99 ആടുകളെ വിട്ടായാലും ഒരാടിന്റെ രോദനം കേൾക്കണമെന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ പാഠമാണ് പിന്തുടരുന്നത്; സീറോ-മലബാർ സഭാ ഭൂമി വിവാദത്തിലായാലും കന്യാസ്ത്രീപീഡനക്കേസിലായാലും ഇരകൾക്കൊപ്പം നിൽക്കണമെന്നാണ് ദർശനം; സഭയ്ക്കെതിരെ യുദ്ധത്തിനല്ല അതീജീവനത്തിനാണ് പുറപ്പാട്; തെറ്റിദ്ധാരണകളുടെ പുറത്താണ് തനിക്കെതിരെ സഭാനേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്നും വൈദിക സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് കരുതുന്നില്ലെന്നും അഗസ്റ്റിൻ വട്ടോളി
മറുനാടൻ ഡെസ്ക്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ സേവ് ഔർ സിസ്റ്റേഴ്സിന്റെ പേരിൽ സമരത്തിനിറങ്ങിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഫാ.അഗസ്റ്റിൻ വട്ടോളിക്കെതിരെ അച്ചടക്ക നടപടിയുടെ വാളോങ്ങിയിരിക്കുകയാണ് സീറോ-മലബാർ സഭാ നേതൃത്വം. ഫാദർ അഗസ്റ്റിൻ വട്ടോളിക്ക് കാരണം കാണിക്കൽ നോട്ടീസും മുന്നറിയിപ്പുമാണ് നൽകിയിരിക്കുന്നത്. തനിക്കെതിരെ സഭ പുറപ്പെടുവിച്ച നോട്ടീസ് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നാണ് ഫാ.അഗസ്റ്റിൻ വട്ടോളിയുടെ പ്രതികരണം. വൈദികനെന്ന നിലയിൽ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല. ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് എന്ന രീതിയിലാണ് അപ്പോസ്തലിക് അഡ്മിന്സ്ട്രേറ്റർ സൂചിപ്പിച്ചിരിക്കുന്നത്. മറ്റാരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാകാം ഈ നോട്ടീസ് എന്നാണ് കരുതുന്നത്. റിപ്പോർട്ടർ ടിവിയുടെ ക്ലോസ് എൻകൗണ്ടർ പരിപാടിയിലാണ് ഫാ.അഗസ്റ്റിൻ വട്ടോളിയുടെ പ്രതികരണം.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
വട്ടോളിയച്ചന് തീവ്രസ്വാഭാവമുള്ള വ്യക്തികളും സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം. സീറോ-മലബാർ സഭയിലെ ഭൂമി വിവാദം, ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കന്യാസ്ത്രീ പീഡനക്കേസ് എന്നിവയിലെല്ലാം വട്ടോളിയച്ചന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വരെ ചിലർ ആരോപിച്ചിരുന്നു?
ജനകീയ സമരങ്ങളിൽ ഏർപ്പെടുന്ന ആർക്കെതിരെയും ഇത്തരം തീവ്രവാദി ആരോപണങ്ങൾ ഉണ്ടാകാമെന്നാണ് മറുപടി. മൂലമ്പള്ളി, കൂടംകുളം, ചെങ്ങറ സമരങ്ങളിൽ ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നത് കണ്ടതാണ്. ഇവിടെയും അത്തരം ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സഭ അത്തരം ഒരുനിലപാടിലേക്ക് വരുന്നത് ഇതാദ്യമാണ്. ഇത്തരത്തിൽ ഇന്ത്യയിലും കേരളത്തിലും നടക്കുന്ന പല ജനകീയ സമരങ്ങളിലും താനടക്കം പല വൈദികരും ബന്ധപ്പെട്ടിട്ടുണ്ട്. 2013 ലെ ആദിവാസികളുടെ നിൽപ് സമരത്തിൽ 162 ദിവസമാണ് പങ്കാളിയായത്. അന്ന് പള്ളികളിൽ പോലും പോയി സംസാരിച്ചിട്ടുണ്ട്. അന്ന് ചമ്പക്കരയിലെ പള്ളിയിൽ നിന്ന് 25,000 രൂപ വരെ സമാഹരിച്ച് സി.കെ.ജാനുവിന് നൽകുകയുണ്ടായി.
