ബാബുവിനെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടിക്കും കഴിഞ്ഞെന്ന് വരില്ല; വിജിലൻസ് കോടതി ഇടപെടൽ മൂലം കേസ് എടുക്കേണ്ടി വരും; തിരിമറികൾ നടത്തിയാൽ പണിയാകുമോ എന്ന് ഭയന്ന് വിജിലൻസ് ഉദ്യോഗസ്ഥർ; ശങ്കർ റെഡ്ഡി ഉറച്ച നിലപാടിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിജിലൻസ് കോടതിയുടെ ഇടപെടലോടെ ബാർ കോഴക്കേസിൽ എക്സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പാളുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേരിട്ടുള്ള ഇടപെടലും നടക്കില്ല. കെ എം മാണിയെ അനുകൂലിച്ച് വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൺ എം പോൾ പുലിവാലു പടിച്ചിരുന്നു. ഈ സാഹചര്യത്തിൽ കള്ളക്കളിക്ക് ഇല്ലെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഡയറക്ടറുടെ ചുമതലയിലെത്തിയ എഡിജിപി ശങ്കർ റെഡ്ഡിയും പേരു ദോഷം കേൾക്കാൻ തയ്യാറല്ല. ഇതോടെയാണ് ബാബു കുടുങ്ങുന്നത്. കേസിൽ കൂട്ടു പ്രതിയായ ബിജു രമേശ് കുറ്റം സമ്മതിച്ചാൽ ബാബുവിനെതിരേയും എഫ്ഐആർ ഇടേണ്ടി വരും. കുറ്റം സമ്മതിക്കുന്നതിനാൽ ബിജു രമേശ് മാപ്പ് സാക്ഷിയാകാനും ശ്രമിക്കും. ഇങ്ങനെ വലിയൊരു നിയമക്കുരിക്കിലേക്കാണ് കാര്യങ്ങൾ എത്തുകയെന്നാണ് സൂചന.
കോടതി ഉത്തരവുപ്രകാരം നടക്കുന്ന അന്വേഷണമായതിനാൽ വിജിലൻസിന് പഴയതുപോലെ തെളിവില്ലെന്ന പറഞ്ഞ് കേസ് എഴുതിത്ത്തള്ളാനാകില്ല. വിശദമായ അന്വ്വേഷണ റിപ്പോർട്ട് രേഖകൾ സഹിതം കോടതിയിൽ സമർപ്പിക്കേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ബിജു രമേശിന്റെ 164 പ്രകാരമുള്ള മൊഴി, ബാറുടമകളുടെ ശബ്ദരേഖ, പ്രീ ബജറ്ററി മീറ്റിങ് എന്ന പേരിൽ വിജിലൻസിന് നേരത്തെ മന്ത്രി നൽകിയ വ്യാജമൊഴി, പിന്നീട് നിയമസഭയിൽ തിരുത്തിപ്പറഞ്ഞ പ്രീ അബ്കാരി മീറ്റിങ് രേഖ തുടങ്ങിയവ അന്വേഷണസംഘത്തിന് വീണ്ടും പരിശോധിക്കേണ്ടിവരും. ബിജു രമേശിന്റെ മൊഴിയാകൂം കൂടുതൽ നിർണ്ണായകം. അതുകൊണ്ട് തന്നെ ബാബുവിനേയും ബിജുവിനേയും പ്രതിയാക്കി കേസ് എടുക്കേണ്ടി വരും. അങ്ങനെ വന്നാൽ ബാബുവിന് എക്സൈസ് മന്ത്രിസ്ഥാനം പോലും രാജിവയ്ക്കേണ്ടി വരുമെന്നാണ് സൂചന.
വിജിലൻസിന് മുമ്പെത്തെപ്പോലെ ഏകപക്ഷിയമായി ബാബുവിനെ രക്ഷിക്കാനാകില്ലെന്ന് സാരം. അന്വേഷണ റിപ്പോർട്ട് കോടതിക്കാണ് സമർപ്പിക്കേണ്ടത്. റിപ്പോർട്ടിന്റെ ഉള്ളടക്കം പരിശോധിച്ച് കോടതിക്ക് നടപടി സ്വീകരിക്കാം. പുതിയ അന്വേഷണം കോടതിയുടെ നിർദേശപ്രകാരമായതിനാൽ വിജിലൻസിന് മുമ്പത്തെപ്പോലെ സ്വന്തമായി തീർപ്പുകൽപ്പിക്കാനാകില്ല. വിജിലൻസിന്റെ നിഗമനങ്ങൾ തൃപ്തികരമല്ലെങ്കിൽ കൂടുതൽ അന്വേഷണത്തിന് കോടതിക്ക് ഉത്തരവിടാം. നേരത്തെ നടത്തിയ അന്വേഷണത്തിൽ ബിജു രമേശ് സാക്ഷിയായിരുന്നെങ്കിൽ ഇപ്പോൾ അദ്ദേഹത്തിനെതിരെയും അന്വേഷണം നടക്കുകയാണ്. കോടതിയുടെ നിരീക്ഷണത്തിലാകും ബാബുവിനെതിരായ ത്വരിതാന്വേഷണം. ബിജു രമേശ് മജിസ്ട്രേട്ടിന് നൽകിയ മൊഴിയായതിനാൽ അതിൽ പറയുന്ന കാര്യങ്ങൾ വിജിലൻസിന് പ്രാധാന്യം കുറച്ചുകാണാനാകില്ലെന്ന വാദവും ശക്തമാണ്. ഈ നിയമോപദേശങ്ങൾ വിജിലൻസിനും കിട്ടിയിട്ടുണ്ട്.
