വയറുവേദനയുമായി നാല് വയസുകാരിയെ എത്തിച്ചത് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ; ഉച്ചയ്ക്ക് അഡ്മിറ്റ് ചെയ്ത് രാത്രിയായപ്പോൾ മരണം; ഹെർണിയ പഴുത്ത് പൊട്ടിയതിനെ തുടർന്നുള്ള മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; രോഗം മൂർച്ഛിച്ചപ്പോൾ കുട്ടിയെ എസ്എടിയിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോൾ ബിൽ അടപ്പിക്കാൻ വാശിപിടിച്ചു രണ്ട് മണിക്കൂർ സമയം കളഞ്ഞു; സൈനികനായ വിപിൻകുമാറിന് നഷ്ടമായത് ഏക മകളെ; അനന്തിതയുടെ മരണം ആശുപത്രിയുടെ ചികിത്സാ പിഴവിനെ തുടർന്നെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിൽ
എം മനോജ് കുമാർ
വെള്ളറട: വയറുവേദനയെ തുടർന്ന് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസുകാരിയുടെ മരണം വിവാദമാകുന്നു. ചികിത്സാ പിഴവിനെ തുടർന്നാണ് മരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചികിത്സാ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി ബന്ധുക്കൾ വെള്ളറട പൊലീസിനു പരാതി നൽകിയിട്ടുണ്ട്. ബംഗാളിൽ സൈനികനായ കിളിയൂർ വിപിൻ വിലാസത്തിൽ വിപിൻകുമാറിൻന്റെയും അഞ്ജനയുടെയും മകൾ അനന്തിതയാണ് ഞായറാഴ്ച മരിച്ചത്. ഇവരുടെ ഏകമകളാണ് അനന്തിത. വിപിൻകുമാറിന്റെ സഹോദരനും ഭാര്യയ്ക്കും കുട്ടികളില്ല. ഇരു കുടുംബത്തിന്റെ പരിലാളനയിൽ വളർന്ന മിടുമിടുക്കിയാണ് ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായത്. മൂന്നു മാസം മുൻപാണ് വിപിൻകുമാറിന്റെ അച്ഛൻ വിശ്വനാഥൻ പൊടുന്നനെ മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു. അതിന്റെ ആഘാതം അടങ്ങുംമുൻപാണ് അനന്തിതകൂടി മരിക്കുന്നത്. അതുകൊണ്ട് തന്നെ അനന്തിതയുടെ വേർപാട് കുടുംബത്തിനു താങ്ങാൻ കഴിയാത്ത ദുരന്തമായി.
കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് അധികൃതർക്ക് കുട്ടിയുടെ അസുഖം കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഹെർണിയ വന്നു പഴുത്ത് പൊട്ടി അത് രക്തത്തിൽ കലർന്നാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുട്ടിക്ക് വയറുവേദനയും ശർദ്ദിയും വന്നിട്ടും എന്താണ് കാരണം എന്ന് അവർക്ക് മനസിലായില്ല. വേറെ ആശുപത്രിയിലേക്ക് മാറ്റാനും തയ്യാറായില്ല. എസ്എടി ആശുപത്രിയിലേക്ക് മാറ്റാൻ ഞങ്ങൾ തയ്യാറായതാണ്. പക്ഷെ ആശുപത്രി അധികൃതർ മനഃപൂർവം ആശുപത്രി മാറ്റം വൈകിക്കുകയും കുട്ടിയുടെ മരണത്തിനു ഇടവരുത്തുകയുമായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തെ തുടർന്നുള്ള പ്രശ്നങ്ങളെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ ബഹളം കൂട്ടി. ഇത് സംഘർഷത്തിൽ എത്തുകയും ആശുപത്രി അധികൃതർ ബന്ധുക്കളുടെ നേർക്ക് വെള്ളറട സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ചയാണ് അനന്തിതയ്ക്ക് സുഖമില്ലാതാകുന്നത്. വയറുവേദന എന്നാണ് പറഞ്ഞത്. പനച്ചമൂടുള്ള മഠം ആശുപത്രിയിലാണ് കൊണ്ട് പോയത്. അവിടുന്ന് മരുന്ന് നൽകിയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി. പിന്നീട് പന്ത്രണ്ടു മണിയോടെ വീണ്ടും കുട്ടിക്ക് വയറുവേദന വന്നു. ഇതോടെയാണ് ഇവർ സിഎസ്ഐ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഉച്ചയക്ക് കുട്ടിയെ ആശുപത്രി അഡ്മിറ്റ് ചെയ്തു. രാത്രി എട്ടു മണിയോടെ കുട്ടി മരിക്കുകയും ചെയ്തു. ശർദ്ദിയും വയറുവേദനയും വന്നപ്പോൾ എന്താണ് കാരണം എന്ന് കണ്ടുപിടിക്കാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ല. ഇതാണ് മരണകാരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ബന്ധുക്കളുടെ ആരോപണം സിഎസ്ഐ ആശുപത്രി അധികൃതർ നിഷേധിക്കുകയാണ്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയിരുന്നു എന്നും ചികിത്സാ പിഴവ് ഇല്ലെന്നുമാണ് സിഎസ്ഐ ആശുപത്രി അധികൃതർ മറുനാടനോട് പ്രതികരിച്ചത്.
