പണം എറിഞ്ഞാൽ ജനാധിപത്യം കോർപ്പറേറ്റ് ഭീമന്റെ കൈക്കുള്ളിൽ ഒതുങ്ങുമോ? ദേശീയ മാദ്ധ്യമങ്ങൾക്കും 20 - 20 വിജയം ചൂടൻ വാർത്ത; അദാനിയും അംബാനിയുമൊക്കെ രംഗത്തിറങ്ങിയാൽ എന്തു ചെയ്യും?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇന്നലെ പുറത്തുവന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും അപകടകരമായ പ്രവണത പുറത്തുവന്നത് കിഴക്കമ്പലത്ത് കിറ്റക്സ് എന്ന വ്യവസായ ഭീമന്റെ കീഴിൽ രൂപം കൊടുത്ത 'ട്വന്റി20 കിഴക്കമ്പലം'യുടെ വിജയത്തോടെ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. ദേശീയ മാദ്ധ്യമങ്ങളിൽ പോലും ഈ കോർപ്പറേറ്റ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ വാർത്ത പ്രാധാന്യമർഹിക്കുന്നതാണ്. ജനവികാരം തങ്ങൾക്കെതിരായി മാറാതിരിക്കാൻ പണമെറിഞ്ഞ് ഒരു കോർപ്പറേറ്റ് കമ്പനി സ്ഥാനാർത്ഥികളെ നിർത്തുകയും എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിലയ്ക്കെടുക്കുകയും ചെയ്ത കാഴ്ച്ചയായിരുന്നു കൊച്ചിയിലെ കിഴക്കമ്പലത്തു നിന്നും ഉണ്ടായത്. നാളെ അംബാനിയും അദാനിയുമൊക്കെ ഈ തന്ത്രം പയറ്റി രംഗത്തു വന്നാൽ നമ്മുടെ ജനാധിപത്യത്തിന് തന്നെ ഭീതി ഉണ്ടാക്കുന്ന വിധത്തിലായിരുന്നു ട്വന്റി20യുടെ വിജയം.
യുഡിഎഫും എൽഡിഎഫും ബിജെപിയും കിറ്റെക്സുമായിരുന്നു കിഴക്കമ്പലം കൂട്ടായ്മക്കെതിരെ രംഗത്തെത്തിയിരുന്നത്. ചതുഷ്കോണ മത്സരത്തിൽ ആകെയുള്ള 19 വാർഡുകളില്‍ 17ലും കിറ്റെക്സിന്റെ ട്വന്റി20 ജയം നേടി. അവശേഷിച്ച രണ്ട് സീറ്റുകളിൽ ഒന്ന് കോൺഗ്രസും മറ്റൊന്ന് എസ്ഡിപിഐയും നേടി. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി കിറ്റെക്സ് രൂപീകരിച്ചതാണ് ട്വന്റി20 കിഴക്കമ്പലം. ഇതിന്റെ വിജയത്തിനായി കിറ്റെക്സ് ചെലവഴിച്ചത് ലക്ഷങ്ങളായിരുന്നു. കമ്പനിയുടെ സോഷ്യൽ റെസ്പോൺസിബിലിറ്റി സ്കീമിൽ ഉൾപ്പെടുത്തിയാണ് ഭീമമായ തുക ചെലവിട്ടത്. മറ്റ് വിഷയങ്ങളേക്കാളേറെ പഞ്ചായത്ത് ചർച്ച ചെയ്തതും കിറ്റെക്സിന്റെ ഈ പണം ചെലവിടലും അധികാരം പിടിച്ചെടുക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങളുമായിരുന്നു. പണമേറെ ഒഴുകിയ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പ്രദേശം കിറ്റെക്സിന് കീഴിലായി. ഇനി കമ്പനി ഭരണം. കിഴക്ക് പിടിക്കുകയെന്ന ലക്ഷ്യം ഈസ്റ്റിന്ത്യാ കമ്പനി നേടിയതുപോലെ കിഴക്കമ്പലം പിടിക്കൽ കിറ്റെക്സിനും സാധ്യമായി.
കിറ്റെക്സ് മത്സര രംഗത്തേക്ക് വന്നതിന് ഒറ്റ കാരണമേയുണ്ടായിരുന്നുള്ളൂ. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ കമ്പനിയുടെ ഡൈയിങ് യൂണിറ്റിന് അനുമതി നിഷേധിച്ച കിഴക്കമ്പലം പഞ്ചായത്ത് യുഡിഎഫ് ഭരണമിതിയെ താഴെയിറക്കുക എന്നതായിരുന്നു അത്. ഈ ലക്ഷ്യത്തോടെയാണ് സ്വന്തം രാഷ്ട്രീയ പാർട്ടിയെന്ന കൂട്ടായ്മയെ പണത്തിന്റെ കൊഴുപ്പിൽ രൂപം നൽകിയത്.