വിഷയത്തിൽ ഇടപെടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി കഴിഞ്ഞു. പൊലീസുകാർക്കിടയിൽ വിജിലൻസ് ഡയറക്ടർ നിയമനവുമായി ബ്ന്ധപ്പെട്ട് തർക്കമുണ്ട്. കേസ് അട്ടിമറിക്കാനാണ് ശങ്കർ റെഡ്ഡിയെ തൽസ്ഥാനത്ത് എത്തിച്ചതെന്നാണ് വിമർശനം. എന്നാൽ പേരു ദോഷമുണ്ടാക്കാത്ത ഉദ്യോഗസ്ഥനാണ് സർവ്വീസിൽ ഉടനീളം ശങ്കർ റെഡ്ഡി. അത് തുടരണമെന്ന ആഗ്രഹവും ഉണ്ട്. വിവാദങ്ങൾ കൂടി ഉണ്ടായ സാഹചര്യത്തിൽ ബാബുവിന് അനുകൂലമായി കാര്യങ്ങളെത്തിയാൽ അത് ശങ്കർ റെഡ്ഡിക്ക് മേൽ വിമർശനമായി മാറും. ഇതിനാണ് വിജിലൻസിന്റെ തലപ്പത്ത് എത്തിച്ചതെന്നും പറയും. ഈ സാഹചര്യത്തിൽ സത്യസന്ധമായി കാര്യങ്ങൾ നീക്കനാണ് തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുരുക്ക് മുറുകമെന്ന് ബാബുവും തിരിച്ചറിയുന്നു
ബാർ കോഴക്കേസിൽ മന്ത്രി കെ.ബാബുവിനും ബിജു രമേശിനുമെതിരെ ദ്രുതപരിശോധന വേണമെന്ന് തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. ജനുവരി 23നകം ദ്രുതപരിശോധനയുടെ റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർക്ക് കോടതിയുടെ നിർദ്ദേശം. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളം നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ബിജു രമേശ് ഇതിന് സമാനമായ മൊഴി തിരുവനന്തപുരത്തെ കോടതിയിൽ നൽകിയിരുന്നു. എന്നാൽ ദ്രുതപരിശോധന നടത്താതെ പ്രാഥമിക അന്വേഷണം നടത്തി കേസ് തള്ളുകയാണ് ചെയ്തത്. ഇത് ബാബുവിനെ രക്ഷിക്കാനാണെന്ന വിമർശനം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ തൃശൂർ വിജിലൻസ് കോടതിയിൽ ഹർജി എത്തിയത്. മന്ത്രി ബാബുവിനെ ഒന്നാം പ്രതിയും ബിജു രമേശിനെ രണ്ടാം പ്രതിയുമാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. മന്ത്രി ബാബു പണം വാങ്ങിയെന്ന് ബിജു രമേശ് ടെലിവിഷൻ ചാനലുകളിൽ ആരോപിച്ചെന്നും ഇതു പരിശോധിക്കണമെന്നും കാണിച്ചാണ് സ്വകാര്യ ഹർജി നൽകിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയതാണെന്ന് വിജിലൻസ് കോടിയെ അറിയിച്ചു.