ഇത്തരം സമരങ്ങളിലൊക്കെ പങ്കെടുത്തപ്പോൾ, ഇടതുതീവ്രവാദിയെന്ന് മുദ്രകുത്താതിരുന്ന സഭ ഇപ്പോൾ അതിന് മുതിരുന്നത് എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി വിവാദത്തിൽ കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ വൈദികരെ കൂട്ടി ശബ്ദമുയർത്തിയതുകൊണ്ടാണോയെന്ന ചോദ്യം ഉയരുന്നു. ഭൂമി വിവാദത്തിൽ ഇടപെടുന്നത് അതിന്റെ ശരിയായ ഒരുകാരണമന്വേഷിച്ചുകൊണ്ടാണ്. അന്വേഷണം നടത്തുമ്പോഴും ആരോപണങ്ങൾ തെറ്റായിരിക്കണമേയെന്ന് പ്രാർത്ഥിച്ചിരുന്നു. എന്നാൽ, അതിന്റെ തെളിവുകളിലേക്കും, രേഖകളിലേക്കും അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കുറെ കാര്യങ്ങൾ കണ്ടെത്തിയത്.
ഈ വിഷയം ആദ്യം ഉന്നയിക്കപ്പെടുന്നത് സഭാവേദികളിലാണ്. എറണാകുളം രൂപതയിലെ മുഴുവൻ അച്ചന്മാർക്കും ഇതിന്റെ പൂർണ വിവരങ്ങൾ ലഭ്യമാക്കാൻ മേഖലാസമ്മേളനങ്ങൾ വരെ നടന്നു. ഈ വിഷയത്തിൽ ആലഞ്ചേരി പിതാവിനെ ടാർജറ്റ് ചെയ്യുക എന്നതല്ല, സത്യം എന്തെന്ന് മനസ്സിലാക്കുകയാണ് പ്രധാനം. കർദ്ദിനാൾ ആലഞ്ചേരിക്ക് ഒരു അബദ്ധം പറ്റിപ്പോയതാണെന്നും ഒരു സമവായത്തിലെത്തേണ്ടതാണെന്നും തോന്നാത്തത് എന്തുകൊണ്ടാണ്? ഈ വിഷയത്തിൽ കർദ്ദിനാൾ അടക്കമുള്ളവരുടെ തെറ്റ് വളരെ പ്രകടമായിരുന്നു. കർദ്ദിനാൾ അറിയാതെ അത്തരമൊരു കച്ചവടം നടക്കുക സാധ്യമല്ല എന്നുതന്നെയാണ് വിശ്വസിക്കുന്നത്. സാജുവർഗീസ് കുന്നേലെന്ന ഇടനിലക്കാരനായ ആളെ ജോഷി പുതുവ എന്ന വൈദികന് പരിചയപ്പെടുത്തി കൊടുക്കുന്നത് കർദ്ദിനാൾ പിതാവാണ്. അപ്പോൾ അദ്ദേഹം അറിയാതെ കച്ചവടം നടക്കുക അസാധ്യമാണ്.
കർദ്ദിനാൾ ആലഞ്ചേരിയുടെ ഉദ്ദേശ്യ ശുദ്ധി മാനിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന് ഫാ.അഗസ്റ്റ്യൻ വട്ടോളിയുടെ മറുപടി ഇങ്ങനെ: അത് പരിശോധിക്കേണ്ടതാണ്. എന്തുതാൽപര്യത്താലാണ് അദ്ദേഹം അങ്ങനെ ചെയ്യേണ്ടി വന്നത് എന്നത് അദ്ദേഹം തന്നെ പറയേണ്ടതാണ്. എന്തുകൊണ്ട് ചെയ്തുവെന്ന കാര്യമാണ് എറണാകുളം രൂപതയിലെ വൈദികർ ആവർത്തിച്ച് ചോദിക്കുന്നത്.
ഭൂമി വിവാദത്തിൽ കർദ്ദിനാൾ ആലഞ്ചേരിക്കെതിരെയും, കന്യാസ്ത്രീപീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയും സമരം നടത്തേണ്ടി വരികയെന്നത് സഭയ്ക്കുള്ളിൽ പെട്ട ഞങ്ങൾക്ക് വിഷമമുള്ള കാര്യമാണ്. എന്നാൽ, പ്രധാന ചോദ്യം ഒരുവൈദികന്റെ, ബിഷപ്പിന്റെ, കർദ്ദിനാളിന്റെ ധാർമികമായി നിലനിലനിൽപ് എന്ന് പറയുന്നത് ധാർമികതയിലും ആത്മീയതയിലും ഊന്നിയാണ് എന്ന കാര്യമാണ്.
ഫ്രാങ്കോയ്ക്കെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീ ആദ്യം ഉന്നയിച്ചത് തന്നെ ബിഷപ്പിന്റെ അധികാരപരിധിയിൽ പെടാത്ത ഒരിടത്തേക്ക് തന്നെ മാറ്റണമെന്നാണ്. പിന്നീട് അവർക്കെതിരെയും, അവരുടെ സഹോദരനെതിരെയും പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് അവർ പൊലീസിനെ സമീപിച്ചത്. അതുവരെ അവർ സഭാവേദികളെയാണ് സമീപിച്ചത്. ഭൂമി വിവാദമായാലും, കന്യാസ്ത്രീപീഡനക്കേസായാലും, സഭയ്ക്കുള്ളിൽ തന്നെ പരിഹരിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. കന്യാസ്ത്രീ സമരത്താണെങ്കിൽ കുറ്റാരോപിതനായ വ്യക്തി മാറി നിൽക്കണമെന്ന് ഇവർ എന്തുകൊണ്ടുപറഞ്ഞില്ല എന്നതാണ് ചോദ്യം.
