പ്രളയം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വാസം ലഭിക്കാത്തവർ നിരവധി; 10000 രൂപ താത്കാലിക ആശ്വാസം ലഭിച്ചവർ സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ലോണിന് ശ്രമിച്ചപ്പോൾ പൂർണ നിരാശ; ചുറ്റുമതിൽ പൊളിഞ്ഞതിനു സഹായവും ലഭിക്കില്ല; പ്രളയത്തിൽ തകർന്ന വീടിനു ഒരു ആശ്വാസധനവും ലഭിച്ചില്ലെന്ന് കോഴഞ്ചേരിയിലെ പ്രവാസി മലയാളി അനിൽ മറുനാടൻ മലയാളിയോട്; നവകേരളം വാക്കുകളിൽ മാത്രം
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തെ നക്കിത്തുടച്ച പ്രളയം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ നൂറ്റാണ്ടു കണ്ട പ്രളയം താണ്ടിക്കഴിഞ്ഞയുടൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് ഉടൻ നവകേരള നിർമ്മിതി എന്നായിരുന്നു. എന്താണ് ഈ നവകേരള നിർമ്മിതിയുടെ അവസ്ഥ. പ്രളയം കഴിഞ്ഞു ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിട്ടും നവകേരള നിർമ്മിതിയുടെ ഒരുക്കങ്ങൾ പോലും സർക്കാരിന് ഇനിയും തുടക്കമിടാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രളയത്തെ തുടർന്ന് കേരള നിയമസഭയുടെ അടിയന്തിര സമ്മേളനം ചേരുകയും കേരളത്തെ പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്തതാണ്. എന്നിട്ടും പ്രളയ ദുരിതാശ്വാസം എത്തേണ്ടിടത്ത് എത്തുകയോ നവകേരള നിർമ്മിതിക്ക് സർക്കാരിന് തുടക്കമിടാൻ കഴിയുകയോ ചെയ്യാതെ പോയി.
നവകേരള നിർമ്മിതി പോയിട്ട് പ്രളയ ദുരിതാശ്വാസമായി സർക്കാർ പ്രഖ്യാപിച്ച 10000 രൂപ പോലും ഇനിയും പലർക്കും ലഭിച്ചിട്ടില്ല. പതിനായിരം രൂപ ലഭിച്ചവർ സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ലോണിന് ശ്രമിച്ചപ്പോൾ അത് ലഭിച്ചില്ല. ചുരുക്കത്തിൽ പ്രളയത്തിന്റെ ദുരിതങ്ങളും നാശനഷ്ടങ്ങളും അതിന്നിരിയായവർ സ്വയം സഹിക്കേണ്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് വീടുകളും പതിനാറായിരം കിലോമീറ്ററോളം റോഡും എൺപത്തിരണ്ടായിരം കിലോമീറ്റർ പ്രാദേശിക റോഡും 134 പാലങ്ങളും തകർത്ത പ്രളയമാണ് കേരളം കണ്ടത്. 54,000 ഹെക്ടർ കൃഷിയും നശിച്ചതായി കണക്കാക്കുന്നു. ജീവാപായങ്ങളും വീടും അനുബന്ധ കാര്യങ്ങളും തകർന്നും ദുരിതം വേറെയും. സർക്കാർ സഹായം അപര്യാപ്തമായിരുന്നു. പക്ഷെ അപര്യാപ്തമായ സർക്കാർ സഹായം പോലും പലർക്കും ലഭിച്ചില്ല. നവകേരളാ നിർമ്മിതി പാതിവഴിയിലാക്കിയ സർക്കാർ വനിതാ മതിലിനു പിന്നാലെയായിരുന്നു.
