വൻകിട കെട്ടിടങ്ങൾ അഗ്നിസുരക്ഷാ ചട്ടങ്ങൾ ഇളവു നൽകാൻ സർക്കാർ നീക്കം; 15 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് ഇനി ഫയർഫോഴ്സിന്റെ എൻഒസി വേണ്ട; സുരക്ഷാ സൗകര്യങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി; ആശുപത്രി കെട്ടിടങ്ങളുടെ ഉയരം 45 മീറ്റാക്കി ഉയർത്തുന്നതോടെ കിംസ് അടക്കമുള്ള വമ്പൻ ആശുപത്രികൾക്ക് ആശ്വാസം; നിർദേശങ്ങൾ സഹിതം നിയമ ഭേദഗതിക്കായി ശുപാർശ നൽകി ഡിജിപി ടോമിൻ തച്ചങ്കരി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ വൻകിട സ്ഥാപനങ്ങളും കെട്ടിടങ്ങളും പ്രവർത്തിക്കുന്നത് വേണ്ടത്ര സുരക്ഷാ സൗകര്യൾ ഇല്ലാതെയാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നതാണ്. അഗ്നിശമന സേനാ വിഭാഗം നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതുമാണ്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത വൻകിട സ്ഥാപനങ്ങളുടെ കൂട്ടത്തിൽ തിരുവനന്തപുരം കിംസ് ആശുപത്രി, പാലന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കരുണ മെഡിക്കൽ കോളജ് തുങ്ങിയ നിരവധി ആസുപത്രികളുമുണ്ടായിരുന്നു. എന്നാൽ ഈ വൻകിടക്കാർക്ക് വേണ്ടി അഗ്നിശമന സുരക്ഷാ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പുതിയ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് അനധികൃതമായി മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് സാധൂരണം നൽകുക എന്നതാണ്.
വൻകിട കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ ചട്ടങ്ങൾക്ക് ഇളവു വരുത്താൻ വേണ്ടി നിയമഭേദഗതി വരുത്താനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് അഗ്നിശമന സേനാ മേധാവി ഡിജിപി ടോമിൻ തച്ചങ്കരി സർക്കാറിന് ശുപാർശ നൽകി. 15 മീറ്ററിൽ അധികം ഉയരവും ആയിരം ചതുരശ്ര അടി വിസ്തീർണവും ഉള്ള കെട്ടിടങ്ങൾക്ക് ഇനി ഫയർ എൻഒസി വേണ്ടെന്നാണ് തച്ചങ്കരി നൽകിയ ശുപാർശയിലെ പ്രധാന ഘടകം. ഈ കെട്ടിട ഉടമകൾ സൗകര്യങ്ങൾ സ്വമേധയാ ഒരുക്കുകയും സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. പരിശോധയിൽ മതിയായ സംവിധാനങ്ങൾ ഇല്ലെന്ന് കണ്ടാൽ മാത്രമേ പിഴ ഈടാക്കേണ്ടതുള്ളൂ എന്നാണ് ശുപാർശ.
അതേസമയം ആശുപത്രികളുടെ ഉയരം 45 മീറ്ററാക്കി ഉയർത്താനും ശുപാർശയുണ്ട്. നിലവിലെ ദൂരപരിധി 30 മീറ്ററായിരുന്നു. നേരത്തെ അഗ്നിശമന സേനാ വിഭാഗം നടത്തിയ പരിശോധനയിൽ കേരളത്തിലെ വൻകിട ആശുപത്രികൾ പ്രവർത്തിക്കുന്നത് ഈ പരിധി ലംഘിച്ച് കെട്ടിടങ്ങൾ പണിതെന്നും വ്യക്തമായിരുന്നു. ഈ റിപ്പോർട്ടിൽ തന്നെ ഉയരം വർദ്ധിപ്പിക്കാവുന്നതാണെന്ന് അഗ്നിശമന സേന ശുപാർശ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന ആശുപത്രിയായ കിംസ് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായ കെട്ടിടത്തിലെന്നാണ് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ റിപ്പോർട്ട്.
കിംസ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ മതിയായ രക്ഷാ സംവിധാനമില്ലെന്നാണ് കണ്ടെത്തൽ. അനുവദനീയമായതിൽ അധികം ഉയരം തിരുവനന്തപുരത്തെ കിംസ് ആശുപത്രിക്കുണ്ടെന്നാണ് കണ്ടെത്തൽ. അടിയന്തര നടപടികൾ ഈ ആശുപത്രിക്കെതിരെ എടുക്കണമെന്നാണ് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് ഡിജിപിയായ ടോമിൻ തച്ചങ്കരിയുടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കെട്ടിടങ്ങൾ ഇടിച്ചു നിരത്തുക എന്നത് അസാധ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ നിലവിലെ നിർമ്മാണങ്ങൾക്ക് നിയമസാധുത നൽകുക മാത്രമാണ് പോംവഴിയായി സർക്കാർ വിലയിരുത്തൽ.