ആശുപത്രിയിൽ നിന്ന് വന്നത് ഗുരുതരവീഴ്ച: അനന്തികയുടെ ബന്ധുക്കൾ
ഒരു കുഴപ്പവും ഇല്ലാത്ത കുട്ടിയായിരുന്നു അനന്തിക. ഞായറാഴ്ച കുട്ടിക്ക് വയറുവേദന വന്നിരുന്നു. അപ്പോൾ തന്നെ പനച്ചമൂടുള്ള മഠം ആശുപത്രിയിൽ എത്തിച്ചു. അവിടുന്ന് ഭേദമായി വീട്ടിൽ വന്നതാണ്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കുട്ടിക്ക് വീണ്ടും വയറുവേദന വന്നു. അപ്പോൾ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെ അഡ്മിറ്റ് ചെയ്തു. കുട്ടി വീണ്ടും ശർദ്ദിക്കാൻ തുടങ്ങി. കുട്ടിയുടെ നില വഷളാകുന്നെന്ന് തോന്നിയിരുന്നു. കുട്ടിക്ക് മൂത്രത്തിൽ അണുബാധയുണ്ടെന്നു പിന്നീട് പറഞ്ഞു. അതിനു അനുസരിച്ച് അവർ മരുന്നും നൽകി. ആന്റിബയോട്ടിക് കൊടുത്തിട്ട് രണ്ടു ദിവസം കാത്തിരിക്കാം എന്നാണ് പറഞ്ഞത്. പക്ഷെ കുട്ടി വീണ്ടും ശർദ്ദിക്കാൻ തുടങ്ങി. വേറെ ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പക്ഷെ അവർ അതിനു സമ്മതിച്ചില്ല. പക്ഷെ അപ്പോഴേക്കും ആറുമണിയായി. ഐസിയുവിലേക്ക് മാറ്റാം എന്ന് പറഞ്ഞു. കൊറോണ ആയതുകൊണ്ട് ഐസിയു ലോക്ക് എന്നാണ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും കുട്ടിക്ക് വീണ്ടും വയ്യാതായി.
ആംബുലൻസ് വിളിച്ച് വേറെ ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു. സ്ട്രെച്ചർ വേണം, വെന്റിലെറ്റർ വെയ്ക്കണം എന്നൊക്കെ സമയം അവർ നീട്ടി നീട്ടിക്കൊണ്ട് പോയി. ആംബുലൻസ് വിളിച്ചു കുട്ടിയെ എസ്എടി ആശുപത്രിയിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും അവർ സമയം നീട്ടിനീട്ടികൊണ്ടുപോയി. ബിൽ സെറ്റിൽ ചെയ്യാനായി അവർ നിർബന്ധം പിടിച്ചുകൊണ്ടിരുന്നു. ബിൽ സെറ്റിൽ ചെയ്യാം എന്ന് ഞങ്ങൾ സമ്മതിച്ചതാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആയ കുട്ടിയാണ്. കുട്ടി വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ രണ്ടു തവണ കഞ്ഞി നൽകി. രണ്ടു തവണയും കഞ്ഞി ശർദ്ദിച്ചു. ഇതൊന്നും അവർ ശ്രദ്ധിച്ചില്ല. കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന് കൂടി മനസിലാക്കാൻ അവർ ശ്രമിച്ചില്ല. രാത്രിയായിട്ടും നില മെച്ചപ്പെട്ടിട്ടില്ല.
അനന്തിത ആശുപത്രിയിൽ മരണവുമായി മല്ലിടുമ്പോഴും ബിൽ അടയ്ക്കുന്ന കാര്യത്തിൽ മാത്രമാണ് അവരുടെ ഭാഗത്ത് നിന്നും ശ്രദ്ധ വന്നത്. ഞങ്ങൾ കുട്ടിയുടെ ജീവനു വേണ്ടി ആശുപത്രി അധികൃതരുടെ കാലു പിടിക്കുന്ന അവസ്ഥയായിരുന്നു. അപ്പോഴേക്കും രാത്രി എട്ടുമണിയായി. ഇസിജി എടുത്തപ്പോൾ കുട്ടിയുടെ ഹാർട്ട് ബീറ്റ് ഒട്ടുമില്ല. അവർ ഞങ്ങളെ വിളിച്ച് ഈ കാര്യം അറിയിച്ചു. ഇനി ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു മരണം സ്ഥിരീകരിച്ചു. കുട്ടി മരിച്ച ദുഃഖത്തിൽ നിൽക്കുന്ന ഞങ്ങളോട് കുട്ടിയെ പുതപ്പിക്കാനുള്ള ബെഡ് ഷീറ്റിന്റെ പണം വേണം എന്നാണ് പറഞ്ഞത്. ആശുപത്രിക്കാർ വിളിച്ചു വരുത്തിയ വെള്ളറട എസ്ഐ തന്നെ ആശുപത്രിക്കാരോട് ചോദിക്കുന്നത് കേട്ടു. 'നിങ്ങൾക്ക് ഈ അവസരത്തിൽ ബെഡ് ഷീറ്റിന്റെ പണം ചോദിക്കാൻ എങ്ങിനെ തോന്നിയെന്ന്' ഇതാണ് ആശുപത്രിയിൽ നിലനിന്ന അവസ്ഥ. ബിൽ, പണം അതല്ലാതെ വേറൊന്നും ഞങ്ങൾ അവിടെ കണ്ടില്ല.
