'ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങൾ മന്ദബുദ്ധികൾ ആയി ജനിക്കും; മദ്യപിക്കുന്നവന്റെ കുട്ടികൾ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേരായി മാറും; ഓട്ടിസത്തിന് കാരണം സ്വയഭോഗവും സ്വവർഗരതിയും; വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ അയർലണ്ടിനും കാനഡയ്ക്കും പിന്നാലെ ഓസ്‌ട്രേലിയയിലും വൻപ്രതിഷേധം; ആളൊന്നിന് 400 ഡോളർ ചുമത്തിയ ധ്യാനപരിപാടി വെള്ളത്തിൽ: ധ്യാനഗുരു ഡൊമിനിക് വാളമനാലിന്റെ പര്യടനം റദ്ദാക്കി
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: പ്രാർത്ഥനയിലൂടെ ഓട്ടിസം മാറ്റാമെന്ന് അവകാശപ്പെടുകയും ഓട്ടിസം ബാധിച്ച കുട്ടികൾ മൃഗതുല്യരാണെന്നും വിശേഷിപ്പിച്ച കത്തോലിക്ക വൈദകൻ ഫാ.ഡൊമിനിക് വാളമനാലിന് വീണ്ടും തിരിച്ചടി. സ്വവർഗ്ഗ ലൈംഗികതയും നീലച്ചിത്രം കാണുന്നതും ഓട്ടിസം ബാധയ്ക്ക് കാരണമാകും എന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഫാദർ ഡൊമിനിക് വളമണാലിന്റെ ഓസ്ട്രേലിയൻ സന്ദർശനം റദ്ദാക്കി. ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ നേരത്തെ ധ്യാനപരമ്പര നിശ്ചയിച്ചിരുന്നു.
മാതാപിതാക്കളുടെ സ്വഭാവ ദൂഷ്യം കൊണ്ടാണ് കുട്ടികൾക്ക് ഓട്ടിസമുണ്ടാകുന്നതെന്ന് ഫാദർ വ്യാഖ്യാനിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ, അയർലൻഡിലെയും, കാനഡയിലെയും സമാനധ്യാനപരമ്പരകൾ റദ്ദാക്കിയിരുന്നു. അയർലൻഡിലെ രണ്ടുകൂട്ടികൾക്ക് ഓട്ടിസം ഭേദപ്പെടുത്തി കൊടുത്തുവെന്നാണ് ഫാദറിന്റെ അവകാശവാദം. ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ഐലൻഡിൽ അഞ്ചുദിവസത്തെ ധ്യാനത്തിനായുള്ള ടിക്കറ്റുകൾ വിറ്റുപോയിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന ധ്യാനത്തിൽ ആളൊന്നിന് 400 ഡോളറാണ് ചുമത്തിയത്. കാൻബറയിൽ മറ്റൊരും പരിപാടിയും ഫാദർ ഏറ്റിരുന്നു. എന്നാൽ, ഇന്നലെ യാത്ര തന്നെ റദ്ദാക്കി.
ഫാ.ഡൊമിനിക് വാളമനാലിന്റെ സന്ദർശനത്തിനെതിരെ ഓസ്‌ട്രേലിയയിൽ വൻപ്രചാരണമുണ്ടായി. ഓട്ടിസം ബാധിച്ച കൗമാരക്കാരന്റെ പിതാവായ മെൽബണിലെ കത്തോലിക്ക സമൂഹത്തിൽ പെട്ട സക്കറിയാസ് ആണ് ബിഷപ്പിനെതിരായ പ്രചാരണത്തിൽ മുന്നിൽ നിന്നത്. ധാരാളം പേർ തന്റെ മകനെ അച്ചന്റെ ധ്യാനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഓട്ടിസത്തെ കുറിച്ചുള്ള വൈദികന്റെ പരാമർശങ്ങൾ നിരാശപ്പെടുത്തി, കേരളത്തിൽ നിന്നുള്ള കത്തോലിക്ക വിശ്വാസികൾ പറയുന്നു. വിദ്യാഭ്യാസമുള്ള ആളുകൾ ഇതിന്റെ പിന്നാലെ പോകുന്നത് സങ്കടകരമാണ്. അത്ഭുതരോഗശാന്തി പ്രതീക്ഷിച്ച് ഇത്തരം പരിപാടികളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതെന്നും അവരാണ്- വിമർശനങ്ങൾ ഇങ്ങനെ പോകുന്നു.
