ഞ കുറച്ചുദിവസമായി സജീവ ചർച്ചയായിരുന്നു. പാമ്പാടിയിൽ നെഹ്റു കോളേജും കോട്ടയത്ത് മറ്റക്കര ടോംസ് കോളേജും അടിച്ചുതകർക്കാൻ മുന്നിൽ നിന്ന എസ്എഫ്ഐ കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരിയിലെ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിനെതിരെ ഫൈൻകൊള്ളയുൾപ്പെടെ വൻ ആരോപണങ്ങൾ ഉയർന്നിട്ടും സമരത്തിനിറങ്ങാതിരുന്നത് കോളേജ് നടത്തുന്ന കത്തോലിക്ക സഭ മാനേജ്മെന്റിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന ആക്ഷേപം ശക്തമായിരുന്നു.
സഭയുടെ കോളേജുകൾക്കെതിരെ ചെറുവിരലനക്കരുതെന്ന് പാർട്ടിയിലെ ഉന്നതർതന്നെ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയേയും വിലക്കിയതായുള്ള വിവരം മറുനാടൻ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, മുസ്ളീം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എംഎസ്എഫ് വിമൽജ്യോതി കോളേജിലേക്ക് നടത്തിയ മാർച്ചിനെ പൊലീസും കോളേജിന്റെ ആൾക്കാരായി നിലകൊണ്ട് ഗുണ്ടകളും ചേർന്ന് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത സംഭവവുമുണ്ടായി.
പാമ്പാടിയിലും മറ്റക്കരയിലും മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകർ കോളേജ് തകർക്കുന്ന സംഭവം വരെ ഉണ്ടായെങ്കിലും അവിടെല്ലാം കാഴ്ചക്കാരെ പോലെ നിലകൊണ്ട പൊലീസ് വിമൽജ്യോതിയിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ നേരിട്ടത് മറ്റൊരു രീതിയിലാണെന്നതും സംശയകരമായി. ഇവിടെ സമരം ചെയ്യാതെ എസ്എഫ്ഐ മൗനം പാലിച്ചതും എംഎസ്എഫ് സമരത്തെ പൊലീസ് നേരിട്ടതുമെല്ലാം സിപിഐ(എം) സഭയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതാണെന്ന വിമർശനം ശക്തമാക്കി. ഇതോടെയാണ് ഇപ്പോൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിമൽജ്യോതിയിലേക്ക് സമരം നടത്താൻ പാർട്ടി നിർബന്ധിതമായതെന്നാണ് സൂചനകൾ.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ക്രിസ്ത്യൻ മാനേജ്മെന്റുകൾ നടത്തുന്ന സ്വാശ്രയ കോളേജുകളിലും വിദ്യാഭ്യാസ കച്ചവടം നടക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയ ദിവസം തന്നെയാണ് എസ്എഫ്ഐ വിമൽജ്യോതിയിലേക്കും മാർച്ച് നടത്തിയതെന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാകരുതെന്നും ആദ്യകാലങ്ങളിൽ വിദ്യാഭ്യാസ കച്ചവടത്തോട് പുറംതിരിഞ്ഞ് നിന്നിരുന്ന ക്രിസ്ത്യൻ മാനേജ്മെന്റുകളെയും പുതിയ കാലത്തെ പ്രവണതകൾ ബാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്നുമായിരുന്നു പിണറായി ഇന്ന് പ്രസ്താവിച്ചത്. അപൂർവം ക്രിസ്ത്യൻ മാനേജ്മെന്റുകൾ മാത്രമാണ് നല്ലരീതിയിൽ പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹം വിലയിരുത്തിയത്.
അതേസമയം, കോളേജിലേക്ക് കഴിഞ്ഞയാഴ്ച മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ കോൺഗ്രസ് ഗുണ്ടകൾ ഉൾപ്പെടെയാണ് കൈകാര്യം ചെയ്തത്. മാനേജ്മെന്റിന്റെ ആൾക്കാരെന്ന നിലയിൽ ഇവരെത്തിയതിന് പിന്നിൽ കെസി ജോസഫിനും പങ്കുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. കെഎസ് യു കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ മാനേജ്മെന്റിന്റെ മൂടുതാങ്ങികളായി നിൽക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇത്തരത്തിൽ കോൺഗ്രസും സിപിഎമ്മും വിമൽജ്യോതിയിലെ മാനേജ്മെന്റിന്റെ തോന്ന്യാസങ്ങൾക്ക് കുടചൂടുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന പരാതി ശക്തമായതിനിടെയാണ് ഇന്ന് എസ്എഫ്ഐ സമരവുമായി രംഗത്തെത്തിയത്.