കുട്ടിയെ വേറെ ആശുപത്രിയിലേക്ക് മാറ്റാം എന്ന് പറഞ്ഞിട്ട് കൂടി ആംബുലൻസ് റെഡിയാകാൻ ഒരു മണിക്കൂർ എടുത്തു. വല്ലാത്ത വൈകലാണ് അവർ വരുത്തിയത്. എന്നിട്ട് കുട്ടിയെ മാറ്റാനും കഴിഞ്ഞില്ല. ആശുപത്രിയിൽ വെച്ച് തന്നെ കുട്ടി മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞത് കുട്ടിക്ക് ഹെർണിയ ആയിരുന്നെന്നും ഹെർണിയ പൊട്ടി അത് വ്യാപിച്ചതിനെ തുടർന്നു കുട്ടിക്ക് ശ്വാസം എടുക്കാൻ കഴിയാതെ മരണം എന്നാണ് പറഞ്ഞത്. കുട്ടിക്ക് ഹെർണിയ ആണെന്ന് ആശുപത്രിക്കാർ മനസിലാക്കിയില്ല. അത് കൂടി തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല. ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആണെന്നോർക്കണം. മെഡിക്കൽ രേഖകൾ ഞങ്ങൾക്ക് കൈമാറുന്ന കാര്യത്തിലും പ്രശ്നങ്ങൾ നടന്നു. ഫോട്ടോ കോപ്പി മെഷീൻ പ്രശ്നമാണ് അവർ ചൂണ്ടിക്കാട്ടിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്ന കാര്യത്തിലും ഇതേ അലംഭാവം തന്നെ അവർ കാട്ടി. ഇതോടെ ഞങ്ങൾക്ക് ഒപ്പമുള്ള നാട്ടുകാരും ബന്ധുക്കളും രോഷാകുലരായി. അവിടെ സംഘർഷമുണ്ടായി. ഇതിന്റെ പേരിൽ അവർ ഞങ്ങൾക്ക് എതിരെ പരാതിയും നൽകിയിട്ടുണ്ട്-ബന്ധുക്കൾ പറയുന്നു.
ചികിത്സാ പിഴവില്ലെന്ന് സിഎസ്ഐ ആശുപത്രി അധികൃതർ
കുട്ടിക്ക് ചികിത്സാ പിഴവ് വന്നിട്ടില്ലെന്ന് കാരക്കോണം സിഎസഐ ആശുപത്രി അധികൃതർ മറുനാടനോട് പറഞ്ഞു. നൽകാൻ കഴിയുന്ന ചികിത്സകൾ പൂർണമായും നൽകിയിട്ടുണ്ട്. മരണം ബന്ധുക്കളുടെ കൺമുന്നിൽ വച്ചാണ്. എല്ലാം ബന്ധുക്കൾക്ക് അറിയാം. ഓക്സിജൻ ഞങ്ങൾ നൽകിയിരുന്നു. ഐസിയു അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി അടച്ചതാണ്. പിന്നീട് തുറന്നു. അനന്തികയെ വേറെ ഒരു ആശുപത്രിയിൽ കൊണ്ട് വന്ന ശേഷമാണ് ഇവിടെ കൊണ്ട് വന്നത്. വയറു വേദനയായാണ് കൊണ്ട് വന്നത്. ശർദ്ദിയുമുണ്ടായിരുന്നു. ഞങ്ങൾ കുട്ടിക്ക് നല്ല പരിചരണം നൽകിയിരുന്നു. കുട്ടിയെ വെന്റിലെറ്റ് ചെയ്തിരുന്നു. എന്താണ് മരണ കാരണമെന്ന് ഞങ്ങൾക്ക് അറിയില്ല. പോസ്റ്റ്മോർട്ടത്തിൽ മാത്രമേ കാരണം വ്യക്തമാകൂ. പെട്ടെന്നുള്ള മരണമാണ് കുട്ടിക്ക് വന്നത്. കൊറോണ കാലമായതിനാൽ സർക്കാർ റൂളുകളുണ്ട്. അതിനനുസരിച്ച് മാത്രമേ ഞങ്ങൾക്ക് നടപടികൾ സ്വീകരിക്കാൻ കഴിയൂ-ആശുപത്രി സുപ്രണ്ട് ഡോക്ടർ എസ്,.ബാബുരാജ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്