കഴിഞ്ഞ മാസം കാനഡയിൽ സമാന രീതിയിൽ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കാൽഗരി ബിഷപ്പ് ഫാ.വാളമനാലിന് പരിപാടിക്കുള്ള അനുമതി നിഷേധിച്ചിരുന്നു. ഓസ്‌ട്രേലിയയിലാകട്ടെ റാഷണലിസ്റ്റ് സൊസൈറ്റിയും, അമേസ് എന്ന ഓട്ടിസം ബാധിതർക്ക് വേണ്ടിയുള്ള കൂട്ടായ്മയും വാളമനാലിന്റെ വരവിനെതിരെ പ്രതിഷേധമുയർത്തി. വൈദികന്റെ നിരീക്ഷണങ്ങൾ തികച്ചും കുറ്റകരവും, വസ്തുതാവിരുദ്ധവുമാണെന്നാണ് അമേസ് മേധാവി ഫിയോണ ഷാർകി അഭിപ്രായപ്പെട്ടത്. ഫാ. വാളമനാലിന്റെ സന്ദർശനം റദ്ദാക്കിയത് നന്നായെന്നും അവർ പറഞ്ഞു. വാളമനാലിന്റെ നിരീക്ഷണങ്ങൾക്ക് കത്തോലിക സഭയുടെ നിലപാടുമായി ബന്ധമില്ലെന്ന് ഓസ്‌ട്രേലിയൻ സിറോ-മലബാർ സഭ ബിഷപ്പ് ബോസ്‌കോ പുതൂർ പറഞ്ഞു.
വിശ്വാസികളെ നിരന്തരം പഴിക്കുകയും ശപിക്കുകയും പേടിപ്പിക്കുകയും അശാസ്ത്രീയ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നുവെന്നാണ് ഫാ.വാളമനാലിനെതിരെയുള്ള ആക്ഷേപം. വൈദികനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയിനും നടക്കുന്നു.
ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെയും ഓട്ടിസം ബാധിച്ച കുട്ടികളുടെയും മാതാപിതാക്കളെ നിരന്തരം അപമാനിക്കുകയും പേടിപ്പിക്കുകയുമാണ് ഇദ്ദേഹത്തിന്റെ ശൈലിയെന്ന് കടുത്ത വിമർശനമുണ്ട്. കുട്ടികൾക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകുന്നത് രക്ഷിതാക്കൾ നീലച്ചിത്രം കാണുന്നതുകൊണ്ടാണെന്നാണ് ഇദ്ദേഹത്തിന്റെ ഒരു കണ്ടുപിടുത്തം. മദ്യപിക്കുന്നവന്റെ കുട്ടികളും ഇതുപോലെ മന്ദബുദ്ധികളായി ഇഴഞ്ഞു നടക്കുമെന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇദ്ദേഹം പറയുന്നു. രക്ഷിതാക്കളുടെ സ്വയം ഭോഗവും സ്വവർഗരതിയുമാണ് ഇദ്ദേഹം ഓട്ടിസത്തിന് കാരണമായി പറയുന്നത്. പ്രണയിക്കുന്നവരോടുമുണ്ട് ഈ വൈദികന് കട്ട കലിപ്പ്. പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിലാണെന്നും കുറേ കഴിയുമ്പോൾ പെൺകുട്ടിക്ക് വേശ്യ എന്ന് പേരുകിട്ടുമെന്നൊക്കെയാണ് ഇദ്ദേഹം തട്ടിവിടുന്നത്. അനുസരിച്ചില്ലെങ്കിൽ നശിച്ചുപോകും, മുടിഞ്ഞുപോകും എന്നാണ് പ്രഭാഷണങ്ങളിൽ പലപ്പോഴും ഇദ്ദേഹം ശാപവാക്കുകൾ ഉന്നയിക്കുന്നത്. കപ്പൂച്ചിൻ സഭയിലെ ദൈവശാസ്ത്ര അദ്ധ്യാപകൻ കൂടിയായ ഫാ. ജിജോ കുര്യൻ അടക്കമുള്ള നിരവധി പേർ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മുൻപ് ഈ വിവാദവൈദികൻ അയർലണ്ടിൽ എത്തി ഓട്ടിസം ബാധിച്ച കുട്ടികളെ കണ്ടിരുന്നു. പ്രാർത്ഥന സഹായം എന്ന ഗിമ്മിക് കാട്ടിയതിന് ശേഷം കേരളത്തിൽ എത്തിയ ഈ വിവാദ വൈദികൻ പ്രസംഗിച്ചത് അയർലന്റിലെയും ബ്രിട്ടനിലെയും മലയാളി സമൂഹം സ്വവർഗ രതിക്കാരും സ്വയം ഭോഗികളും ആണ് എന്നും അതിനാലാണ് ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കുന്നത് എന്നുമായിരുന്നു. അതിനെ കേരളത്തിലെ മുഖ്യധാരാ ചാനലുകൾ അടക്കം വിമർശനവുമായി രംഗത്ത് വന്നിരുന്നു.
പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിൽ
പ്രണയിക്കുന്നവരെ വ്യഭിചാരികളെന്ന് ഈ പുരോഹിതൻ വിളിച്ചത് മുമ്പ് വൻ വിവാദമായിരുന്നു. 'പ്രേമിച്ചു നടക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ പറയാം. നിങ്ങൾ നാശത്തിന്റെ കുഴിയിലേക്കാണ് പോകുന്നത്. ഈ പ്രേമിക്കുന്ന ചെറുക്കനെ ഓർത്ത് ഇപ്പോൾ അഭിമാനമായിരിക്കും. ഇപ്പോൾ തെളപ്പുള്ള പ്രായമാ.... ഈ തെളപ്പ് കുറച്ചുകഴിയുമ്പോൾ പോകും. അപ്പോൾ നിന്റെ ജീവിതം തകർന്ന് തരിപ്പണമാകും. അപ്പോൾ നിങ്ങൾ ആർക്കും വേണ്ടാത്തവരാകും. ആരും നിന്നെ സ്നേഹിക്കാൻ കാണില്ല. നിനക്ക് വേശ്യ എന്ന് പേരുകിട്ടും. നിങ്ങളെ വ്യഭിചാരി എന്നു വിളിക്കും. അപ്പന്റെയും അമ്മയുടെയും സഭയുടെയും വൈദികരുടേയും എല്ലാവരുടേയും കണ്ണീരു കുടിപ്പിച്ച് നീ നേടിയെടുക്കുന്ന ജീവിതമുണ്ടല്ലോ അത് പൊട്ടിത്തകരും. കാരണം അത് കാമമാണ്, വൈകാരികമാണ്. അതിൽ ഒത്തിരി കുഞ്ഞുങ്ങൾ, യുവതികൾ ആ കെണിയിൽ വീണുപോകുന്നുണ്ട്. സൂക്ഷിക്കുക, അനർത്ഥങ്ങൾ നിങ്ങളുടെ മുന്നിലുണ്ട്. മാനസാന്തരപ്പെടാൻ ദൈവം തരുന്ന അവസരം ഓർത്ത് പ്രാർത്ഥിക്കുക.''.. എന്ന് തുടങ്ങി ശാപവചനങ്ങൾ നിറഞ്ഞ ഭയപ്പെടുത്തുന്ന പ്രഭാഷണമാണ് ഈ വൈദികൻ നടത്തുന്നത്.
പ്രേമിച്ച് വിവാഹം കഴിച്ചവരുടെ കുടുംബത്തിൽ മുഴുവൻ കഷ്ടപ്പാടും ബുദ്ധിമുട്ടും ആയിരിക്കുമെന്നും ഭർത്താവ് കുറച്ചുകഴിയുമ്പോൾ ഇട്ടേച്ചുപോകുമെന്നും കൂട്ടുകാർക്ക് പങ്കുവയ്ക്കാൻ നിന്നെ ഇട്ടുകൊടുക്കുമെന്നുമൊക്കെയാണ ഈ വൈദികൻ പറഞ്ഞുവയ്ക്കുന്നത്. പ്രണയിക്കുന്നവർക്ക് വികാരമാണെന്നും അതിനെ നിയന്ത്രിച്ചില്ലെങ്കിൽ ജീവിതം നശിച്ചുപോകുമെന്നും ബൈബിളിനെ കൂട്ടുപിടിച്ച് ഈ വൈദികൻ പറയുന്നു. വികാരം കൊണ്ട് ജ്വലിക്കുന്ന ഹൃദയം ആളിക്കത്തുന്ന തീപോലെയാണെന്നും പറയുന്നു. വൈദികന്റെ പരാമർശത്തിനെതിരെ വിമർശനം നിറഞ്ഞ നൂറുകണക്കിന് കമന്റുകളും നവമാധ്യമങ്ങളിൽ വരുന്നുണ്ട്.