കഴിഞ്ഞദിവസം കോളേജിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്തെങ്കിൽ എസ്എഫ്ഐയുടെ സമരക്കാർ കോളേജ് ഗേറ്റിൽ കയറി കൊടികെട്ടിയിട്ടും പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമായി. എന്നാൽ കോളേജിലെ പ്രശ്നം വിജയിച്ചുവെന്നും തങ്ങൾ പുതു സമരചരിത്രം തീർത്തുവെന്നും എംഎസ്എഫ് അവകാശപ്പെടുന്നതിന് പിന്നാലെയാണ് ഇന്ന് എസ്എഫ്ഐ സമരവുമായി എത്തിയിട്ടുള്ളത്.
വിമൽജ്യോതി കോളേജിലെ അന്യായമായ ഫീസ് വർധനവ് പിൻവലിച്ചതായും പണിഷ്മെന്റിന്റെ ഭാഗമായി ഫൈൻ ഈടാക്കുന്നത് പൂർണമായും പിൻവലിച്ചെന്നും എംഎസ്എഫ് അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ രണ്ടുദിവസമായി എംഎസ്എഫ് പ്രവർത്തർ പോസ്റ്റ് ചെയ്യുന്നുണ്ട്.
പോസ്റ്റിൽ നൽകിയ തീരുമാനങ്ങൾ ഇപ്രകാരമാണ്:
1 പണിഷ്മെന്റിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ഫൈൻ പൂർണ്ണമായും പിൻവലിച്ചു.
2 വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രിൻസിപ്പാളും രക്ഷിതാക്കളുടേയും വിദ്യാത്ഥികളുടേയും മാനേജ്മെന്റിന്റെയും പ്രതിനിധികളും ഉൾപ്പെട്ട ഗ്രീവൻസ് സെൽ രൂപീകരിക്കും.
3 സമരത്തിന് വന്ന പ്രവർത്തകരെ ഗുണ്ടകൾ അക്രമിച്ച നടപടിയെ യോഗം അപലപിച്ചു. അക്രമികൾക്കെതിരെ കേസുമായ് മുന്നോട്ട് പോവാനും തീരുമാനിച്ചു.
4 കോളേജ് മാനേജ്മെന്റ് എംഎസ്എഫ് സമരഭടർക്കെതിരെ കൊടുത്ത കേസ് പിൻവലിക്കാനും തീരുമാനിച്ചു.
5 സെക്യൂരിറ്റി അടക്കമുള്ള നോൺ ടീച്ചിങ്ങ് സ്റ്റാഫുകളുടെ വിദ്യാർത്ഥികളുടെ മേലുള്ള ഇടപെടലുകൾ അവസാനിപ്പിക്കും.
6 ഹോസ്റ്റൽ റസിഡന്റ് ട്യൂട്ടർമാരെ വാർഡന്മാരെ നിർബന്ധമാക്കാൻ തീരുമാനിച്ചു.
മധ്യസ്ഥ ചർച്ചയ്ക്ക് റെവറന്റ് ചാലിൽ അച്ചനും ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മൂസാൻ കുട്ടി നടുവിലും നേതൃത്വം നൽകിയെന്ന് വ്യക്തമാക്കി യോഗത്തിന്റെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിണ്ട്.
ഇത്തരത്തിൽ വിമൽജ്യോതിയിലെ പ്രശ്നങ്ങൾ രണ്ടുദിവസം മുമ്പുതന്നെ ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടുവെന്നും വിദ്യാർത്ഥികൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായെന്നും എംഎസ്എഫ് വ്യക്തമാക്കുമ്പോൾ ഇതിനെല്ലാം ശേഷം ഇന്ന് എസ്എഫ്ഐ കോളേജിലേക്ക് മാർച്ച് നടത്തിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. എംഎസ്എഫിന്റെ സമരംകൊണ്ട് വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടായാൽ അത് എസ്എഫ്ഐക്ക് ക്ഷീണമാകുമെന്ന നിലയിലാണ് ഇന്ന് അവർ സമരവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന ആക്ഷേപം ഉയരുകയാണിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