എന്നാൽ ഉത്തരവ് മുഖേന അന്വേഷണം നടക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ദ്രുതപരിശോധനയ്ക്ക് കളമൊരുങ്ങിയത്. കെ ബാബുവിന് 50 ലക്ഷം കൈമാറിയെന്ന് ബിജു രമേശ് ചാനലുകളിൽ പറയുന്നതിന്റെ സിഡിയാണ് ഹർജിക്കാരനായ ജോർജ് വട്ടക്കുളം തെളിവായി ഹാജരാക്കിയത്.മുക്കാൽ മണിക്കൂർ വാദം കേട്ട കോടതി ക്വിക് വേരിഫിക്കേഷൻ നടത്താൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു. കേസിൽ നേരത്തെ അന്വേഷണം നടന്നതാണെന്നും ഇനിയൊരു അന്വേഷണത്തിന്റെ പ്രസക്തിയില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഉത്തരവോടെയുള്ള അന്വേഷണം വേണമെന്ന ഹർജിക്കാരന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
അഴിമിതിക്കായി കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണ്. ഇവിടെ ബാബുവിന് പണം നൽകിയെന്ന് ബിജു രമേശ് പറയുന്നു. അതുകൊണ്ട് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കേണ്ട സാഹചര്യമുണ്ട്. ഇതാണ് വിജിലൻസ് ചെയ്യാൻ മടിച്ചത്. ഇപ്പോഴും തന്റെ നിലപാടുകളിൽ ബിജു രമേശ് ഉറച്ചു നിൽക്കുകയാണ്. വിജിലൻസിന് ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തേണ്ടി വരും. ബാബുവിനേയും ചോദ്യം ചെയ്യണം. അതിന് ശേഷം നിഗമനങ്ങൾ കോടതിയെ അറിയിക്കുകയും വേണം. ഇത് ബാബുവിന് അനുകൂലമായാൽ അതിനെ ഹർജിക്കാർക്ക് കോടതിയിൽ ചോദ്യം ചെയ്യാം. അതുകൊണ്ട് തന്നെ ഈ ഹർജി ബാർകോഴയിൽ നിർണ്ണായകമാകും. ബാർ കോഴയിൽ ആരോപണം ഉയർന്നപ്പോൾ കെഎം മാണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തു. തുടർന്ന് തെളിവുകളുണ്ടെന്ന് എസ്പി സുകേശൻ കണ്ടെത്തുകയും അതിനെ വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ എതിർക്കുകയും ചെയ്തു. കേസ് എഴുതി തള്ളനായിരുന്നു നിർദ്ദേശം.
എന്നാൽ തിരുവനന്തപുരം വിജിലൻസ് കോടതി അത് തള്ളുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ മാണി മന്ത്രിസ്ഥാനം രാജിവച്ചു. മാണിയോടും ബാബുവിനോടും വിജിലൻസ് രണ്ട് നീതികാട്ടിയെന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് ദ്രുതപരിശോധന നടക്കുന്നത്. അതുകൊണ്ട് തന്നെ ബാബുവിനും സർക്കാരിനും ഏറെ നിർണ്ണായകമാണ്. ഈ കേസിലെ വിജിലൻസ് കോടതിയുടെ നിരീക്ഷണങ്ങൾ ബാബുവിന്റെ രാഷ്ട്രീയ ഭാവിക്കും നിർണ്ണായകമാണ്. ബാർ ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതിന് മന്ത്രി ബാബു ബിജുവിൽ നിന്ന് കോഴ വാങ്ങിയെന്നാണ് ഹർജിയിലെ ആരോപണം. ഇത്തരം പരാതികൾ വിജിലൻസിന് മുന്നിൽ കിട്ടിയാൽ ദ്രതുപരിശോധന അനിവാര്യമാണ്. എന്നാൽ ബാബുവിന്റെ കേസിൽ അത് നടത്താതെ തന്നെ കുറ്റവിമുക്തനാക്കി. രാഷ്രീയ ലക്ഷ്യത്തോടെ വ്യക്തിവൈരാഗ്യം തീർക്കാൻ ബിജു രമേശ് നടത്തിയ ആരോപണങ്ങളാണ് അതെന്നായിരുന്നു കണ്ടെത്തൽ.
വിജിലൻസിന്റെ തിരുവനന്തപുരം യൂണിറ്റിനെ കൊണ്ട് അന്വേഷിപ്പിക്കാതെ എറണാകുളം യൂണിറ്റിനെ കൊണ്ടാണ് പരിശോധിപ്പിച്ചത്. മാണിയുടേയും ബാബുവിന്റേയും സമാന സ്വഭാവമുള്ള കേസായിരുന്നിട്ടും രണ്ട് തരത്തിൽ അന്വേഷണം നടന്നു. ലളിതകുമാരി കേസ് അനുസരിച്ചുള്ള നടപടികളൊന്നും നടന്നുമില്ല. അതുകൊണ്ട് തന്നെ ബാബുവിനെതിരായ ദ്രുത പരിശോധനാ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളുന്ന സാഹചര്യമുണ്ടായാൽ അത് സർക്കാരിന് കനത്ത അടിയാകും. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് ബാർ കോഴയിൽ മാണിയുടെ കേസിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാണിയുടെ രാജി. കോൺഗ്രസ് നേതാക്കളാണ് ഈ ആവശ്യവുമായി ആദ്യമെത്തിയത്. അതുകൊണ്ട് തന്നെ ബാർ കോഴയിൽ തൃശൂർ വിജിലൻസ് കോടതിയുടെ ഒരോ പരമാർശവും ഈ കേസിൽ ബാബുവിന് നിർണ്ണായകമാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്