ഇതേ വൈദികൻ മറ്റൊരു ധ്യാന പ്രസംഗത്തിൽ പറയുന്നു..'മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ. കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും. പണം ധാരാളം ഉള്ളവർക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങൾ.'-
ഓട്ടിസം പ്രാർത്ഥനയിലൂടെ മാറ്റിയ കഥ ഇങ്ങനെയാണ്
ഡൊമിനിക് വാളാംനാളിന്റെ മറ്റൊരു വിവാദ പ്രസംഗം ഇങ്ങനെയാണ്. ഈ പ്രസംഗത്തിലാണ് അദ്ദേഹം ഓട്ടിസം പ്രാർത്ഥനയിലൂടെ മാറ്റിയ കഥ പറയുന്നത്.
'എന്റെ ജീവിതത്തിൽ ഞാൻ ഒത്തിരി തവണ ശുശ്രൂഷയ്ക്ക് പോകുന്ന സ്ഥലമാണ് അയർലന്റ്. അവിടെ വലിയൊരു മിറക്കിൾ കർത്താവ് ചെയ്തു. അവിടെ ചെന്നപ്പോൾ ഒത്തിരി കുടുംബങ്ങളിൽ കുഞ്ഞുങ്ങൾക്ക് ഓട്ടിസം എന്ന രോഗമുണ്ട്. അപ്പോൾ അവിടെ വച്ച് ഒരാൾ പറഞ്ഞു അച്ചാ വീട്ടിലേക്ക് വരണമെന്ന്. എന്നാൽ ഞാൻ പറഞ്ഞു ഞങ്ങൾക്ക് വീട്ടിലേക്ക് പോകാൻ അനുവാദമില്ല പകരം ഡബ്ലിനിലെ പള്ളിയിലേക്ക് കൊണ്ടു പോരെ ഞാൻ പ്രാർത്ഥിച്ചോളാം.
ഒരു ദിവസം ശുശ്രൂഷ കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോവുകയാണ്..ഒരു ചെറിയോരു റോഡിലൂടെ വണ്ടിയോടിച്ച് പോവുകയാണ്. വണ്ടി വളരെ സ്ളോ ആയിട്ടാണ് പോയത്. 20 മൈൽ സ്പീഡ് പോലുമില്ല. അപ്പോൾ ഞാൻ ചോദിച്ചു നീയെന്താണ് ഇങ്ങനെ പോകുന്നത് സാധാരണ ഇങ്ങനെയല്ലല്ലോ. അപ്പോൾ ഒരു വീട് ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു. ആ വീട് കണ്ടോ അച്ചാ. ഒരു മലയാളി കുടുംബമാണ് അവിടെ താമസിക്കുന്നത്. ആ കുടുംബത്തിൽ മൂന്നു കുട്ടികൾക്ക് ഓട്ടിസമുണ്ട്. മൂത്തതിന് 13 വയസ് പ്രായമുണ്ട് രണ്ടാമത്തെ കുട്ടിക്ക് 12 അടുത്തത് 10 അങ്ങനെ ഏജിലുള്ള കുട്ടികളാണ്. മൂന്നു കുട്ടികളും ഹൈപ്പർ ആൻഡ് ഓട്ടിസ്റ്റിക്കാണ്.
അപ്പോൾ അവര് പറഞ്ഞു അച്ചന് ഞങ്ങളുടെ വീട്ടിൽ വരാൻ പറ്റിയില്ലെങ്കിൽ വൈകിട്ട് പോകുമ്പോൾ ഞങ്ങളുടെ വീടിന് മുന്നിലൂടെ കൊണ്ടു പോകണമെന്ന് പറഞ്ഞു. അപ്പോൾ ഞങ്ങൾ വീടിനകത്തിരുന്ന് പ്രാർത്ഥിച്ചോളാം എന്തൊരു വിശ്വാസം. ഇവരുടെ വിശ്വാസം കേട്ടാൽ തന്നെ തമ്പുരാൻ ഇടപെട്ടോളും. ഭയങ്കര ഫെയ്ത്ത്. ഇത് കേട്ടതോടെ ഞാൻ വണ്ടി നിർത്താൻ പറഞ്ഞു. നീ കൊണ്ട പാർക്ക് ചെയ്യാൻ പറഞ്ഞ് ഞാൻ നേരെ ആ വീട്ടിലേക്ക് കയറിച്ചെന്നു. വീട്ടിൽ ചെന്ന് ബെല്ലടിച്ചപ്പോൾ കണ്ട വീട്ടിലെ അപ്പനും അമ്മയും കരഞ്ഞുകൊണ്ട് വീടിന്റെ മുന്നിൽ മുട്ടുകുത്തി നിൽക്കുകയാണ്.
