റാഡിയ ടേപ്പിന്റെ നഷ്ടം നികത്താൻ സ്ഥാപകനെ ഒതുക്കിയ ഔട്ട് ലുക്കിൽ ചരിത്രം ആവർത്തിക്കുന്നു; ആർഎസ്എസിനെതിരെ വാർത്ത വന്നതോടെ കൃഷ്ണ പ്രസാദിന്റെ കസേര തെറിച്ചു; ഔട്ട്ലുക്കിന്റെ മൂന്നാമത്തെ പത്രാധിപരാകുന്നത് മലയാളിയായ രാജേഷ് രാമചന്ദ്രൻ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ടു ജി വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറെ കോളിളക്കമുയർത്തിയ നീര റാഡിയ ടേപ്പ് വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് മുമ്പ് തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിലൂടെ വിവാദത്തിലായ ഔട്ട്ലുക്ക് മാഗസിൻ വീണ്ടും കുഴപ്പത്തിൽ. സംഘപരിവാർ സംഘടനകൾ അസമിൽ നിന്ന് അനധികൃതമായി പെൺകുട്ടികളെ കടത്തുന്നു എന്ന വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഔട്ട്ലുക്കിൽ എഡിറ്റർ കൃഷ്ണ പ്രസാദിന്റെ കസേര തെറിച്ചു.
മലയാളിയായും എക്കണോമിക് ടൈംസിൽ പൊളിറ്റിക്കൽ എഡിറ്ററായ രാജേഷ് രാമചന്ദ്രനെ പുതിയ ചീഫ് എഡിറ്ററായി നിയമിച്ച വിവരം കഴിഞ്ഞദിവസം ഔട്ട്ലുക്ക് ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും പബഌഷറുമായ ഇന്ദ്രനീൽ റോയി ട്വിറ്ററിലൂടെ അറിയിച്ചു. രാജേഷ് രാമചന്ദ്രൻ നാളെ ചുമതലയേൽക്കുമെന്നാണ് അറിയിപ്പെങ്കിലും പുറത്തുപോകുന്ന ചീഫ് എഡിറ്റർ കൃഷ്ണ പ്രസാദിന്റെ റോളെന്തായിരിക്കുമെന്ന കാര്യത്തിൽ ട്വീറ്റ് മെസേജ് മൗനം പാലിക്കുന്നു.
സംഘപരിവാർ സംഘടനകൾ പെൺകുട്ടികളെ കടത്തുന്നുവെന്ന വാർത്തയുടെ പേരിൽ മാസികയുടെ പബ്ലീഷർ ഇന്ദ്രനീൽ റോയി, എഡിറ്ററായിരുന്നു കൃഷ്ണ പ്രസാദ്, വാർത്ത തയാറാക്കിയ ഫ്രീലാൻസ് റിപ്പോർട്ടർ നേഹാ ദീക്ഷിത് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണപ്രസാദിനു പകരം മലയാളിയായ രാജേഷ് രാമചന്ദ്രനെ എഡിറ്റർ ഇൻ ചീഫ് ആയി നിയമിച്ചത്. എഡിറ്റോറിയൽ നയം സംബന്ധിച്ച് കൃഷ്ണപ്രസാദുമായി മാനേജ്മെന്റിന് അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് പുതിയ നീക്കമെന്നാണ് സൂചനകൾ.
ഓപ്പേേറഷൻ ബേബി ലിഫ്റ്റ് എ്ന്ന പേരിലാണ് കുട്ടികളെ കടത്തുന്നതായുള്ള റിപ്പോർ്ട്ട് ഔട്ട് ലുക്കിൽ പ്രസിദ്ധീകരിച്ചത്. ഇതിന്റെ പേരിലാണ് ഇപ്പോൾ കേസുണ്ടായതും എഡിറ്റർക്ക് സ്ഥാനചലനം ഉണ്ടായതും. ഇതിനെ അപലപിച്ച് ആർഎസ്എസിന്റെ വനിതാവിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തങ്ങൾ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിന്റെ പേരിലുള്ള യാതൊരു നടപടിയും അംഗീകരിക്കില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും കൃഷ്ണപ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് ശനിയാഴ്ച വൈകീട്ട് പുതിയ എഡിറ്റർ ചുമതലയേൽക്കുന്ന വിവരവുമായി ട്വീറ്റ് എത്തിയത്. മാസികയുടെ സ്ഥാപക എഡിറ്റർ വിനോദ് മേത്ത 2012 ഫെബ്രുവരി ഒന്നിന് എഡിറ്റോറിയൽ ചെയർമാൻ സ്ഥാനത്തേക്ക് മാറിയതോടെയാണ് കൃഷ്ണപ്രസാദ് ഈ പദവിയിലെത്തിയത്. ഇപ്പോൾ കൃഷ്ണപ്രസാദിന്റെ സ്ഥാനം തെറിച്ചതോടെ ഔട്ട്ലുക്ക് മാസികയുടെ മൂന്നാമത്തെ എഡിറ്റർ ഇൻ ചീഫ് ആയാണ് രാജേഷ് രാമചന്ദ്രൻ നാളെ ചുമതലയേൽക്കുന്നത്.
