ഉരുൾപൊട്ടിയ കവളപ്പാറയിലെ എഴുപതുവീടുകളിലെ മുപ്പതിലേറെ കുടുംബങ്ങളെക്കുറിച്ച് വിവരമേതുമില്ല; വൈദ്യുതിയും കുടിവെള്ളവുമില്ലാതെ രണ്ടു ദിവസം; റോഡുകളും തകർന്നു; ഉൾവനത്തിലെ ആദിവാസി കുടുംബങ്ങളെയും ഒഴിപ്പിച്ചു; നിലമ്പൂർ മലയോരം ഒറ്റപ്പെട്ട നിലയിൽ; നാടുകാണി ചുരത്തിൽ നിരവധി യാത്രക്കാർ കുടുങ്ങി; ചാലിയാറിലും ഭാരതപ്പുഴയിലും കടലുണ്ടിപ്പുഴയിലും ജലനിരപ്പ് കുത്തനെ ഉയരുന്നു; വീണ്ടും പ്രളയ ഭീതിയിൽ മലപ്പുറത്തിന്റെ മലയോര മേഖല
ജംഷാദ് മലപ്പുറം
മലപ്പുറം: ശക്തമായ മഴയിൽ ഉരുൾപൊട്ടി അമ്പതോളംപേരെ കാണാതായ നിലമ്പൂർ ഭൂതാനം കവളപ്പാറയിലേ അവസ്ഥ അതീവ ഭീതിദം. പ്രദേശത്ത് എഴുപതോളം വീടുകളാണുള്ളതിൽ മുപ്പതിലേറെ വീടുകളിലുള്ള കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാർ പറയുന്നു. രാവിലെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികൾ ഒരുകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടു. കാണാതായവരിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പട്ടേരി തോമസ് എന്ന തൊമ്മൻ എന്നവരുടെ 4 വയസുള്ള മകളുടെ മൃതദേഹമാണ് കണ്ടെടുത്തത്. കാണാതായ മറ്റുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നുണ്ട്.
ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് കവളപ്പാറ പ്രദേശത്ത് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ കവളപ്പാറയിൽ എത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ഉരുൾപൊട്ടലിൽ പെട്ടവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കുടിവെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്. പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുൾപൊട്ടൽ സാരമായി ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയിൽ ഉള്ളത്.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെയാണ് വിവരം പുറംലോകമറിയുന്നത്. പ്രദേശത്ത് എഴുപതോളം വീടുകളുണ്ടായിരുന്നു. ഇതിൽ മുപ്പതോളമാണ് മണ്ണിനടിയിലായത്. ഈ പ്രദേശം മുഴുവൻ മണ്ണുമൂടിയ അവസ്ഥയിലാണ്. ബോട്ടക്കല്ല് പാലത്തിൽ ഗതാഗത തടസമുണ്ടായതോടെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്കും എത്തിപ്പെടാൻ സാധിക്കാത്ത സ്ഥിതിയാണ്.
നിർത്താതെ പെയ്ത മഴയിൽ നിലമ്പൂർ മേഖലയിലാണ് ഇതുവരെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറംജില്ലയിൽ 150 വീടുകൾ ഭാഗികമായും 50ഓളം വീടുകൾ പൂർണ്ണമായും തകർന്നു. ചാലിയാറിലും ഭാരതപ്പുഴയലും , കടലുണ്ടിപ്പുഴയിലും ജലനിരപ്പ് കുത്തനെ ഉയർന്നിട്ടുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയിൽ ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നുണ്ട്. ഭാരതപ്പുഴയോട് ചേർന്ന കുറ്റിപ്പുറം തിരൂർ റോഡിലേക്ക് പുഴ കയറിത്തുടങ്ങി. നിള പാർക്കിലും വെള്ളം കയറിയിട്ടുണ്ട്. പൊന്നാനി തീരത്ത് കഴിഞ്ഞ പ്രളയത്തിൽ വീടുകൾ തകർന്നിരുന്നവർ ഏറെ ഭീതിയിലാണ്. ഈശ്വരമംഗലത്തെ നിരവധി വീടുകളിൽ ഏതു നിമിഷവും വെള്ളം കയറാവുന്ന സാഹചര്യത്തിനാണ്.പെരുമണ്ണ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് വെള്ളം കയറി പ്രവർത്തനം നിലച്ചതിനെ തുടർന്ന് ആളുകളെ ഒ.പി കഞ്ഞിക്കുഴങ്ങര ജി.എൽ.പി സ്കൂളിലേക്ക് മാറ്റി. എടരിക്കോട് തിരൂർ പാതയിൽ വെള്ളം കയറുന്നുണ്ട്. മലപ്പുറം മൈലപ്പുറം ശിശുപരിപാലന കേന്ദ്രത്തിൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.