ആരും തൊടാൻ മടിക്കുന്ന ഗ്രൂപ്പാണ് കിംസ് ആശുപത്രി. റോഡിന് കുറുകെ രണ്ട് ബിൽഡിംഗുകളെ ബന്ധിക്കാൻ പാലം കെട്ടിയത് ഉൾപ്പെടെ പല ആരോപണങ്ങൾ ഉയർന്നു. ദക്ഷിണ വ്യാമ കമാണ്ടിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് ഈ പാലമെന്നും വാദമുയർന്നു. ഇതിനൊപ്പം പല ആരോപണങ്ങളും ആശുപത്രിക്കെതിരെ ഉയർന്നു. ഇതെല്ലാം വെറും പരാതികളിൽ ഒതുങ്ങി. അത്തരമൊരു ആശുപത്രിക്കെതിരെയാണ് ടോമിൻ തച്ചങ്കരി നടപടിക്കൊരുങ്ങുന്നത്. കെട്ടിടത്തിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കെട്ടിട നിയമത്തിന് വിരുദ്ധമായി നിർമ്മിച്ചതു കൊണ്ടാണിത്. അതിനിടെ കിംസിനെ രക്ഷിക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ഉന്നതർ ചരടുവലികൾ തുടങ്ങിയതായും സൂചനയുണ്ട്.
കിംസ് ആശുപത്രിയുടെ മെയിൻ ബ്ലോക്കിന്റെ ഉയരം 35.5 മീറ്റർ ആണെന്നും സൗത്ത് ബ്ലാക്കിന്റെ ഉയരം 30.8 മീറ്റർ ആണെന്നും കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഇത് നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇത് അനുവദനീയമല്ലാത്തതിനാൽ കെട്ടിടത്തിന് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ടോമിൻ തച്ചങ്കരിയുടെ ആവശ്യം. കെട്ടിടത്തിന്റെ ഒക്കുപ്പൻസി ക്യാൻസൽ ചെയ്ത് നിയമപ്രകാരമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് തിരുവനന്തപുരം കോർപ്പറേഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫയർഫോഴ്സ് ഡിവിഷണൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ടോമിൻ തച്ചങ്കരി ശുപാർശ നൽകിയത്.
കാലാനുസൃതമായ മാറ്റങ്ങൾ അനുസരിച്ച് ആശുപത്രി തുടങ്ങിയ ഇൻസ്റ്റിറ്റിയൂഷണൽ, അസംബ്ലി വിഭാഗത്തിൽപ്പെട്ട കെട്ടിടങ്ങളുടെ ഉയരം വർദ്ധിപ്പിച്ച് ഉത്തരവാകേണ്ടതിന്റെ ആവശ്യകതയാണ് ഇതിനൊപ്പം തച്ചങ്കരി അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങൾ കെട്ടിടങ്ങളുടെ ഉയരം കൂട്ടിയിട്ടുണ്ട്. കെഎംബിആർ പരിഷ്കരിക്കുമ്പോൾ ഇതും പരിഗണിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ക്രെഡായി അടക്കമുള്ള സംഘടനകൾ കെട്ടിടങ്ങളുടെ ഉയരം വർദ്ധിപ്പിക്കണമെന്ന ആവശ്യം നേരത്തെ മുതൽ സർക്കാറിന് മുന്നിൽ വെച്ചിരുന്നു. കേരളാ മുനിസിപ്പിലിറ്റി ബിൽഡിങ് റൂൾസും കേരളാ പഞ്ചായത്ത് ബിൽഡിങ് റൂളുമാണ് കെട്ടിടങ്ങളുടെ ഉയരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. നാഷണൽ ബിൽഡിങ് റൂളിന്റെ പാർട്ട് 4 പ്രകാരമായിരിക്കണം അഗ്നിശമനാ സുരക്ഷാ അനുമതിയെന്നാണ് ഇവിടെ പറയുന്നത്
നാഷണൽ ബിൽഡിങ് റൂൾ പ്രകാരം വിവിധ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് വിവിധ ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗാർഹിക-വ്യവസായ കെട്ടിടങ്ങൾക്ക് മാത്രമേ 30 മീറ്ററിന് മുകളിൽ അനുവദിക്കുന്നുള്ളൂ. ആശുപത്രികളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം 30 മീറ്ററിൽ താഴെ ഉയരമുള്ള കെട്ടിടങ്ങളേ പണിയാവൂവെന്നാണ് ചട്ടം. ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ, ഹോട്ടലുകൾ ഉൾപ്പെടെ 200 വൻകിട കെട്ടിടങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്നായിരുന്നു അടുത്തിടെ അഗ്നിശമനസേനയുടെ റെയ്ഡിലെ കണ്ടെത്തൽ.