അതേ സമയം, രാജേഷ് രാമചന്ദ്രന്റെ നിയമനം പുതിയ വിവാദങ്ങളുമായി ബന്ധമില്ലെന്നും കഴിഞ്ഞ ഒരു വർഷമായി നിയമനം സംബന്ധിച്ച് ഔട്ട്ലുക്ക് മാനേജ്മെന്റുമായി ചർച്ച നടന്നു വരികയായിരുന്നുവെന്നുമാണ് സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറയുന്നത്. താനുമായി ഇക്കാര്യത്തിൽ ഒരു വർഷത്തിലേറെയായി ചർച്ച നടന്നു വരികയാണെന്ന് രാജേഷ് വാർത്താ പോർട്ടലായ സ്ക്രോളിനോട് വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കോളേജ് പഠനം പൂർത്തിയാക്കിയ രാജേഷ് രാമചന്ദ്രൻ ദി വീക്കിൽ ജേർണലിസ്റ്റ് ട്രെയിനിയായാണ് മാദ്ധ്യമ ജീവിതം തുടങ്ങിയത്. ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, എൻ.ഡി.റ്റി.വി തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
നീരാ റാഡിയ ടേപ്പുമായി ബന്ധപ്പെട്ടും ടുജി ഇടപാടുമായി ബന്ധപ്പെട്ടും ഫിനാൻഷ്യൽ എക്സ്പ്രസ് മാനേജിങ് എഡിറ്റർ എംകെ വേണുവിനെതിരെ റിപ്പോർട്ട നൽകിയത് മുമ്പ് ഔട്ട്ലുക്കിന് വൻ ക്ഷീണമാണുണ്ടാക്കിയത്. ഔട്ട്ലുക്കിന്റെ കവർചിത്രത്തിൽ വേണുവിന്റെ ചിത്രവും അച്ചടിച്ചുവന്നതിൽ പിന്നീട് മാസികയിലൂടെതന്നെ ക്ഷമാപണം പ്രസിദ്ധീകരിച്ചാണ് മാസിക അധികൃതർ തടിയൂരിയത്. 'ദി ഹിന്ദു'വിന്റെ നാഷണൽ സെക്യൂരിറ്റി എഡിറ്റർ ജോസി ജോസഫിന്റെ ഈയിടെ പുറത്തിറങ്ങിയ 'എ ഫീസ്റ്റ് ഓഫ് വാൾചേഴ്സ്' എന്ന പുസ്തകത്തിൽ ജെറ്റ് എയർവേസിനെ പരാമർശിക്കുന്ന ഭാഗം ഔട്ട്ലുക്ക് പ്രസിദ്ധീകരിച്ചതും നിയമ നടപടികൾക്ക് വഴിവച്ചിരുന്നു.
Stories you may Like
- എന്റെ നെല്ലിന് കിട്ടിയ പണം ബാങ്ക് വായ്പ; തന്നെന്ന് പറയാൻ സർക്കാരിന് എന്തവകാശം?
- ജയസൂര്യ 'തിരുവോണ സൂര്യൻ' തന്നെ! കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് പിഴവ് മറയ്ക്കാനോ?
- ദേശാഭിമാനി മാപ്പുപറയാത്ത വ്യാജവാർത്തകൾ അനവധി!
- കെ- മാധ്യമ സ്വതന്ത്ര്യം ഉത്തര കൊറിയൻ മോഡലിലേക്കോ!
- രണ്ടു ഡിജിപിമാരുടെ പണി തെറിപ്പിച്ച് പത്രപ്രവർത്തന പുലി
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