ശക്തമായ മഴയിൽ നിലമ്പൂർ മലയോരം ഒറ്റപ്പെട്ട നിലയിലാണ്. നിലമ്പൂർ, എടവണ്ണ, വാഴക്കാട് സ്ഥലങ്ങൾ. നാടുകാണി 100ഓളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. ഉരുൾപൊട്ടിയതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. നിരവധി ആളുകൾ വാഹനങ്ങളിൽ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി നാടുകാണി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ആശങ്കപ്പെടേണ്ടതില്ല. രക്ഷപ്പെട്ടവരെല്ലാം സുരക്ഷിതരാണ്. ശക്തമായ മണ്ണിടിച്ചിൽ കാരണം രക്ഷാപ്രവർത്തകർക്ക് ചുരത്തിലേക്കുള്ള യാത്ര വളരെ ദുസ്സഹമായിരുന്നു.
കരുളായി നെടുങ്കയം വനമേഖലയിൽ രാത്രിയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നിലമ്പൂരിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നിലമ്പൂരിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താനായി കെ.പി.ജയ്സൽ താനൂരിന്റെ നേതൃത്വത്തിൽ, കോർമ്മൻ കടപ്പുറത്തെ 25 മത്സ്യത്തൊഴിലാഴികൽ ബോട്ടും മറ്റ് ഉപകരണങ്ങളുമായി നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.
ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വെള്ളപൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യത ഏറെയാണ്. 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കണമെന്നും കലക്ടർ അറിയിച്ചു. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതത് പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കണം. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടണമെന്നും കലക്ടർ ജാഫർ മാലിക് അറിയിച്ചു.
കാലവർഷം ശക്തമായതോടെ ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. നിലമ്പൂർ താലൂക്കിൽ 12 ഉം ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിൽ രണ്ടു വീതവും പൊന്നാനിയിൽ ഒരു ക്യാമ്പുമാണ് തുടങ്ങിയത്. 337 കുടംബങ്ങളിലെ 950 പേരാണ് വിവിധ ക്യാമ്പുകളിലേക്കു മാറ്റിപാർപ്പിച്ചത്. കുറച്ചു പേർ ബന്ധു വീടുകളിലേക്കും മാറിതാമസിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായ് ഓരോ ക്യാമ്പിലേക്കും ജില്ലാ കളക്ടർ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണത്തിലെ 25 അംഗം സംഘം ജില്ലയിലെത്തി. വിങ് കമാൻഡർ എം മാരികനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലമ്പൂരിലെത്തിയിട്ടുള്ളത്. നിലമ്പൂർ കേന്ദ്രീകരിച്ചു സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചു.