50 കോടിയോളം രൂപയാണ് വനിതാ മതിലിനായി വകയിരുത്തപെട്ടത്. ഇപ്പോൾ വനിതാ മതിൽ കഴിഞ്ഞ ശേഷവും പ്രളയ ദുരിതാശ്വാസവും സർക്കാർ സഹായവും ലഭിച്ചില്ല എന്ന പരാതികൾ ഇപ്പോഴും പ്രവഹിക്കുകയാണ്. പ്രളയ സഹായത്തിന്റെ നിലവിലെ അവസ്ഥയെന്താണ് എന്ന അന്വേഷണത്തിന്നിടയിലാണ് മറുനാടൻ മലയാളിക്ക് കോഴഞ്ചേരി മേലുകരയിലെ അനിലിന്റെ പരാതി ലഭിക്കുന്നത്. ചെറുകോൽപ്പുഴ കൺവെൻഷൻ നടക്കുന്ന സ്ഥലത്താണ് അനിലിന്റെ വീട്. തൊട്ടടുത്ത് പമ്പാ നദിയും. പ്രളയം മുക്കിക്കളഞ്ഞത് അനിലിന്റെ രണ്ടു നില വീടായിരുന്നു. ഒരു നിലമുഴുവൻ പ്രളയസമയത്ത് പമ്പ കയ്യടക്കി. താഴെ നിലയിലെ വീട്ടുസാധനങ്ങൾ പൂർണമായി നശിച്ചു. ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട് അനിൽ തീർത്ത രണ്ടു നില വീടിനാണ് ഈ ദുര്യോഗം. വീടിനു ചുറ്റുമുള്ള മതിലും നശിച്ചു. താഴെ നില വൃത്തിയാക്കാൻ മാത്രം അമ്പതിനായിരം രൂപയിലും കൂടുതലായി. സർക്കാർ സഹായം ലഭിച്ചത് വെറും പതിനായിരം രൂപ. ഒരു ലക്ഷം രൂപ ലോണിന് ശ്രമിച്ചിട്ട് നടന്നില്ല. വീട് തകർന്നത് കാരണമുള്ള നഷ്ടം അഞ്ചു ലക്ഷത്തിനും മുകളിലാണ്.
പ്രളയം സർക്കാർ നിർമ്മിതിയാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഞങ്ങൾ ഉള്ളത്. പമ്പയും മഴയും എല്ലാം ഒട്ടുവളരെ ഞങ്ങൾ കണ്ടതാണ്. ഡാമിൽ നിന്നും വന്ന വെള്ളമാണ് പമ്പയിലെ ജലനിരപ്പുയർത്തിയത്. അപ്പോൾ പ്രളയം സർക്കാർ നിർമ്മിതമാണ്. പക്ഷെ നാശനഷ്ടം വന്നത് ഞങ്ങളെപോലെ സാധാരണക്കാർക്കും-അനിൽ പറയുന്നു. അഞ്ചു ലക്ഷത്തിനും മുകളിൽ നഷ്ടം വന്നപ്പോൾ ഞങ്ങൾക്ക് ലഭിച്ചത് വെറും പതിനായിരം രൂപയാണ്. രണ്ടു നില വീടിന്റെ ഭിത്തിയിൽ പ്രളയം വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിന്റെ നഷ്ടം കൂടാതെയാണ് വീടിന് വീണിട്ടുള്ള വിള്ളൽ. ഒരു നില മുഴുവൻ വെള്ളത്തിൽ മുങ്ങിയതിനാലാണ് ഭിത്തിയിൽ വിള്ളൽ വീണത്. ഒരു നഷ്ടവും ലഭിച്ചിട്ടുമില്ല. മതിലിനു മാത്രം മൂന്നു ലക്ഷം രൂപയായി . മതിലിനു നഷ്ടം സർക്കാർ നികത്തില്ല. മതിൽ നഷ്ടത്തിന്റെ കണക്കിൽ വരില്ലാ എന്നാണ് ഇവിടെ വന്ന ഓവർസിയർ പറഞ്ഞത്. എന്താണ് കേരളത്തിലെ പ്രളയ പുനർ നിർമ്മാണത്തിന്റെ അവസ്ഥ. നവകേരള നിർമ്മിതി എവിടെവരെയായി. വനിതാ മതിലും. നവോത്ഥാന മൂല്യസംരക്ഷണവും മാത്രം മതിയോ? അനിൽ ചോദിക്കുന്നു.