ഇതര സംസ്ഥാനങ്ങളിൽ സമീപകാലത്തുണ്ടായ തീപിടിത്തങ്ങൾ കണക്കിലെടുത്താണ് ഓപ്പറേഷൻ അഗ്നിസുരക്ഷ എന്ന പേരിൽ അഗ്നിശമന സേന റെയ്ഡ് നടത്തിയത്. ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകളാണ് സംസ്ഥാനത്തെ മിക്ക വൻകിട കെട്ടിടങ്ങളിലും കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന തീപിടുത്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനം സ്ഥാപിക്കുന്നതിൽ സംസ്ഥാനത്തെ ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ, ഹോട്ടലുകൾ ഉൾപ്പെട്ട 200 വൻകിട കെട്ടിടങ്ങൾ വീഴ്ചവരുത്തിയതായും കണ്ടെത്തിയിരുന്നു. പലയിടങ്ങളിലും നിർമ്മാണസമയത്ത് സ്ഥാപിച്ച അഗ്നിസുരക്ഷ സംവിധാനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് നഗരങ്ങളിലെ മാളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവയിൽ പലതിലും മതിയ അഗ്നിസുരക്ഷാ സംവധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ എ.ഹേമചന്ദ്രൻ ഡയറക്ടർ ജനറലിയിരുന്നപ്പോൾ സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെങ്കിലും സമ്മർദത്തെ തുടർന്ന് റിപ്പോർട്ട് വെളിച്ചം കണ്ടില്ല. കെട്ടിടം നിർമ്മിക്കുമ്പോൾ അനുമതിക്കായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെങ്കിലും പിന്നെ തിരിഞ്ഞു നോക്കാറില്ല. അതുകൊണ്ട് തന്നെ നിയമഭേദഗതി കൊണ്ടുവരുന്നതോടെ എത്രകണ്ട് ഗുണമുണ്ടാകും എന്ന കാര്യത്തിൽ ഉറപ്പില്ല.
എൻ.ബി.സി പ്രകാരം ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുംമുമ്പ് ഫയർഫോഴ്സിൽനിന്ന് സൈറ്റ് അപ്രൂവൽ വാങ്ങണം. നിർമ്മാണം പൂർത്തിയായശേഷം പ്ലാനിൽപറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോ എന്ന് അധികൃതർ പരിശോധിച്ച് കൽയറൻസ് എൻഒസി നൽകും. എന്നാൽ, മിക്ക കെട്ടിടനിർമ്മാതാക്കളും സുരക്ഷാ കാര്യത്തിൽ വീഴ്ചവരുത്തുന്നത് പതിവാണ്. തീയണക്കാൻ പ്രത്യേക വാട്ടർ ടാങ്ക്, ഫയർ, സ്മോക്, ഫ്യൂം അലാമുകൾ, ലിഫ്റ്റിന് സുരക്ഷാവാതിൽ എന്നിവ മിക്ക ഫ്ളാറ്റുകളിലും ഉണ്ടാകില്ല. എൻ.ബി.സി പ്രകാരം 60 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിൽ നിർബന്ധമായും ഹെലിപാഡ് ഉണ്ടാകണം. ഇതെല്ലാം മറികടന്ന് എൻഒസി തരപ്പെടുത്തുന്നതിന് ലക്ഷങ്ങളാണ് മറിയുന്നതും.
Stories you may Like
- ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിക്കായി അട്ടിമറിയുണ്ടാകുമോ?
- എക്സാലോജിക്കിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- മുഖ്യമന്ത്രിക്കും മകൾക്കുമൊപ്പം സിപിഎമ്മിനേയും വെട്ടിലാക്കുന്ന നിരീക്ഷണങ്ങൾ
- ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ ഗ്യാസ് സംഭരണത്തിൽ ആശങ്ക മാത്രം
- കർണ്ണാടക ഹൈക്കോടതിയിലേത് ഇരട്ട പ്രഹരം; വീണാ വിജയൻ ഊരാക്കുടുക്കിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്