കരുളായി കൽക്കുളം എൽ.പി.സ്കൂൾ, പുള്ളിയിൽ ഗവ.എൽ.പി സ്കൂൾ,ഗവ.യു.പി.സ്കൂൾ എരഞ്ഞിമങ്ങാട്, ജി.എൽ.പി.എസ് ചുങ്കത്തറ, നിലമ്പൂർ മുമ്മുള്ളി കമ്യൂണിറ്റി സെന്റർ, ജി.എച്ച.എസ് എടക്കര, ജി.എം.എൽ.പി.എസ് പുള്ളിപ്പാടം, കരിങ്കാട്ടുമണ്ണ സിദ്ദീഖ് കോട്ടേജ്, പൊങ്ങല്ലൂർ ഫ്ളോർ മിൽ, സെന്റ്തോമസ് ചർച്ച് ഏനാതി, ജി.എൽ.പി.എസ് കരിമ്പുഴ, നിർമ്മല എച്ച്.എസ് കുറുമ്പലങ്ങോട് എന്നിവിടങ്ങളിലാണ് നിലമ്പൂർ താലൂക്കിൽ ക്യാമ്പ് തുറന്നത്. 320 കുടുംബങ്ങളിലെ 864 പേർ ഈ ക്യാമ്പുകളിലായുണ്ട്.ഏറനാട് താലൂക്കിലെ വെറ്റിലപ്പാറ കൂരൻകുണ്ട് അംഗനവാടി, കീഴുപറമ്പ് പത്തനാപുരം ഇശാഅത്തുൽ ഇസ്ലാം മദ്റസ എന്നിവിടങ്ങളിലാണ് ക്യാമ്പ്. 16 കുടുംബങ്ങളിൽ നിന്നുള്ള 57 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് ഇ.എം.യു.പി സ്കൂൾ, പണിക്കരപ്പുറായ സി.എച്ച.മെമോറിയൽ സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. 29 പേരാണ് ഇവിടത്തെ ക്യാമ്പുകളിലുള്ളത്.പൊന്നാനി താലൂക്കിലെ പൊന്നാനി നഗരം വില്ലേജ് മുനിസിപ്പൽ ഷെൽട്ടറിലാണ് ക്യാമ്പ്പ്രവർത്തിക്കുന്നത്. മൂന്നു കുടുംബങ്ങളിലെ 14 പേരാണ് ക്യാമ്പിലുള്ളത്.
കോളനിക്കാർ ഉയർന്ന പ്രദേശത്തേക്ക് ഓടി കയറി
മലയോരത്തു കനത്ത മഴയിലുണ്ടായ മലവെള്ളപാച്ചിലിൽ കരുളായി പഞ്ചായത്തിൽ വ്യാപക നാശം. കരിമ്പുഴ കവിഞ്ഞൊഴുകിയതോടെ കരുളായി നെടുങ്കയം വനത്തിനകത്തെ ആദിവാസി കോളനികളിൽ വെള്ളം കയറിയതിനാൽ നിവാസികളെ മാറ്റിപാർപ്പിച്ചു. ഉൾവനത്തിനകത്തെ മുണ്ടക്കടവ്, നെടുങ്കയം ആദിവാസികളെയാണ് മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കളം എൽ.പി .സ്കൂളിലും, കരുളായി പഞ്ചായത്തിലെ പുള്ളിയിൽ ഗവ.യു.പി. സ്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചത്. മുണ്ടക്കടവ് കോളനിക്ക് മുകളിൽ പാണപ്പുഴ ഭാഗത്ത് ബുധനാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ശക്തമായ മലവെള്ളപാച്ചിൽ ഉണ്ടായി.