കഴുത്തിനു മുകളിൽ വെള്ളം പൊങ്ങിയപ്പോഴാണ് ഞങ്ങൾ വീട് വിട്ടൊഴിഞ്ഞത്. ഇവിടെ ഞങ്ങളെ രക്ഷിക്കാൻ ഒന്നും ആരും വന്നില്ല. വീടിന്റെ ഒരു നിലപൊക്കത്തിൽ വെള്ളമായിരുന്നു. തൊട്ടടുത്ത ഒരു വള്ളത്തിൽ കയറിയാണ് ഞങ്ങൾ കുറച്ചപ്പുറമുള്ള ഒരു വീട്ടിലേക്ക് എത്തിയത്. പ്രളയം കഴിയും വരെ ആ വീട്ടിലായിരുന്നു ഞങ്ങൾ കഴിഞ്ഞത്, എന്റെ വീട് മാത്രമല്ല തൊട്ടടുത്തുള്ള ഒട്ടനവധി വീടുകൾക്ക് കേടുപറ്റിയിട്ടുണ്ട്. ഒരു സഹായവും ആർക്കും ലഭിച്ചിട്ടില്ല. സ്ഥലം എംഎൽഎ വീണാ ജോർജ് ഇതുവരെ ഒരു വീട്ടിലും വന്നിട്ടുപോലുമില്ല. ഈ കാര്യത്തിൽ എനിക്ക് മാത്രമല്ല ഈ പ്രദേശത്തുള്ളവർക്കും എതിർപ്പ് ശക്തമാണ്-അനിൽ പറയുന്നു. സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ലോണിന് ശ്രമിച്ചപ്പോഴും ഒന്നും നടന്നില്ല. ഒരു ബാങ്കിൽ അകൗണ്ട് തുടങ്ങാൻ പറഞ്ഞു.
അത് കഴിഞ്ഞു സെൻട്രൽ ബാങ്കിൽ അകൗണ്ട് തുടങ്ങാൻ. ഒന്നും നടന്നില്ല-അനിൽ പറയുന്നു. പ്രളയം കഴിഞ്ഞിട്ട് അഞ്ചു മാസങ്ങൾ ആയെങ്കിലും പ്രളയ ദുരിതാശ്വാസമായ 10000 രൂപ പോലും പലർക്കും ലഭിച്ചിട്ടില്ല. അകൗണ്ടിലെ പ്രശ്നങ്ങൾ കാരണമാണ് പലർക്കും ഈ തുക ലഭിക്കാതിരുന്നത്. പതിനായിരം രൂപ ലഭിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ധനസഹായം ലഭിച്ചില്ല. ബാങ്ക് അധികൃതർ ഈ ലോണിനോട് മുഖം തിരിഞ്ഞു നിന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു പറയുന്ന കാര്യമാണ് പ്രളയ ദുരിതാശ്വാസം ആർക്കും ലഭിക്കുന്നില്ലാ എന്ന്. സർക്കാർ ആവർത്തിച്ച് നിഷേധിക്കുന്നുണ്ടെങ്കിലും പ്രളയ സഹായം ലഭിക്കാത്തവർ കേരളത്തിൽ അനവധിയാണ്. വീടിന്റെ പുനർനിർമ്മാണം പോലും സർക്കാർ സഹായത്തിന്റെ അഭാവത്തിൽ വൈകുകയാണ്.
തകർന്ന വീടുകളിൽ പത്തിലൊന്നിന്റെ പുനർനിർമ്മാണത്തിനു പോലും ഇപ്പോഴും തുടക്കമായിട്ടില്ല. മറുനാടന്‍ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പ്രളയത്തിനു ഇരയായ വീടുകളുടെ അവസ്ഥ പരിതാപകരമാണ്. വീടിൽ കയറി താമസിക്കാം എന്ന അവസ്ഥ മാത്രമാണ് പല വീടുകൾക്കും ഉള്ളത്. സർക്കാർ സഹായത്തിന്റെ അഭാവത്തിൽ പ്രളയ ദുരന്തത്തിന് ഇരയായവർ യഥാർത്ഥ പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