99 ആടുകളെ വിട്ട് ഒരാടിന്റെ രോദനം കേൾക്കണമെന്ന പഠിപ്പിച്ച ക്രിസ്തുവിന്റെ പാഠമാണ് പിന്തുടരുന്നത്. അതുനമുക്ക് അവഗണിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കന്യാസ്ത്രീസമരം പോലുള്ള സമരം വരുമ്പോൾ നമ്മൾ ഇരയുടെ കൂടെ നിൽക്കണമെന്ന ദർശനം അവിടെയാണ്. ഏററവും പാർശ്വവൽകൃതരുടെയും ദരിദ്രരുടെയും കണ്ണിലൂടെ ബൈബിൾ വായിക്കുക എന്നതാണ് താനടക്കമുള്ള വൈദികർ ചെയ്യുന്നതെന്നും, ഇക്കാര്യത്തിൽ തന്നെ കമ്യൂണിസ്റ്റെന്ന് വിളിച്ചാൽ തെറ്റില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
സഭ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ സ്ഥാപനവൽകരണവും, ക്രിസ്തുദർശനവും എങ്ങനെ ഒരുമിച്ചുകൊണ്ടുപോകാമെന്നുള്ളതാണ്. വിശുദ്ധ കുർബാന അർപ്പിക്കുന്നതിലല്ല, മറ്റുപല കാര്യങ്ങളിലുമാണ് താൽപര്യമെന്ന സഭയുടെ ആരോപണത്തെ കുറിച്ച്: ഒരിക്കലുമില്ല. കുർബാന എന്നുപറയുന്നത് ഞങ്ങളുടെ അന്തസ്സത്തയാണ്. യാത്രകളിലും സമരങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴും ഒഴിച്ചുള്ള സമയങ്ങളിൽ കുർബാന അർപ്പിക്കുന്നതിൽ നിഷ്ഠ പുലർത്താറുണ്ട്. സ്വകാര്യമായി താൻ മൂന്ന് മണിക്കൂർ വരെ കുർബാന അർപ്പിക്കാറുണ്ടെന്നും അഗസ്റ്റിൻ വട്ടോളി പറഞ്ഞു. തന്റെ ആത്മീയത് കാണുന്നത് പ്രവൃത്തിയിലൂടെയാണ്. ഞാൻ എങ്ങനെയാണ് നിങ്ങളോട് പെരുമാറുന്നത്..ഞാൻ എങ്ങനെയാണ് നിങ്ങളുടെ സംഘർഷങ്ങളിൽ നിങ്ങളോട് ഇടപെടുന്നത് എന്നതൊക്കെ. അതാണ് എന്റെ ആത്മീയതയുടെ സാരവും സത്തയും.
താൻ സഭയോട് ഏറ്റുമുട്ടാനില്ലെന്നും അത് അതിജീവനത്തിന് വേണ്ടി നിലനിൽപ്പിന് വേണ്ടി നടത്തുന്ന ചില പരിശ്രമങ്ങളാണെന്നും ഫാ.അഗസ്റ്റിൻ വട്ടോളി പറഞ്ഞു. ക്രിസ്തുശിഷ്യനായ ഒരുവ്യക്തിക്ക് നിലപാടില്ലാതെ ജീവിക്കാൻ വിഷമമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നേരേ ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ സഭയ്ക്ക് ബോധ്യമാകുമെന്നാണ് ഉത്തമവിശ്വാസം. തന്റെ വൈദികകുപ്പായം അഴിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നവരോടെ വിദ്വേഷമില്ലെന്നും അവർ വിശ്വാസ സംഘർഷം അനുഭവിക്കുന്ന സാധാരണക്കാരുടെ വിഷമതകൾ മനസ്സിലാക്കണമെന്നും ഫാ.അഗസ്റ്റിൻ വട്ടോളി പറഞ്ഞു.
അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ചാൻസലർ ഫാ. ജോസ് പോളയിൽ എന്നിവരാണ് ഫാ.അഗസ്റ്റിൻ വട്ടോളിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നവംബർ 25 നകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ, ഫാദറിനെതിരെ സഭാനിയമപ്രകാരം അച്ചടക്കനടപടിയെടുക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകിയത്. കത്തിനെ ശരിയായ ആത്മാവിൽ ഉൾക്കൊള്ളണമെന്നും ക്രിസ്തുവിൽ സ്വയം മാറണമെന്നും അതിനു പരിശുദ്ധാത്മാവിന്റെ പരിവർത്തനം ഉണ്ടാകട്ടെ എന്നും കത്തിൽ ആശംസിക്കുന്നുണ്ട്.
ധർണ സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും സഭാ വിരുദ്ധമാണെന്നും ഒരു പുരോഹിതൻ എന്ന നിലയിൽ സഭയ്ക്ക് അപകീർത്തികരമാവുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സഭ അനുശാസിക്കുന്നതു പോലെ വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നില്ലെന്നും സഭാ മാനദണ്ഡം അനുസരിച്ചുള്ള ജീവിത വിശുദ്ധി ഫാ. അഗസ്റ്റിൻ വട്ടോളി പരിപാലിക്കുന്നില്ലെന്നുമുള്ള ഗുരുതര ആരോപണവും കത്തിലുണ്ട്. ഫാ. അഗസ്റ്റിൻ പ്രസംഗങ്ങളിലും പ്രവർത്തികളിലുമെല്ലാം കടുത്ത സഭാ വിരുദ്ധത പ്രകടമാക്കുന്നുണ്ടെന്നും സഭാ വിരുദ്ധനിലപാടുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്നെന്നും സഭയുടെ സൽപേരിനു കളങ്കം വരുത്തുന്ന ഗൂഢാലോചനകൾ നടത്തുന്നതായും കത്തിൽ ആരോപിക്കുന്നു.
വിശുദ്ധ കന്യാമറിയത്തിന്റെ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രത്തിനു പകരം കന്യാസ്ത്രീയെ കിടത്തിയുള്ള പോസ്റ്റർ നിർമ്മിക്കുന്നതിനു നേതൃത്വം നൽകിയെന്നതുൾപ്പടെ ക്രീസ്തീയ സഭാ പെരുമാറ്റച്ചട്ടപ്രകാരം നിരവധി ഗുരുതര കുറ്റങ്ങളാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്കെതിരെ കത്തിൽ ആരോപിക്കുന്നത്. സഭാധികാരികൾക്കെതിരെ കലാപത്തിനും, വിദ്വേഷം സൃഷ്ടിക്കുന്നതിനും പ്രേരകമാണ് ഫാ.അഗസ്റ്റിൻ വട്ടോളിയുടെ പ്രസംഗവും പ്രവൃത്തിയുമെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വിൽപന പുറത്തുകൊണ്ടുവന്നതും കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ നിയമത്തിനു മുന്നിൽ നിൽക്കേണ്ടിവന്നതും ഫാ.അഗസ്റ്റിൻ വട്ടോളിയുടെ ഇടപെടൽ മൂലമായിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരങ്ങളുടെ നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു. എന്നാൽ, കത്തിനെ കുറിച്ച് പ്രതികരിക്കാൻ ഫാ.അഗസ്റ്റിൻ വട്ടോളി തയ്യാറായില്ല. ഭൂമി ഇടപാട് പുറത്തുകൊണ്ടുവന്നതു മുതൽ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു ഫാ.വട്ടോളി. അതിനിടെയാണ് ബിഷപ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനം പുറത്തുവരുന്നത്.
കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ രൂപീകരിച്ച സേവ് ഔവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്) മൂവ്മെന്റിന്റെ കൺവീനറും ഫാ.വട്ടോളിയാണ്. ഈ സമരങ്ങൾക്കും പുറമേ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തിനു പിന്നാലെ കന്യാസ്ത്രീകളുടെ ജീവന് സുരക്ഷാഭീഷണിയുണ്ടെന്ന് കാണിച്ച് ഈ മാസം 14ന് തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലും ഫാ.വട്ടോളി പങ്കെടുത്തിരുന്നു.
14ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ പോകരുത് എന്നു പറഞ്ഞ് 12-നാണ് കത്തുകൊടുത്തത്. എന്നാൽ, പരിപാടിക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ നോട്ടീസിന്റെ കാര്യം ഫാ.വട്ടോളി ആരോടും പറഞ്ഞിരുന്നില്ല. പരിപാടിയിൽ അദ്ദേഹം ഉണ്ടായിരുന്നുവെങ്കിലും ഒന്നിനും മുൻനിരയിലേക്ക് വന്നില്ല. ധർണ്ണ ഉദ്ഘാടനം ചെയ്ത വി എസ്. അച്യുതാനന്ദന് സ്വാഗതം പറയാൻ മാത്രം വന്ന വൈദികൻ പിന്നീട് ചടങ്ങിന്റെ പിൻനിരയിലേക്ക് മാറിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്