പുഴ പലതായി ഗതി മാറിയതോടെ മുണ്ടക്കടവ് കോളനിയിൽ വെള്ളം കയറി. കോളനിക്കാർ ഉയർന്ന പ്രദേശത്തേക്ക് ഓടി കയറി. പിന്നീട് അധികൃതരെത്തി ഉച്ചക്കുളം കോളനിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ നെടുങ്കയം കോളനിയിൽ വെള്ളം കയറിയോടെ കോളനിയിലെ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം ഉൾക്കാട്ടിലെ തൊഴുത്തുകളിലും മറ്റും രാത്രി അഭയം പ്രാപിച്ചു. പുലർച്ചെ കോളനിയിലെത്തിയപ്പോഴും വെള്ളം ഇറങ്ങിയിരുന്നില്ല. അധികൃതരെത്തി പുള്ളിയിൽ സ്കൂൾ ക്യാമ്പിലെത്തിച്ചു. ക്യാമ്പിൽ നെടുങ്കയത്തെ 102 ഉം ഉച്ചക്കുളത്തെ 100 കുടുംബങ്ങളുമാണ് ഉള്ളത്. മാത്രമല്ല പുഴയോരങ്ങളിലെ വില്ലേജ് റോഡ്, വാരിക്കൽ പിലാക്കൽ, തേക്കിൻക്കുന്ന്, കിണറ്റിങ്ങൽ ഭാഗങ്ങളിലായി 30 ലധികം വീടുകളിൽ വെള്ളം കയറി. 10 ലധികം വീടുകളുടെ മുകളിൽ മരം വീണു തകർന്നിട്ടുമുണ്ട്. മേഖലയിലെ വിവിധ ക്യാമ്പുകളിൽ എംഎൽഎ പി.വി. അൻവറിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദർശിച്ചു. ഉൾവനത്തിലും കരുളായിയുടെ ഉൾപ്രദേശങ്ങളിലും കൂടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ എയർ ലിഫ്റ്റിങ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
ഏറനാട് താലൂക്കിൽ 29 വീടുകൾ തകർന്നു
ശക്തമായ കാറ്റിലും മഴയിലും ഏറനാട് താലൂക്കിൽ 29 വീടുകൾ തകർന്നു. പാണ്ടിക്കാട് വില്ലേജിൽ എട്ടു വീടുകൾക്ക് നാശ നഷ്ടം സംഭവിച്ചു. സജീവ് മോൻ എടത്തൊടിയിൽ, കുഞ്ഞിക്കാളി പടിക്കാട്ടു തൊടിക, ആയിഷ മുല്ലശ്ശേരി, പ്രഭാകരൻ കലങ്ങാട്ടുകുന്ന്, റിയാസ് തൊണ്ടിയിൽ, ചീരവീട്ടിൽ അബ്ദുള്ള, ഫൈസൽ പൊറ്റച്ചൽ, നജീബ് എന്നിവരുടെ വീടുകൾക്കാണ് ഭാഗിക നാശനഷ്ടം സംഭവിച്ചത്. പുൽപ്പറ്റ വില്ലേജിൽ ഏഴ് വീടുകൾ പ്രകൃതി ക്ഷോഭത്തിൽ തകർന്നു. കമ്പളത്ത് ചാരു നായർ, തെച്ചിയിൽ പാട്ടക്കുണ്ട് ഹഫ്സത്ത്, പാമ്പാടിത്തൊടി ജാനു, ചെമ്മല സൈനബ, ചുള്ളക്കാട്ടിൽ നാരായണൻ, നടുവിലെ കളം അബ്ദുൽ അസീസ്, സവിത കളത്തിങ്ങൽ എന്നിവരുടെ വീടുകളാണ് തകർന്നത്. കാവനൂർ വില്ലേജിൽ ശക്തമായ കാറ്റിൽ ഈട്ടി മരം വീണ് പി.കെ. രാമന്റെ വീട് പൂർണമായും കുന്നമ്പള്ളി സൈതലവിയുടെ വീട് ഭാഗികമായും തകർന്നു. പന്തല്ലൂരിൽ തെങ്ങ് വീണ് കുഴിക്കാടൻ ഉമ്മുകുത്സുവിന്റെയും മഞ്ചേരി ഇരുപത്തിരണ്ടാം മൈൽസിൽ വെള്ളിലാംകുന്ന് ചന്ദ്രൻ, കറുവാഞ്ചേരി പ്രേമൻ എന്നിവരുടെ വീടുകൾ തേക്ക് മരം വീണും തകർന്നു. അരീക്കോട് വില്ലേജിൽ അബ്ദുസ്സമദ് കൊട്ടക്കാടൻ, മുഹമ്മദ് മാടമ്പള്ളിക്കുന്ന്, പയ്യനാട് വില്ലേജിൽ ഖദീജ വടക്കാങ്ങര, കഞ്ഞിയിൽ ഹംസ എന്നിവരുടെ വീടുകളും ശക്തമായ കാറ്റിൽ മരം വീണ് ഭാഗികമായി തകർന്നു. ആനക്കയത്ത് ശാന്തകുമാരി, ചില്ലക്കുട്ടി എന്നിവരുടെ വീടുകളും വെട്ടിക്കാട്ടിരി വില്ലേജിൽ നാരങ്ങാത്തൊടിക ഉണ്ണിപ്പാത്തു, ഖദീജ മഞ്ഞപ്പള്ളി, രുഗ്മിണി തോട്ടുങ്കൽ എന്നിവരുടെ വീടുകളും തകർന്നു.