ലൈസൻസ് ലഭിക്കണമെങ്കിൽ പഞ്ചായത്ത് ഭരണം കമ്പനിയുടേതാകണം. അതിനുള്ള അടിത്തട്ട് ഒരുക്കുകയായിരുന്നു സിഎസ്ആർ പദ്ധതിയിലൂടെ ഒന്നര വർഷമായി കമ്പനി. കിറ്റെക്സ് ഒരുക്കിയ ആ വലയിൽ ആദ്യം എൽഡിഎഫ് വീണു. എൽഡിഎഫിലെ നേതാക്കളൊക്കെ കമ്പനിയുടെ പണം കണ്ട് മഞ്ഞളിച്ചു. പിന്നീട് യുഡിഎഫ് ഭരണസമിതിക്കെതിരായ പ്രചാരണത്തിൽ ആദ്യം എൽഡിഎഫ് കിറ്റെക്സിന് പിന്തുണ നൽകി. ഇതിന്റെ വില എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ടു. കിറ്റെക്സിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പും പഞ്ചായത്ത് പിടിക്കലുമാണെന്ന് തിരിച്ചറിഞ്ഞ എൽഡിഎഫ് വൈകിവന്ന വിവേകത്തിൽ പിന്തുണപിൻവലിച്ച് മത്സര രംഗത്തിറങ്ങിയിരുന്നു. അപ്പോഴേക്കും എൽഡിഎഫിന്റെ അണികളേറെയും കിറ്റെക്സിന്റെ ആനുകൂല്യം പറ്റുന്നവരായി മാറ്റി.
തെരഞ്ഞെടുപ്പിന് മുമ്പ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതി പ്രകാരം വിലകുറച്ച് സാധനങ്ങൾ നൽകിയും മറ്റ് പ്രവർത്തനങ്ങൾ നടത്തിയുമാണ് കിറ്റെക്സ് ജനങ്ങളുടെ ഇടയിൽ വേരുറപ്പിച്ചത്. ഈ നുഴഞ്ഞുകയറ്റത്തെ ചെറുക്കാൻ യുഡിഎഫിനും എൽഡിഎഫിനുമായില്ല. അടിത്തട്ടിലെ ജനങ്ങളെ ഒരു കമ്പനി സന്നദ്ധ സേവനത്തിന്റെ പുതപ്പിനുള്ളിൽ ഒതുക്കി കൊണ്ടുപോയപ്പോൾ കനത്ത നഷ്ടം നേരിട്ടത് യുഡിഎഫിനേക്കാളേറെ എൽഡിഎഫിനാണ്.
രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ സിഎസ്ആർ പ്രകാരം ഉൾപ്പെടത്തില്ലെന്നതാണ് കേന്ദ്ര സിഎസ്ആർ നിയമം. കിറ്റെക്സിന്റെ സംഘടന തെരഞ്ഞെടുപ്പിൽ നേരിട്ട് പങ്കെടുത്തതോടെ അത് സിഎസ്ആർ വ്യവസ്ഥയുടെ ലംഘനം തന്നെയായി. പക്ഷെ, വോട്ടർമാർക്കിടയിൽ വ്യവസ്ഥ ലംഘിച്ചുള്ള കമ്പനിയുടെ പ്രവർത്തനങ്ങളേക്കാളേറെ സ്വാധീനിച്ചത് കമ്പനി നൽകിയ വാഗ്ദാനങ്ങളാണ്. കമ്പനി ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കമ്പനി ഭരണസമിതി നൽകുന്ന ഉത്തരം എന്തായിരിക്കും എന്നതാണ് ഇനി ഉയരുന്ന ചോദ്യം.
അതേസമയം കിറ്റക്സ് കമ്പനിക്കെതിരായ വാദങ്ങളെ പ്രതിരോധിക്കുകയാണ് കിഴക്കമ്പലം കൂട്ടായ്മ. 300 കോടിയുടെ വികസന പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കുമെന്നുമാണ് കിഴക്കുമ്പലം കൂട്ടായ്മയുടെ വാഗ്ദാനം. കേരള ചരിത്രത്തിൽ ആദ്യമായിട്ട് തന്നെയാണ് മൂന്ന് രാഷ്ട്രീയ പാർട്ടികളെയും നിഷ്പ്രഭരാക്കി ഒരു ജനകീയ കൂട്ടം പഞ്ചായത്ത് ഭരണത്തിൽ എത്തുന്നത്. മൂന്നാറിലെ ജനകീയ കൂട്ടായ്മ നമുക്ക് സമ്മാനിച്ചത് ആശ്വാസം സമ്മാനിക്കുന്ന വിജയം ആയിരുന്നു എങ്കിൽ കിഴക്കമ്പലത്തെ വിജയത്തെ ഭീതിയോടെയാണ് കേരളം നോക്കികാണുന്നത്. ദേശീയ മാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ കോർപ്പറേറ്റുകളും പ്രതിഷേധം ഉയരുന്ന മേഖലയിൽ ഇത്തരം കൂട്ടായ്മകളുമായി രംഗത്തെത്തിയേക്കുമെന്ന ഭീതിയാണ് എല്ലാവർക്കുമുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