അവർ വാതിൽ തുറന്ന് എന്നെ അകത്തോട്ട് കയറ്റി. വീട്ടിലെ സാധനങ്ങൾ എല്ലാം തന്നെ അവർ ഉയർത്തിയാണ് വെച്ചിരിക്കുന്നത് ടെലിവിഷനും മറ്റെല്ലാ സാധനങ്ങളും. ആറടി ഉയരത്തിലാണെല്ലാം. കുട്ടികൾ എല്ലാം നശിപ്പിക്കും ഒരുപാട് പ്ല്രോബ്ലമുണ്ടാക്കും. കുട്ടികളെ എല്ലാം ഒരു മുറിയിൽ ഇട്ടിരിക്കുകയാണ് ശരിക്കും ഒരു ജയിലാണ്. കമ്പിയഴിയൊക്കെ ഇട്ട് പൂട്ടിയിരിക്കുകയാണ്. ഞാൻ ചെന്നപ്പോൾ അത് തുറന്നു. കണ്ടപ്പോൾ സങ്കടം വരും. അപ്പോൾ എന്നോട് ദൈവം പറഞ്ഞു ഇതൊരു പൈശാചിക ശക്തിയാണ്. ബന്ധിക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ വീടിന്റെ നടുക്ക് നിന്ന് പറഞ്ഞു ഈ വീടിനെ ബാധിച്ചിരിക്കുന്ന ഓട്ടിസം ഹൈപ്പർ ആക്ടീവ് സ്പിരിറ്റിനെ ബന്ധിക്കുന്നു ബഹിഷ്‌കരിക്കുന്നു.
കർത്താവിന്റെ കുരിശിൻ ചുവട്ടിലേക്ക് മാറ്റിയിരിക്കുന്നു. ഈ നിമിഷം ബഹിഷ്‌കരിക്കണം. കുട്ടികളെ പിടിക്കാൻ പറഞ്ഞു. എന്നാലും അവർ വയലന്റായി. പിടിച്ചപ്പോൾ അവർ ഇളകി മറിയുകയാ. അപ്പോൾ തലയിൽ കുരിശ് വരച്ചു. ആരും ബോധംകെട്ട് വീഴുകയോ ഒന്നും സംഭവിച്ചില്ല. എന്നിട്ട് ഞാൻ പോകുകയാണെന്ന് പറഞ്ഞു. ഞാൻ പ്രാർത്ഥിച്ചോളാമെന്നും പറഞ്ഞു. ഏതാനും ദിവസം കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് പോയി. വൈകാതെ തന്നെ എനിക്ക് അയർലന്റിൽ നിന്നും കോൾ വന്നു ബാബു എന്നൊരു സ്നേഹിതനാണ്. കോ-ഓർഡിനേറ്റ് ചെയ്യുന്ന ആളാണ്. അദ്ദേഹം പറഞ്ഞു..'അച്ചാ നമ്മൾ ഒരു വീട്ടിൽ പോയില്ലേ ആ വീട്ടിലെ മൂത്ത കൊച്ച് പരിപൂർണമായിട്ടും സൗഖ്യപ്പെട്ടിട്ടുണ്ട്. പിറ്റേ വർഷം അവർ അതേ സ്ഥലത്ത് തന്നെ വിളിച്ചു.
അവിടെ ചെന്നപ്പോൾ അവിടുത്തെ വികാരിയച്ചൻ പറഞ്ഞു ഒരു കുട്ടിക്ക് ആദ്യ കുർബാന കൊടുക്കണം. അതൊരു സ്പെഷ്യൽ കുട്ടിയാണ് അച്ചന് അത് കണ്ടാലെ മനസിലാകൂ. അപ്പോൾ ഞാൻ കുർബാനയ്ക്ക് കയറിയപാടെ ഈ കുട്ടിയെ കൊണ്ടു വരികയാണ്. ഈ കുഞ്ഞ് 100 ശതമാനം സൗഖ്യപ്പെട്ടു. ഈ കുഞ്ഞിന് ഞാൻ കുർബാന കൊടുത്തു. ഇപ്പോൾ ആ കൊച്ച് പഠിക്കുന്നത് നോർമ്മൽ സ്‌കൂളിലാണ്. ആ കൊച്ചിനെ മാത്രമല്ല അതിന് താഴെയുള്ള രണ്ട് പേരെയും കർത്താവ് തൊട്ടു. ശക്തമായ പ്രവർത്തനം. അവിടത്തേക്കുള്ള വചനത്തിന്റെ വാതിൽ തുറന്നു തന്നു.'- ഈ രീതിയിൽ അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കുയാണ് ഈ വൈദികൻ എന്നാണ് ആക്ഷേപം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