31 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ചാലിയാർ തീരത്ത് താമസിക്കുന്ന 31 കുടുംബങ്ങളെ ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കുമായി മാറ്റി പാർപ്പിച്ചു. കാലവർഷം കനത്ത് വീടുകളിലേക്ക് വെള്ളം കയറുന്നതാണ് കുടുംബങ്ങൾക്ക് ഭീഷണിയായത്. വെറ്റിലപ്പാറയിലെ ഈന്തൻപാലി കൂരങ്കല്ല് അംഗനവാടിയിൽ ആരംഭിച്ച ക്യാമ്പിലേക്ക് മൂന്നു കുടുംബങ്ങളിലെ ഒമ്പതു പേരെയും കീഴുപറമ്പ് ഇസത്തുൽ ഇസ്ലാം മദ്രസയിൽ ആരംഭിച്ച ക്യാമ്പിലേക്ക് 13 കുടുംബങ്ങളിൽ നിന്നുള്ള 48 പേരെയും മാറ്റി. കീഴുപറമ്പിലെ പത്തു കുടുംബങ്ങളെയും അരീക്കോട് വില്ലേജിലെ അഞ്ചു കുടുംബങ്ങളെയും ബന്ധു വീടുകളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്.
മരങ്ങൾ കൂട്ടത്തോടെ നിലംപൊത്തി
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കൂട്ടത്തോടെ വീണു വീടിന്റെ മേൽക്കൂരയും കാറും തകർന്നു. ഒലിപ്രംക്കടവിലെ എടക്കാട്ട് പ്രദീപിന്റെ വീടിന് മുകളിലേക്കാണ് ഒരേ സമയം കവുങ്ങുകളും പ്ലാവും വീണത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. മുകളിലെ ഓട് പാകിയ കിടപ്പുമുറിയുടെ ഓടിട്ട മേൽകുരയിലേക്കാണ് മരങ്ങൾ വീണത്. ഈ സമയം പ്രദീപും ഭാര്യയും കട്ടിലിന്റെ മുകളിൽ ഉറങ്ങുകയായിരുന്നു. തകർന്ന ഓടുകൾ താഴേക്ക് വീഴുകയും ചെയ്തു. എന്നാൽ ദേഹത്ത് വീണെങ്കിലും കാര്യമായ പരുക്കേൽകാതെ രക്ഷപ്പെട്ടു. ഇവരുടെ വീടിന്റെ പിറകുവശത്തായി നിർത്തിയിട്ട സമീപവാസിയായ വി.പി. സന്തോഷിന്റെ കാറാണ് തകർന്നത്. കാറിന്റെ മുൻവശത്തെ യും പുറക് വശത്തെയും ചില്ലുകൾ തകർന്നു. മുകൾ ഭാഗവും തകർന്നിട്ടുണ്ട്. വാർഡ് അംഗം പ്രശാന്ത് ചമ്മിനിയുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിച്ചു.പള്ളിക്കൽ മാവിഞ്ചോട് ഓണാട്ട് അബു എന്നിവരുടെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്